Followers

Sunday, December 30, 2012

സ്ത്രീത്വം പിച്ചിച്ചീന്തപ്പെടുമ്പോള്‍...

 സ്നേഹസംവാദം മാസിക 2013 ജനുവരി ലക്കം എഡിറ്റോറിയല്‍

പത്രാധിപര്‍
എഡിറ്റോറിയല്‍

ബലാത്സംഗങ്ങളെക്കുറിച്ച വാര്‍ത്തകള്‍ കാര്യമാത്ര പ്രസക്തമായ നടുക്കങ്ങളൊന്നും സൃഷ്ടിക്കാത്ത മാനസികാവസ്ഥയിലാണ് ഇന്ന് നമ്മളെല്ലാം. ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ വാര്‍ത്ത വന്നതിനുശേഷം എത്രയെത്ര പീഡന വാര്‍ത്തകളാണ് നാം വായിച്ചുകൊണ്ടേയിരിക്കുന്നത്. മൂന്നംഗ സംഘം ഡല്‍ഹിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചത്; തമിഴ്നാട്ടില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചുകൊന്നത്; ഒഡീഷയില്‍ പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി വനത്തില്‍ തള്ളിയത്; ഇങ്ങനെ എത്രയെത്ര വാര്‍ത്തകള്‍. മനുഷ്യര്‍ പിശാചുക്കളായിത്തീരുന്ന വാര്‍ത്ത വായിക്കുന്നവരില്‍പോലും നിസ്സംഗതയാണുള്ളത്. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയെങ്കിലുമില്ലെങ്കില്‍ അസ്വസ്ഥത തോന്നുന്ന മാനസികാവസ്ഥയിലേക്ക് മാധ്യമങ്ങള്‍ നമ്മെ നയിക്കുന്നുവോയെന്ന് സംശയിക്കണം. വാര്‍ത്തകളുടെ തള്ളിക്കയറ്റംവഴി ആള്‍ക്കൂട്ട മനസ്സിനെ സ്വാധീനിക്കുന്ന ഫാസിസ്റ് തന്ത്രത്തെപ്പറ്റി ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രത്തെ അപഗ്രഥിച്ച എറിക് ഫ്രേം വിവരിക്കുന്നുണ്ട്. സെക്സ് ടൂറിസത്തിന് 'അനന്തസാധ്യത'കളുള്ള സ്ഥലമെന്ന് നിരീക്ഷിക്കപ്പെട്ട മലയാളിമനസ്സിനെ ലൈംഗിക കുറ്റകൃത്യങ്ങളോട് നിസ്സംഗത പുലര്‍ത്തുന്നതാക്കിത്തീര്‍ക്കുകയെന്ന ദൌത്യം നിര്‍വഹിക്കുകയാണോ നമ്മുടെ മാധ്യമങ്ങളെന്ന് സംശയിക്കണം. കൂട്ട മാനഭംഗങ്ങളുടെ വാര്‍ത്തകളായിരിക്കണം നേരം വെളുക്കുമ്പോള്‍തന്നെ ഒന്നാമതായി മലയാളി വായിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിന് പിന്നിലുള്ള മാധ്യമധര്‍മം എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. പാഠപുസ്തകങ്ങളിലൂടെ സെക്സ് ടൂറിസത്തിന് വഴിയൊരുക്കാന്‍ ശ്രമിച്ചവര്‍ക്ക് തലച്ചോര്‍ നല്‍കിയവര്‍-പാശ്ചാത്യ ഗ്രീന്‍ സൊസൈറ്റികള്‍ തന്നെയാണോ നമ്മുടെ മാധ്യമബുദ്ധിജീവികളുടെയും മസ്തിഷ്കസ്രോതസ്സ് എന്ന് സംശയിക്കണം. വാര്‍ത്തകള്‍ വായനക്കാരില്‍ സൃഷ്ടിപരമായ പ്രതികരണം സൃഷ്ടിക്കുന്നതാകണമെന്ന മാധ്യമധാര്‍മികത പത്രാധിപന്‍മാരുടെ തലക്കുമുകളില്‍ ചില്ലിട്ട് സൂക്ഷിക്കാനുള്ളതല്ലെന്ന് മനസ്സിലാക്കുവാന്‍ ആ രംഗത്തുള്ളവര്‍ സന്നദ്ധമാകാതിരുന്നാല്‍ വരുംതലമുറയില്‍ അവര്‍ സൃഷ്ടിക്കുന്ന ധാര്‍മികന്യൂനതകള്‍ അവരുള്‍ക്കൊള്ളുന്ന സമൂഹത്തെയാകെ കൊന്നുതിന്നുകയാണ് ചെയ്യുന്നതെന്ന് എല്ലാവരും ഓര്‍ത്താല്‍ നന്ന്.
കൂട്ട മാനഭംഗങ്ങളെക്കുറിച്ച വാര്‍ത്തകള്‍ അതിന് നല്‍കുന്ന ശിക്ഷയെക്കുറിച്ച ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ടെന്ന കാര്യം ശുഭോദര്‍ക്കമാണ്. കുറ്റങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷകള്‍ അവ ഇല്ലാതെയാക്കുവാനും, അങ്ങനെ സമൂഹത്തിന്റെ സുഗമമായ നിലനില്‍പിനും പര്യാപ്തമാവുന്നതാവണമെന്ന അടിസ്ഥാനതത്ത്വം പലപ്പോഴും നമ്മുടെ ശിക്ഷാസമ്പ്രദായങ്ങളിലൊന്നും പാലിക്കപ്പെടുന്നില്ല. ജനാധിപത്യത്തിന്റെ ശിക്ഷാരീതിയായി കൊട്ടിഘോഷിക്കപ്പെടുന്ന കരാഗ്രഹവാസം സമര്‍ഥരായ കുറ്റവാളികളെ വളര്‍ത്തിയെടുക്കുന്നതാണെന്ന വസ്തുത നമ്മുടെ ജയിലുകള്‍ക്കകത്തുനിന്ന് പുറത്തുവന്നവര്‍ എന്ത് ചെയ്യുന്നുവെന്ന് പരിശോധിച്ചാല്‍ ബോധ്യപ്പെടും. ബസ് യാത്രക്കിടെ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ദാരുണാവസ്ഥക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചവര്‍ക്കും സോണിയാഗാന്ധിയുടെയും ഷീലാദീക്ഷിതിന്റെയും വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തിയവര്‍ക്കുമെല്ലാം പ്രധാനമായും ആവശ്യപ്പെടാനുള്ളത് കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ്. മാനഭംഗത്തിന് വധശിക്ഷ നല്‍കണമെന്ന പൊതു ആവശ്യം പരിഗണിക്കുമെന്നും താന്‍ വ്യക്തിപരമായി അതിനെ പിന്തുണക്കുന്നുവെന്നുമുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിംഗിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമെ സമൂഹത്തില്‍ എല്ലാവര്‍ക്കും സമാധാനപൂര്‍വം ജീവിക്കാനാവുന്ന അവസ്ഥയുണ്ടാവൂയെന്ന വസ്തുത പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പരിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയതാണ്. ക്വുര്‍ആനിലെ ശിക്ഷാവിധികള്‍ പ്രാകൃതമാണെന്ന് സമര്‍ഥിക്കുവാന്‍ പേനയും നാവും ഉപയോഗിക്കുന്നവര്‍ക്ക് ഇത്തരം ക്രൂരതകള്‍ ഇല്ലാതെയാക്കുവാനായി സൃഷ്ടിപരമായ നിര്‍ദേശങ്ങളൊന്നും നല്‍കാനില്ലെന്നതാണ് വാസ്തവം. 'പ്രതിക്രിയ ചെയ്യുന്നതിലാണ് നിങ്ങളുടെ ജീവന്‍' എന്ന ക്വുര്‍ആന്‍ വചനത്തിന്റെ ഉജ്ജ്വലത വ്യക്തമാക്കുന്നതാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനം അടക്കമുള്ള കുറ്റകൃത്യങ്ങളെക്കുറിച്ച വാര്‍ത്തകളെന്നുള്ളതാണ് വസ്തുത.
"ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിന്റെ നിലനില്‍പ്. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ (ഈ നിയമനിര്‍ദേശങ്ങള്‍)''(ക്വുര്‍ആന്‍ 2:179)
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്തുകൊണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചിന്തിക്കുകയും അതിനുള്ള സൃഷ്ടിപരവും പ്രായോഗികവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ സന്നദ്ധമാവാതിരുന്നാല്‍ നമ്മുടെയെല്ലാം ജീവിതം വളരെ ദുഷ്കരമാവുകയാകും ഫലം. സ്ത്രീ സൌന്ദര്യപ്രദര്‍ശനത്തിന്റെ വ്യാപകവല്‍ക്കരണമാണ് പെണ്ണുങ്ങള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന പ്രധാനപ്പെട്ട വില്ലനെന്ന വസ്തുത വിളിച്ചുപറയാന്‍ അക്കാര്യം അറിയുന്നവര്‍ക്കുതന്നെ പേടിയാണ്, മാര്‍ക്കറ്റിംഗ് എന്ന പേരില്‍ നടക്കുന്ന സൌന്ദരപ്രദര്‍ശനത്തിലാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ നിലനില്‍പ് എന്നതിനാല്‍ അക്കാര്യം തുറന്ന് പറയുന്നത് തങ്ങളുടെ നിലനില്‍പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിവരവും വിവേകവുമുള്ളവര്‍പോലും ഭയപ്പെടുന്നു. സ്ത്രീ സൌന്ദര്യം കാണുന്നത് പുരുഷശരീരത്തില്‍ ടെസ്റോസ്ററാണിന്റെ ഉല്‍പാദനത്തിന് നിമിത്തമാകുമെന്നും അത് അവനെ ലൈംഗികമായി ഉത്തേജിപ്പിക്കുവാനുള്ളതാണെന്നും ഉല്‍പാദിപ്പിക്കപ്പെട്ടശേഷം വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാത്ത ടെസ്റോസ്ററോണ്‍ പുരുഷനെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്നുമുള്ള വസ്തുതകള്‍ അന്തസ്രാവീ വ്യവസ്ഥയെക്കുറിച്ച പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുള്ളതാണ് എന്ന വസ്തുത അറിയാവുന്നവര്‍തന്നെ മൂടിവെക്കുകയാണ് ചെയ്യുന്നത്. സൌന്ദര്യപ്രദര്‍ശനം പുരുഷനെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് എന്നുവന്നാല്‍ ഉദാര മുതലാളിത്തത്തെയും മാര്‍ക്കറ്റിംഗിനെയുമെല്ലാമാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ ചെയ്യേണ്ടിവരികയെന്നറിയാവുന്നവര്‍ ഇത്തരം പഠനങ്ങളെ മൂടിവെക്കുകയും ചര്‍ച്ചകളെ യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് വഴിതിരിച്ചുവിടുകയും ചെയ്യുന്നു. ഇസ്ലാമികമായ വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശിച്ച ശേഷമുള്ള 'അവര്‍ തിരിച്ചറിയപ്പെടാതിരിക്കുവാനും ആക്രമിക്കപ്പെടാതിരിക്കുവാനും അതാണ് അനുയോജ്യം' (ക്വുര്‍ആന്‍ 33:59) എന്ന പ്രസ്താവന ശ്രദ്ധേയമാണ്. മാന്യമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവള്‍ തിരിച്ചറിയപ്പെടണമെന്നും അതിന് അവളുടെ വസ്ത്രധാരണം മാന്യമായിരിക്കണമെന്നും വ്യക്തമാക്കപ്പെടുന്നതോടൊപ്പം അവള്‍ ആക്രമിക്കപ്പെടാതിരിക്കുവാന്‍കൂടി ഇസ്ലാമിക വസ്ത്രധാരണം നിമിത്തമാകുമെന്നും വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവന. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സൌന്ദര്യപ്രദര്‍ശനത്തിന്റെ വ്യാപകവല്‍ക്കരണംകൂടി കാരണമാകുന്നുവെന്ന വസ്തുത ഈ രംഗത്തെ ഇസ്ലാമിക നിര്‍ദേശങ്ങളുടെ മാനവികത വ്യക്തമാക്കുന്നതാണ്. ഹിജാബ് അടിമത്തമാണെന്ന മുതലാളിത്തത്തിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്ന മാധ്യമങ്ങള്‍ക്കൊന്നും തന്നെ കുറ്റകൃത്യങ്ങളുടെ പ്രതിപട്ടികയിലേക്ക് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ കൊണ്ടുവരുന്നതിന് താല്‍പര്യമുണ്ടാവുകയില്ലെന്നുറപ്പാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്ന് ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചെറിയ ശബ്ദത്തിന്റെ ഉടമസ്ഥന്‍മാരാകട്ടെ എന്താണ് മാന്യമായ വസ്ത്രധാരണം എന്ന് വ്യക്തമാക്കാന്‍ കഴിയാത്ത ഗതികേടിലാണുതാനും. ഹിജാബിനെക്കുറിച്ച ഇസ്ലാമികനിര്‍ദേശങ്ങളുടെ പ്രസക്തി ഇവിടെയാണ്. മാന്യമായി വസ്ത്രം ധരിക്കണമെന്നുമാത്രം പറഞ്ഞുപോകാതെ, മുന്‍കയ്യും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളെല്ലാം ശരീരഭാഗങ്ങള്‍ മുഴച്ചുകാണാത്ത രൂപത്തില്‍ മൂടുകയാണ് വേണ്ടതെന്ന് പഠിപ്പിക്കുകവഴി കൃത്യവും വ്യക്തവും മാനവികവുമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഇസ്ലാം ചെയ്യുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വ്യാപകമാകുമ്പോള്‍ അവയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന ഇസ്ലാമികനിര്‍ദേശങ്ങള്‍ ഉറക്കെ പറയുകയും അവയുടെ മാനവികത വ്യക്തമാക്കി സമൂഹത്തെ ഇസ്ലാമിന്റെ സത്യതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യതയുള്ളവരാണ് ഇസ്ലാമികപ്രബോധകന്‍മാര്‍. അവര്‍ അതിന് സന്നദ്ധമാകേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)

Tuesday, December 18, 2012

പരിണാമം നടക്കുന്നു എന്നതിനുള്ള വസ്തുനിഷ്ഠ തെളിവ്.

പരിണാമം ഒരു വസ്തുനിഷ്ഠ വിലയിരുത്തല്‍ എന്ന മുന്‍പോസ്റ്റില്‍ പരിണാമത്തിനു വസ്തുനിഷ്ടവും മൂര്‍ത്തവുമായ തെളിവുകള്‍ ഉണ്ടെന്നും ഇല്ല എന്ന് സ്ഥാപിക്കാന്‍ നട്ടെല്ലുണ്ടോ എന്നും അന്വാഷിച്ചിരുന്നു. ആ പോസ്റ്റിനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. എങ്കിലും ഫ്രീതിങ്കേഴ്സ് എഫ്. ബി ഗ്രൂപ്പില്‍ ബഹുമാന്യ സഹോദരന്‍ നബീല്‍ ഹസ്സന്‍ മാത്രമാണ് പരിണാമത്തെ കണ്ണടച്ച് നിഷേധിച്ചു ആധുനിക കാലത്തെ പരിണാമ പ്രവാചകന്‍ റിച്ചാര്‍ഡ്ഡോകിന്‍സ്സും അദ്ദേഹത്തിന്റെ കേരളത്തിലെ അനുയായികളും ഏര്‍പ്പെടുത്തിയ അഖില പ്രപഞ്ച ചരിത്രനിഷേധി പട്ടം നേടിയത്.

പരിണാമത്തിന് കാലഘട്ടാടിസ്ഥാനത്തിലും ഭൂമിശാസ്ത്രാടിസ്ഥാനത്തിമുള്ള  വസ്തുനിഷ്ടവും മൂര്‍ത്തവുമായ തെളിവുകളാണ് ഈ പോസ്റ്റില്‍ സമര്‍ത്തിക്കുന്നത്. ഡോകിന്സും രവിചന്ദ്രനും ചേര്‍ന്ന് ഏറ്റവും പുതിയ പുസ്തകത്തില്‍ തെളിയച്ചപോലെ അനുമാനത്തിലൂടെയുള്ള സമര്‍ത്തനമല്ല ഇവിടെ നടക്കുന്നത്. പറയുന്ന കാര്യങ്ങള്‍ക്കു വ്യക്തമായ തെളിവുകള്‍  നല്‍കി കൊണ്ടാണ് സമര്‍ത്തനം.

1. കാലധിഷ്ടിത പരിണാമം. 

ഒരു യുക്തിവാദി ശാസ്ത്രീയമായ കണ്ടെത്തലുകളോടും, വസ്തുനിഷ്ഠ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളോടും എങ്ങനെ പ്രതികരിക്കുന്നു എന്ന് വിലയിരുത്താം. 1980 കാലഘട്ടത്തില്‍, യുക്തിവാദികളുടെ സ്മൃതിയില്‍ ഇന്നും ജീവിക്കുന്ന(യുക്തിദര്‍ശനം പേജ് 817 യുക്തിവാദിയുടെ അടിസ്ഥാന ഗ്രന്ഥം പാഠപുസ്തകം) പ്രമുഖ യുക്തിവാദി എ.ടി. കോവൂര്‍ പഠിപ്പിക്കുന്നു.
"ദൈവാസ്ഥിക്യത്തെപ്പറ്റി വസ്തുനിഷ്ഠ തെളിവുകളുണ്ടെങ്കില്‍, ഒരു യുക്തിവാദിക്ക് വേദാനുയായിപോലും ആയിരിക്കാവുന്നതാണ്. അയാള്‍ ശാസ്ത്രീയ പരീക്ഷണത്തിനുശേഷം വസ്തുനിഷ്ഠതെളിവുകള്‍ കണ്ടെത്തുന്ന മുഹൂര്‍ത്തത്തില്‍, ഇപ്പോള്‍ വിശ്വസിക്കാത്ത പലതും വിഷ്വസിച്ചെന്നുമിരിക്കും.
പ്രൊഫ. എ. ടി. കോവൂര്‍"
(പ്രൊഫസര്‍ എ.ടി. കോവൂര്‍. യുക്തിചിന്ത ആമുഖം. പേജ് 7. കറന്റ് ബുക്സ്.)

ഇതേ വിഷയത്തില്‍ കേരളത്തിലെ യുക്തിവാദികള്‍ 2004-ലില്‍ എന്ത് നിലപാടെടുക്കുന്നു വെന്ന് കേരളത്തിലെ പ്രഥമ യുക്തിവാദി പഠിപ്പിക്കുന്നു.

"ഈശ്വരന്‍ സത്യമാണെന്ന് ശാസ്ത്രം സ്ഥാപിച്ചാലും യുക്തിവാദികള്‍ ഈശ്വരനെ നിഷേധിക്കും., എതിര്‍ക്കും."(??!!!)
(യു. കലാനാഥന്‍ (കേരള യുക്തിവാദി സംഘം സംസ്ഥാനദ്ധ്യക്ഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍, യ്ക്തിരേഖ ചീഫ് എഡിറ്റര്‍)    യുക്തിരേഖ മാസിക (KYS മുഖപത്രം) സെപ്തംബര്‍ 2004 പേജ് 16) ഇത് കാലഘട്ടാടിസ്ഥാനത്തിലുള്ള പരിണാമത്തിന്റെ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ വസ്തുനിഷ്ഠ തെളിവല്ലാതെ മറ്റെന്താണ്.

1988 കാലത്ത് ശാസ്ത്രം ഒരുകാര്യം സത്യമെന്നു തെളിയിച്ചാല്‍ അത് സ്വീകരിക്കാനും തന്റെ അശാസ്ത്രീയ വിശ്വാസങ്ങള്‍ വലിച്ചെറിയാനുമുള്ള പക്വതയും പാകതയും യുക്തിവാദികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ കേവലം 16കൊല്ലം (2004) പിന്നിട്ടപ്പോള്‍ അവര്‍ ശാസ്ത്രീയമായി ഒരുകാര്യം വസ്തുനിഷ്ടമായി തെളിയിച്ചാലും അതംഗീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് പ്രസ്താവിക്കുന്ന തലത്തിലേക്ക്  പരിണമിച്ചു.

2.ഭൂമിശാസ്ത്രപരമായ പരിണാമം 

നാസ്തിക ഭൌതിക യുക്തിവാദികള്‍  ലണ്ടനിലും കേരളത്തിലും എങ്ങനെ പരിണാമാടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന രണ്ടു ഫോട്ടോകള്‍ തെളിവായി ചേര്‍ക്കട്ടെ  
പ്രശസ്ത പരിണാമ പ്രവാചകന്‍ റിച്ചാര്‍ഡ്‌ ഡോകിന്‍സ് ലണ്ടന്‍ ബസ് ക്യാമ്പയിന്‍ ഉത്ഘാടനം നടത്തി എടുത്ത ഫോട്ടോ 
ഈ ഫോട്ടോയില്‍ ഇവരുടെ മുദ്രാവാക്യം ശ്രദ്ദിക്കുക There's probably no God. Now stop worrying and enjoy your life, ഒരു പക്ഷെ ദൈവമുണ്ടായിരിക്കാന്‍ സാധ്യതയില്ല., അത് കൊണ്ട് പേടിയും വേവലാതികളും അവസാനിപ്പിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതം പരമാവധി ആസ്വദിക്കുക.

ഇത് യു കെ യിലെ അവസ്ഥ  കേരളത്തിലെ ഇതേ നാസ്തിക യുക്തിവാദികളില്‍  വന്ന പരിണാമം അടുത്ത ഫോട്ടോയില്‍.























കേരളത്തില്‍ കോഴിക്കോട് പ്രവര്‍ത്തന കേന്ദ്രമുള്ള നാസ്തിക യുക്തിവാദി സയന്‍സ് ഗ്രൂപ്പ് മുദ്രാവാക്യം അല്‍പം പരിണാമത്തോടെ പ്രഖ്യാപിക്കുന്നു. No God now stop worrying and enjoy your life. യു കെയില്‍ ഒരു പക്ഷെ ദൈവമുണ്ടായിരിക്കാന്‍ സാധ്യതയില്ല എന്നതില്‍ നിന്ന് കേരളത്തിലെത്തിയപ്പോഴെക്ക് ദൈവം ഇല്ല എന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുന്ന തരത്തില്‍ ഇക്ക്കൂട്ടര്‍ പരിണമിച്ചു. മാത്രമല്ല ലണ്ടനിലെ നാസ്തികര്‍  ബസിനു മുകളിലായിരുന്നു ഈ സുഖിയന്‍ ആദര്‍ശ, നയ പ്രഖ്യാപനം നടത്തിയിരുന്നതെങ്കില്‍ കേരളത്തില്‍ ഇവര്‍  പരിണാമത്തില്‍ അല്‍പം കൂടി പുരോഗതിയുണ്ട്. ഇവിടെ തങ്ങളുടെ സുഖിയന്‍ നയപ്രഖ്യാപനം നെഞ്ചെത്തെഴുതി ഒട്ടിച്ചു നടക്കുന്നതാണ് കാണുന്നത്. കേരളത്തിലെയും ബ്രിട്ടണിലെയും യുക്തിവാദികല്‍ യോജിക്കുന്ന മേഖല ജീവിതം യാതൊരു വേവലാതിയുമില്ലാതെ  സുഖിക്കാനുള്ളതാണെന്ന സന്ദേശമാണ്. 

ഏതൊരു പരിണാമ നിരീക്ഷകനും വ്യക്തമായും സ്പഷ്ടമായും വസ്തുനിഷ്ടമായും നേരില്‍ കാണാവുന്ന വസ്തുതയാണിത്.

പ്രിയവായനക്കാര്‍ വിലയിരുത്തുക പരിണാമം നടക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ (ആവശ്യമെങ്കില്‍ ഇനിയും വസ്തുനിഷ്ഠ തെളിവുകള്‍ ഉണ്ട്.) എന്നിട്ടും നബീല്‍ ഹസന്‍ സാറിനെ പോലെയുള്ള ചരിത്ര നിഷേധികള്‍ (പരിണാമ നിഷേധികള്‍ ചരിത്ര നിഷേധികളാണെന്നത് പരിണാമ പ്രവാചകന്‍ ഡോകിന്സിന്റെ ഏറ്റവും പുതിയ കിതാബിലെ കണ്ടു പിടുത്തം) പരിണാമത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു   കഷ്ടം!!!!

Sunday, December 16, 2012

പരിണാമം ഒരു നിഷ്പക്ഷ വിലയിരുത്തല്‍

പരിണാമം എന്ന് കേള്‍ക്ക്കുന്നതിനു മുമ്പ് അതിനെ എതിര്‍ക്കുന്ന പരിണാമ വിരുദ്ധരോടും പരിണാമത്തിനു വേണ്ടത്ര തെളിവ് തന്റെ പക്കല്‍ ഇല്ല എങ്കിലും അതിനു വേണ്ടി വാദിക്കുന്നവരുടേയും അറിവിലേക്ക് പരിണാമത്തിനു ജീവിക്കുന്ന വര്‍ത്തമാനകാല തെളിവുകള്‍ എന്റെ പക്കലുണ്ട്. ഇല്ല എന്ന് തെളിയിക്കാന്‍ പ്രാപ്തിയുള്ള പരിനാം വിരുദ്ധര്‍ ചരിത്ര നിഷേധികള്‍ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറുണ്ടോ. പരിണാമത്തെ എതിര്‍ക്കാന്‍ നട്ടെല്ലുണ്ടോ?

Friday, December 14, 2012

നക്ഷത്രത്തോളം ഉയര്‍ന്ന മലയാളി പെണ്‍കുട്ടി

മാതൃഭൂമി വാര്‍ത്ത

Published on  02 Dec 2012

പി.എ. ബാബു


എടക്കര (മലപ്പുറം): നീലാങ്കോടന്‍ ബീരാന്‍കുട്ടിയുടെ മകള്‍ നസ്‌ലിം എന്ന 27-കാരി ആകാശത്തോളം ഉയര്‍ന്നത് നാടറിഞ്ഞില്ല. എടക്കരയെന്ന മലയോരമേഖലയില്‍ വളര്‍ന്ന ഇവളുടെ പേരില്‍ നാലാള്‍ അറിയേണ്ട ഒരു പെരുമയുണ്ട് .

'സിര്‍ക്കോണിയംസ്റ്റാര്‍' എന്ന് ശാസ്ത്രലോകം പേരിട്ട നീലനക്ഷത്രത്തെ കണ്ടെത്തിയത് നസ്‌ലിമും കൂട്ടുകാരുമാണ്. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍.

'ഹോട്ട് സബ്ഡ് വാര്‍ഫ്' ഇനത്തില്‍പ്പെട്ട നക്ഷത്രങ്ങളുടെ പഠനത്തില്‍ പി.എച്ച്.ഡി നേടാനാണ് 2008-ല്‍ നസ്‌ലിം അയര്‍ലന്‍ഡിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആര്‍മാഗ് ഒബ്‌സര്‍വേറ്ററിയിലെ ഡോ. സൈമണ്‍ ജെഫ്‌റിയായിരുന്നു ഗൈഡ്. ഗവേഷണം പുരോഗമിക്കുമ്പോഴാണ് 'ഇരട്ട വെള്ളക്കുള്ളന്മാര്‍' എന്നറിയപ്പെടുന്ന വയസ്സന്‍ നക്ഷത്രങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ഇതിനിടയില്‍ പ്രത്യേക തരംഗ ദൈര്‍ഘ്യവും മറ്റ് ചില സവിശേഷതകളുമുള്ള ഒരു നക്ഷത്രം ശ്രദ്ധയില്‍പ്പെട്ടു. അതോടെ പഠനം ഈ വഴിക്ക് നീങ്ങി. പി.എച്ച്.ഡിയുടെ വിഷയവും ഈ നക്ഷത്രത്തെക്കുറിച്ചായി.

1920-കളില്‍ നടന്ന ചില പഠനങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ സഹായത്താല്‍, നക്ഷത്രം നിറയെ സിര്‍ക്കോണിയം മൂലകമാണെന്ന് തിരിച്ചറിഞ്ഞു. ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അലന്‍ ഹിബേര്‍ട്ട് ഈ മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിര്‍ണയിച്ചു. സൂര്യനില്‍ കാണുന്നതിന്റെ പതിനായിരം മടങ്ങ് സിര്‍ക്കോണിയം മൂലകം ഈ നക്ഷത്രത്തിലുണ്ടെന്ന് കണ്ടെത്തി. മൂലകത്തിന്റെ കേന്ദ്രത്തില്‍ ഹീലിയം കത്തുന്നു. ബാക്കിയുള്ള ഭാഗം മേഘാവൃതംപോലെ സിര്‍ക്കോണിയവും. LS IV-14 116 എന്ന് ശാസ്ത്രലോകം വിളിച്ചിരുന്ന ഈ നക്ഷത്രം നസ്‌ലിമും കൂട്ടുകാരും ചേര്‍ന്ന് സിര്‍ക്കോണിയം സ്റ്റാറാക്കി. ഈ നക്ഷത്രം ഇപ്പോള്‍ ഈ പേരിലാണ് അറിയപ്പെടുന്നത്. സിര്‍ക്കോണിയം ഉപയോഗിക്കുന്നത് കൃത്രിമ വജ്രത്തിന്റെ നിര്‍മാണത്തിനാണ്.

ബെല്‍ജിയം ബ്രൂക്‌സ്‌ലെസ് യൂണിവേഴ്‌സിറ്റിയിലെ നദാലിയ ബഹ്‌റ, ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ ഹിബേര്‍ട്ട് എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. 2011 സപ്തംബറില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍നിന്ന് ബി.എസ്‌സി ഫിസിക്‌സും കോട്ടയം മഹാത്മ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്‌സി ഫിസിക്‌സും നേടിയശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു നസ്‌ലിം. അവിടെനിന്നാണ് ഫെല്ലോഷിപ്പോടെ പി.എച്ച്.ഡിക്കായി അയര്‍ലന്‍ഡില്‍ എത്തിയത്.
പിതാവ് ബീരാന്‍കുട്ടി എടക്കരയില്‍ ഡക്കറേഷന്‍ സ്ഥാപനം നടത്തുന്നു. ഉമ്മ മറിയക്കുട്ടി.

നക്ഷത്രങ്ങളില്‍ കാണുന്ന മറ്റ് മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഉപരിപഠനം നടത്താനാണ് തന്റെ ലക്ഷ്യമെന്ന് നസ്‌ലിം പറഞ്ഞു. നസ്‌ലിമിന്റെ പ്രബന്ധം വായിക്കാന്‍: http://arxiv.org/abs/1010.5146 ഈ ലിങ്കില്‍ ക്ലിക്കുക 

Tuesday, December 11, 2012

മോഷണവും സ്ത്രീപീഡനവും പിന്നെ യുക്തിവാദികളും

ഫോട്ടോയിലെ സ്ത്രീയുടെ നഗ്നശരീരഭാഗത്തിന്റെ നേര്‍കാഴ്ച എറാസ് ചെയ്ത് മറച്ചതാണ്.
Lal PookkotturFREE THINKERS - സ്വതന്ത്ര ചിന്തകര്‍

എന്റെ കയ്യില്‍ പണമില്ല, എനിക്ക് പണം ആവശ്യമുണ്ട്, മറ്റാളുകളുടെ പോക്കറ്റില്‍ പണം ഉണ്ട്, ആ പണം എന്നെ വല്ലാതെ പ്രലോഭിപ്പിക്കുന്നു, എന്നെ പ്രലോഭിപ്പിക്കുന്നു എന്ന കാരണത്താല്‍ ആ പണത്തില്‍ എനിക്ക് അവകാശം ഉണ്ടോ ...? എനിക്ക് വേണ്ടപണം അന്യന്റെ പോക്കറ്റില്‍നിന്നും എടുക്കാനുള്ള എന്റെ അവകാശം പോലെയാണ് എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം !!Like · · · 16 hours ago 



ഏതെങ്കിലും പെണ്ണിന്റെ തുറന്നിട്ട സൌന്ദര്യം കണ്ടു ആശിച്ച് അവളെ കയറി പിടിക്കരുത്. അത് മറ്റുള്ളവന്റെ സമ്പത്ത് കണ്ട് അത് മോഷ്ടിക്കുന്നപോലെ തെറ്റും കുറ്റകൃത്യവുമാണ് എന്ന മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്റാണിത്.

ഒരു മത വിശ്വാസിയെ സംബന്ധിച്ച് ലാല്‍ സാര്‍ ചൂണ്ടിക്കാട്ടിയ മോഷണവും പിടിച്ചു പറിയും ചതിയും വഞ്ചനയും  തട്ടിപ്പുമെല്ലാം കുറ്റകരവും തെറ്റുമാണ്. അത് ഏത് സംസ്കൃത സമൂഹവും കാത്തു സൂക്ഷിക്കുന്ന മൂല്യവുമാണ്. അത്തരം മോഷ്ടാക്കളെയും കൊള്ളക്കാരെയും നിലക്ക് നിര്‍ത്താനും പിടി കൂടാനും അവരെ ശിക്ഷിക്കാനുമുള്ള നിയമപാലകരും നിയമവ്യവസ്ഥയും ഏതൊരു സംസ്കൃത സമൂഹവും ഭരണകൂടവും അതിന്റെ ആഭ്യന്തര സുരക്ഷയുടെ ഭാഗമായി സംവിധാനിച്ചിട്ടുമുണ്ടാകും.

ഇവിടെ കേരളത്തിലെ യുക്തിവാദികളുടെ  മോഷണത്തെ സംബന്ധിച്ചും സ്ത്രീകളുടെ നേരെയുള്ള ലൈംഗികാക്രമങ്ങളെ കുറിച്ചുമുള്ള നിലപാട് അവരുടെ സാഹിത്യങ്ങളില്‍ നിന്നും ആനുകാലികങ്ങളില്‍ നിന്നും വായിച്ചെടുക്കാം. അതും ലാല്‍ എന്ന ഫൈസ്ബുക്ക്‌ യുക്തിവാദിയുടെ നിലപാടും തമ്മില്‍ പോരുത്തപ്പെടുമോ എന്ന് വായനക്കാര്‍ക്ക് വിലയിരുത്താം. 

"മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിച്ചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍ മതപരമായ വിലക്കുകളാണ്. മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചുണ്ടാക്കിയതാണ്. 'അരുതു'കളുടെ അതിരു ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ടിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതികജീവിതം മാത്രമേയുള്ളുവെന്നു കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്നു പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരികയില്ല. യുക്തിവാദികള്‍ പുകവലിച്ചത്കൊണ്ടോ, മദ്യപിച്ചത്കൊണ്ടോ യാതൊരു തകരാറുമുണ്ടാവനില്ല. "(യുക്തിവാദിയുടെ സാമുഹ്യ വീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍. പേജ് 14 -15 യുക്തിവാദി പ്രചാരണ വേദി തൃശ്ശൂര്‍)


ലാലിന്റെ അടുത്ത വിഷയം ഇതാണല്ലോ "എന്നെ മോഹിപ്പിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയെ അവളുടെ സമ്മതമില്ലാതെ, അനുവാദമില്ലാതെ കാമവികാരത്തോടെ സ്പര്ശിക്കാനുള്ള എന്റെ അവകാശം.! അതെ, നിങ്ങളുടെ നിയന്ത്രണമില്ലായ്മ നിങ്ങളുടെ മാത്രം ദൌര്‍ബല്ല്യം, തെറ്റ്, കുറ്റം"
 
ഇതിലും യുക്തിവാദികള്‍ക്ക് വ്യക്തമായ നയവും, നിലപാടും, കാഴ്ചപ്പാടുമുണ്ട്.  സാക്ഷാല്‍ യുക്തിവിചാരം മാസിക തന്നെ പറയട്ടെ

"ഇന്നത്തെ സാമൂഹ്യവ്യവസ്ഥിതിയില്‍ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ, നിലനിര്‍ത്തി കൊണ്ടുപോകണമെന്ന താല്‍പര്യമുണ്ടെങ്കില്‍ അവിവാഹിതനായി കഴിയുന്നതാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. സ്വന്തം ഭാര്യയോ കുട്ടിയോ ഉണ്ടെങ്കില്‍ അവരോട് ഒരു പ്രത്യേക താല്‍പര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. വിശ്വാസം കയറി എളുപ്പം പിടിക്കുക ഭാര്യയേയും കുട്ടികളെയുമാണ്. പ്രസവ സുരക്ഷ മുതല്‍ കുടുംബ സുരക്ഷ വരെ ദൈവത്തിന്റെ കയ്യിലേല്‍പിക്കാന്‍ സ്ത്രീ തയ്യാറാകുന്നത് ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാര്യയെ പ്രസാദിപ്പിക്കുവാന്‍ ഭര്‍ത്താവിനു കഴിവില്ലാതെ വരുമ്പോഴാണ്. മാത്രമല്ല, വിവാഹം ഫലപ്രദമാകണമെങ്കില്‍ 'താന്‍ പ്രസവിച്ചേ മതിയാകൂ' എന്ന തീരുമാനത്തോടെയെത്തുന്ന ഭാര്യക്ക്, കുഞ്ഞൊരു അധികപ്പറ്റാണെന്ന യുക്തിവാദിയായ ഭര്‍ത്താവിന്റെ തീരുമാനത്തോട് യോജിക്കാനും കഴിയില്ല. അതുകൊണ്ട് ഭാര്യയോ സ്വന്തം കുഞ്ഞോ ഇല്ലാത്ത യുക്തിവാദിക്ക് സ്വാതന്ത്യ്രത്തോടെ യുക്തിവാദിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയും". (യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 16,17)

യുക്തിവാദി സാമൂഹ്യ വ്യവസ്ഥിതി സ്ത്രീ, സന്താനരഹിത പുരുഷ മാത്ര സാമ്രാജ്യമാണ്‌. അവിടെ പെണ്ണിന് പുല്ലുവിലയില്ല ആ ലോകത്ത് കേവലം കൂറ്റന്‍മാര്‍ക്ക് മാത്രമേ സ്ഥാനമുള്ളൂ. അതെ അങ്ങനെയുള്ള യുക്തിവാദി പുരുഷന്  തന്റെ കാമവെറി  തീര്‍ക്കാന്‍ എന്ത് ചെയ്യണമെന്നും അതെ ലേഖനം യുക്തിവാദികളെ പഠിപ്പിക്കുന്നുണ്ട്.. അതിങ്ങനെ വായിക്കാം... അല്ലെങ്കില്‍ വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്   നിയമത്തിനു പിടികൊടുക്കാതെ സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം" .(യുക്തിവിചാരം, ഡിസംബര്‍ 2010 പേ. 17)
കേരളത്തില്‍ ദീര്‍ഗ്ഗകാലം നിലനിന്ന  യുക്തിവാദ ആനുകാലികവും കേരളത്തില്‍ ഒരു മജിസ്ട്രേറ്റായിരുന്ന ഏറ്റുമാനൂര്‍ ഗോപാലനും നിര്‍ദ്ദേശിച്ച രീതിയില്‍ ജീവിക്കണോ, അതോ കേവലം ഫൈസ്ബുക്ക്‌ യുക്തിവാദിയായ ലാല്‍ പൂക്കോട്ടൂര്‍ പറഞ്ഞ പൊട്ടപ്പോയത്തം സ്വീകരിക്കണോ കേരളത്തിലെ യഥാര്‍ത്ഥ യുക്തിവാദികള്‍. (ആണുങ്ങള്‍ മാത്രം)

(ലൈംഗിക മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയ യുക്തിവാദി നേതാവ് ഒരു മൃഗഡോക്ടര്‍ ആയതിന്റെ സ്വാധീനമാകാം വൈദ്യ ശാസ്ത്രം അംഗീകരിക്കുന്ന രീതിയില്‍ എന്ന പ്രസ്ഥാവനയിലെക്ക് അയാളെ  നയിച്ചത്. മനുഷ്യ വര്‍ഗ്ഗത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ഇതു തരത്തിലുള്ള ലൈംഗികാക്രമവും വൈദ്യ ശാസ്ത്രം അംഗീകരിക്കുമെന്ന് തോന്നുന്നില്ല. ലേഖകന്‍ മനുഷ്യനെ മൃഗമായി മാത്രം വിലയിരുത്തിയതിന്റെ പരിണിത ഫലമാവാം ഈ പ്രസ്താവന.)

ഈ സാമൂഹ്യ ദ്രോഹികളെ മാന്യവായനക്കാര്‍ വിലയിരുത്തുക 


Sunday, December 9, 2012

ദയവു ചെയ്തു തൂറി തോല്‍പിക്കരുത് നട്ടെല്ലുണ്ടെങ്കില്‍ നിവര്‍ന്നു നിന്ന് മറുപടി പറയുക

ഇത് ഞങ്ങള്‍ക്ക് മലപ്പുറത്തുകാര്‍ക്ക്, എഫ് ബി ഫ്രീതിന്കെഴ്സ്ഗ്രൂപിന്, ജില്ലാദേശീയജില്ലാ യുക്തിവാദിക്ക്    സ്വതന്ത്ര ചിന്തയുടെ, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വര്‍ഷം, മാസം ആഴ്ച ദിവസം. മണിക്കൂര്‍ മിനിട്ട് സെകന്റ്.

ഇങ്ങനെ ഒരു കുറിപ്പെഴുതാനുണ്ടായ സാഹചര്യം വിശദമാക്കുന്നതിനു മുമ്പ് ബൂലോകത്തെയും എഫ് ബിയിലെയും ചില ആവിഷ്കാര സ്വാതന്ത്ര്യകഥകള്‍ പരിചയപ്പെടാം. 

ഈ സാധുവിന് ബ്ലോഗേഴുത്തെന്ന സ്വഭാവം ഇല്ലായിരുന്നു. അതിനുള്ള ദൈര്യവും ഇല്ലായിരുന്നു. ബ്ലോഗുകള്‍ വായിക്കും ചിലതിലെല്ലാം കമന്റുകള്‍ ചെയ്യും. അതിലേറെ ഒന്നും അറിയില്ല ചെയ്യില്ല.  ആ സമയത്ത് KYS സംസ്ഥാന ഉപാദ്ധ്യക്ഷന്‍ (ഇപ്പോള്‍ പുറത്താക്കിയ) ഇ എ ജബ്ബാറിന്റെ ഈ പോസ്റ്റില്‍ കമന്റ് ചെയ്യുകയും അതിലിടപെട്ട്  യുക്തിവാദി ബുജിയും കൈരളി ടിവി അവതാരകനുമായ യുക്തി (മുഹമ്മദ്‌ ഖാന്‍) മറു കമന്റുകളും നടത്തി ചര്‍ച്ച മുന്നേറുന്നതിനിടെ ജബ്ബാര്‍ എന്റെ കമന്റുകള്‍ മാത്രം ഡിലിറ്റ് ചെയ്തു അദ്ദേഹത്തിന്റെ ബ്ലോഗ്‌ വികൃതമാക്കി. ആ ഡിലിറ്റുല്‍സവം   ബൂലോകരെ അറിയിക്കുന്നതിനു വേണ്ടി ആദ്യമായി ഈ ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ചു. ആ പോസ്റ്റ്‌ നല്‍കിയ ആത്മവിശ്വാസവും ചങ്കുറപ്പും തുടര്‍ന്നും പോസ്റ്റുകള്‍ ചെയ്യാനും ബൂലോകത് അണ്ണാറകണ്ണനും തന്നാലായത് എന്ന പോലെ എനിക്കാവുന്ന രീതിയില്‍ ഇടപെട്ട് നിലനില്‍ക്കാനും ദൈര്യം നല്‍കി.

ഇപ്പോള്‍ ബ്ലോഗ്‌ കൂടാതെ ഫൈസ്ബുക്ക് കൂട്ടായ്മകളില്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നത് കൊണ്ട് കുറെ ഗ്രൂപുകളിലും ഇടപെടാറുണ്ട്. ഫൈസ്ബുകില്‍ ചെയ്യുന്ന പോസ്റ്റുകള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ട് ബ്ലോഗ്‌ കൂടെ സജീവമായി നില നിര്‍ത്തുന്നു. എന്നെ വായിക്കുന്ന എന്നെ പ്രോല്‍സാഹിപ്പിക്കുന്ന എനിക്ക് ആത്മവിശ്വാസവും  ദൈര്യവും നല്‍കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാരാണ് എന്നെ മുന്നോട്ട് നയിക്കുന്നത് എന്ന് പറയാന്‍ ഏറെ അഭിമാനമുണ്ട്.
എഫ് ബി ഫ്രീ തിങ്കേഴ്സ് ഗ്രൂപ്പില്‍ എന്റെ പോസ്റ്റ്‌ ഡിലിറ്റ് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ട്

എഫ് ബി ഫ്രീതിങ്കേഴ്സ് ഗ്രൂപ്പില്‍ മുമ്പ് ഒരു  ഇത് പോലെ പോസ്റ്റിട്ടത് ഡിലിറ്റ് ചെയ്തതും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. അതിന്റെ ചെറിയ വിശദീകരണം ഈ പോസ്റ്റിലുണ്ട് ഇവിടെ ക്ളിക്കി വായിക്കാം. ആ ഡിലിറ്റാഘോഷം നടത്തിയത് ഫ്രീ തിങ്കേഴ്സിലെ നാസ്തിക ഭൌതിക യുക്തിവാദി അഡ്മിന്‍മാരായിരുന്നു. ഇതിനു മുമ്പും ഇത്തരം ഡിലിറ്റാഘോഷങ്ങള്‍ അതെ ഗ്രൂപ്പില്‍ അനുഭവിക്കേണ്ടി വന്നിരുന്നു.

പ്രശസ്ത ബ്ലോഗറും യതാര്‍ത്ഥ ചിന്തകര്‍ എഫ് ബി ഗ്രൂപ്പ് അഡ്മിനുമായ നസറുദ്ധീന്‍ മണ്ണാര്‍കാടിന്റെ ഇസ്ലാം സംവാദം എന്ന ഈ ബ്ലോഗിലേക്ക് പ്രവേശിക്കാന്‍ എന്റര്‍ ചെയ്‌താല്‍ കണ്ടന്റ് വാണിങ്ങ് ആണ് ആദ്യം വരിക. ഈ വാണിങ്ങ് മെസ്സേജിനു പിന്നിലും ചില കറുത്ത നാസ്തിക യുക്തിവാദി കൈകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ചില ആവിഷ്കാര്‍ സ്വതന്ത്ര്യ നിഷേധങ്ങള്‍ നാസ്തിക യുക്തിവാദികളില്‍നിന്നനുഭവിക്കേണ്ടി വരുന്നു.
പ്രശസ്ത ബ്ലോഗര്‍ നസറുദ്ദീന്‍ മണ്ണാര്‍ക്കാടിന്റെ ബ്ലോഗിലെ കണ്ടന്റ് വാണിങ്ങ് സ്ക്രീന്‍ഷോട്ട്



















അതിലേക്കു പോകുന്നതിനു മുമ്പ് ഈ പോസ്റ്റ്‌ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കാം മുന്‍ പോസ്റ്റില്‍ KYS നടത്തിയ ആവിഷ്കാര സ്വാതന്ത്ര്യ നിഷേധം തുറന്നു കാട്ടി ഒരു പോസ്റ്റ്‌ ചെയ്തിരുന്നത് വായിച്ചല്ലോ? ആ പോസ്റ്റ്‌ പ്രസിദ്ധീകരിച്ചത് 06/12/12നാണ്. ആ പോസ്റ്റ്‌ ഇന്നലെ രാത്രി (08/12/12) ചില എഫ് ബി ഗ്രൂപുകളില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ ആ പോസ്റ്റ്‌ ഫൈസ്ബുക്കില്‍ അബ് യൂസ് റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട് എന്ന വാണിങ്ങ് മെസ്സേജാണ് വന്നത്.
എന്റെ ബ്ലോഗ്‌ ഫിസ് ബുകില്‍ അബ് യൂസ് റിപ്പോര്‍ട്ട്‌ വാണിങ്ങ് സ്ക്രീന്‍ഷോട്ട്



















എന്തെ ഇങ്ങനെ ചില നീച നിലപാടുകകളിലേക്ക് യുക്തിവാദികള്‍ പോവുന്നത്.നാസ്തിക ഭൌതിക യുക്തിവാദികള്‍ എന്ത് കൊണ്ട് ഇത്രക്കസഹിഷ്ണുതയും  വിഭ്രാന്തികളും വിഹ്വലതകളും വെപ്രാളവും കാട്ടുന്നു. ഇവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും തങ്ങള്‍ സ്വതന്ത്ര ചിന്തയെ അഭിപ്രായ, ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നവരും ഉന്നത ചിന്താമൂല്യവും ശേഷിയും ഉള്ളവരും സകല അടിമത്തങ്ങള്‍ക്കുമെതിരും  സര്‍വ്വതന്ത്രസ്വതന്ത്ര വാദികളും, തങ്ങളല്ലാത്തവര്‍ പ്രത്യേകിച്ച് മത വിശ്വാസികള്‍  മനുഷ്യനെ ചിന്തിക്കാന്‍ അനുവദിക്കാത്ത മനുഷ്യ സ്വതന്ത്ര്യത്തിനെതിര് നില്‍ക്കുന്ന മനുഷ്യനെ അടിമകളാക്കുന്ന ചൂഷണ വ്യവസ്ഥിതിയുടെ വക്താക്കളുമാണെന്നാണല്ലോ.. എന്നാല്‍ വസ്തുത അതാണോ?.

എന്റെ തൊപ്പപ്പെഴകള്‍, കുത്തിവരകള്‍ ചിലരെ ഏറെ അലോസരപ്പെടുത്തുന്നു എന്ന് തിരിച്ചറിയാനുള്ള ശേഷിയും ബുദ്ധിയും പക്വതയും എനിക്കുമുണ്ട്. സാമൂഹ്യ ജീവിയായ മനുഷ്യനെ അവന്റെ സാമൂഹ്യസ്വത്ത്വം നഷ്ട്ടപ്പെടുത്തി കേവലം സുഖിക്കാന്‍ ഏത് നെറികെട്ട മാര്‍ഗ്ഗവും,  (മോഷണവും വ്യഭിചാരവും സ്ത്രീ പീഡനവും വരെ) പ്രോത്സാഹിപ്പിക്കുന്ന, കേരളീയ സമൂഹത്തിനു നിര്‍മാണാത്മകമായ എന്തെങ്കിലും സന്ദേശം സ്വന്തമായി നല്‍കാനില്ലാത്ത ഈ സുഖിയന്മാരുടെ തനിനിറം തുറന്നു കാട്ടുന്ന ചില കുത്തിവരകള്‍ക്ക് നട്ടെല്ലില്‍ നിവര്‍ന്നു നിന്ന് മറുപടി പറയാനുള്ള ചങ്കുറപ്പും തന്റേടവും ദൈര്യവുമില്ലാത്തവര്‍ക്ക് ഇത്തരം നെറികേടുകളിലൂടെ മാത്രമേ സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. 
യുക്തിമത വിശ്വാസികളുടെ ആദര്‍ശ പ്രഖ്യാപനം

ഇവരുടെ സുഖിയന്‍ മതത്തില്‍ വിശ്വസിക്കുന്ന ചില പാവങ്ങള്‍ കാര്യമറിയാതെ തങ്ങളുടെ യുക്തിമതം ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന തെറ്റിദ്ധാരണയിലാണ് യുക്തി, പരിണാമ മതത്തില്‍ വിശ്വസിക്കുന്നത്.

ഇങ്ങനെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്ര്യത്തിനും നേരെ സര്‍വ്വായുധങ്ങളുമെടുക്കുന്ന യുക്തി പരിണാമ മതക്കരോട് അതിയായ സഹതാപമല്ലാതെ  മറ്റെന്തു ചെയ്യാന്‍!!
ഇത്തരം ഡിലിറ്റുല്‍സവങ്ങളും ബ്ലോക്കിങ്ങുകളും കണ്ടന്റ് അബ് യൂസ് റിപ്പോര്‍ട്ടിങ്ങുകളും എല്ലാം എല്ലാം സൈബര്‍ ലോകത്താണെങ്കില്‍ സാധാരണ പൊതുപ്രഭാഷണങ്ങളിലെയും സെമിനാറുകളിലെയും അവസ്ഥയും വ്യത്യസ്തമല്ല എന്ന് ഈ ബ്ലോഗ്‌ പോസ്റ്റ്‌ വ്യക്തമാക്കുന്നു.

അസഹിഷ്ണുതയും  യുക്തിമതാന്ധതയും  ബാധിച്ച് സമചിത്തത നഷ്ടപ്പെട്ട് വിറളി പിടിച്ച യുക്തിമതവിശ്വസികളോട് വിനീതമായ ഒരു അപേക്ഷയുണ്ട്. നിങ്ങള്‍ക്ക് മാന്യമായി പ്രതിരോധിക്കാം, വിമര്‍ശിക്കാം, മറുപടി എഴുതാം...., അല്ല എങ്കില്‍ ചില അതിബുദ്ധിയുക്തിമതവിശ്വാസികള്‍ ചെയ്യുന്ന പോലെ ഞാനോന്നുമാറിഞ്ഞില്ലേ എന്ന ഒട്ടകപക്ഷി  നയം സ്വീകരിക്കാം. അല്ലാതെ തൂറി തോല്‍പിക്കരുത് എന്ന വിനയ പൂര്‍വ്വ അപേക്ഷ പരിഗണിക്കുമല്ലോ?. എന്തും ആരെ കുറിച്ചും ആവിഷ്കരിക്കാനുള്ള ആവിഷ്കാര സ്വാതന്ത്ര്യം നിങ്ങള്‍ക്കാകാം. പക്ഷെ നിങ്ങള്‍ ചെയ്യുന്ന സാമൂഹ്യ ദ്രോഹങ്ങള്‍ പുറത്തു പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ചു കൂടാ. ഇതെന്ത് ഇരട്ട താപ്പ്

Thursday, December 6, 2012

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം അഥവാ ആവിഷ്കാരത്തിന്റെ ആവി

കേരള സമൂഹത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള അലയൊലികളും കൂകിവിളികളും ശബ്ദ കോലാഹലങ്ങളും കൊണ്ടും അന്തരീക്ഷ മലിനീകരണം നടത്താറുള്ള  ചില കപട സ്വാതന്ത്രചിന്ത ആള്‍കൂട്ടങ്ങള്‍ നമുക്ക് പരിചിതമാണല്ലോ?.,  ക്രിസ്തുവിന്റെ ആറാം തിരുമുറിവും സല്‍മാന്‍ റുഷ്ദിയുടെ പൈശാചിക വചനവും, ലജ്ജയില്ലാത്ത തസ്ലീമനസ്രിനും ഒന്നും സംസ്കൃത കേരള സമൂഹം മറക്കില്ല., ആ കണക്കില്‍ ഒടുക്കം വരവ് വച്ചതില്‍ ചിന്‍വാദ് പാലവും ഇന്നസന്‍സ്ഓഫ്മുസ്ലിമും ഉള്‍പ്പെടുന്നു.  അവസാന അദ്ധ്യായത്തില്‍ ഒരു പക്ഷെ കേരളത്തിലെ നാസ്തിക യുക്തിവാദികളുടെ  ഓരിയിടലിനനുസരിച്ചു അതരീക്ഷ മലിനീകരണം നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വരെ കിട്ടിയില്ല എന്നത് ഏറെ ശ്രദ്ദേയം തന്നെ.

ഇങ്ങനെ ഒരു മുഖവുര പറയാന്‍ കാരണം രണ്ടു ദിവസം മുമ്പ് കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മറ്റി അദ്ധ്യക്ഷന്‍ ഇ എ ജബ്ബാര്‍, സെക്രട്ടറി പാറക്കല്‍ മുഹമ്മദ്‌ എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കുകയും, KYS  മലപ്പുറം ജില്ലാ കമ്മറ്റി മരവിപ്പിക്കുകയും ചെയ്ത വാര്‍ത്ത കണ്ടത് കൊണ്ടാണ്., ആ വാര്‍ത്തയുടെ പിന്നാമ്പുറ വാര്‍ത്തകള്‍ കേട്ടത് കൊണ്ടാണ്. 

ഇ എ ജബ്ബാര്‍ എന്ന സൈബര്‍ യുക്തിവാദി നേതാവ് കേവലം സൈബര്‍ ലോകത്ത് മാത്രമമല്ല KYSന്റെ സംസ്ഥാന ജില്ലാ നേതൃസ്ഥാനത്തും ഏറെ പ്രമുഖനാണ്. മാത്രമല്ല അദ്ദേഹത്തിന്റേതായ, അല്ല അദ്ദേഹത്തിന്റേത് മാത്രമായ  നിസ്തുലമായ ഒരു സാഹിത്യ ശേഖരവും മലയാളത്തിലുണ്ട്. (ഇസ്ലാമിനെയും മുസ്ലിംകളെയും ചീത്ത പറയുക എന്നതില്‍ കവിഞ്ഞു വേറെ ഒന്നും അദ്ദേഹത്തിന്റെ സ്വന്തം സാഹിത്യ ശാഖക്കില്ല. അതിന്റെ ഒരു ഉദാഹരണമിവിടെ ക്ലിക്കിവായിക്കാം.) ഇത്രയും പ്രശസ്തനായ ജബ്ബാര്‍,...... അടുത്ത മാസം അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ യുക്തിയുഗം എന്ന ഒരു മാസിക തുടങ്ങുകയാണ്. അതിലുള്ള നേതൃത്വത്തിന്റെ എതിര്‍പ്പും മുറുമുറുപ്പും കൊടിമ്പിരികൊണ്ടിരിക്കുന്ന സമയത്ത് തന്നെ KYS മലപ്പുറം ജില്ലാ കമ്മിറ്റിയും ജബ്ബാറിന്റെ ഇപ്പഴത്തെ  പ്രവര്‍ത്തന മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ട (ഫ്രീതിന്കേഴ്സ്) ഫൈസ് ബുക്ക് കൂട്ടായ്മയും ഒന്നിച്ചു സംഘടിപ്പിക്കുന്ന, സ്വതന്ത്ര ലോകം എന്ന പേരില്‍ നടത്തുന്ന ദേശീയ സെമിനാര്‍ കൂടി വന്നപ്പോള്‍ നേതൃത്ത്വത്തിനു ഇവരേ നിയന്ത്രിക്കണമെന്നും, നിയന്ത്രിച്ചില്ല എങ്കില്‍ ഒരു പക്ഷെ ഇവര്‍ ഇനിയും (തെറി)സാഹിത്യസൃഷ്ടികളും സെമിനാറുകളും സിമ്പോസിയങ്ങളുമായി സാംസ്കാരിക പരിസരം  മലീമസ, ബഹളമയമാക്കുമെന്ന തിരിച്ചറിവാകാം ഈ പുറത്താക്കല്‍ മരവിപ്പിക്കല്‍  നാടകങ്ങള്‍ക്ക് പിന്നില്‍.

അതെന്തെങ്കിലുമാവട്ടെ ഇവിടെ വിഷയമതല്ല. മതങ്ങളെ തെറി പറയുന്നുവെങ്കില്‍ ഏത് ചവറു സാധനങ്ങളും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ കേരളത്തിലും ഭാരതത്തിലും അനുവദിക്കണമെന്നും അതിലൂടെ വരുന്ന സാമൂഹ്യ സാംസ്കാരിക പ്രശ്നങ്ങള്‍ എത്ര വലുതെങ്കിലും അത് പ്രശ്നമല്ല എന്നും വലിയവായില്‍ ബഹളം വെക്കുന്ന ഇക്കൂട്ടര്‍, അവരിലെ ഒരുവന്‍ ഒരു മാസിക തുടങ്ങുന്നതില്‍ എന്തെ ഇത്ര വേവലാതിപ്പെടുന്നു. അത് പോലെ അവരിലെ പ്രമുഖ വിഭാഗം ഒരു സെമിനാര്‍ നടത്തുന്നത് അത്ര വലിയ പ്രശ്നമാണോ?.  എന്തെ നേതൃത്വത്തിന്റെ അഭിപ്രായങ്ങള്‍ക്കും തിട്ടൂരങ്ങള്‍ക്കും എതിര് പറയുന്നവനും പ്രവര്‍ത്തിക്കുന്നവനും  ആവിഷ്കാര സ്വാതന്ത്ര്യമെന്ന മഹാസ്വാതന്ത്ര്യം വേണ്ടേ?.  എന്ത് കൊണ്ട് സംസ്ഥാന നേതൃത്വം മലപ്പുറം ജില്ലക്കാരെ ഇത്രയ്ക്കു അടിമകളാക്കുന്നു.  അത് പോലെ മഹാ ബുദ്ധിജീവി ജബ്ബാറും കോക്കസും ഒരു മാസിക തുടങ്ങുന്നതില്‍ ഇത്രയ്ക്കു കലാനാഥന്‍ കോക്കസ് വെപ്രാളപ്പെടുന്നു. ജബ്ബാറായാലും കലാനാഥനായാലും കേരളീയ സംസ്കൃത സമൂഹത്തെ സംബന്ധിച്ച് ഒരേ വിലയെ ഉള്ളു.

എന്ത് കൊണ്ട് ജബ്ബാര്‍, പറക്കല്‍  കോക്കസിന്  (റുഷ്ദിക്കും തസ്ലീമക്കും ബാസ്റിലി നക്കൌളക്കും വായില്‍ തോന്നിയ തോന്യാസങ്ങള്‍ ആവിഷ്കരിക്കാന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ബഹളം വച്ചപോലെ) ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നത്  നീതി നിഷേധമാല്ലാതെ മറ്റെന്താണ്.
ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവകാശ തര്‍ക്കത്തിനിടയില്‍ ജില്ലാ സംസ്ഥാന അദ്ധ്യക്ഷന്മാര്‍ അത്യുന്നതസാഹിത്യ ഭാഷയിലായിരുന്നു  പരസ്പരം ആശയ കൈമാറ്റം നടത്തിയതെന്ന് ചില വാര്‍ത്തകളും കേള്‍ക്കുന്നുണ്ട്.

വാല്‍കഷണം സ്വന്തം പിതാവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ആ പിതാവില്‍ ജനിച്ചതില്‍ അഭിമാനിക്കുകയും ചെയ്യുന്നവര്‍ അന്യനെ തന്തക്കു വിളിക്കില്ല.

Sunday, December 2, 2012

യുക്തിമതം പ്രചരിപ്പിക്കുക, ഏത്................ മാര്‍ഗ്ഗേനയും


യഥാര്‍ത്ഥചിന്തകര്‍ എഫ് ബി ഗ്രൂപ്പില്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല പ്രസിഡന്റ് ഇ എ ജബ്ബാര്‍ അവര്‍കള്‍, അവരുടെ (KYS) മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിക്കുന്ന   ദ്വിദിന ദേശീയ സെമിനാറിന്റെ പരസ്യം പതിച്ച ഫോട്ടോയാണ് ഇത്, ഇതേ ഫോട്ടോ ഫ്രീതിന്കേഴ്സ്  എഫ് ബി ഗ്രൂപ്പിലും ഉണ്ട്. മറ്റുള്ള ഗ്രൂപുകളില്‍ ഉണ്ടോ ഇല്ലേ എന്ന് പരതിയിട്ടില്ല ഒരു പക്ഷെ ഉണ്ടാവാം.
എന്ത് കൊണ്ട് ഈ ഫോട്ടോ വീണ്ടും ചര്‍ച്ച ചെയ്യുന്നു എന്നു  വായനക്കാര്‍ സംശയിക്കും.  ഈ ഫോട്ടോ സൂക്ഷിച്ചു ശ്രദ്ധിക്കുന്ന ആര്‍ക്കും കാര്യം വ്യക്തമാവും.
തങ്ങളുടെ പ്രോഗ്രാമിന്റെ പരസ്യത്തിനു അട്ടകള്‍ ചോരയൂറ്റിക്കുടിക്കുന്നത് പോലെ, വിശ്വാസി സമൂഹം (ക്രിസ്തുമത വിശ്വാസികള്‍) അവരുടെ ആശയം പ്രചരിപ്പിക്കാന്‍ അവരുടെ സ്വന്തം ചിലവില്‍ നടത്തിയ പരസ്യ ചുവരെഴുത്ത് അസംസ്കൃത, നികൃഷ്ട, വൃത്തികെട്ട രീതിയില്‍ ദുരുപയോഗം ചെയ്തു തങ്ങളുടെ സാമൂഹ്യദ്രോഹാശയം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതിന്റെ നേര്‍കാഴ്ചയാണ് ഈ ഫോട്ടോ.  ബൈബിള്‍ ലൂക്കാ പുസ്തകത്തില്‍ നിന്നുള്ള ഒരു ഉദ്ദരണിയില്‍ ''ദൈവത്തിനു ഒന്നും അസാദ്യമല്ല''  എന്ന വചനത്തിലെ ''അ''ക്ക് മറഞ്ഞു നിന്ന് ആ വചനം ''ദൈവത്തിനു ഒന്നും സാദ്യമല്ല'' എന്ന്  തെററിദ്ദരിപ്പിക്കാനുള്ള കുത്സിത ശ്രമം എന്നതിലുപരി തങ്ങളുടെ പരിപാടിയുടെ പരസ്യം കൂടി ഇതില്‍ ചേര്‍ക്കുന്നു എന്നത് സംസ്കൃത സമൂഹത്തിനു എത്രമാത്രം നാണക്കേടല്ല. 

മോഷണവും നിയമലംഘനവും നടത്തണമെന്ന് യാതൊരു മടിയുമില്ലാതെ കേരളത്തില്‍ അച്ചടിച്ച്‌ പ്രചരിപ്പിക്കുന്ന ഇവരെ സംബന്ധിച്ച് ഈ നികൃഷ്ടത  തെറ്റാണെന്ന് മനസ്സിലാക്കാനുള്ള പക്വതയും പാകതയും ഉണ്ടാവില്ല എന്നത് സ്വാഭാവികം മാത്രം.

ഇവര്‍ ഈ ചെയ്ത വൃത്തികേടിലെ ക്രിമിനല്‍ കുറ്റവും ഇവരെ സംബന്ധിച്ച് പ്രശ്നമല്ല. പിന്നണി ചുവരെഴുത്തില്‍ വ്യക്തമായ ഭാഷയില്‍ ''പരസ്യം പാടില്ല'' എന്ന് കൂടി എഴുതിയിട്ടുണ്ട്. ഈ ഫോട്ടോ എടുത്ത 'അതികുബുദ്ധിജീവിക്ക്' ആ ഭാഗം മറഞ്ഞു നില്‍ക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ല എന്നത് എത്ര ദയനീയമല്ല.

ഇങ്ങനെ ഒരു വൃത്തി കെട്ട മാര്‍ഗ്ഗമുപയോഗിച്ചു പരസ്യം ചെയ്യുന്ന ഫോട്ടോ എടുത്തു ഒരു സാധാരണ 'യുക്തിമതവിശ്വാസി' പ്രചരിപ്പിച്ചിരുന്നുന്നുവെങ്കില്‍ അത് അവഗണിക്കാമായിരുന്നു. പക്ഷെ ഇവിടെ വില്ലന്‍ കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ (മലപ്പുറം ജില്ലയിലെ പ്രഥമയുക്തിമതവിശ്വാസി) {കേരളത്തിലെ പ്രഥമ യുക്തിമതവിശ്വാസി മലപ്പുറംകാരന്‍ തന്നെയാണ്. പ്രപ്രഥമന്‍ ആരെന്നു യുക്തിമതവിശാസികള്‍ തന്നെ തീരുമാനിച്ചറിയിക്കുമല്ലോ} തന്നെയെന്നത് ഏറെ ഗൌരവതരവും കൌതുകകരവും തന്നെ.

മലപ്പുറത്തെ പ്രഥമ യുക്തിവാദിയുടെ നിലവാരമിതാണ് എങ്കില്‍ അയാള്‍ നേതൃത്വം നല്‍കുന്ന ജില്ലാ യുക്തിമതവിശ്വാസികളുടെയും അവര്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെയും അതില്‍ പങ്കെടുക്കുന്ന ദേശീയ യുക്തിമതവിശ്വാസികളുടെയും നിലവാരവും കുബുദ്ധിയും എത്ര മഹത്തരം!!!

മാന്യന്മാരായ യുക്തിവാദികള്‍ ക്ഷമിക്കുക.