Followers

Wednesday, November 28, 2012

ഇഴജന്തുക്കളേ പേടിക്കാതെ 48 മണിക്കൂര്‍

പോസ്റ്ററി ല്‍ പറയുന്ന വിഷയം ഏറെ ഗൌരവമുള്ളത് തന്നെ. കേരളത്തിലെ ഏറ്റവും വലിയ യുവജന സംഘടനയായ DYFI മദ്യത്തിനെതിരെ പ്രതികരിക്കുന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ഈ ഒരു ചലനം ഏതെങ്കിലും ഒരു പ്രദേശത്തു മാത്രം ഒതുങ്ങാതെ കേരളത്തിന്റെ മുക്കുമൂലകളില്‍ എത്തേണ്ടിയിരിക്കുന്നു. അതിനു വേണ്ട നടപടിക്രമങ്ങള്‍ DYFI സംസ്ഥാന നേതൃത്വം സ്വീകരിക്കും എന്ന് പ്രത്യാശിക്കാം.
DYFIക്കാര്‍ ഇങ്ങനെ ഒരു പ്രചാരണ പരിപാടിയുമായി മുന്നേറുമ്പോള്‍ ഏറ്റവും ചുരുങ്ങിയത് അവരുടെ അംഗങ്ങളെങ്കിലും ആ സന്ദേശം സ്വീകരിച്ചാല്‍ ഏറെ വലിയ നേട്ടമായിരിക്കും സാംസ്കാരിക കേരളത്തിനു അതിലൂടെ ലഭിക്കുക.

ഈ പ്രചാരണ പരിപാടിയുടെ സംഘാടകരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ല എന്ന് മാത്രമല്ല ഇത്തരം ഒരു സാമൂഹ്യ പ്രശ്നത്തിന് നേരെ ധൈര്യപൂര്‍വ്വം മുന്നിട്ടിറങ്ങിയ ആ പ്രദേശത്തെ ഡിഫി, എസ് എഫ് ഐ പ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ഇനിയും ഇത്തരം സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് നേരെ പ്രതികരിക്കട്ടെ എന്ന് ആശംസിക്കുകയും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഈ പ്രചാരണ പരിപാടിക്ക് ബൂലോകത്തിന്റെ സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.






















ഈ ഫോട്ടോ അടുത്ത മാസം നടക്കാനിരിക്കുന്ന ദ്വിദിന ഭാരതബന്ദിന്റെ പ്രചരണാര്‍ഥം  കോഴിക്കോട് റയില്‍വേസ്റ്റേഷന്  മുന്നിലെ റോഡില്‍ നടത്തിയ ചുവരെഴുത്ത്.

ഈ ഫോട്ടോയും ആദ്യം ചേര്‍ത്ത ഫോട്ടോയും ഒരേ ദിവസം പകര്‍ത്തിയതാണ്. ഇവിടെ ഈ ചുമരെഴുത്ത് നടത്തിയത്.  കേരളത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടയുടെ കള്ള് ചെത്ത് തൊഴിലാളി വിഭാഗമാണ്‌. ഈ സംഘടന രണ്ടു ദിവസം ചെത്ത് നിര്‍ത്തിയാല്‍ അതും സംസ്കൃത കേരളത്തിനു വലിയ നേട്ടമായിരിക്കും എന്ന് പറയാതെ വയ്യ. മാത്രമല്ല അടുത്തു വരുന്ന 48മണിക്കൂര്‍  പണിമുടക്കില്‍ CITU മദ്യവ്യവസായ തൊഴിലാളികളും മദ്യവിതരണ തൊഴിലാളികളും മദ്യശാല ജീവനക്കാരായ സംഘടനാ പ്രവര്‍ത്തകരും എല്ലാം പണി മുടക്കും എന്നത് ഏറെ ആശ്വാസകരം തന്നെ. അന്നേ ദിവസങ്ങളില്‍ മദ്യപാനി സംഘടനകള്‍ കൂടി പണി മുടക്കിയാല്‍ കേരളത്തിലെ റോഡുകളിലും തെരുവുകളിലും വഴിയോരങ്ങളിലും ഇടവഴികളിലും നാട്ടുവഴികളിലും ഇഴജന്തുക്കളെ ഭയക്കാതെ യാത്ര ചെയ്യാം, നടക്കാം.... ഈ ഭാരത ബന്ദിന് അങ്ങനെ ഒരു നന്മ നല്‍കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. കേരളം പുരോഗതി നേടുന്നതിന്റെ ലക്ഷണങ്ങളാണ് ഈ രണ്ടു ചുവരെഴുത്തുകളും.

കേരളത്തിലെ പുതിയ മദ്യനയത്തില്‍ മദ്യശാലകള്‍ ഗ്രാമ പഞ്ചായത്തുകളുടെ നിയന്ത്രണ ത്തിലാക്കണമെന്ന നിര്‍ദ്ദേശത്തെ കുറിച്ച് ദേശാഭിമാനി എഴുതിയ ലേഖനം വായിച്ചു ആ ലേഖനത്തില്‍ നിന്ന്

''ആയിരക്കണക്കിനു തൊഴിലാളികളെയും അവരുടെ കുടുംബത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കുന്ന ഒരു നയംമാറ്റത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്ന തൊഴിലാളികളുടെ സംഘടനകളുമായി കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരുന്നു. എന്നാല്‍ , അതുണ്ടായിട്ടില്ല. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നതല്ല തങ്ങളുടെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണോ എന്ന തീരുമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിടുക എന്നത്. ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ മദ്യഷാപ്പുകള്‍ വേണ്ടെന്ന് തീരുമാനിച്ചാല്‍ കള്ളിന്റെ ഉല്‍പ്പാദനവും ഉപഭോഗവും മാത്രമാണ് പൂര്‍ണമായും തടയപ്പെടുക.'' 

ദേശാഭിമാനിക്ക് മദ്യവ്യവസായ കള്ളുചെത്ത് തൊഴിലാളികളുടെ പ്രശ്നങ്ങളെ മനസ്സിലാവൂ. കള്ള് തൊഴിലാളികള്‍ക്കും  കള്ള് മുതലാളിമാര്‍ക്കും അവരുടെ വരുമാനം കുറയും എന്നതില്‍ വേവലാതിപ്പെടുന്ന ദേശാഭിമാനി ഈ സമൂഹ്യദ്രോഹ വ്യവസായം നശിപ്പിക്കുന്ന കോടിക്കണക്കിനു മനുഷ്യരെയും ലക്ഷക്കണക്കിനു കുടുംബങ്ങളെയും അതിലൂടെയുണ്ടാവുന്ന സാമൂഹ്യ പ്രശ്നങ്ങളെയും തീരെ അവഗണിക്കുന്നു എന്നത് എത്ര ഗൌരവതരമല്ല. ഏതാനും ചിലര്‍ക്ക് മുതലാളിമാരാകാം   എന്നത് കൊണ്ട് കള്ള് കച്ചവടം നിലനിര്‍ത്തേണ്ടതുണ്ടോ? അങ്ങനെയെങ്കില്‍ കഞ്ചാവ് കൃഷിയും മയക്കുമരുന്ന് വ്യവസായവും മയക്കുമരുന്ന് കച്ചവടവും എന്തിന് എതിര്‍ക്കപ്പെടണം. ദേശാഭിമാനിയുടെ ഭാഷയില്‍ തീര്‍ച്ചയായും അത്തരം കച്ചവടങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ,

കേരളം വിഗ്രഹവല്‍ക്കരിച്ചാരാധിക്കുന്നക്കുന്ന  മഹാനായ ഇ. എം. എസ്. നമ്പൂതിരിപ്പാട് കേരളത്തിനു നല്‍കിയ പല പുരോഗതികളില്‍ ഒന്നാണ് കള്ള് കച്ചവടവും അതിലൂടെയുള്ള റവന്യു വരുമാനവും. അത് പോലെ സര്‍ക്കാര്‍ ആഘോഷ പൂര്‍വ്വം നടത്തുന്ന മുതലാളിത്ത ചൂഷണ സംവിധാനം കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയും. കേരളമേ നന്ദിയോടെ സ്മരിക്കുക ഇ. എം. എസ് നമ്പൂതിരിയെ.

ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍, അവരെ വഞ്ചിക്കാന്‍ കപടരാഷ്ട്രീയക്കാര്‍ നടത്തുന്ന ഗൂഡപൊടികൈകളാവാതിരിക്കട്ടെ  DYFI, SFI പ്രാദേശികമായി നടത്തിയ പ്രചാരണ സദസ്സ്.

Friday, November 23, 2012

കൃത്രിമബുദ്ധിയുടെ പരിണാമം.... അഥവാ പരിണാമ, യുക്തിമതക്കാരുടെ കൃത്രിമ ബുദ്ധി!!!


















''ജീവനുള്ളവയ്ക്ക് (മനുഷ്യന്) 'ആത്മാവ്' ഉണ്ട്, പരലോകം ഉണ്ട് എന്നൊക്കെ വാദിക്കുന്നവർ ഒന്നു ചിന്തിക്കുക.
ചിന്തയിലും കഴിവിലും മനുഷ്യനെക്കാൾ പുരോഗതിപ്രാപിക്കാൻ കഴിവുള്ള യന്ത്രമനുഷ്യന്മാരുടെ സാധ്യത തള്ളിക്കളയാനാവില്ല.
ഇത്തരം റോബോട്ടുകൾക്ക് ആത്മാവില്ലാതെ 'ജീവിക്കാം' എങ്കിൽ, മനുഷ്യനും അതേപോലെ ജീവിക്കാം എന്നു ചിന്തിക്കാൻ സാമാന്യ യുക്തി മതിയാകും.
റോബോട്ടിന് ആത്മാവുണ്ടെന്ന് വാദിക്കാനാവില്ല, എങ്കിൽ ഫാനിനും സൈ
ക്കിളിനും ഒക്കെ ഉണ്ടെന്നു പറയേണ്ടി വരും.
ഇനി സൃഷ്ടാവിലൂടെയാണ്(മനുഷ്യൻ) സൃഷ്ടി(യന്ത്രൻ) ഉണ്ടാവുന്നത് എന്ന വാദത്തിനു വഴിവയ്ക്കാനും ഈ പോസ്റ്റ് മതിയാകും - എന്നാൽ ചിന്തിക്കുക റോബോട്ടുകൾ പുതിയ 'സൃഷ്ടി' ആണെന്ന് കരുതേണ്ടതില്ല !
അവരും പരിണാമത്തിന്റെ ഭാഗമാണ്. ജൈവ പരിണാമത്തിൽ ജനിതക സന്താനങ്ങൾ ഉണ്ടാകുന്നു. മാനസിക പരിണാമത്തിന്റെ ഫലമാണ് Artificial Intelligence.''


ഈ പോസ്റ്റിനോടനുബന്ധിച്ചു സജീവ ചര്‍ച്ചയും നടന്നു.

ഭരത് പറയാന്‍ ശ്രമിച്ചത്. റോബോട്ടുകള്‍ അതിന്റെ മെമ്മറിയില്‍ ഫീഡ് ചെയ്ത സോഫ്റ്റ്‌വെയറുകള്‍ക്കനുസരിച്ച് അതിന്റെ ഹാര്‍ഡ് വെയറുകള്‍  കിറുകൃത്യമായി പ്രവര്‍ത്തിക്കുന്നു. ഇനിയും സാങ്കേതികവിദ്യ വളര്‍ന്നാല്‍ സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള, അതനുസരിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌, ഹാര്‍ഡ് വേര്‍ഡുകളുള്ള റോബോട്ടുകള്‍ കണ്ടു പിടിക്കപ്പെടുന്ന കാലം വിദൂരമല്ല. അത്തരം റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ആത്മാവ് കൊണ്ടല്ല അത് കൊണ്ട് തന്നെ മനുഷ്യനും അങ്ങനെ ഒരു ആത്മാവില്ല, ആത്മാവിന്റെ ആവശ്യമില്ല അത് കേവലം യുക്തി കൊണ്ട് തന്നെ മനസ്സിലാക്കാം.

ഈ പ്രസ്ഥാവനയിലെ അബദ്ധം, വിഡ്ഢിത്തം, യുക്തിരാഹിത്യം ചര്‍ച്ച ചെയ്യുന്നില്ല സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇതിലെ 'പോഴത്തം' വ്യക്തമാവും.

പക്ഷെ ഭരതിനോടും ഈ വാദമുള്ള മറ്റു പരിണാമമത, യുക്തിമത  വിശ്വാസികളോടും ഒരു സംശയം. (എന്റെ സംശയമല്ല  ഏതാനും ദിവസങ്ങള്‍ മുമ്പ് യഥാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ ഒരു സഹോദരന്‍ ചോദിച്ചിരുന്ന സംശയം.) ഇങ്ങനെ ഉയര്‍ന്ന രീതിയില്‍ സ്വയം നിയന്ത്രിക്കുന്ന സ്വയം ചിന്തിച്ചു തീരുമാനങ്ങളെടുക്കുന്ന ഈ റോബോട്ട് സ്വയം പ്രഖ്യാപിക്കുന്നു. ഞാന്‍ സ്വയം ഉണ്ടായതാണ്. എന്നെ ആരും  രൂപകല്‍പന ചെയ്തതല്ല, എന്റെ പ്രോസസ്സര്‍ സ്വയം ഉണ്ടായതും  അതിലെ പ്രോഗ്രാം ആ പ്രോസസ്സറിന്റെ തന്നെ വൈദ്യുത  രാസ കാന്ത ഗുണങ്ങളുടെ പ്രവര്‍ത്തന ഫലവും അതിനെല്ലാം ചേര്‍ന്ന ഉന്നത നിലവാരമുള്ള ഹാര്‍ഡ് വെയറുകളും ആ പ്രോസസറിന്റെ  ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം പുരോഗതി നേടിയതാണെന്നും, എന്നെ ഏതെങ്കിലും മനുഷ്യന്‍ രൂപ കല്പന ചെയ്തതല്ലെന്നും ഞാനും എന്നെ പോലെയുള്ള മറ്റു റോബോട്ടുകളും മാത്രമല്ല യന്ത്രലോകത്തേ  ചെറുതും വലുതുമായ എല്ലാ യന്ത്രങ്ങളും  പരിണാമത്തിലൂടെ സ്വയം രൂപപെട്ടതാണെന്നും അഹങ്കാരിയും വിഡഡിയുമായ റോബോട്ട് സ്വയം അവകാശപ്പെട്ടാല്‍ വിശേഷ ബുദ്ധിയുള്ള മറ്റു റോബോട്ടുകള്‍ അത് അംഗീകരിക്കുമോ?.

ഇത്രയും ബാലിശവും യുക്തിരഹിതവും വിവേക ശൂന്യവുമായ രീതിയില്‍ വേണോ നിങ്ങളുടെ പരിണാമ വിശ്വാസം ന്യായീകരിക്കാന്‍. ഗതികേട് തന്നെ നിങ്ങളുടെ പരിണാമ യുക്തിമത വിശ്വാസം  നിങ്ങളെ രക്ഷിക്കട്ടെ!  അതിനു ശാസ്ത്രത്തിന്റെയും യുക്തിയുടെയും സാമാന്യ ബുദ്ധിയുടെയും പിന്തുണയില്ലെങ്കിലും!! ആശംസകള്‍  
ഇതിലെ ഫോട്ടോയും ഭരതന്റെ പോസ്റ്റില്‍ നിന്ന് 

Sunday, November 18, 2012

ഇമാ കെയ്തല്‍

അമ്മയാണ്...........    വിലപേശരുത്.
ജയന്‍ കെ. ഉണ്ണൂണ്ണി 

     

















ത് ഞങ്ങളുടെ ഏരിയ....... മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിന്റെ  ഹൃദയത്തില്‍ നിന്നാണ് ഈ സ്ത്രീമൊഴി. ഇമാ കെയ്തല്‍ എന്നറിയപ്പെടുന്ന 'അമ്മമാരുടെ അങ്ങാടി'. ശാക്തീകരണത്തിനായി അവകാശ സമരം നയിക്കുന്ന സമൂഹത്തിനു മറുമൊഴിയാണ് സ്വയം ശക്തരായ ഈ വനിതാ കച്ചവടക്കാര്‍.  വനിതകള്‍ മാത്രം കച്ചവടക്കാരായുള്ള ലോകത്തിലെ ഏക വിപണിയെന്ന വിശേഷണവും ഇമാ കൈതലിനു സ്വന്തം. സാമ്പത്തിക ശാക്തീകരണത്തിലൂടെ സാമൂഹിക ശാക്തീകരണവും സ്വാതന്ത്ര്യവും നേടിയ സ്ത്രീ സമൂഹത്തിന്റെ കഥയാണ് ഈ അങ്ങാടിക്ക് പറയാനുള്ളത്.

ഇമാ എന്ന മണിപ്പൂരീ വാക്കിനു അമ്മയെന്നര്‍ഥ  , പതിനായിരത്തോളം വനിതകള്‍ ഇവിടെ കച്ചവടം നടത്തുന്നു. പുറമേ അസംഘടിതരെന്നു തോന്നാമെങ്കിലും പരസ്പര സ്നേഹത്തില്‍ ഇവര്‍ സംഘടിതരാണെന്നറിയുക. അമിതലാഭം ഒഴികെ എന്തും ഈ ചന്തയില്‍ ലഭിക്കും. ഉണക്കമീന്‍ മുതല്‍ പരവതാനി വരെ ഇവിടെ നിന്ന് വാങ്ങാം. വില പെഷലിനു നില്‍ക്കാന്‍ ഇവര്‍ക്കും ഇവരെ തേടിയെത്തുന്ന ഉപഭോക്താക്കള്‍ക്കും സമയമില്ല. തുണിക്കും പച്ചക്കറിക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചമീനും ഉണക്കമീനും എല്ലാറ്റിനും പ്രത്യേകം മേഖലകളുണ്ട്. മണിപ്പൂരിലെ സ്ത്രീകളുടെ അധ്വാനശീലം മനസ്സിലാക്കി നൂറ്റാണ്ടുകള്‍ക്കു മുമ്പ് മഹാരാജാവിന്റെ കാലത്താണ് വനിതകളുടെ ചന്തയുടെ തുടക്കം. കൂടുതല്‍ പേര്‍ക്ക് പ്രാതിനിധ്യം നല്‍കി വിപണി പുതുക്കിയിട്ട് ഒന്നര നൂറ്റാണ്ടായി. അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ പുതിയ കെട്ടിടങ്ങളും ഇരുന്നു കച്ചവടം ചെയ്യാനുള്ള സൌകര്യങ്ങളും ഒരുക്കി. 

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളില്‍ ഒന്നായ മണിപ്പൂര്‍ കേരളത്തില്‍ നിന്ന് ഒത്തിരി അകലെയെങ്കിലും പ്രകൃതി ഒരുക്കുന്ന കാഴ്ചകള്‍ക്ക് സമാനതകള്‍ ഏറെയാണ്‌. തെങ്ങ് ഒഴികെ കേരളത്തിലുള്ള എല്ലാ സസ്യങ്ങളും ഇവിടെയുണ്ട് കേരളത്തെ പോലെ മഴ കൂടുതല്‍ ലഭിക്കുന്നതിനാല്‍ എങ്ങും മനം നിരക്കുന്ന പച്ചപ്പും. ഭൂമാഫിയയുടെ തേര്‍വാഴ്ച ഇനിയും തുടങ്ങിയിട്ടില്ലെന്ന് മണിപ്പൂരിന്റെ മാറ്റമില്ലാത്ത മുഖം വ്യക്തമാക്കുന്നു.

മണിപ്പൂരിന്റെ സ്ത്രീ ശക്തി 
മണിപ്പൂരിന്റെ സ്ത്രീശക്തിയെ ലോകം അറിയും. ആസാം റൈഫിള്‍സ് ഉള്‍പ്പെടെയുള്ള സൈനിക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമത്തിനെതിരെ പന്ത്രണ്ടു വര്‍ഷമായി നിരാഹാരമിരിക്കുന്ന ഇറോം ശര്‍മിള ചാനു. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇടിച്ചു കയറി രാജ്യത്തിന്‌ അഭിമാനമായി തിളങ്ങിയ മേരി കോം- ഇവരെല്ലാം മണിപ്പൂരിന്റെ മക്കളാണ്.

ചരിത്രത്തിലേക്ക്
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലും ഇംഫാലിലെ അമ്മമാരുടെ വിപണിക്കൊരു സ്ഥാനമുണ്ട്. 1904ലും 1939ലും ബ്രിട്ടീഷുകാര്‍ക്കെതിരെ 'നൂപീലാന്‍' എന്നറിയപ്പെടുന്ന വനിതാ യുദ്ധത്തിന്റെ പ്രഭവകേന്ദ്രം  ഈ വിപണി ആയിരുന്നു. നിര്‍ബന്ധപൂര്‍വ്വം ജോലി ചെയ്യിച്ചതിനു എതിരെയായിരുന്നു ആദ്യ നൂപീലാന്‍. വിലക്കയറ്റം, നിയമ വിരുദ്ധമായ അരി കടത്ത് എന്നിവയ്ക്ക് എതിരായിരുന്നു രണ്ടാം പ്രക്ഷോഭം. ഇരു മുന്നേറ്റങ്ങളിലും വിജയം ഈ വനിതകള്‍ക്ക് ഒപ്പമായി.

1904 പ്രക്ഷോഭം
മഹാരാജാവില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷുകാരോടുള്ള പകയില്‍ തിളക്കുകയായിരുന്നു അന്ന് മണിപ്പൂര്‍. പ്രതികാരം അഗ്നിയായി ആളി. ഇംഗ്ലീഷ് അധികാരിയുടെ കൊട്ടാരസമാനമായ ബംഗ്ലാവ് അഗ്നിക്കിരയാക്കി. ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനു തടി കൊണ്ടുവരാന്‍ നഗരത്തിലെ പുരുഷന്മാര്‍ ഇറങ്ങണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. നിര്‍ബന്ധ സൌജന്യ സേവനത്തിനു പുരുഷന്മാര്‍ ഇറങ്ങിയതോടെ പല വീടുകളും പട്ടിണിയിലായി.വരുമാനമില്ലാതായതോടെ അങ്ങാടിയിലെ തിരക്കൊഴിഞ്ഞു. കച്ചവടക്കാരായ അമ്മമാര്‍ സംഘടിച്ചു. ഒരു ദിവസം വിപണിക്ക് അവധി നല്‍കി. പ്രതിഷേധവുമായി ബ്രിട്ടീഷ് അധികാരിയുടെ ഓഫീസ് ഉപരോധിച്ചു. പട്ടാളത്തെ ഇറക്കി പ്രക്ഷോഭം അടിച്ചമര്‍ത്തിയെങ്കിലും നിര്‍ബന്ധിത ജോലിക്കിറങ്ങിയവര്‍ക്ക് കൂലി നല്‍കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

ആവര്‍ത്തിച്ചു 1939
1904 പ്രക്ഷോഭത്തിന്റെ ശക്തിയിലായിരുന്നു ഇമ കൈതല്‍ പിന്നീട്. വിപണിയില്‍ ധാന്യങ്ങള്‍ എത്താതിരുന്നതാണ് 1939ല്‍ അമ്മമാരെ ചൊടിപ്പിച്ചത്. കുറഞ്ഞ വിലക്ക് ധാന്യം മൊത്തമായി വാങ്ങി അന്യ ദേശത്തേക്ക് കടത്തുകയാണെന്ന് അറിഞ്ഞു. വിപണിയില്‍ അരി എത്താതായതോടെ വില വര്‍ധിച്ചു. ഡിസംബര്‍ 12നു അമ്മമാര്‍ വിപണിയില്‍ സംഘടിച്ചു. ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനമായി സ്റ്റെറ്റ് ദര്‍ബാര്‍ ഓഫീസിനു മുമ്പിലെത്തി. മഹാരാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് അരി കയറ്റി അയക്കുന്നതെന്നായിരുന്നു ബ്രിട്ടീഷ് പ്രതിനിധിയുടെ മറുപടി. ഉല്ലാസയാത്രയിലായിരുന്ന മഹാരാജാവിനെ കൊണ്ട് ഉത്തരവ് പിന്‍വലിപ്പിക്കും വരെ അധികാരിയെ ചലിക്കാന്‍ അമ്മമാര്‍ സമ്മതിച്ചില്ല.  1940 ജനുവരി ഒമ്പത് വരെ സമരം തുടര്‍ന്ന്. സംസ്ഥാനത്തിന്റെ സാമൂഹിക മാറ്റത്തില്‍ സ്ത്രീശക്തിയുടെ പങ്ക് എത്രയെന്നു ഈ സമരങ്ങള്‍ പറയുന്നു.

ഹേയ്‌, ഇമാ!
അമ്മമാരുടെ അങ്ങാടിയില്‍ സാധനം വാങ്ങാന്‍ എത്തുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അമ്മയെന്ന അര്‍ഥം വരുന്ന ഇമായെന്നാണ് കച്ചവടക്കാരെ സംബോധന ചെയ്യുന്നത്. കച്ചവടക്കാര്‍ സ്ത്രീകളാണെന്ന് കരുതി ദുഷ്ടലാക്കോടെയുള്ള നോട്ടമോ സംസാരമോ ഇവര്‍ സഹിക്കില്ല. അതിനു ശ്രമിചിട്ടുള്ളവര്‍ ഇവരുടെ കയ്യുടെ ചൂടറിയും.

ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ രാവിലെ 4.30നു സൂര്യനുദിക്കും. അത് കൊണ്ട് തന്നെ ഈ മേഖലയില്‍ താമസിക്കുന്നവരുടെ ദിവസവും അതിരാവിലെ തുടങ്ങും. കുട്ടികളെ സ്കൂളില്‍ അയച്ചു കുടുംബത്തിലെ അത്യാവശ്യം ജോലികളും പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഇമമാര്‍ അങ്ങാടിയിലേക്ക് തിരിക്കുന്നത്. രാവിലെ ഒന്‍പതോടെ വിപണി സജീവം. സ്വന്തം കൃഷിയിടങ്ങളിലെയും അയല്‍വാസികളുടെ കൃഷി സ്ഥലത്തെയും ഉല്‍പന്നങ്ങളുടെ ഒരു കെട്ടുമായാണ് വിപണിയിലെത്തുക. കയ്യിലെ ഉത്പന്നത്തിന് അനുസരിച്ച് ഒരു സ്ഥലത്ത് ഇരിപ്പുറപ്പിക്കും. കൊണ്ട് വന്ന സാധനങ്ങള്‍ വിറ്റുതീരുമ്പോള്‍ മടക്കയാത്രക്കുള്ള തുടക്കമാകും.

 കൃഷിയിടങ്ങളില്ലാത്തവര്‍ വിവിധയിനം വസ്ത്രങ്ങളുമായാണ് വിപണിയിലെത്തുന്നത്. ചെറുതും വലുതുമായ ഒട്ടേറെ ജലാശയങ്ങള്‍ മനിപ്പൂരിലുണ്ട്. ഈ ജലാശയങ്ങളില്‍ നിന്ന് പിടിക്കുന്ന മത്സ്യവും വിപണിയിലെത്തിക്കുന്നവരുണ്ട്. വൈകുന്നേരം തിരികെ പോകുമ്പോള്‍ കച്ചവടം ചെയ്യുന്ന ഉല്‍പന്നത്തിന്റെ   വിലക്ക് ആനുപാതികമായ ലാഭം കയ്യിലുണ്ടാവും.

ഇമ്ഫാലിനു പുറമേ മണിപ്പൂരിന്റെ മറ്റു പട്ടണങ്ങളിലും ഇന്ന് വനിതകളുടെത് മാത്രമായ വിപണികളുണ്ട്. ഇമാ  കെയ്തിലിനോപ്പം  കച്ചവടക്കാരില്ലെന്നു മാത്രം. കച്ചവട സാധനങ്ങളുമായി വിപണിയിലെത്താനുള്ള യാത്രാ സൌകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്വയം സഹായ സംഘങ്ങള്‍ ശക്തമായ കേരളത്തിലും മണിപ്പൂരിലെ അമ്മമാരുടെ വിപണി പകര്‍ത്താനുള്ള മാതൃകയാണ്.

ചില്ലറ വ്യാപാരത്തില്‍ വിദേശനിക്ഷേപം എത്തുന്നെന്നു കേട്ടുള്ള ഞെട്ടലൊന്നും ഇവര്‍ക്കില്ല. ആരൊക്കെ വന്നാലും ഏറ്റവും കുറഞ്ഞ നിരക്കില്‍ നിലവാരമുള്ള ഉത്പന്നങ്ങള്‍ ഒരു വിദേശ ശൃംഖലക്കും നല്‍കാനാവില്ലെന്ന് മണിപ്പൂരിലെ അമ്മമാര്‍ അറിയുന്നു. അമ്മമാരുടെ കയ്യിലാണല്ലോ കുടുംബത്തിന്റെ പഴ്സ്.