Followers

Sunday, October 30, 2011

ബീഫ് കറി

ബീഫ് കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം 

അവശ്യമുള്ള സാധനങ്ങള്‍ 
1  നല്ല  പോത്തിറച്ചി ചെറുതായി മുറിച്ചത്. 1 കിലോ 
2  സവാള ഇടത്തരം കനം കുറച്ചരിഞ്ഞത്  രണ്ട്

3  തക്കാളി ഇടത്തരംഎട്ടായി മുറിച്ചത് നാല്

4 പച്ച മുളക് കീറിയത്  ആറ് പത്ത് (എരിവനുസരിച്ച്‌)

5 ഇഞ്ചി (രണ്ടിഞ്ചു)  തൊലി  കളഞ്ഞു ചതച്ചത്.

6 വെളുത്തുള്ളി തൊലി കളഞ്ഞു ചതച്ചത് 15 അല്ലി  

7 മല്ലിപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍ 

8 മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍ 

9 മഞ്ഞള്‍ പൊടി  അര ടേബിള്‍ സ്പൂണ്‍

10 ജീരകം ഒരു ടീസ്പൂണ്‍

11  ഉലുവ ഒരു ടീസ്പൂണ്‍ 

12  ഏലക്ക തൊലി വിടര്‍ത്തിയത്  3 

13  ഗ്രാമ്പൂ 3 

14  കറുവാപ്പട്ട  ഒരിഞ്ചു നീളത്തില്‍ 

15  ഉപ്പ് പാകത്തിന്
16 കുരുമുളക് ചതച്ചത് ഒരു ടീസ്പൂണ്‍  

17  വെളിച്ചെണ്ണ  ഒരു ടേബിള്‍ സ്പൂണ്‍ 

18 ചുവന്നുള്ളി ചെരുതായരിഞ്ഞത് ആറു അല്ലി. 

19 കറിവേപ്പില എട്ടു അല്ലി 

തയ്യാറാക്കുന്ന  വിധം 

ഇറച്ചി കഴുകി വെള്ളം വാരാന്‍ വെക്കുക. 7 - 9 ചേരുവകള്‍ ചീനച്ചട്ടിയില്‍ ചെറു ചൂടില്‍ വറുത്തെടുക്കുക.  അടി കട്ടിയുള്ള പാത്രത്തില്‍ (മണ്‍ചട്ടി ഏറെ ഉത്തമം) ഒന്നുമുതല്‍ പതിനഞ്ചു വരെ ചേരുവകള്‍ ഒരുമിച്ചു ചേര്‍ത്ത് ഇറച്ചി മൂടുന്നത് വരെ വെള്ളമൊഴിച്ച് നന്നായി കുഴച്ച് അടുപ്പില്‍ വച്ച് വേവിക്കുക തിളച്ചു കഴിഞ്ഞാല്‍ തീ തീരെ കുറച്ച നന്നായി മൂടി വേവിക്കുക. വെന്തു അടുപ്പില്‍ നിന്നറക്കി വച്ച് ആറ് കറിവേപ്പില അല്ലിയും കുരുമുളക് പൊടിയും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ചുവന്നുള്ളിയിട്ട് ഗോള്‍ഡന്‍ബ്രൌണ്‍ നിരമാകുന്നത് വരെ ഇളക്കി രണ്ടല്ലി കറിവേപ്പില കൂടി ചേര്‍ത്തിളക്കി അതിലേക്ക് കറിയില്‍ നിന്ന് അല്പം ചേര്‍ത്തിളക്കി കരിയിലേക്ക് തന്നെ ഒഴിച്ചിളക്കി ചൂടോടെ ചപ്പാത്തി, പത്തിരി, നെയ്ച്ചോര്‍ തുടങ്ങിയവയുടെ കൂടെ ഉപയോഗിക്കുക.

 



















Thursday, October 27, 2011

നുണകളുടെ കുത്തൊഴുക്ക് ബൂലോകത്തും പുറത്തും

യുക്തിയുടെ കാക്കയോ തത്തയോ എന്ന പോസ്റ്റിനെ വിലയിരുത്തുന്നു.

 

((കാക്കയോ തത്തയോ

കള്ളം പറയാന്‍ രണ്ടും നിര്‍ബന്ധമില്ല. രണ്ടും കെട്ടതാകുന്നതാണ് കൂടുതല്‍ സൗകര്യം. തിരൂരങ്ങാടിയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ സാറിനെ ചില മുസ്‌ളിം ചെറുപ്പക്കാര്‍ പരിപാടി നടത്താന്‍ ക്ഷണിച്ചതും പരിപാടി പരാജയപ്പെട്ടതും ഞാന്‍ തുറന്ന് പറഞ്ഞ കാര്യമാണ്..................................... പള്ളിക്കമ്മറ്റിയില്‍ ചോദ്യങ്ങളുണ്ടായതു കൊണ്ടാണ് പലരും പിന്‍വലിഞ്ഞതെന്ന് സംഘാടകര്‍ തന്നെ പറഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.))

സാറെ ഇവിടെ കള്ളം പറയുന്നതാര്.   സാറെ എന്റെ മുന്‍ പോസ്റ്റിലെ ഈ ഭാഗം ഒരിക്കല്‍ കൂടി വായിച്ചാലും

{{നുണ പറയാന്‍ തെല്ലും അറപ്പും വെറുപ്പും ഉളുപ്പുമില്ലാത്ത സാക്ഷാല്‍ ശ്രീമാന്‍ യുക്തി ഇവിടെയും കല്ലുവച്ച നുണ പറയുന്നു 'ഇവരുടെ പരിപാടി പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തെന്നു.' സാക്ഷാല്‍ ശ്രീമാന്‍ യുക്തീ പറയൂ, ചങ്കൂറ്റവും, തന്‍റെടവും നട്ടെല്ലുമുണ്ടെങ്കില്‍ ഏതു പള്ളിക്കമ്മിറ്റിയാണ് ആരോടാണ് എന്നാണ് എപ്പോഴാണ് നിങ്ങളുടെ പരിപാടി ചോദ്യം ചെയ്തതെന്ന്. തന്റെടമുണ്ടോ തെളിയിക്കാന്‍, ഇത് ഏറെ അര്‍ജ്ജവതോടെയും, ആത്മ വിശ്വാസത്തോടെയും ചങ്കുറപ്പോടെയുമുള്ള വെല്ലുവിളിയാണ്.അല്ലാതെ വെറും ചപ്ലാച്ചി അടിക്കുകയല്ല. താങ്കള്‍ക്ക് വേണമെങ്കില്‍ KYS മലപ്പുറം പ്രസി ഇ ഏ ജബ്ബാറിനെയോ സെക്രട്ടറി പാറക്കല്‍ മുഹമ്മദിനെയോ അഖിലേന്ത്യാ സെക്രട്ടറി കലാനാതനെയോ വേണ്ട ഏതു കൊലകൊമ്പനെയും കൂട്ട് പിടിച്ചോ. ഈ വെല്ലുവിളി സ്വീകരിക്കാന്‍ സാധ്യമാണോ? മറുപടി പറയുക.}}



സാറെ ഒരിക്കല്‍ കൂടി വായിക്കുക എന്നിട്ട് പറയുക ഏത് പള്ളിക്കമ്മിറ്റിയില്‍ നിങ്ങളുടെ പരിപാടിയെ കുറിച്ച് ചോദ്യമുണ്ടായതെന്ന്. നിങ്ങളുടെ പരിപാടിയുടെ സംഘാടകര്‍ ഏതായാലും മതവിശ്വാസികളും ദൈവ വിശ്വാസികളുമാകില്ലല്ലോ ?.... അവര്‍ KYS പ്രവര്‍ത്തകരല്ലങ്കില്‍ BYS പ്രവര്‍ത്തകരോ മറ്റോ ആകാം എന്തായാലും നാസ്തിക ഭൌതിക യുക്തിവാദികള്‍ തന്നെയാണ്. അവര്‍ നിങ്ങളോട്  തന്നെ (നാസ്തിക ഭൌതിക യുക്തിവാദികളെ) കളവ് പറഞ്ഞെന്നാണ് സാര്‍ താങ്കള്‍ പറയുന്നത്..... പരസ്പരം കളവു പറഞ്ഞു പറ്റിക്കുന്ന ഒരു സമൂഹം!!!!!!      

ഇനി ശ്രീമാന്‍ യുതി മാലോകരെ ഒന്നടങ്കം കല്ലുവച്ച നുണ പറഞ്ഞു പറ്റിക്കുന്നതിന്റെ ചെറിയ സാംബള്‍   ''പല മുസ്ലിം ദേവാലയങ്ങളിലും റാതീബുകള്‍ നടക്കാറുണ്ട്. എല്ലാ മുസ്ലിം ദേവാലയങ്ങളിലും റാത്തീബും നടത്താറുണ്ട്."


എന്തിനാണ് യുക്തീ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ഇങ്ങനെ കല്ലുവച്ച നുണ പറയുന്നത്. ഭുമിയില്‍ ഏഷ്യയില്‍ ഭാരതത്തില്‍ കേരളത്തില്‍ എത്ര ദേവാലയങ്ങളില്‍ റാതീപ്‌  നടത്താറുണ്ട്. മുസ്ലിംകളില്‍ എത്രപേര്‍ക്ക് റാതീബറിയാം, എന്തെങ്കില് വസ്തുനിഷ്ഠ കണക്കുകള്‍ താങ്കള്‍ക്കറിയാമോ?..........
താങ്കള്‍ക്ക് നാണമില്ലേ സ്വയം നുണയനാണെന്ന് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി തെളിയിച്ചു എന്റെ പേരില്‍ ദുരാരോപണം നടത്താന്‍. താങ്കള്‍ നുണ പറയുന്നതിന് നിരവധി തെളിവുകള്‍ ഞാന്‍ സമര്‍പ്പിച്ചു എന്നിട്ടും എന്റെ പേരില്‍ ആരോപണം ഉന്നയിക്കുന്നു. 
മാത്രമല്ല ഞങ്ങള്‍ സത്യമേ പറയൂ എന്ന് ആണയിടുന്നു. ആ ആണയിടല്‍ പോലും നുണ നുണകള്‍ക്ക് തെളിവ്!!!!!!!!!!!!!!!!  

   
((ഞങ്ങള്‍ യുക്തിവാദികള്‍ ഇല്ലാത്തത് ഉണ്ടെന്ന് പറയില്ല.))  (( ഇല്ലാത്തത് പറയുന്ന ശീലം യുക്തിവാദികള്‍ക്കില്ല.))

താങ്കളുടെ   ഈ പ്രസ്താവന താങ്കള്‍ക്ക് നേരെ കൊഞ്ഞനം കുത്തുന്നു. സാറേ നിങ്ങള്‍ പള്ളിക്കമ്മറ്റിയില്‍ നിന്ന്  ചോദ്യങ്ങളുണ്ടായി എന്ന് പറഞ്ഞത് ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞതാണ്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പച്ചനുണയാണ് സാര്‍ നിങ്ങള്‍ പറഞ്ഞത്....  

((DYFI, KYS, CPM എന്നീ സംഘടനകളിലെ ആരുമറിയാതെ 5000 രൂപ ചെലവഴിച്ച് പരിപാടി നടത്തിയാല്‍ പിന്നെ ആളു കൂടാത്തതില്‍ അത്ഭുതമില്ലല്ലോ. ഇവരെയൊക്കെ അറിയിച്ചിട്ടല്ലേ പരിപാടി നടത്തേണ്ടത്......))

ഹഹഹാ  ഇങ്ങനെ എന്നോട് പരിഭവിച്ചിട്ട് കാര്യമില്ല നിങ്ങളുടെ പ്രവര്‍ത്തകരോട് പറയുക. കൃത്യമായ ആസുത്രണത്തോടെയും ശാസ്ത്രീയമായും പരിപാടികള്‍ സംഘടിപ്പിക്കാന്‍..


((ജബ്ബാര്‍മാഷ് പങ്കെടുത്ത പരിപാടി പെരിന്തല്‍മണ്ണയിലും മലപ്പുറത്തും നിലമ്പൂരുമാണ് നടന്നത്. അവിടെയും സുബൈദ നുണപറഞ്ഞു.നുണപറച്ചില്‍ നിങ്ങളുടെ വിശ്വാസത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാണല്ലോ.))

ഈ പ്രസ്താവന തന്നെ നുനപറയലിന് തെളിവാണ്. സാറെ എന്റെ കുറിപ്പുകളിലെവിടെയെങ്കിലും  ഞാന്‍ പെരിന്തല്‍മണ്ണ, മലപ്പുറം നിലമ്പൂര്‍ എന്നീ പഥങ്ങള്‍ തന്നെ ഉപയോഗിച്ചിട്ടില്ല. പിന്നെ എങ്ങനെ താങ്കള്‍ക്ക് ഇങ്ങനെ പച്ച നുണ തട്ടിവിടാന്‍ പറ്റുന്നു. നുണകളുടെ സമാഹരമേ നിന്റെ പേരോ യുക്തി?...............വാദം??!!!!!!!!!!!!!!!!!!!..........

((സുബൈദ നിങ്ങള്‍ പച്ചക്കള്ളം പറയുകയാണ്. ))

എന്താണ് കുട്ടാ ഈ പറഞ്ഞതിന്റെ അര്‍ഥം?????!!!!!!... എന്താണ് യുക്തിവാദം താങ്കളെ ഈ നിലയിലെത്തിച്ചോ?? കഷ്ടം തന്നെ

((രണ്ടായിരം രൂപ ചെലവെന്ന് പറഞ്ഞത് തിരുത്തി താങ്കള്‍ അയ്യായിരമാക്കി. നുണയന് നാണം വേണ്ടല്ലോ? ഏതോ ഒരു ഭാരവാഹി താങ്കളോട് പറഞ്ഞുവത്രെ. ഏത് ഭാരവാഹി? എന്തുപറഞ്ഞു? തെളിവെന്ത്?))

ആ പരിപാടിയുടെ സംഘടകരില്‍ നിന്ന് കിട്ടിയ വിവരം............. നിങ്ങള്‍ പണം വാരിവിതറി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടാവും പക്ഷെ ആ സാധുക്കള്‍ ഇത്രയുമൊക്കെ ചിലവഴിചിട്ടുണ്ടാവൂ. പിന്നെ അവരും യുക്തിവാദികളല്ലേ..... കളവു പറയുന്നതില്‍ അവരും മിടുക്കരാകുമല്ലോ..........

((കലനാഥന് ഇഷ്ടമല്ലെന്ന് മുസ്‌ളീം വര്‍ഗ്ഗീയവാദിയായ തങ്കളെങ്ങനെ അറിഞ്ഞു? മനസ്സു വായിച്ചോ? അതോ നേരിട്ടു പറഞ്ഞോ? ))

അത് അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.  ആര്‍ക്കും കലാനാതനുമായി അല്‍പസമയം സംസാരിച്ചാല്‍ കിട്ടുന്ന കാര്യങ്ങളാണ് യുക്തിവാദികള്‍ക്കിടയിലെ പരസ്പര സഹകരണത്തിന്റെ നാറ്റക്കഥകള്‍....

((കലാനാഥന്‍ KYS ന്റെ ദേശീയ സെക്രട്ടറിയാണെന്ന് താങ്കളെങ്ങനെ അറിഞ്ഞു? താങ്കളാണോ അപ്പോയിന്റ് ചെയ്തത്? അപ്പോള്‍പ്പിന്നെ കേരളത്തിലെ പ്രസിഡന്റ് ആരാണ്?))

അതും ആധികാരിക യുക്തിവാദി വക്താവിനറിയില്ലേ?!! നാണക്കേട്!!... സാറേ നിങ്ങള്‍ക്കിടയില്‍ ഫെറ(fera) എന്ന ഒരു കുന്ത്രാണ്ടമുണ്ട്.. അതിന്റെ ദേശീയ സെക്രടറിയാണ്  പാവം പാവം കലാനാതന്‍... ദേശീയ നേതാവിനെ സംസ്ഥാന തലത്തില്‍ ഒതുക്കല്ലേ യുക്തീ

((താങ്കളോട് പറഞ്ഞ ഭാരവാഹി മിടുക്കന്‍ തന്നെ. എന്നാല്‍ മറ്റൊരു ഭാരവാഹി എന്നോട് പറഞ്ഞത് താങ്കള്‍ സംഭവന കൊടുക്കുകയും പരിപാടിയില്‍ അടിമുടി പങ്കെടുക്കുകയും അവസാനം എന്തോ വിഡ്ഡി ചോദ്യം ചോദിച്ച് ഇളിഭ്യനാവുകയും ചെയ്തുവെന്നാണ്. മാതൃത്വം തുടിക്കുന്ന മഹനീയമായ സ്വന്തം മാറിടത്തില്‍ കൈവെച്ച് ആണയിട്ട് നിഷേധിക്കാമോ സുബൈദ?))

അയ്യേ നാണക്കേട്!! ഇത് ഞാനറിഞ്ഞില്ല കേട്ടോ   അങ്ങനെയും സംഭവിച്ചോ കഷ്ടായിട്ടോ!!!!!!!!!!!!


((ഏതു ഭാരവാഹിയെന്നല്ലേ? ഒരു ഭാരവാഹി എന്നു ഞാന്‍ പറയില്ല. ആദ്യം താങ്കളോട് സംസാരിച്ച ഭാരവാഹിയുടെ പേരും വിലാസവും നമ്പരും തരിക. വെരിഫൈ ചെയ്തിട്ട് ബാക്കി കാര്യം പറയാം. എന്നോട് സംസാരിച്ച ഭാരവാഹിയെ ഞാനും ഇപ്പോള്‍ മുഖവിലയ്ക്ക് എടുത്തിരിക്കുകയാണ്.))

ഇതിത്തിരി കടന്ന ചോദ്യമായല്ലോ സാറേ... ആളെ കുഴക്കല്ലേ


((ജബ്ബാര്‍മാഷ് ഏഴാം കൂലിയാണെങ്കില്‍ സുബൈദ പതിനെട്ടാം കൂലിയാണ്. അങ്ങേരുടെ പ്രഷ്ഠത്ത് നില്‍ക്കുന്ന ഒരു രോമത്തിന്റെ വിലയില്ലാത്ത പൊങ്ങച്ചക്കാരനാണ് നിങ്ങള്‍.))

അയ്യേ ജബ്ബാറിന്റെ  ആസനത്തിലെ രോമം വടിക്കുന്ന...................................ഛെ
നിങ്ങളും തുടങ്ങിയോ രോമക്കച്ചവടം............ നാണക്കേട്‌......... പുറത്ത് പറയല്ലേ ചങ്ങാത. താങ്കള്‍ താങ്കള്‍ക്ക് യുക്തിവാദി സമുഹം നല്‍കുന്ന നിളയും വിലയും മറക്കരുത്.

((മാറിനിന്ന് മിടുക്കരെ ആക്ഷേപിച്ച് പോസ്റ്റിട്ട് ശ്രദ്ധ പിടിച്ചു പറ്റാതെ..............))

ജബ്ബാറിന്റെ മിടുക്ക് നാം ഇവിടെ കണ്ടതാണല്ലോ??? അത് നാം ഒരുമിച്ചനുഭവിച്ഛതുമാണല്ലോ....... അത്മറക്കാറായോ..

നിങ്ങള്‍ രണ്ടാളും കൂടിയല്ലേ ഈ സാധുവിനെ ഒരു ബ്ലോഗറാക്കിയത്.... ആ കാര്യത്തില്‍ നിങ്ങളോട രണ്ടു പെരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കട്ടെ.............. 
 

Sunday, October 23, 2011

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? തുടര്‍ച്ച (3) നാസ്തിക ഭൌതിക യുക്തിവാദം ധനസമ്പാധനത്തിനോ?? അതോ?............




യുക്തിവാദി പ്രവര്‍ത്തകന്‍ ശ്രീമാന്‍ യുക്തിയുടെ    സുബൈദമാരുടെ കരച്ചില്‍    എന്ന പോസ്റ്റിനോടുള്ള പ്രതികരണം. ഇതിന്‍റെ    ഒന്നും              രണ്ടും     ഭാഗങ്ങള്‍.

എന്റെ ഈ വിഷയത്തിലെ മുന്‍ പോസ്റ്റുകളില്‍  ശ്രീമാന്‍ യുക്തിയുടെ എന്നെ തോല്‍പിക്കാനും ജയിക്കാനും ഉള്ള വെപ്രാളവും, അതിനു വേണ്ടി നട്ടാല്‍ കിളിര്‍ക്കാത്ത നുണ പറയുന്നതും നാം കണ്ടു.   ഈ ഭാഗം ഈ വിഷയത്തിലെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഭാഗമാണ്.  

ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിലെ മുഖപ്രസംഗം വിലയിരുത്തി അതിലെ പരസ്പര വൈരുധ്യം ചൂണ്ടിക്കാട്ടി സെപ്തംബര്‍ 12 നും,    സെപ്തംബര്‍ 21 നും ഞാനിട്ട പോസ്റ്റുകളിലെ ആശയത്തെ ഖണ്ഡിക്കാന്‍ ശ്രീ യുക്തിയിട്ട സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റ്‌ എന്റെ അഭിപ്രായത്തിന് അടിവരയിടുന്നതാണ്  ഇവിടെ ചര്‍ച്ച ചെയ്യുന്നത്. 

എന്റെ ആദ്യ പോസ്റ്റുകളില്‍ ഞാന്‍ പറഞ്ഞ ആശയം, ശ്രീ സി രവിചന്ദ്രന്‍ യുക്തിവാദം ഒട്ടും ചിലവുകളില്ലാതെ അനുഷ്ടിക്കാനും ആചരിക്കാനും സാധ്യമാണെന്നും എന്നാല്‍ മത ജീവിതം ഏറെ ചിലവുള്ളതാണെന്നുമുള്ള കണ്ടു പിടുത്തവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള   പരസ്പര വൈരുധ്യങ്ങള്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയായിരുന്നു. അതിനുപോല്‍ബലകമായി   ശ്രീ സി രവിചന്ദ്രന്‍ മുഖവുരയില്‍  കോഴിക്കോട് വച്ച് ഏതോ ഒരു വ്യക്തിയുമായി നടത്തിയ ചര്‍ച്ചയും  യുക്തിവാദാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും ത്യാഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.  എന്റെ വിലയിരുത്തലുകളെ  ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു  ശ്രീമാന്‍ യുക്തിയുടെ ഈ പോസ്റ്റ്‌ എന്റെ പോസ്റ്റില്‍ ശ്രീ സി രവിചന്ദ്രന്റെ ഈ വാക്കുകള്‍ 

'' 'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.' ''

ഇതില്‍ നിന്ന് മനസ്സിലാകുന്നത് യുക്തിവാദം തീരെ ചിലവുകളൊന്നുമില്ലാതെ   അനുഷ്ടിക്കാവുന്ന ഒരു വിശ്വാസപ്രമാണവും, മതം ഏറെ ചിലവുകളുള്ള ഒരു ആദര്‍ശവുമാണെന്നാണ്.  ആ വാദത്തെ ഞാന്‍ ഇങ്ങനെ നിരൂപണം ചെയ്തു 

''സമുഹമായി ജീവിക്കുന്ന ഏതൊരു ജന്തുവര്ഗ്ഗതിനും സമുഹ്യമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും ഉണ്ട്. അത് പോലെ അവര്‍ക്ക് സമുഹത്തില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും. അതിന്റെ ഉദാഹരണങ്ങള്‍ ഉറുമ്പുകളിലും തേനീച്ചകളിലും മറ്റും വ്യക്തമായി കാണാം. മനുഷ്യന്റെ ഏറ്റവും വലിയ പ്രത്യേകത ജൈവ വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഉന്നതമായ സാമുഹ്യ വ്യവസ്ഥിതിയുള്ള ജന്തു മനുഷ്യനാണ് എന്നതാണ്. അത് മനുഷ്യ പ്രകൃതിയുടെയും, ആവാസ വ്യവസ്ഥയുടെയും  ഭാഗവും, മനുഷ്യകുലം നിലനില്‍ക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നുമാണ്.
അങ്ങനെ സാമുഹ്യ ജീവിതം നയിക്കാന്‍ ആ സമുഹത്തിന് ഓരോ വ്യക്തിയും അവന്റെ ഭാഗധേയം നല്‍കി സേവിക്കണം. അത് പോലെ സമുഹത്തില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങളും സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  അനുഭവിച്ചു തന്നെ മുന്നോട്ടു പോകണം. അല്ലാത്ത പക്ഷം അവന്‍...... അവന്‍ സമുഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകും. അത്തരം വ്യക്തികള്‍ക്ക് ബുദ്ധി വൈകല്യങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തകരാറുകളോ ഉണ്ടാകും. ആ സാമുഹ്യ വ്യവസ്ഥിതിയുടെ ഭാഗം തന്നെയാണ് മതങ്ങളും, ഭരണകൂടങ്ങളും, നിയമ വ്യവസ്ഥിതിയും, രാഷ്ട്രങ്ങലുമെല്ലാം.

വേറെ ചിലരുണ്ട് സമുഹത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സാമുഹ്യ വ്യവസ്തക്കെതിരെയും സമുഹത്തിലെ വ്യക്തികല്‍ക്കെതിരെയും പ്രവര്‍ത്തിക്കും, ചിലര്‍ ആ സാമുഹ്യ സംവിധാനങ്ങളെ ചൂഷണം ചെയ്യും ഇവര്‍ക്ക് സമുഹം നല്‍കിയ ഓമനപ്പേരാണ്‌ സാമുഹ്യ ദ്രോഹികള്‍ എന്നത്.
വേറെ ചിലര്‍ സമുഹത്തിലെ ആനുകൂല്യങ്ങള്‍ അനുഭവിച്ചു സ്വന്തം സാമുഹ്യ സംവിധാനങ്ങള്‍ക്ക് ഒരു പങ്കും നല്‍കാതെ ആസ്വദിച്ച് ജീവിക്കും

സമുഹ്യമായ ബാധ്യതകളും ചിലവുകളും അത് പോലെ സമുഹത്തില്‍ നിന്ന് വ്യക്തികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളും  സാമുഹ്യ സുരക്ഷ സംവിധാനങ്ങളും  മുതലാളിത്വത്തിന്റെ ലാഭനഷ്ടക്കണക്കനുസരിച്ച് മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന വര്‍ക്ക് മനസ്സിലാക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയില്ല. അതിനു സാമുഹ്യ ബോധം വേണം. ശ്രീ സി രവിചന്ദ്രനോട്‌ സംസാരിച്ചു എന്ന് പറയപ്പെടുന്ന വ്യക്തി നല്‍കിയ മറുപടിയില്‍ ഇത് വ്യക്തമാണ്.''
എന്നാല്‍ ശ്രീ സി രവിചന്ദ്രന്‍ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കുന്നതിലുടെ അദ്ദേഹം യുക്തിവാദികള്‍ക്ക് സമുഹത്തോട് യാതോരുത്തരവാദിത്വവും ഇല്ല എന്നുള്ള കാര്യമാണ് "'സുഹൃത്തേ, താങ്കള്‍ കണ്ടാലുമില്ലെങ്കിലും സമ്പത്ത് ചെലവിട്ടേ മതജീവിതം നയിക്കാനാവൂ. കാരണം മതവും ദൈവവും ഒരിക്കലും സൗജന്യമല്ല. എന്നാല്‍ ആയിനത്തില്‍ നാസ്തികനായ എനിക്ക് അഞ്ചുപൈസ ചെലവില്ല. താങ്കള്‍ പറഞ്ഞത് പൂര്‍ണ്ണായും ഞാനംഗീകരിക്കുന്നു. മതത്തെ അപേക്ഷിച്ച് എതീയിസം വളരെ ചീപ്പാണ്; ചെലവ് തീരെയില്ലെന്നുതന്നെ പറയാം.'" ഈ വരികളിലൂടെ മനസ്സിലാക്കിത്തരുന്നത്.            അതെ നിരീശ്വര, യുക്തിവാദികള്‍ ആ ആദര്‍ശം സ്വീകരിക്കുന്നത്............. സാമുഹ്യമായ യാതോരുത്തരവാദിത്വങ്ങളും  ബാധ്യതകളുമില്ലാതെ ചിലവുകളൊന്നുമില്ലാതെ ജീവിക്കാന്‍ തിരഞ്ഞെടുത്ത ആദര്‍ശമാണ് നിരീശ്വര, യുക്തിവാദം. മുമ്പ് ഒരു ചൊല്ല് കേട്ടിട്ടുണ്ട് 'ഞാനും കെട്ട്യോനും തട്ടാനും മാത്രം' ആ നയമാണ് ഇവരുടേത്.
പക്ഷെ ആ നയം അശാസ്ത്രീയവും പ്രകൃതി വിരുദ്ധവും മനുഷ്യന്റെ ആവാസ വ്യവസ്ഥിതിക്കെതിരും മനുഷ്യത്വ രഹിതവും സാമുഹ്യ ദ്രോഹ പരവുമാണ്.........
ഇങ്ങനെ ചിലവുകളേതുമില്ലാതെ   ജീവിക്കാം  എന്ന് പറയുന്ന ശ്രീ സി രവിചന്ദ്രന്‍ തന്നെ യുക്തിവാദ പ്രചാരണത്തിന്  വേണ്ടി ഏറെ കഷ്ടപ്പെടുന്നതും ത്യാഗങ്ങള്‍ സഹിക്കുന്നതും ഉദാഹരണ സഹിതം ചൂണ്ടിക്കാണി ക്കുന്നതിനാണ് അദ്ധേഹത്തിന്റെ പ്രോഗ്രാമുകളെ  വിലയിരുത്തിയത്. അദ്ദേഹം ചിലവുകളൊന്നുമില്ലാതെ ജീവിക്കാം എന്നവകാഷപ്പെട്ടു ഇത്രയും കഷ്ടപ്പെടുന്നതിലെ വൈരുദ്ധ്യം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. അപ്പോഴാണ് വേറെ ഒരു സംശയം. ഇങ്ങനെ ചിലവേതുമില്ലാതേ ജീവിക്കാം എന്നവകാശപ്പെടുന്ന അദ്ദേഹം എന്തിനു ഇത്രയ്ക്കു കഷ്ടപ്പെട്ട് അദ്ധ്വാനിക്കുന്നു. അവിടെയാണ് അദ്ദേഹത്തിന്റെ അദ്ധ്വാനത്തിന് പ്രതിഫലം നല്‍കുന്ന ഫണ്ടിംഗ് ഏജന്‍സികളെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നത്. അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ശ്രീ യുക്തി പറഞ്ഞ പോലെ-
----"അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം."----- 
 അദ്ദേഹത്തിന്റെ ഏറെ വിലപ്പെട്ട സമയം ചിലവഴിച്ചാണ്.... . തീര്‍ച്ചയായും ശ്രീ സി രവിചന്ദ്രന്റെ ഇത്രയും വിലപ്പെട്ട സമയം അദ്ദേഹം ചിലവഴിക്കുന്നത് വെറുതെയാവരുത്. അദ്ദേഹത്തിനു അദ്ദേഹത്തിന്റെ ഗ്രേഡനുസരിച്ചു പ്രതിഫലം ലഭിക്കണം അതിനു  ഒന്നുകില്‍ അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മണിക്കൂറിനു അയ്യായിരം രൂപവരെ നല്‍കുന്ന ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്ന് ആനുകൂല്യം കൈപറ്റുന്നുണ്ടാകണം, അല്ലെങ്കില്‍ യുക്തിവാദം ഏറെ ചിലവുള്ള ഒരു ഏര്‍പ്പാടാകണം. ശ്രീ യുക്തി പറഞ്ഞപോലെ "
                                                                                                                                                    ''എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു'' 

KYS നല്‍കുന്ന സൌകര്യങ്ങളും കൈമടക്കും പുസ്തക പ്രസാധകര്‍ നല്‍കുന്ന റോയല്‍റ്റിയും ഉണ്ടെങ്കിലും ബ്ലോഗെഴുത്തിനു ആര് പ്രതിഫലം നല്‍കും. രാത്രി പതിനൊന്നു മണിക്ക് പോസ്റ്റ്‌ ചെയ്തത് എടുത്തു പറയാന്‍ കാരണം അദ്ധേഹത്തിന്റെ ഈ രംഗത്തെ അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റെയും വലിപ്പം കാണിക്കാന്‍ വേണ്ടിയായിരുന്നു.  അതെ ശ്രീ സി രവിച്ചന്ദ്രനെ സംബന്ധിച്ച് ഒന്നുകില്‍ യുക്തിവാദം കൂലിയെഴുത്തിനും, ധന സംബാധനതിനുമുള്ള മാര്‍ഗ്ഗമാണ്. അങ്ങനെ യുക്തിവാദം വിറ്റു ജീവിക്കുന്ന  ഒരു യുക്തിവാദി ജീവി??!!!............   അല്ലെങ്കില്‍ യുക്തിവാദത്തിനു വേണ്ടി ഏറെ കഷ്ടപ്പെടുകയും ചിലവഴിക്കുകയും ചെയ്യുന്ന ഒരു ആത്മാര്‍ഥതയുള്ള പ്രവര്‍ത്തകന്‍. പ്രവര്‍ ത്തകനെങ്കില്‍ അദ്ധേഹത്തിന്റെ 'യുക്തിവാദം ചിലവൊന്നുമില്ലാത്ത' ആദര്‍ശമാണെന്നുള്ള പ്രസ്താവന പച്ചക്കള്ളം. ശ്രീ യുക്തിയുടെ പ്രസ്താവന പഠിപ്പിക്കുന്നത് യുക്തിവാദം ഏറെ ചിലവുള്ളതാണെ ന്നാണ് യുക്തി പറയുന്നു..    

"ഈ പരിപാടിയൊന്നും നിങ്ങള്‍ പറയുന്നതുപോലെ മൂവായിരം രൂപയ്ക്ക് സംഘടിപ്പിച്ചതല്ല. അതിനൊക്കെ കൃത്യമായ കണക്കുണ്ട്. മൂന്നിടത്ത് വീഡിയോ പിടിച്ച വകയില്‍ മാത്രം 25000 രൂപയായിട്ടുണ്ട്. അക്കാദമിക് പ്രഭാഷണങ്ങള്‍ക്ക് ഏതാനും മണിക്കൂറുകള്‍ക്ക് അയ്യായിരം രൂപയിലധികം പ്രതിഫലം ലഭിക്കുന്ന രവിചന്ദ്രന്‍ സാര്‍ ശാസ്ത്ര-നിരീശ്വരവാദ പ്രഭാഷണത്തിന് പ്രതിഫലമായി ഒന്നും ചോദിക്കാറില്ലെന്നത് വസ്തുതയാണ്. അദ്ദേഹത്തിന്റെ നിരക്കനുസരിച്ച് കൊടുക്കാനുള്ള സാമ്പത്തികശേഷി പ്രസ്ഥാനത്തിനില്ലെന്നും അദ്ദേഹത്തിനറിയാം. എങ്കിലും അങ്ങോട്ടുമിങ്ങോട്ടുമുള്ള റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ട്. പുറമെ യാത്രാബത്തയായി ഒരു തുകയും KYS എല്ലായിടത്തും നല്‍കിയിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ ഭക്ഷണവും താമസസൗകര്യവും ഉള്‍പ്പെടെയുള്ള സര്‍വ ചെലവും ഞങ്ങള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.''  

അതെ യുക്തിവാദ പ്രചാരണത്തിന് അതിന്റെ പ്രവര്‍ത്തകര്‍ ഏറെ ആളും അര്‍ത്ഥവും ചിലവഴിക്കുന്നുണ്ട് (എന്തിനു വേണ്ടി!!???) അങ്ങനെയെങ്കില്‍ വര്‍ത്തമാന കേരളത്തിലെ ഏറ്റവും വലിയ നാസ്തിക ഭൌതിക യുക്തിവാദി ബുദ്ധിജീവി  തന്റെ ബ്ലോഗിന്റെ ഒന്നാം വാചകം  തന്നെ വലിയ ഒരു നുണ  പറഞ്ഞു കൊണ്ട് തുടങ്ങി.    അല്ലെങ്കില്‍ നാസ്തിക ഭൌതിക യുക്തിവാദം ഏറെ വരുമാനം നേടാനുള്ള മാര്‍ഗ്ഗമാണ്.  അതിന്റെ പിന്നില്‍  ഫണ്ടിംഗ് എജന്‍സികളുണ്ടാകും, അവരുടെ കച്ചവട താല്‍പര്യങ്ങളും.  ആ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയുടെ വക്താക്കളാകും  നാസ്തിക ഭൌതിക യുക്തിവാദികള്‍.

രണ്ടായാലും ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിലെ ഒന്നാം പേജും എന്നെ വിമര്‍ശിക്കാനും എനിക്ക് മറുപടി നല്കാനും ഏറെ ആധികാരികമായി(??) ശ്രീമാന്‍ യുക്തി എഴുതിയ പോസ്റ്റും തെങ്ങിന്‍ മട്ടലില്‍ ചവിട്ടിയ പോലെ യുക്തിവാദികളെ,  ഒന്ന് ന്യായീകരിക്കുമ്പോള്‍ മറ്റേത് ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിച്ചു!!!  ഹാ കഷ്ടം

പിന്‍കുറി  ശ്രീമാന്‍ യുക്തി ശ്രീ സി രവിച്ചന്ദ്രനെ മഹത്വപ്പെടുത്തുവാന്‍ പേനയുന്തിയ കൂട്ടത്തില്‍ പറഞ്ഞ കാര്യം പ്രത്യേകം പരിഗണനീയമാണ്.  കാര്യം ശ്രീ സി രവിചന്ദ്രന്‍ വര്‍ത്തമാന നാസ്തിക ഭൌതിക യുക്തിവാദത്തിന്റെ കേരളത്തിലെ അപ്പോസ്തലനാണല്ലോ. യുക്തി പറയുന്നു 

"അദ്ദേഹത്തിന്റെ ക്‌ളേശവും സാമ്പത്തികനിലയും ഓര്‍ത്ത് നിങ്ങള്‍ മുതലക്കണ്ണീര് പൊഴിക്കണ്ട. അത്യാവശ്യം കഞ്ഞികുടിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ സാറിനുണ്ട്. ഭാര്യയും കോളേജദ്ധ്യാപികയാണ്.." 


ഇവിടെ ഊന്നല്‍ നല്‍കിയ ഭാഗം ശ്രദ്ദിക്കുക. ശ്രീ സി രവിചന്ദ്രന്‍ ഭാര്യയുടെ ശമ്പളം കൂടി അദ്ധേഹത്തിന്റെ ചിലവുകള്‍ക്കും യുക്തിവാദ പ്രചാരണത്തിനും ഉപയോഗിക്കുന്നു എന്ന വ്യക്തമായ സൂചനയാണ് മേല്‍ വാക്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. അതെ  എന്റെ മെയ്‌ ഒന്നിന്റെ ഈ പോസ്റ്റിലെ ചര്‍ച്ചക്കിടയില്‍ സൂചിപ്പിച്ച കാര്യം ഒന്ന് കൂടി തീവ്രമായി വ്യക്തമാക്കുകയാണ് ബഹുമാന്യ ശ്രീമാന്‍ യുക്തി.  യുക്തിവാദികള്‍ സ്ത്രീകളെ വെറും ഭോഗ യന്ത്രമായി കാണുന്നു എന്ന് മാത്രമല്ല പണം കായ്ക്കുന്ന മരമായി കൂടി ഉപയോഗിക്കുന്നു എന്നത് എത്രമാത്രം ലജ്ജാകരമല്ല!!.... ശ്രീ സി രവിചന്ദ്രന് ഭാര്യയും കുടുംബവുമുണ്ട് എന്നത് എടുത്തു പറയാന്‍ ശ്രീമാന്‍ യുക്തിക്ക് നാണമില്ലേ?.....
ശ്രീമാന്‍ യുക്തി പുന്നക്കാടന്റെ ബ്ലോഗിലിട്ട ഒരു കമന്റ് ചേര്‍ത്ത വായിച്ചാല്‍ അത് വ്യക്തമാവും അതിങ്ങനെ 


''യുക്തി പറഞ്ഞു...
പുന്നക്കാടന്‍......
.വിവാഹമെന്ന അബദ്ധം കാണിച്ചു >>>>>>
=================================
ശരി പറയാനുള്ള ആര്‍ജ്ഞവം തുടരട്ടെ എന്ന് ആശംസിക്കുന്നു!!!!!
വിവാഹം അബദ്ധമാണെന്ന് മാലോകരോട് വിളിച്ചു പറയുന്ന യുക്തി ശ്രീ സി രവിചന്ദ്രന്‍ ആ അബദ്ധം ചെയ്തതും ആ അബദ്ധത്തില്‍ നിന്ന് വരുമാനം നേടുന്നതും  ന്യായീകരിക്കുന്നത് കാണാന്‍ വളരെയേറെ കൌതുകമുണ്ട്.!!!!!    യുക്തിവാദികള്‍ പെണ്ണ് കെട്ടുന്നത്..............................         യുതിവാദം നീണാള്‍ വാഴട്ടെ.... നമുക്ക് പെണ്ണ് കെട്ടാം....... വരുമാനമുണ്ടാക്കാം........





യുതിയുടെ പുതിയ പോസ്റ്റിനുള്ള മറുപടി പ്രതീക്ഷിക്കാം
 

Thursday, October 20, 2011

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? തുടര്‍ച്ച (2)

'പെരുമഴക്കാലം'   'കല്ലുവച്ച നുണകളുടെ '

ശ്രീ യുക്തിയുടെ സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിനോടുള്ള പ്രതികരണം രണ്ടാം ഭാഗം,                  ഒന്നാം ഭാഗം ഇവിടെ

"ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."

KYS ( കേരള യുക്തിവാദി സംഘം) പ്രവര്‍ത്തകനായ യുക്തി മലപ്പുറം ജില്ല KYS കമ്മിറ്റിയുമായി ആധികാരികമായി ചര്‍ച്ച ചെയ്തു തികച്ചും വ്യക്തതയോടെ എന്ന് ധ്വനിപ്പിക്കുന്ന മുഖവുരയോടെ തുടങ്ങുന്ന ലേഖനം, അന്ധന്‍ ആനയെ കണ്ടപോലെ ആന മണ്ടത്തരമായി എന്ന് മാത്രമല്ല കളവുകളുടെ മാലപ്പടക്കവും പൊട്ടിക്കുന്നു


ശ്രീ സി രവിചന്ദ്രന്റെ പ്രസന്‍റെഷന്‍ പരിപാടികള്‍ KYS ന്‍റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയില്‍ എവിടെയെല്ലാം അവര്‍ സംഘടിപ്പിച്ചു എന്ന് പോലും തിട്ടമില്ലാത്ത KYS ജില്ല നേതൃത്വം!!?? (അതോ ബോധ പൂര്‍വ്വം കളവു പറഞ്ഞതോ?) ശ്രീമാന്‍ യുക്തിയെ തെറ്റിദ്ധരിപ്പിക്കുകയോ അല്ലെങ്കില്‍ ശ്രീമാന്‍ യുക്തി കളവ് പറയുകയോ ചെയ്തിരിക്കുന്നു.
എവിടെയൊക്കെയാണ് KYS പരിപാടികള്‍ നടത്തിയിരുന്നത് എന്ന് ഒരിക്കല്‍ കൂടി അന്വഷിച്ച് ഉറപ്പു വരുത്തുക.
തിരുരങ്ങാടിയില്‍ KYS ശ്രീ സി രവിചന്ദ്രന്റെ ഒരു പരിപാടി നടത്തിയിട്ടില്ല എന്നുറപ്പാണ്. ശ്രീ യുക്തിതന്നെ അക്കാര്യം സമര്‍ത്തിക്കുന്നുണ്ട് അതിങ്ങനെ

"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല."

തിരുരങ്ങടിയിലെ പരിപാടി KYS നടത്തിയതല്ല അത് വേറെ ആരോ നടത്തിയതാണ്.ആ പരിപാടി പരാജയവുമാണ് എന്ന് യുക്തി തന്നെ വ്യക്തമാക്കുന്നു.

എന്റ മുന്‍ പോസ്റ്റിലേക്ക്

"ഞങ്ങളുടെ മലപ്പുറം ജില്ലയില്‍ തന്നെ അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഈ പരിപാടി നടന്നിട്ടുണ്ട്."

എന്റെ ഈ വിലയിരുത്തല്‍ വസ്തുനിഷ്ടമാണെന്ന് യുക്തിയും അംഗീകരിക്കുന്നു. ഞാന്‍ പറഞ്ഞത് അഞ്ചില്‍ കൂടുതല്‍ പരിപാടി നടന്നു എന്നാണ്. ശ്രീ യുക്തിയും അക്കാര്യം തന്നെ വ്യക്തമാക്കിയല്ലോ? മലപ്പുറം ജില്ലയില്‍ ആറു പരിപാടികള്‍ നടന്നതെന്ന്.
ഈ പരിപാടികള്‍ എവിടെയൊക്കെ നടന്നു എന്നതും എനിക്ക് വ്യക്തമായറിയാം. ശ്രീമാന്‍ യുക്തിക്കറിയില്ല എങ്കില്‍ ചോദിക്കുക, പറഞ്ഞു തരാം. (നിങ്ങളുടെ ജില്ല കമ്മിറ്റിക്കറിയില്ലെങ്കിലും) ബ്ലോഗിളിരുന്ന്‍ വെറുതെ എന്തെങ്കിലും ചപ്ലാച്ചി അടിക്കെണ്ടതില്ലല്ലോ

എന്റെ മുന്‍ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ യുക്തിക്ക് ജയിക്കാന്‍ (അദ്ദേഹം ജയിക്കാന്‍ മത്സരിക്കുകയാണല്ലോ) ഉപയോഗപ്പെടുത്താവുന്ന ഒരേ ഒരു വാചകം ഇതാണ്.

"ശ്രീ സി രവിചന്ദ്രന്‍ കൊട്ടാരക്കര നിന്നും മലപ്പുറം ജി ല്ലയിലെ ഒരു ചെറു പട്ടണത്തില്‍ വന്നു (ഇത്തരം വളരെ ശുഷ്കമായ സദസ്സുകള്‍ക്ക് മുന്നില്‍) സെമിനാര്‍ നടത്തി പോവാന്‍ വണ്ടിക്കൂലി പോലും വാങ്ങിയില്ല എന്നത് ശ്രീ സി രവിചന്ദ്രന്റെ ത്യാഗവും, മഹത്വവും, ആത്മാര്‍ത്ഥതയുമായി സംഘാടകര്‍ പരിചയപ്പെടുത്തി. നമുക്കും അങ്ങനെ തന്നെ വിലയിരുത്താം."'


ഈ കാര്യം ഒരു പരിധി വരെ ശരിയാവാം... ആ പരിപാടിക്ക് യുക്തി തന്നെ വിവരിക്കുന്ന പോലെ പതിനായിരങ്ങള്‍ ചിലവായിരിക്കാം......... അപമാനം കാരണം സംഘാടകര്‍ കളവു പറഞ്ഞതാകാം................. അതിന്റെ സംഘടകരില്‍ ഒരാളുടെ വാക്ക് മുഖവിലക്കെടുത്ത് എഴുതിയതാണ് ഞാന്‍. മറ്റൊരാളുമായി ഇന്നലെ ബന്ധപ്പെട്ടു അയാളില്‍ നിന്ന് മനസ്സിലായത് അയ്യായിരത്തില്‍ താഴെ രൂപ ചിലവായി എന്നാണ്. എങ്ങനെയൊക്കെ ചിലവഴിച്ചു എന്നും വിശദീകരിച്ചു (ഓഡിറ്റോറിയം രണ്ടായിരം, ലൈറ്റ് സൌണ്ട് ഡിസ്പ്ലേ രണ്ടായിരം നോട്ടീസ് മറ്റു ചിലവുകള്‍ ആയിരത്തോളം {അയാള്‍ പറഞ്ഞ വാക്ക് അയ്യായിരം രൂപയോളം പൊട്ടി എന്നാണ്}) സംഘാടകരുടെ വാക്ക് മുഖവിലക്കെടുക്കാതിരിക്കേണ്ടതില്ലല്ലോ.
ആ പരിപാടിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം ശ്രീ യുക്തി ഏകദേശം അമ്പത് ശതമാനം പെരുപ്പിചെഴുതി. ആ പരിപാടിയില്‍ കേവലം ഇരുപതില്‍ താഴെ ആളെ പങ്കെടുത്തിരുന്നുള്ളൂ എന്നത് വസ്തുതയാണ്.

ശ്രീ യുക്തിയുടെ വേറെ ഒരു പ്രസ്താവന
"എന്നാല്‍ സാറിന്റെ എല്ലാ പരിപാടിയിലും ശരാശരി 125-175 പേരുടെ പങ്കാളിത്തമുണ്ടായിരുന്നു."

ഈ പ്രസ്താവനയും പെരുപ്പിച്ചു പറഞ്ഞത് തന്നെ. ഏറെ പ്രചാരണത്തോടെ നടത്തപ്പെട്ട മറ്റൊരു പരിപാടിയില്‍ നൂറില്‍ താഴെ ആളുകളെ പങ്കെടുത്തിരുന്നുള്ളൂ എന്നതും വസ്തുതയാണ്. ഈ പരിപാടിയില്‍ കേവലം ഏഴാം കൂരി ജബ്ബാര്‍ മാഷല്ല
("അതില്‍ ജബ്ബാര്‍ മാഷും പങ്കെടുത്തിരുന്ന" യുക്തി)സാക്ഷാല്‍ കലാനാതന്‍ തന്നെ പങ്കെടുത്തിരുന്നു. ഉത്ഘാടകനായി (വ്യക്തിപരമായി കലാനാതനു ഈ പരിപാടികളോട് വിയോജിപ്പാണെങ്കിലും)

KYS സംഘടിപ്പിക്കാത്ത പരിപാടി തൂറ്റിപ്പോകാന്‍ കാരണമായി ശ്രീ യുക്തി കണ്ടു പിടിച്ചത് പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തത് കൊണ്ടാണെന്നാണ്. യുക്തി പറയുന്നു.

"ഇതല്ലാതെ ഒരു പരിപാടിക്ക് സാറിനെ തിരൂരങ്ങാടിയ്ക്കടുത്തുള്ള ഒരു ഉള്‍നാടന്‍ പ്രദേശത്ത് (സ്ഥലമറിയില്ല) ആവേശം മൂത്ത ഏതാനും മുസ്‌ളീം ചെറുപ്പക്കാര്‍ സ്വന്തം നിലയില്‍ ക്ഷണിച്ചിരുന്നു. തള്ളാനാവാത്ത അവസ്ഥയില്‍ അദ്ദേഹമതില്‍ പങ്കെടുത്തുവെന്നറിഞ്ഞു. ആ പരിപാടി പരാജയപ്പെട്ടെന്ന് വാസ്തവമാണ്. KYS ന് അതുമായി യാതൊരു ബന്ധവുമില്ല. സാറിന്റെ പ്രഭാഷണത്തിന്റെ തലേന്ന് പള്ളിക്കമ്മറ്റിയില്‍ നിന്ന് ചോദ്യമുയര്‍ന്നതിനാല്‍ സംഘാടകരില്‍ ഭൂരിപക്ഷവും ഭയന്നു വിട്ടുനിന്നുവെന്നാണ് കേള്‍ക്കുന്നത്. കഷ്ടിച്ച് 25-30 പേര്‍ മാത്രം പങ്കെടുത്ത പരിപാടി സാങ്കേതിക തകരാറും മറ്റും കാരണം പാളി."


നുണ പറയാന്‍ തെല്ലും അറപ്പും വെറുപ്പും ഉളുപ്പുമില്ലാത്ത സാക്ഷാല്‍ ശ്രീമാന്‍ യുക്തി ഇവിടെയും കല്ലുവച്ച നുണ പറയുന്നു 'ഇവരുടെ പരിപാടി പള്ളിക്കമ്മിറ്റി ചോദ്യം ചെയ്തെന്നു.' സാക്ഷാല്‍ ശ്രീമാന്‍ യുക്തീ പറയൂ, ചങ്കൂറ്റവും, തന്‍റെടവും നട്ടെല്ലുമുണ്ടെങ്കില്‍ ഏതു പള്ളിക്കമ്മിറ്റിയാണ് ആരോടാണ് എന്നാണ് എപ്പോഴാണ് നിങ്ങളുടെ പരിപാടി ചോദ്യം ചെയ്തതെന്ന്. തന്റെടമുണ്ടോ തെളിയിക്കാന്‍, ഇത് ഏറെ അര്‍ജ്ജവതോടെയും, ആത്മ വിശ്വാസത്തോടെയും ചങ്കുറപ്പോടെയുമുള്ള വെല്ലുവിളിയാണ്.അല്ലാതെ വെറും ചപ്ലാച്ചി അടിക്കുകയല്ല. താങ്കള്‍ക്ക് വേണമെങ്കില്‍ KYS മലപ്പുറം പ്രസി ഇ ഏ ജബ്ബാറിനെയോ സെക്രട്ടറി പാറക്കല്‍ മുഹമ്മദിനെയോ അഖിലേന്ത്യാ സെക്രട്ടറി കലാനാതനെയോ വേണ്ട ഏതു കൊലകൊമ്പനെയും കൂട്ട് പിടിച്ചോ. ഈ വെല്ലുവിളി സ്വീകരിക്കാന്‍ സാധ്യമാണോ? മറുപടി പറയുക.

ഇല്ല താങ്കള്‍ക്കെന്നല്ല ഒരു നാസ്തിക ഭൌതിക യുക്തിവാദിക്കും കഴിയില്ല. കാരണം ആ പ്രദേശത്തെ ഒരു പള്ളിക്കമ്മിറ്റിയും ഇങ്ങനെ ഒരു പരിപാടി നടന്നതറിഞ്ഞിട്ടില്ല.എന്തിനു പരിപാടി നടന്ന ഓഡിറ്റോറിയത്തിനു തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന സി പി എം/ ഡിഫി പ്രവര്‍ത്തകന്‍ പോലും ഇങ്ങനെ ഒരു പരിപാടി അറിഞ്ഞിട്ടില്ല. അത്രയ്ക്ക് പരിതാപകരവും ദയനീയമായിരുന്നു ഇവരുടെ ആ പരിപാടി. എന്നിട്ട് പരാജയ കാരണം പള്ളിക്കമ്മറ്റിയുടെ തലയില്‍ കെട്ടിവെക്കാന്‍ അല്പം പോലും നാണമില്ലേ സാക്ഷാല്‍ ശ്രീമാന്‍യുക്തീ

അതോ എന്ത് നുണ പറഞ്ഞാലും ആരും അറിയില്ല എന്നാണോ നിങ്ങളുടെ വിശ്വാസം. കൈരളി ടി വി യിലെ പരിപാടിയിലും ഇത്പോലെ പച്ചനുണ തട്ടിവിടുന്നുണ്ട് സാക്ഷാല്‍ ശ്രീമാന്‍ യുക്തി. ഏറെ പ്രേക്ഷകരുള്ള ഒരു ചാനലിലെ കാഴ്ചക്കാരെ ഒന്നടങ്കം വിഡ്ഢികളാക്കി
കല്ലുവച്ച നുണ പറയുന്ന സാക്ഷാല്‍ ശ്രീമാന്‍ യുക്തിക്ക് കേവലം ഏതാനും യുക്തിവാദി വായനക്കാര്‍ മാത്രമുള്ള തന്റെ ബ്ലോഗില്‍ പച്ചപ്പൊള്ളൂകള്‍ എഴുതിക്കൂട്ടന്‍ തരിമ്പും മടിയും ലജ്ജയും മനസ്സക്ഷിക്കുത്തുമുണ്ടാവില്ല.







ഞാന്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഏറെ ആത്മവിശ്വാസത്തോടെയും, കൃത്യമായി ബന്ധപ്പെട്ടവരോട് അന്വഷിപ്പിച് ഉറപ്പു വരുത്തിയതുമാണ്. അല്ലാത്ത ശ്രീമാന്‍ യുക്തി പറയുന്ന പോലെ ബ്ലോഗിലിരുന്നു എന്തെങ്കിലും ചപ്ലാച്ചി അടിച്ചതല്ല. 


അതെ നുണകളുടെ സംരക്ഷണമില്ലാതെ യുക്തിവാദത്തിന് നിലനില്‍പ്പില്ല എന്നത് പരമാര്‍ത്ഥം. നുണകളുടെ സംരക്ഷണത്തോടെയെങ്കിലും തങ്ങള്‍ ജയിച്ചു എന്ന് തോന്നിപ്പിക്കണം.... അറിയലോ അറിയിക്കാലോ തങ്ങളുടെ അജണ്ടയിലില്ല. യുക്തിവാദാന്ധന്തയും മത ദൈവ വിദ്വാശവും തലയ്ക്കു പിടിച്ചു കണ്ണും കാതും കരളും അടക്കപ്പെട്ട ഈ ജന്തുക്കളോട് സഹതപിക്കാം...

തങ്ങളെ കുറിച്ച് തങ്ങള്‍ പറയുന്നത് പോലും വസ്തുതകളുമായി യോജിക്കുന്നുണ്ടോ ഇല്ലേ എന്നതൊന്നും തോല്‍പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഒട്ടും ശ്രദ്ധിക്കാനുള്ള പക്വതയൊന്നും ശ്രീമാന്‍ യുക്തിക്കോ KYS മലപ്പുറം ജില്ല കമ്മിറ്റിക്കോ ഇല്ലാതെ പോയി. !!!!!!!!!!!!!!!!!!!.










അവസാനിച്ചില്ല

Friday, October 14, 2011

സുബൈദയുടെ കരച്ചിലോ? യുക്തിവാദികളുടെ വെപ്രാളമോ??? (1)

ബ്ലോഗെഴുത്ത് ജയിക്കാനും തോല്‍പ്പിക്കാനുമോ? അതോ അറിയാനും അറിയിക്കാനുമോ!!???


രണ്ടുമാസത്തെ പ്രവാസത്തിനു ശേഷം ബൂലോകത്ത് തിരിച്ചു വന്നു ബൂലോകം വിലയിരുത്തി ഞാനിട്ട പോസ്റ്റുകളില്‍ ശ്രീ സി രവിചന്ദ്രന്റെ ബ്ലോഗിനെയും വിലയിരുത്തി പോസ്റ്റിട്ടിരുന്നു. അതിനോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്തി യുക്തിവാദി ബുദ്ധിജീവി ശ്രീമാന്‍ യുക്തി സുബൈദമാരുടെ കരച്ചില്‍ എന്ന പോസ്റ്റിട്ടത് ശ്രദ്ദയില്‍ പെട്ടിരുന്നു. വേറൊരു വിഷയം ചര്ച്ചക്കെടുത്തത് കൊണ്ട് തല്‍കാലം നീട്ടിവച്ചു. ആ പോസ്റ്റില്‍ ശ്രീമാന്‍ ബഷീര്‍ പൂക്കോട്ട്‌ പഴയ വിഷയം കമന്റിയിരുന്നു. അതിനോട് പ്രതികരിക്കാം എന്ന് കരുതുന്നു. വേറെയും രണ്ടു പോസ്റ്റുകള്‍ കൂടി എന്നെ പേരെടുത്തു പറഞ്ഞു യുക്തിവാദി ബ്ലോഗര്‍മാരുടെതായി ബൂലോകത്തുണ്ട് ഓരോന്നായി പരിശോദിക്കാം. ഇങ്ങനെ യുക്തിവാദികള്‍ കൂട്ടമായി പ്രതിരോധിക്കാന്‍ മാത്രം ഉണ്ടോ ഞാന്‍!!!!!!!!!!!????????????...............


ശ്രീ യുക്തി ഏറെ അന്വാഷിച്ചു വസ്തുനിഷ്ടമായി പഠിച്ചു തന്നെയാണ് തന്റെ ലേഖനം തയ്യാറാക്കിയത്. ആ കാര്യം അദ്ദേഹം തുടക്കത്തില്‍ തന്നെ രേഖപ്പെടുതുന്നതിങ്ങനെയാണ്. "ഞാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകനാണ്. മലപ്പുറം ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇതെഴുതുന്നത്. നാസ്തികനായ ദൈവം, ദി ന്യു ഏജ് ഓഫ് റീസണ്‍ തുടങ്ങിയ പരിപാടികള്‍ മലപ്പുറം, നിലമ്പൂര്‍, തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് KYS സംഘടിപ്പിച്ചത്. 2010 മേയ്-2011 മാര്‍ച്ച് കാലയളവിലാണിത്."


യുക്തിയുടെ ഈ അഭിപ്രായങ്ങള്‍ അദ്ധേഹത്തിന്റെ മാത്രം അഭിപ്രായമല്ല മറിച്ച് KYS (കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മിറ്റിയുടെ) ന്റെ കൂടെ അഭിപ്രായമാണെന്നും മനസിലാക്കാം. മാത്രമല്ല എന്റെ പ്രസ്തുത പോസ്റ്റിലെ അഭിപ്രായത്തെ അദ്ദേഹം വിശേഷിപ്പിച്ചത് "ബ്‌ളോഗിലിരുന്ന് ചപ്‌ളാച്ചി അടിക്കുന്നതുപോലെയല്ലത്." എന്റെ അഭിപ്രായങ്ങള്‍ വെറും ചപ്ലാച്ചി അടി മാത്രമാണെന്ന് വിലയിരുത്തുകയും ചെയ്യുന്നു.


ഞാന്‍ അഭിപ്രായപ്പെട്ടത് വെറും ചപ്ലാച്ചി മാത്രമാണോ? അതോ അതിലെന്തെങ്കിലും കഴമ്പുണ്ടോ? ശ്രീ യുക്തിയുടെ പ്രസ്താവനകള്‍ എന്റെ അഭിപ്രായവുമായി യോജിക്കുന്നുണ്ടോ? വിലയിരുത്തേണ്ടിയിരിക്കുന്നു. അതിലേക്കു പോവുന്നതിനു മുമ്പ് എന്റെ ലക്‌ഷ്യം വിനീതമായി അറിയിക്കേണ്ടിയിരിക്കുന്നു.


ഞാന്‍ വായിക്കുന്നതും പഠിക്കുന്നതും വളരെ കുറചെന്തെങ്കിലും കുത്തിവരക്കുന്നതും എനിക്ക് ജയിക്കാനോ ആരെയെങ്കിലും തോല്പിക്കണോ അല്ല. മറിച്ചു അന്വാഷിക്കാനും, അറിയാനും, ഉള്‍കൊണ്ട് അംഗീകരിക്കാനും, അല്‍പം മാത്രം അറിയിക്കാനുമുള്ള എളിയ ശ്രമം മാത്രമാണ്. എന്നാല്‍ ശ്രീമാന്‍ യുക്തി എന്തെങ്കിലും പറയുന്നതും എഴുതുന്നതും തോല്പിക്കാനും വീണ്ടും വീണ്ടും ജയിക്കാനുമുള്ള കഠിന ശ്രമമാണ്. ഈ കാര്യം ഇങ്ങനെ പറയാന്‍ കാരണം അദ്ധേഹത്തിന്റെ തന്നെ പ്രസ്താവനയാണ്. അതിങ്ങനെ വായിക്കാം


"കേരളത്തില്‍ സുബൈദയുടെ സമുദായത്തില്‍ പെട്ടവര്‍ മാത്രമാണ് അദ്ദേഹത്തെ അധിക്ഷേപിക്കാനും ആക്രമിക്കാനും വെമ്പുന്നത്. അദ്ദേഹത്തിന്‍ന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ശേഷിയുള്ള ഒരണ്ണം ഈ സമുദായത്തിലില്ലെന്നതാണതിന്റെ കാരണം. ഹുസൈന്‍ സാബൊക്കെ ഏഴാം കൂലിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതാണ് നിങ്ങള്‍ വിരളി പിടിക്കുന്നത്.
എത്ര പരിശ്രമിച്ചാലും നിങ്ങള്‍ക്ക് അദ്ദേഹത്തെ ജയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തൂറിത്തോല്‍പ്പിക്കാന്‍ നോക്കുന്നു. അദ്ദേഹം മലപ്പുറത്ത് വരുമ്പോള്‍ ആരുമില്ലെങ്കില്‍ നിങ്ങള്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. അപ്പോള്‍ അതല്ല പ്രശ്‌നം: you can not match him. you can not win him."


ഇവിടെ ശ്രീ സി രവിചന്ദ്രന്‍ സാറിനെ എനിക്ക് തോല്‍പിക്കാന്‍ പറ്റില്ല എന്നത് വസ്തുതയാണ് ഞാന്‍ എവിടെ ശ്രീ സി രവിചന്ദ്രന്‍ സര്‍ എവിടെ തരതമ്യം പോലും സാധ്യമാല്ലത്തത്ര അന്തരം തമ്മിലുണ്ട്. പക്ഷെ ആ പ്രസ്താവന വരികള്‍ക്കിടയില്‍ വായിച്ചാല്‍ യുക്തിവാദികളെ തോല്‍പിക്കാന്‍ സാധ്യമല്ല എന്നും മനസ്സിലാകും. സമാനമായ പ്രസ്താവന ശ്രീ യുക്തിയെ ആദ്യമായി കണ്ടുമുട്ടിയ ശ്രീ ജബ്ബാറിന്റെ ബ്ലോഗിലും ഞാന്‍ കണ്ടിട്ടുണ്ട്. അവിടെ ശ്രീ യുക്തി ഇട്ട കമന്റിന്റെ ഭാഗം ഇങ്ങനെ

""പലവുരു ചോദിച്ചിട്ടും മറുപടിയില്ല.
കളിക്കുന്ന
“കളം“കൊള്ളില്ല എന്നു വിചാരിക്കുന്നത് തോല്വി ഉറപ്പായ ടീം ആണ്.
തുടരും
....
April 24, 2011 6:23 AM ""


അതിനോടുള്ള എന്റെ പ്രതികരണം

"നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.......................24 April 2011 8:43 PM "


ഈ കമന്റുകള്‍ ഏപ്രില്‍ 24 നു ഇട്ടതാണ്. അന്നേ ഞാന്‍ എന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന്‍ എന്റെ ഈ പോസ്റ്റില്‍ ശ്രീമാന്‍ ഫയര്‍ഫ്ലൈയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. അതിങ്ങനെ

"കൊള്ളാം..ഹുസൈന്‍ സാബിന്റെ ശിഷ്യയാണോ താത്ത? പുള്ളിയും ഇങ്ങനെയാ..പറയുന്ന മണ്ടത്തരങ്ങളില്‍ ഏതിനെങ്കിലും ആരും മറുപടി പറഞ്ഞില്ലെങ്കില്‍ ഉടനെ പ്രഖ്യാപിക്കും 'ഞാന്‍ ജയിച്ചേ'..ഒരേ തൂവല്‍ പക്ഷികളാണല്ലോ ..അതിനു മുന്‍പേ എന്റെ കമ്മന്റില്‍ ഒരു കാര്യം പറഞ്ഞിരുന്നു...

...എത്ര പറഞ്ഞു തന്നാലും നിങ്ങള്‍ക്കതോന്നും മനസ്സിലാകാന്‍ പോകുന്നില്ല.

തലക്കകത്ത്
പിണ്ണാക്ക് നിറച്ചിരിക്കുന്നവരോട് വീണ്ടും വീണ്ടും മറുപടി പറയുന്നതില്‍ അര്‍ത്ഥമില്ല. പുതിയ കുറെ കണ്ടു പിടുത്തങ്ങള്‍ നടത്തിയത് കൊണ്ട് ചോദിച്ചെന്നു മാത്രം"


അതിനോടുള്ള
എന്റെ പ്രതികരണവും ഇവിടെ

"ഇത് ജബ്ബാറിന്റെ ബ്ലോഗില്‍ യുക്തിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട് അതിങ്ങനെ

"നിങ്ങള്‍ തോല്പിക്കാന്‍ മത്സരിക്കുകയാണ്.,................... എന്നാല്‍ ഞാന്‍ അറിയാനും, അറിയാനും, അറിയാനും അറിയിക്കാനുമാണ് പരിശ്രമിക്കുന്നത്., ആ പരിശ്രമം വിജയിക്കുമെന്ന വിശ്വാസത്തോടെ., ജനാബ് തോല്‍ക്കാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു."


അതെ
ജയവും തോല്‍വിയും അല്ല ലക്‌ഷ്യം, അറിയലും, അറിയലും,അറിയലും പിന്നെ അല്പം അറിയിക്കലും മാത്രമാണ്. നിങ്ങള്‍ തോല്പിക്കാനും, ജയിക്കാനും മത്സരികുന്നത് കൊണ്ട് അറിയാന്‍ കഴിയുന്നില്ല."അതെ ഇവിടെ ആരെയും തോല്പിക്കലും ജയിക്കലും എന്റെ ലക്ഷ്യമല്ല അറിയലും, വീണ്ടും അറിയലും സ്വല്പം മാത്രം അറിയിക്കലും മാത്രമാണ് ലക്‌ഷ്യം.
അവസാനിച്ചില്ല

Saturday, October 1, 2011

ഈ നിര്‍ദ്ദേശങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനോ?!!, ഉന്മൂലനത്തിനോ ??!!!!



സ്ത്രീകളെ, കുട്ടികളെ നമ്മുടെ  ക്ഷേമത്തിന്  മാത്രമായിതാ നമ്മുടെ സ്വന്തം നിയമം.!! 

ഞങ്ങളുടെ നാട്ടിലെ അയ്യര്‍ വൈദ്യരുടെ കഥ  പറഞ്ഞു വിഷയത്തിലേക്ക് വരാം. നാട്ടുകാരുടെ കണ്ണിലുണ്ണിയായ അയ്യര്‍ വൈദ്യര്‍,  ഏതു വിധ രോഗങ്ങളുടെയും ചികിത്സാരിയും  കൂടിയാണ്. അയ്യര്‍ക്കു സര്‍ജറിയിലും നല്ല വൈദഗ്ദ്യമുണ്ട്.  വിരലില്‍ കുരുവുമായി വന്നാല്‍ വിരല്‍ മുറിക്കും, കാല് വേദനക്ക്  ചികിത്സ കാല് മുറി തന്നെ., ഇതൊക്കെയാണ് ചികിത്സാമുറകള്‍.

ആയിടക്കാണ്‌ നാട്ടിലൊരാള്‍   കലശലായ തലവേദനയുമായി  ബുദ്ധിമുട്ടുന്നത് നാട്ടുകാരുടെ  ശ്രദ്ദയില്‍ പെടുന്നത്. (വൈദ്യരുടെ ചികിത്സാമുറകളെ കുറിച്ച്  ഏകദേശ ധാരണയുള്ള രോഗി, രോഗ വിവരം വളരെ ഗോപ്യമാക്കി വച്ചതായിരുന്നു.) ഏറെ ഒത്തൊരുമയോടെ കഴിയുന്ന നാട്ടുകാര്‍ ഓരോരുത്തരും മറ്റുള്ളവരുടെ ഓരോ കാര്യത്തിലും ഏറെ ജാഗജൂഗരും ശ്രദ്ധാലുക്കലുമാണ്‌.   വൈദ്യരെ പോലെ,  നാട്ടിലെ എല്ലാ കാര്യവും തീരുമാനിക്കുന്നത് നാട്ടു മുഖ്യനും നാട്ടുകൂട്ടവുമാണ്., നാട്ടു മുഖ്യന്റെ തീരുമാനം നാടിന്റെ  അവസാന വാക്കും., നാട്ടുകാര്‍  നാട്ടുമുഖ്യനെ രോഗവിവരം അറിയിച്ചു., അദ്ദേഹം കൂടുതലൊന്നും  ആലോചിച്ചില്ല., പ്രശ്നം നാട്ടുവൈദ്യന് റെഫര്‍ ചെയ്തു. നാട്ടിലെ കീഴ്വഴക്കം അതാണല്ലോ.,


വൈദ്യരുടെ മെഡിക്കല്‍ വിംഗ്  കൂടി വിഷയം അതിഗൌരവതരമായി ചര്‍ച്ച ചെയ്തു. ചികിത്സ നിര്‍ദ്ദേശിച്ചു. തല മുറിച്ചു മാറ്റുക., അതാണ്‌ തലവേദനക്കുള്ള  ശാശ്വത പരിഹാരം.  നാട്ടുമുഖ്യനടക്കം നാട്ടുകൂട്ടവും നാട്ടുകാരും  ഒന്നടങ്കം ചികിത്സക്ക് അംഗീകാരം നല്‍കി. ഏറ്റവും നല്ല ചികിത്സ. അങ്ങനെ രോഗിയെ വൈദ്യര്‍ ചികിത്സിച്ചു, ത,ല വെട്ടിമാറ്റി, അതോടെ അയാളുടെ തലവേദന എന്നെന്നേക്കുമായി മാറി. മാത്രമല്ല, പിന്നെ ഞങ്ങളുടെ നാട്ടില്‍ ആര്‍ക്കും തലവേദന വന്നതായും കേട്ടിട്ടില്ല.




കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം എങ്ങനെയൊക്കെ ആവണമെന്ന് തീര്‍ച്ചയാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് വേണ്ടതെല്ലാം ഉള്‍കൊള്ളുന്ന പുതിയ നിയമത്തിന്റെ കരട് മുന്‍ ചീഫ് ജസ്റീസ് വി. ആര്‍. കൃഷ്ണയ്യരും കൂട്ടരും ചേര്‍ന്ന് തയ്യാറാക്കി കേരളത്തിന്റെ മുഖ്യമന്ത്രിയുള്‍പ്പെടുന്ന  മന്ത്രിപ്പടക്ക് കൈമാറിയ വാര്‍ത്ത‍ മലയാളത്തിലെ എല്ലാ വാര്‍ത്താമാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു.
ആ വാര്‍ത്തയുടെ മനോരമ പ്പതിപ്പ് താഴെ.


"രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് ധനസഹായം നല്‍കരുതെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിന്റെ കരടു സര്‍ക്കാരിനു സമര്‍പ്പിച്ചു. രണ്ടിലതികം കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം നിലപാട് സ്വീകരിക്കുന്നവര്‍ക്ക് 10000 രൂപ വരെ പിഴയും മൂന്നു മാസത്തെ തടവും നല്‍കണമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള (?!)കേരള വിമന്‍സ് കോഡ്‌ ബില്‍ ശുപാര്‍ശ ചെയ്യുന്നു.

ഇതടക്കം ജനസംഖ്യാ നിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്നു  ശുപാര്‍ശ ചെയ്യുന്ന ബില്‍ ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ സമിതിയാണ് തയ്യാറാക്കിയത്. കരടു ബില്ലിന്റെ ആദ്യ അധ്യായത്തിലാണ് വിവാദ ശുപാര്‍ശകള്‍. കുടുംബത്തില്‍ രണ്ടു കുട്ടികളെന്ന വ്യവസ്ഥ സംസ്ഥാനത്തിന്റെ പൊതു കുടുംബനയമായി അംഗീകരിക്കണം. രണ്ടു കുട്ടികളില്‍ കൂടുതലുള്ള ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണം. രണ്ടു കുട്ടികളെന്ന വ്യവസ്ഥ ലംഘിക്കാന്‍ പ്രേരിപ്പിക്കുകയോ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് പ്രചരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, സമുദായങ്ങള്‍ എന്നിവരെ ശിക്ഷാനടപടിക്ക് വിധേയരാക്കണം. നിയമങ്ങള്‍ക്ക് അനുസൃതമായി സുരക്ഷിതമായ ഗര്‍ഭചിദ്രം അനുവദിക്കണമെന്നാണ് ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. എല്ലാ ആശുപത്രികളിലും ഇതിനുള്ള സൗകര്യം ലഭ്യമാക്കണം. ഗര്‍ഭ നിരോധനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ വിവാഹ വേളയില്‍ തന്നെ സൌജന്യമായി ലഭ്യമാക്കണം. വിവാഹമോചന കേസുകള്‍ ഇരുകൂട്ടരുടെയും സമ്മതത്തോടെ കുടുംബ കോടതിക്ക് പുറത്തു തീര്‍പ്പാക്കാന്‍ മര്യാജ് ഓഫിസറെ നിയമിക്കണം. കരട് ബില്‍ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. (മലയാള മനോരമ 25 - 09 - 2011 )" 

ഏതാണ്ടെല്ലാ പത്രങ്ങളും ഇതേ ആശയത്തില്‍ തന്നെയാണ് ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.


ഈ നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട കാര്യം ഒരു കുടുംബത്തില്‍ കുട്ടികള്‍ രണ്ടുമതി എന്നതാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടാകുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തെ പുറകോട്ടു  നയിക്കും  ഇങ്ങനെ പുരോഗതിക്കു തടസ്സം നില്‍ക്കുന്നത് തടയുന്നതിന് രണ്ടില്‍ കൂടുതല്‍ സന്താനങ്ങളുള്ള  കുടുംബങ്ങള്‍ക്ക്, പൌരവകാഷമായും   നിയമപരമായും  ഓരോ കുടുംബത്തിനും  സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന  സഹായങ്ങളും ആനുകൂല്യങ്ങളും നിര്‍ത്തലാക്കണം. അഥവാ  രണ്ടില്‍ കൂടുതല്‍ സന്തതികളുണ്ടാകുന്നത് ബോധാപൂര്‍വ്വമെങ്കില്‍  ആ കുടുംബത്തെ തുറുങ്കിലടക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യണം. അങ്ങനെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ഉറുപ്പ് വരുത്തണം. ഇങ്ങനെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനും പുരോഗതിക്കും തടസ്സം നില്‍ക്കുന്ന ഏത് ശക്തിയാണെങ്കിലും അവര്‍ക്കെതിരെയും ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം.  ഇവിടെ ഒരേ ഒരു ലക്‌ഷ്യം മാത്രം സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും പുരോഗതിയും അതിനെതിരിലുള്ള എല്ലാ തടസ്സങ്ങളും വെട്ടിമാറ്റുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതിലുപരിയെന്തു   വേണം!!!!!!!!!!!!!!

കുട്ടികളുടെ അംഖസംഖ്യ രണ്ടിലൊതുക്കാനുള്ള   മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് ബാക്കി.  ആ നിര്‍ദ്ദേശങ്ങളിലെ പ്രധാനപ്പെട്ട ഒന്ന് ഗര്‍ഭചിദ്രം നിയമ വിധേയമാക്കുകയും അതിനുള്ള സൌകര്യങ്ങള്‍ സുലഭമായി വ്യാപിക്കുകയും ചെയ്യുക എന്നതാണ്.
വേറൊന്ന്‍ ഗര്‍ഭ നിരോധനമാര്‍ഗ്ഗങ്ങള്‍ എവിടെയും  എപ്പോഴും സൌജന്യമായും ലഭ്യമാക്കണം. എന്നതാണ്.

സന്താനങ്ങള്‍ നിര്‍ബന്ധമായും രണ്ടിലോതുക്കുക എന്ന ലക്ഷ്യവും, ആ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എങ്ങനെ ക്ഷേമമുണ്ടാക്കും എന്ന് പഠനമര്‍ഹിക്കുന്നു.  കാരണം ഈ നിയമ നിര്‍ദ്ദേശങ്ങളുടെ പ്രഥമ ലക്‌ഷ്യം തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം മാത്രമാണല്ലോ?.

ഈ നിര്‍ദ്ദേശങ്ങള്‍ നേരത്തെ പരിചയപ്പെട്ട  അയ്യര്‍ വൈദ്യരുടെ ചികിത്സ പോലെ ത്തന്നെയാണ്.  തലവേദനയെന്ന പ്രശ്നം പരിഹരിക്കാന്‍ തല തന്നെ മുറിച്ചു കളയുന്ന കുറുക്കുവഴിയാണത്. തലയുണ്ടെങ്കിലല്ലേ തലവേദന വരൂ തല തന്നെ വെട്ടിമാറ്റിയാല്‍ തലവേദനയെന്ന പ്രശ്നം  എന്നേക്കുമായി പരിഹരിക്കാം. വളരെ നല്ല പരിഹാര മാര്‍ഗ്ഗം.  അത് തന്നെയാണ് ഈ നിര്‍നിര്‍ദ്ദേശങ്ങളുടെയും  സ്ഥിതി.

കുട്ടികളുടെ ക്ഷേമത്തിന് കുട്ടികള്‍ ജനിക്കാന്‍ അനുവദിക്കാതിരിക്കുക. കുട്ടികള്‍ ജനിക്കാതിരുന്നാല്‍ പിന്നെ കുട്ടികളുണ്ടാവില്ല. കുട്ടികളില്ലാതെയായാല്‍  തന്നെ കുട്ടികള്‍ക്ക് യാതൊരു വിധ പ്രശ്നങ്ങളുമുണ്ടാവില്ല.  പ്രശ്നങ്ങളൊന്നുമില്ല  എന്നാല്‍ ക്ഷേമവുമായി. വളരെ നല്ല സുത്രവാക്യം.

സ്ത്രീകളുടെ ക്ഷേമത്തിനും നിര്‍ദ്ദേശങ്ങളുണ്ട്  സമിതിയുടെ പക്കല്‍ അതും തലവേദന ചികിത്സ പോലെത്തന്നെ. ഇവരുടെയൊക്കെ പുത്തി ഉപ്പിലിട്ടു വെക്കണം വരും തലമുറക്ക് -അങ്ങനെ ഒന്ന് നില നില്ക്കാന്‍ അനുവദിച്ചാല്‍- പുത്തിയെ  കുറിച്ച് ഗവേഷണം നടത്താന്‍


2011 സെന്‍സസ് റിപ്പോര്‍ട്ട്  വന്നിട്ട് ഏതാനും മാസങ്ങളെ ആയുള്ളൂ. അതാരും മറന്നു കാണില്ല.  ആവശ്യമെങ്കില്‍ ഇവിടെ അത് ലഭ്യവുമാണ് http://www.censusindia.gov.in/
ഭാരതത്തിലെ ഓരോ ഭാഗവും   തരംതിരിച്ചുള്ള ജനസംഖ്യാ വിവരം വിശദമായി ഈ സൈറ്റിലുണ്ട്. ആ റിപ്പോര്‍ട്ടില്‍ കേരളമൊഴികെ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ അംഖ സംഖ്യ ഭീതിജനകമായ രീതിയില്‍ കുത്തനെ ഇടിയുന്നത് കണ്ടില്ലെന്നു നടിക്കാവതല്ല. കേരളത്തില്‍ നില അല്‍പം വ്യതാസമുള്ളത് ആശ്വാസകരം തന്നെ.              ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്താണ്. തീര്‍ച്ചയായും സ്ത്രീ ഭ്രുണഹത്യ തന്നെ. കേരളത്തിലെ ജനങ്ങളുടെ മനുഷ്യത്വം കാരണമാണ് കേരളത്തില്‍ സ്ത്രീകളുടെ എണ്ണം കുത്തനെ കുറയാതിരുന്നത്.
പക്ഷെ കൃഷ്ണയ്യരുടെയും  സംഘത്തിന്റെയും നിര്‍ദ്ദേശം നടപ്പിലായാല്‍ ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ പെട്ടിക്കട പോലെ മുളച്ചു പൊങ്ങുകയും അതിലേക്ക് ആളുകള്‍ ഓടിയടുക്കുകയും ഭ്രുണഹത്യകള്‍ വ്യാപകമാവുകയും ചെയ്യും.  പലപ്പോഴും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികള്‍. ഗര്‍ഭധാരണം സംഭവിച്ചു കഴിഞ്ഞാല്‍ ആണോ പെണ്ണോ എന്ന് പരിശോദന നടത്തിക്കുന്ന സ്ഥിതി വിശേഷം സംജാദമാകും.  പരമാവതി രണ്ടു കുട്ടികളെ പാടുള്ളൂ എന്ന് വന്നാല്‍ സ്വാഭാവികമായും ആ രണ്ടെണ്ണം തങ്ങള്‍ക്കിഷ്ടപ്പെട്ട (ഇന്നത്തെ സാമുഹ്യ സാഹചര്യത്തില്‍ മഹാ ഭൂരിപക്ഷം ദമ്പതികളും ആണ്‍ കുഞ്ഞു മതി എന്ന് തീരുമാനിക്കും) കുഞ്ഞുങ്ങളായി പര്മിതപ്പെടുത്തും ഫലമോ ജനിക്കാന്‍ പോലും അവകാശമില്ലാതെ പെണ്ണായി എന്ന ഒറ്റക്കാരണത്താല്‍ ജീവനോടെ വെട്ടിനുറുക്കപ്പെടും. അല്ലാത്ത പക്ഷം തമിഴ്നാട്ടിലെ പോലെ പിറന്നയുടന്‍ കൊല ചെയ്യപ്പെടും. കുട്ടികളെ ജനിക്കാനനുവദിക്കാതെ ജീവനോടെ കയ്യും കാലും കണ്ണും കരളും വെട്ടി നുറുക്കി അറുകൊല ചെയ്യന്നതിന്റെ ചില നേര്‍ക്കാഴ്ചകള്‍ ഇവിടെ 


http://www.youtube.com/watch?v=KD-A_tey16Q&feature=related


http://www.youtube.com/watch?NR=1&v=BmCWHfPCAHY


http://www.youtube.com/watch?v=Jzdgym0B7Kk&feature=related

ഇത് തീര്‍ച്ചയായും നേരത്തെ നാം പരിചയപ്പെട്ട അയ്യര് വൈദ്യരുടെ സര്‍ജറി തന്നെ. സമുഹത്തില്‍ സ്ത്രീകളില്ലാതെ വന്നാല്‍ സ്ത്രീകള്‍ക്ക് പ്രശ്നങ്ങളുണ്ടാവില്ല. സ്ത്രീകള്‍ക്ക് പ്രശ്നമില്ല എന്നതിനര്‍ത്ഥം സ്ത്രീകള്‍ ക്ഷേമം നേടി എന്നും. സ്ത്രീകളെയും (പെണ്‍) കുട്ടികളെയും സമുഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്തു 90  വയസ്സ് കഴിഞ്ഞ ബുദ്ധിയും  വെളിവും   നഷ്ടപെട്ട കേരളം!!!. അതിനാകട്ടെ നമ്മുടെ പരിശ്രമം.


അതിനു നമുക്ക് നിയമങ്ങളുണ്ടാക്കി മുന്നേറാം. ആണുങ്ങളായി  ദീര്‍ഗ്ഗായുസോടെ ജീവിക്കാം നമുക്ക് ശേഷം  നമ്മുടെ  പ്രതിനിധികള്‍ ഇല്ലെങ്കിലും ....................