Followers

Thursday, October 25, 2012

യുക്തിവാദിയും, നിരീശ്വരവാദിയും, കമ്യൂണിസ്റ്റും, ഭൌതികനുമായിരുന്ന മഹാനടന്‍

കേരള യുക്തിവാദി സംഘം മുഖപത്രം യുക്തിരേഖ മാസിക (ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ KYS സംസ്ഥാന അദ്ധ്യക്ഷന്‍) 2012 ഒക്ടോബര്‍ ലക്കം എഡിറ്റോറിയല്‍ തിലകനെന്ന ഭാവാഭിനയ ചക്രവര്‍ത്തിയെ അനുസ്മരിക്കുന്നു. കവര്‍ ചിത്രം ശ്രീ തിലകന്റെ ഭംഗിയാര്‍ന്ന ഫോട്ടോയാണ്. കൂടാതെ  ഇ എ സജീം തട്ടത്തുമലയുടെ 'അന്ധവിശ്വാസി അല്ലാതിരുന്ന മഹാനടന്‍' എന്ന ശീര്‍ഷകത്തില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട് ഇതേ ലക്കത്തില്‍.

ലേഖനത്തിലും എഡിറ്റോറിയലിലും തിലകന്‍ എന്ന മഹാനടന്റെ ഭാവാഭിനയ മികവും നവരസങ്ങള്‍ മുഖത്ത് മാറ്റി മാറ്റി പ്രതിഫലിപ്പിക്കാനുള്ള കഴിവും വ്യക്തമാക്കുന്നുണ്ട്. പെരുന്തച്ചനും കാട്ടുകുതിരയും നാടോടിക്കാറ്റും എന്ന് വേണ്ട അദ്ദേഹം അഭിനയിച്ച ഓരോ കഥാപാത്രവും നടനകലയുടെ പരിപൂര്‍ണത അല്ല അതിലുപരി വ്യക്തമാക്കുന്ന സെല്ലുലോയ്ഡ്‌ പതിപ്പുകളാണ്.

തിലകന്‍ എന്ന പ്രൊഫഷണല്‍ നടന്റെ അഭിനയ കഴിവിനെ അംഗീകരിക്കാതിരിക്കാന്‍ അദ്ദേഹത്തിന്‍റെ ശത്രുക്കള്‍ക്ക് പോലും സാധ്യമല്ല. അതാണല്ലോ അമ്മയെന്ന താരസംഘടന വിലക്കിയിട്ടും ഒറ്റയാനായി നിലനിന്നു നടനെന്ന സ്വന്തം വ്യക്തിത്വം അംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിനായത്. തിലകന്‍സാറിന്റെ വിയോഗത്തിലൂടെ മലയാള സിനിമക്ക് ചെറിയ നഷ്ടമല്ല സംഭവിച്ചത്.

തിലകനെന്ന  നടനകലയുടെ ആചാര്യനെ യുക്തിരേഖയിലൂടെ പരിചയപ്പെടാം  മുഖ പ്രസംഗത്തില്‍ നിന്ന് . ''കമ്യൂണിസത്തിന്റെ സിദ്ധാന്തങ്ങളില്‍ ഉറച്ചുനിന്ന അദ്ദേഹം ഇടതുപക്ഷ സഹയാത്രികനായിരുന്നു. ജാതി-മത-ദൈവവിശ്വാസങ്ങളെ പലപ്പോഴും കടുത്തവിമര്‍ശനത്തിന് അദ്ദേഹം വിധേയമാക്കി. ദൈവവിശ്വാസിയല്ലാതിരുന്ന തിലകന്‍ തന്റെ അഭിപ്രായം പ്രേക്ഷകരോട് വെട്ടിത്തുറന്ന് പറയുകയുണ്ടായി''(?!*)(യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 5)

തട്ടത്തുമലയുടെ  ലേഖനത്തില്‍ നിന്ന് ''ഒരു നടനെന്ന നിലയ്ക്കും വ്യക്തി എന്ന നിലയ്ക്കും മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യതസ്തനായിരുന്നു തിലകന്‍. അതില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം സംബന്ധിച്ചുള്ളത്. പൊതുവേ സിനിമാ മേഖലയിലെ ഒരു സ്ഥിരം പ്രവണതയാണ് കൊടികുത്തി വാഴുന്ന അന്ധവിശ്വാസങ്ങള്‍. ഈ രംഗത്തുള്ള യുക്തിവാദികളും നിരീശ്വരവാദികളും പോലും അറിഞ്ഞും അറിയാതെയും ഈ അന്ധവിശ്വാസത്തില്‍ ഭാഗഭാക്കപ്പെട്ടുപോകുന്നുണ്ട്........
........എന്നാല്‍ തിലകനെ പോലെ ചുരുക്കം ചിലയാളുകള്‍മാത്രം ഇതില്‍ നിന്ന് വ്യത്യസ്തരാണ്. തിലകന്‍ തികഞ്ഞ നിരീശ്വരവാദിയും അത് പരസ്യമായിത്തന്നെ പ്രകടിപ്പിക്കുന്ന ആളുമായിരുന്നു. ജാതിയിലും മതത്തിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. (യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 28)

ഒരു വ്യക്തിയെന്ന നിലയ്ക്കും മറ്റു നടന്മാര്‍ക്കില്ലാത്ത പല പ്രത്യേകതകളും തിലകനുണ്ടായിരുന്നു...........................ഒരു വ്യക്തിയെന്ന നിലയില്‍ തികഞ്ഞ ഒരു യുക്തിവാദിയും നിരീശ്വരവാദിയും മാനവികതാവാദിയുമായിരുന്നു ആ മഹാനടന്‍.(യുക്തിരേഖ മാസിക 2012 ഒക്ടോബര്‍ പേജ് 31)

തിലകനെന്ന മഹാനടന്റെ വ്യക്തിത്വ പ്രത്യേകതകളായി യുക്തിരേഖ പരിചയപ്പെടുത്തുന്നത് അദ്ദേഹം കമ്യൂണിസ്റ്റും നിരീശ്വരവാദിയും യുക്തിവാദിയും എന്നത് മാത്രമാണ്. മറ്റൊരുന്നതിയും അദ്ദേഹത്തിന്‍റെ വ്യക്തിത്ത്വത്തിനു നല്‍കുന്നില്ല. ബാക്കിയെല്ലാം അദ്ദേഹത്തിലെ അഭിനേതാവിനെയാണ്‌ പരിചയപ്പെടുത്തുന്നത്. ഈ ക്വാടിങ്ങുകളില്‍ നിന്ന് അദ്ദേഹത്തിന്‍റെ ആദര്‍ശമെന്തായിരുന്നുവെന്നും അദ്ദേഹം ആ ആദര്‍ശം തുറന്നു പ്രഖ്യാപിക്കാന്‍ ഒട്ടും മടികാണിച്ചിരുന്നില്ല എന്നും വ്യക്തമാവുന്നു. അതെ തിലകനെന്ന നടനപ്രതിഭ നിരീശ്വരനും യുക്തിവാദിയും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെ സ്വദീനിച്ച ആദര്‍ശം നിരീശ്വര യുക്തിവാദം തന്നെ. ഇതില്‍ നമുക്ക് യാതൊരു പ്രശ്നവുമില്ല. അദ്ദേഹത്തിലെ ഈ ആദര്‍ശം അദ്ദേഹത്തിലെ കലാകാരനെ അഭിനേതാവിനെ അദ്ദേഹത്തിലൂടെ  ജീവിച്ച കഥാപാത്രങ്ങളെ അംഗീകരിക്കുന്നതിനു, ആസ്വദിക്കുന്നതിന്  നമുക്ക് തടസ്സമല്ല.

ആ വലിയ കലാകാരനെ സ്മരിക്കുന്നതോടൊപ്പം തിലകനെന്ന വ്യക്തിയെ അദ്ദേഹത്തിലെ നിരീശ്വരവാദിയെ യുക്തിവാദിയെ അദ്ദേഹത്തിന്‍റെ തന്നെ വിശദീകരണങ്ങളിലൂടെ  മനസ്സിലാക്കാം   അതിനു ഈ വീഡിയോ ഉപകാരപ്പെടും  


ഭാവാഭിനയ കലയുടെ ആചാര്യന്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദിയായിരുന്നു   എന്ന് യുക്തിരേഖ അര്‍ത്ഥ ശങ്കക്കിടയില്ലാതെ സുവ്യക്തമായി സ്ഥാപിച്ചു. അത് അംഗീകരിച്ചു കൊണ്ട് തന്നെ ചില സംശയങ്ങള്‍ ചോദിക്കട്ടെ. തിലകനെന്ന വ്യക്തി ജീവിതത്തിലുടനീളം തികഞ്ഞ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദിയും അത് തുറന്നു പറയുന്നതില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തെ സ്വാധീനിച്ച, മുന്നോട്ട് നയിച്ച ആദര്‍ശം ഈ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദം തന്നെയല്ലേ?. അദ്ദേഹം പെറ്റമ്മയോട് മാതൃത്വത്തിന്റെ മഹത്ത്വം മനസ്സിലാക്കാതെ ഈ രീതിയില്‍ ഇത്ര നീചമായ രീതിയില്‍ പെരുമാറിയത് എത്ര ദുഖകരമല്ല. ഒരു നിമിഷത്തിലെ ക്ഷിപ്രകോപം കാരണം ഒരു പക്ഷെ അമ്മയും മക്കളും കലഹിച്ചെന്നിരിക്കും പക്ഷെ ഏതാനും നിമിഷം അല്ലെങ്കില്‍ മണിക്കൂര്‍ ദിവസം കൂടിപോയാന്‍ ഒരാഴ്ചയില്‍ താഴെയേ ആ വഴക്കിനു ആയുസുള്ളൂ.

യുക്തിവാദിയായ തിലകന്‍ ആ അമ്മയോട് നീണ്ട മുപ്പത്തിഅഞ്ചു  കൊല്ലമാണ് മിണ്ടാണ്ടിരുന്നത്. മാത്രമല്ല അക്കാര്യത്തില്‍ പക്ഷാതാപാമോ നിരാശയോ ദുഖമോ ഇല്ല എന്ന് മാത്രമല്ല അക്കാര്യം ഈ അടുത്ത കാലത്തും ഏറെ അഭിമാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ പീഡിപ്പിച്ചത് പത്തുമാസം ഉദരത്തില്‍ചുമന്നു തന്റെ എല്ലാ സൌകര്യങ്ങളും വേണ്ട  ജീവിതം തന്നെ അദ്ദേഹത്തിനു വേണ്ടി ഉഴിഞ്ഞു വച്ച സ്വന്തം അമ്മയെന്ന പെണ്ണിനെയാണ്.  അതെ തിലകന്‍ എന്ന നടനസമ്രാട്ടിന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ചത്, നയിച്ചത് തീര്‍ച്ചയായും നിരീശ്വരവാദവും യുക്തിവാദവും കമ്യൂണിസവും തന്നെ. ഈ പോസ്റ്റിനോട് കൂടെ മതം വേട്ടയാടിയ മലയാള നടി??!! എന്ന പോസ്റ്റിന്റെ അവസാന ഭാഗം കൂടി ചേര്‍ത്ത് വായിക്കുക.

അയിലകറിയില്‍ എരിവു കൂടിയതിനാണല്ലോ  അദ്ദേഹം പെറ്റമ്മയോട് കയര്‍ത്തത്. ആ അന്നം അദ്ദേഹം കാല് കൊണ്ട്  തട്ടി അമ്മയുടെ മുഖത്തേക്കെറിഞ്ഞു. അതിലും ആ മാന്യനടന്‍ അഭിമാനം കൊള്ളുന്നു. അമ്മ മക്കളെ എങ്ങനെ സ്നേഹിക്കുന്നു എന്നതിന് ഒരുദാഹരണം മലയാള സാഹിത്യ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്‌ ബഷീര്‍ അദ്ദേഹത്തിന്‍റെ അനുഭവത്തില്‍ നിന്ന് വിശദീകരിക്കുന്നു. അദ്ദേഹം നടോടിയായി നാട്ചുറ്റിയിരുന്ന  കാലം, തോന്നുന്ന സമയം ഇറങ്ങിപ്പോയി ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞു കയറിവരുന്ന ചെറുപ്പക്കാരന്‍, മാസങ്ങള്‍ക്ക് ശേഷം നട്ടപ്പാതിര നേരം വീട്ടില്‍ കയറിവന്നു. വാതില്‍ തുറന്നു കൊടുത്ത ഉമ്മ ആ മകനോട് ചോദിച്ചു 'നീ ഭക്ഷണം കഴിച്ചോ?'  ആ മകന്‍ പറഞ്ഞു 'ഇല്ല' ഉമ്മ ചോറും കറിയും വിളമ്പി കൊടുത്തു, കഴിക്കുന്നതിനിടയില്‍ മകന്‍ അത്ഭുതത്തോടെ ഉമ്മയോട്  ചോദിച്ചു 'ഇന്ന് ഞാന്‍ വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു'വെന്ന്.


ആ ഉമ്മയുടെ ഉത്തരം സുല്‍ത്താനെ അതിലേറെ അത്ഭുതപ്പെടുത്തുകയും മാതൃത്വത്തിന്റെ ഔന്നിത്യവും ഊഷ്മളതയും സ്നേഹവും വിലയും അറിയിച്ചു. ആ മാതാവിന്റെ മകനായി ജനിച്ചതില്‍ അഭിമാനം കൊണ്ട്. ആ അമ്മയുടെ മറുപടി ഇതായിരുന്നു. 'മോനെ നീ പോയ ദിവസം മുതല്‍ രാത്രി ഭക്ഷണം ഞാന്‍ കഴിക്കാതെ  നിനക്കായി മാറ്റിവച്ചു. പിറ്റേന്ന് ഉച്ചക്ക് ഞാന്‍ കഴിച്ചു. ഓരോ നേരവും ഭക്ഷണം നിനക്കായി മാറ്റി വച്ച്. ആ ഭക്ഷണം അടുത്ത നേരം ഞാന്‍ കഴിക്കും. ഓരോ നേരവും പുതിയ ഭക്ഷണം നിനക്കായി മാറ്റി വച്ച് പഴയത് ഞാന്‍ കഴിക്കുകയായിരുന്നു.. അങ്ങനെ നീ പോയ ദിവസം മുതല്‍ ഇന്നു വരെ നിനക്കായി ഒരുറുള ചോറ് മാറ്റി വച്ചു. ഞാന്‍ പുതിയ ചോറ് തിന്നിട്ടില്ല. എപ്പോഴാണ് വിശന്നവയറുമായി നീ കയറി വരിക എന്നെനിക്കറിയില്ലല്ലോ'  (ബഷീറിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് വായിച്ചു മറന്ന ഒരു സംഭവം) 

തട്ടത്തുമലയുടെ ലേഖനത്തിലെ  ''മാനവികതാവാദിയുമായിരുന്നു'' ഈ പരാമര്‍ശം എത്രത്തോളം വസ്തുനിഷ്ടമാണെന്നു അദ്ദേഹത്തിന്‍റെ വാക്കുകളില്‍ കൂടി തന്നെ വ്യക്തമായല്ലോ?. പെറ്റമ്മയോട്‌ മാനവികതയും മനുഷ്യത്വവും കാണിച്ച മഹാ മാനവികവാദി!!

കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. തിലകന്‍ എന്ന മഹാനടന്റെ അഭിനയ പാടവം ആസ്വദിക്കാത്ത മലയാള സിനിമ പ്രേക്ഷകര്‍ ഉണ്ടാവില്ല. തങ്ങള്‍ മുടക്കുന്ന പണത്തിനു മൂല്യം  തിരിച്ചു കിട്ടുന്ന ഉന്നത നടനം. അദ്ദേഹത്തിലെ പ്രൊഫഷണലിസം  അദ്ദേഹത്തിലൂടെ ജീവിച്ച കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്നു ഉത്തമവും ഉന്നതവുമാണ്. അത് പോലെ തിലകന്‍ തീര്‍ച്ചയായും ഉന്നതനും ഉത്തമനുമായ നിരീശ്വരവാദിയും, കമ്യൂണിസ്റ്റുകാരനും സര്‍വ്വോപരി മാതൃകായോഗ്യനായ യുക്തിവാദിയും തന്നെ.

*പാവം യുക്തിരേഖ പത്രാധിപര്‍, സിനിമയിലെ അഭിനയവും, സംഭാഷണങ്ങളും ഭാഷയും നടന്റെ ഇഷ്ടാനുസരം ആണ് നടത്തുന്നതെന്ന് തെറ്റിദ്ദരിച്ചതില്‍ നിന്നുണ്ടായ നിഷ്കളങ്ക പ്രതികരണം. പക്ഷെ അത് തിരക്കതാ കൃത്തിന്റെയും, സംവിധായകന്റെയും ഭാവനയില്‍ വിരിയുന്ന കാര്യങ്ങളാണെന്ന് യുക്തിരേഖ മുഖ്യപത്രാധിപര്‍ തിരിച്ചറിഞ്ഞിരുന്നെങ്കില്‍. സംവിധായകന്റെ നിര്‍ദ്ദേശാനുസരണം ഭാവപ്പകര്‍ച്ചയോടെ  അഭിനയിക്കുന്ന കേവലം അഭിനേതാവ് മാത്രമാണ്. നടന്‍.

ശ്രീ തിലകന്റെ അമൃത ടിവി അഭിമുഖം പ്രശസ്ത ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിന്റെ തിലകനും അമ്മയും പിന്നെ തട്ടിയെറിഞ്ഞ ചോറ്റുപാത്രവും എന്ന പോസ്റ്റിനെ അവലംബിച്ച്

Thursday, October 18, 2012

ഒരു പെണ്ണിനും ആവശ്യമില്ലാത്ത വേവലാതി അഥവാ യുക്തിവാദിനിയെന്നാല്‍ പുരുഷന്റെ ഭോഗയന്ത്രം മാത്രമോ?!

ഏതാനും ദിവസം മുമ്പ് യുക്തിവാദികള്‍ക്ക് വേണ്ടി സ്ഥിരം പോസ്റ്റുന്ന ആമിന ഫാറൂക്ക് എന്ന യുക്തിവാദിനി, റൈറ്റ്തിന്കേഴ്സ് എഫ് ബി ഗ്രൂപ്പില്‍ ഇട്ട ഒരു പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ആണ് ഈ  ഇമേജ്.

ഇതില്‍ അവര്‍ ഉന്നയിക്കുന്ന വിഷയം പുരുഷന് ലൈഗികാസ്വാദനം എത്ര ഫലവത്താക്കാം എന്നാണ്. എന്തെ ഒരു പെണ്ണ് പുരുഷന്റെ ലൈംഗിക സംതൃപ്തിയുടെ കാര്യത്തില്‍ ഇത്ര വേവലാതിപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. പക്ഷെ അവള്‍ യുക്തിവാദിനി ആണെന്നത് കൊണ്ട് കാര്യം വ്യക്തവുമാണ്.  യുക്തിവാദികളില്‍ പെന്നിനുള്ള സ്ഥാനം ഭോഗയന്ത്രം എന്നതില്‍ കവിഞ്ഞ് ഒന്നുമല്ല. അത് അവരുടെ ആസ്ഥാന പ്രസിദ്ധീകരണമായ യുക്തിവിചാരം മാസിക വ്യക്തമാക്കിയതുമാണ്.
ഇവിടെ ആമിനയെ കൊണ്ട് ഇങ്ങനെ ഗവേഷണം നടത്തി ഒരു പോസ്റ്റു ചെയ്യാന്‍ മാത്രം അവരെ പരിവര്‍ത്തിപ്പിച്ചത് ആ സാമൂഹ്യ സാംസ്കാരിക (പെണ്ണ് ഭോഗയന്ത്രം മാത്രമാണെന്ന) സാഹചര്യമാല്ലാതെ മറ്റൊന്നുമല്ല.  ഈ പോസ്റ്റിലൂടെ ആമിന തെളിയിക്കുന്നത് യുക്തിവാദിനിയായാല്‍ ഒരു പെണ്ണ് എത്രത്തോളം അസ്ഥിത്ത്വവും വ്യക്തിത്വവും  നഷ്ടപ്പെടുത്തി പുരുഷന്റെ കാമവെറി തീര്‍ക്കാനുള്ള ഉപകരണമാകും എന്നാണു.
അല്ലാത്ത പക്ഷം അവര്‍ക്ക് പുരുഷന്റെ ലൈംഗിക സംത്രിപ്തിക്ക് എന്ത് വേണമെന്നുള്ള ഗവേഷണമോ അത്തരം  പോസ്റ്റോ  ചെയ്യാന്‍ കഴിയില്ല.

ആമിന പുരുഷ ലൈംഗികത കൂടുതല്‍ ആസ്വാദ്യമാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പുരുഷനിലെ പരിച്ഛേദനം  ഉപേക്ഷിക്കണമെന്നതാണ്. ആ കാര്യം എത്രത്തോളം ശാസ്ത്രീയവും  യാതാര്‍ത്യവുമാണെന്നത്  എന്റെ വിഷയമല്ലാത്തത് കൊണ്ട് അത് അവഗണിക്കുന്നു. പക്ഷെ ഈയിടെ വായിക്കാനിടയായ ഒരു വാര്‍ത്തയുടെ തലക്കെട്ട്‌ മാത്രം ഇവിടെ പകര്‍ത്തുന്നു.  ''എയ്‍ഡ്‍സ് തടയാന്‍ എംപിമാര്‍ക്ക് പരിച്ഛേദനം''  വാര്‍ത്തയുടെ പൂര്‍ണരൂപം ലിങ്കില്‍ ക്ലിക്ക് ചെയ്തു വായിക്കാം. 


Sunday, October 14, 2012

മതം വേട്ടയാടിയ മലയാള നടി??!!


ആദ്യ ഭാഗത്ത് നിലമ്പൂര്‍ ആയിഷയെന്ന പെണ്‍കുട്ടിയുടെ ബാല്യ കൌമാരങ്ങള്‍ എങ്ങിനെആയിരുന്നു എന്നറിഞ്ഞു. രണ്ടാമത് നാസ്തിക ഭൌതിക കമ്യൂണിസ്റ്റുകള്‍ ആയിഷയെന്ന മുസ്ലിംപെണ്ണിനെ, അവര്‍ ജനിച്ചു വളര്‍ന്ന ഇസ്ലാം മതത്തെ, അവരുടെ മുസ്ലിം മേല്‍വിലാസത്തെ  അവരുടെ ആശയാദര്‍ശ  പ്രചാരണത്തിന് എങ്ങനെ ചൂഷണം ചെയ്തു എന്നും മനസ്സിലാക്കി. അതിന്റെ തുടര്‍ച്ചയാണ് ഈ കുറിപ്പുകള്‍.

നിലമ്പൂര്‍ ആയിഷയെന്ന പെണ്ണിനെ പതിനെട്ടു കൊല്ലം ചില്ലിക്കാശ് കൂലികൊടുക്കാതെ തങ്ങളുടെ നാടക കലാപരിപാടികളില്‍ അഭിനയിപ്പിച്ചു തങ്ങളുടെ പ്രത്യശാസ്ത്ര പ്രചാരണത്തിന്,  പണസമ്പാദനത്തിന്, ആയിഷയുടെ ചോരയൂറ്റിക്കുടിച്ചു  ചുവന്നുകൊഴുത്ത കമ്യൂണിസ്റ്റു (മുതലാളിത്ത) പ്രത്യയശാസ്ത്രം നാടകവ്യവസായത്തിന്റെ മാര്‍കറ്റ്‌ ഇടിഞ്ഞതോടെ അവരെ മുറുക്കാന്‍ചണ്ടി പോലെ ചവച്ചുതുപ്പി.

ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ വഴിമുട്ടി, തന്റെ നേരെ തേറ്റനീട്ടിയ  പട്ടിണി കണ്ടു ഭയന്നോടി റിയാദിലെത്തപ്പെട്ടു.  അവിടെ അറബി വീട്ടിലെ  ഭൃത്യയായി  രണ്ടു പതിറ്റാണ്ട് ചോരനീരാക്കി അധ്വാനിച്ചു നാട്ടില്‍ തിരിച്ചെത്തിയ ആയിഷക്കു ചെറിയ രീതിയിലെങ്കിലും ആശ്വാസം നല്‍കുന്നത് കേവലം പതിനഞ്ചു സിനിമകളില്‍ മുഖം കാട്ടിയ സിനിമാനടിയെന്ന ലേബലാണ്. അവര്‍ സിനിമകളില്‍ അഭിനയിക്കുന്ന കാലത്ത് ചിന്താമേഖലയില്‍ പോലും പിറക്കാത്ത സിനിമാതാരങ്ങളുടെ കൂട്ടായ്മയായ  'അമ്മ' കനിഞ്ഞു നല്‍കുന്ന നാലായിരം  രൂപ കൊണ്ട് ജീവിക്കേണ്ട ദുരവസ്തയിലേക്ക്  പരിവര്‍ത്തിക്കപ്പെട്ടു ആയിഷ!.

ആയിഷയെന്ന പെണ്ണിന്റെ കഷ്ടപ്പാടുകളും പട്ടിണിയും മനസ്സിലാക്കാനോ കാര്യങ്ങളന്വേഷിക്കാനോ മിനക്കെടാത്ത അവരുടെ ചോരയൂറ്റിക്കുടിച്ചു ചുവന്ന  മള്‍ടിബില്യന്‍ കോര്‍പറേറ്റ് കമ്പനിയും നാസ്തിക ഭൌതിക യുക്തിവാദികളും തങ്ങളുടെ ആശയാദര്‍ശ പ്രചാരണത്തിന്,  അവര്‍ ജനിച്ചു വളര്‍ന്ന മതത്തെ തമസ്കരിക്കുന്നതിനും  ആയിഷയിലെ പെണ്ണിനെ അവരുടെ മുസ്ലിം മേല്‍വിലാസത്തെ  ഇന്നും ചൂഷണാത്മകമായി ദുരുപയോഗം ചെയ്യുന്നു. ആയിഷയുടെ കഷ്ടപ്പാടുകളില്‍ മുതലക്കണ്ണീരൊഴുക്കുന്ന നാസ്തിക ഭൌതിക യുക്തിവാദികള്‍ അവര്‍ ജനിച്ചുവളര്‍ന്ന ഇസ്ലാമിനെ കണക്കിന്‌കളിയാക്കാനും ആയിഷയെ ഇന്നും ഉപയോഗപ്പെടുത്തുന്ന വിരോധാഭാസം ഏറെ ദയനീയം തന്നെ!. ഇതിന്റെ  ജീവിക്കുന്ന ഉദാഹരണങ്ങളല്ലേ  യുക്തിരാജ്യം, ദേശാഭിമാനി ലേഖനങ്ങള്‍?.

ആയിഷക്കു നീണ്ട പതിനെട്ടു കൊല്ലം കൂലി  കൊടുക്കാതെ അടിമവേല ചെയ്യിച്ചു കറിവേപ്പില പോലെ വലിച്ചെറിഞ്ഞ  കമ്യൂണിസം അദ്ധ്വാനത്തെയും കൂലിയും എങ്ങനെ കാണുന്നു എന്ന് കൂടി കാണുക.

''ഈ കാഴ്ചപ്പാടില്‍ (മാക്സിയന്‍_സാമ്പത്തിക_വീക്ഷണം) ഒരു ചരക്കിന്റെ മൂല്യം എന്നത്, ആ
ചരക്ക് ഉത്പാദിപ്പിക്കാന്‍ വേണ്ടി ആകെ ചിലവൊഴിച്ചിട്ടുള്ള അദ്ധ്വാനത്തിന്റെ അളവാണ്. ഇവിടെ അദ്ധ്വാനത്തിന്റെ അളക്കുന്നത് അദ്ധ്വാനം നീണ്ടുനില്ക്കുന്ന സമയം നോക്കിയാണ്, മണിക്കൂറിലോ, ദിവസത്തിലോ ഒക്കെ ഇത് അളക്കാം. അതായത്, രണ്ട് ചരക്കുകളുടെ മൂല്യം തുല്യമാണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം അവ നിര്‍മ്മിക്കുവാന്‍ ചിലവായ ആകെ സാമൂഹ്യാദ്ധ്വാനത്തിന്റെ തുക തുല്യമാണ് എന്നാണ്. ഇങ്ങനെ മൂല്യം കാണുമ്പോള്‍, ആ ചരക്ക് ഉല്പാദിപ്പിക്കാന്‍ ചിലവൊഴിച്ച ആകെ അദ്ധ്വാനത്തോടൊപ്പം, ഉപയോഗിച്ച അസംസ്കൃത പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കാനെടുത്ത അദ്ധ്വാനത്തിന്റെ അളവും കൂടി ചേര്‍ക്കണം. ഉദാഹരണത്തിന്, ഒരു തുണിയുടെ മൂല്യം എന്നത്, തുണി നെയ്യാനെടുത്ത സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും, അതില്‍ അസംസ്കൃവസ്തുവായി ഉവയോഗിച്ച നൂല് ഉണ്ടാക്കാന്‍ ചിലവൊഴിച്ച സാമൂഹ്യാദ്ധ്വാനത്തിന്റെ അളവും ചേര്‍ന്നതാണ്.......................
............ഇതോടെപ്പം തന്നെ ഉപയോഗിച്ച പ്രക്രിയയുടെ ഉല്പാദനശക്തിയും മൂല്യത്തെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് കൈത്തറിയിലും യന്ത്രത്തറിയിലും ഉല്പാദിപ്പിക്കപ്പെടുന്നത് ഒരേ ചരക്കാണെങ്കിലും അവയ്ക്ക് പിന്നിലെ മൊത്തം അദ്ധ്വാനത്തിന്റെ അളവ് വ്യത്യസ്തമാണ്. ഇവിടെ, യന്ത്രത്തറിക്ക് ഉല്പാദനശ്ക്തി കൂടുതലും, കൈത്തറിക്ക് ഉല്പാദനശക്തി കുറവുമായതിനാലാണിത്.     ഇത്തരത്തില്‍ ഒരു ചരക്കിന്റെ മൂല്യം എന്താണെന്ന് വളരെ കൃത്യമായി തന്നെ മാക്സിയന്‍ വീക്ഷണം നിര്‍വ്വചിക്കുന്നുണ്ട്.''(30) 

അതെ അദ്ധ്വാനം എത്ര മൂല്യവത്തെന്നു, അല്ല അദ്ധ്വാനം മാത്രമാണ് മൂല്യം എന്ന് പഠിപ്പിക്കപ്പെട്ട  കമ്യൂണിസ്റ്റുകാര്‍ ആയിഷയെ ബോധപൂര്‍വ്വം ഉപയോഗപ്പെടുത്തി ഉത്പാദനശേഷി കുറഞ്ഞപ്പോള്‍ പഴയ മെഷീനുകള്‍ ഉപേക്ഷിക്കുന്നത് പോലെ ആയിഷയും ഉപേക്ഷിക്കപ്പെട്ടു!!...............................ഇത്രയും ഭീകരമായി ചൂഷണം ചെയ്യപ്പെട്ട മലയാളിപെണ്ണ്  ചരിത്രത്തിലുണ്ടോ?!.

 

ആയിഷ റിയാദില്‍ രണ്ടു പതിറ്റാണ്ട് ജോലിചെയ്തു നേടിയ സമ്പാദ്യമെങ്ങനെ  നഷ്ടപ്പെട്ടു എന്നും വ്യക്തമാക്കുന്നുണ്ട് യുക്തിരാജ്യം. ''ജീവിതം പച്ച പിടിപ്പിക്കുന്നതിനായി ആയിഷ വീട്ടുജോലിക്കാരിയായി പത്തൊമ്പതര  കൊല്ലം റിയാദില്‍ കഴിഞ്ഞു.

കഠിനാദ്ധ്വാനം ചെയ്തുണ്ടാക്കിയ പണം മുഴുവന്‍ മകള്‍ക്കയച്ചു കൊടുത്തു. പക്ഷെ മകള്‍ക്ക് അത് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല. അതോടെ ആയിഷയുടെ ജീവിതം വീണ്ടും ദുരിതത്തലായി.''
(31)

റിയാദില്‍ അറബിവീട്ടില്‍ ജോലി ചെയ്തിട്ട് മാന്യമായ കൂലി ലഭിക്കാത്തത് കൊണ്ടല്ല ആയിഷ പിച്ചച്ചട്ടിയെടുക്കേണ്ടി വന്നത്. അവര്‍ അദ്ധ്വാനിച്ചു നേടിയ  സമ്പാദ്യം മുഴുവന്‍ സ്വന്തം മകള്‍ക്കയച്ചു കൊടുത്തു. ആ പണം ആ മകള്‍ സ്വരൂപിക്കുകയോ അമ്മക്ക് വാര്‍ദ്ധക്യത്തില്‍ ജീവിക്കനാവശ്യമായി വരുമെന്ന് കരുതുകയോ ആ അമ്മയെ
വാര്‍ദ്ധക്യത്തില്‍ സംരക്ഷിക്കാന്‍ തനിക്കു ബാധ്യതയുണ്ടെന്നോ ആ മകള്‍ മനസ്സിലാക്കിയില്ല.

ഈ അമ്മയും മകളുമായുള്ള ആത്മ ബന്ധം കൂടി പട്ടത്താനം തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ''അയാളെ മനസ് കൊണ്ട് ഇഷ്ടപെട്ടിരുന്നില്ല. ആകെ അഞ്ചു ദിവസം മാത്രമായിരുന്നു അയാളുമായുള്ള ജീവിതം (ദേശാഭിമാനി ലേഖന റിപ്പോര്‍ട്ട് പ്രകാരം മൂന്ന് മാസം(32)) എങ്കിലും ഒമ്പത് മാസം കഴിഞ്ഞു ആയിഷ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. വെറുക്കപ്പെട്ടവന്റെ കുഞ്ഞിനെ കൊണ്ട് നടക്കാന്‍ വയ്യാത്തതിനാല്‍ കഴുത്തു ഞരിച്ചു കൊല്ലുവാന്‍(!?) തീരുമാനിച്ചു.''(33) 
 
യുക്തിരാജ്യംവചനങ്ങളെ കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നില്ല. എങ്കിലും ഒന്ന് രണ്ടു ഉദ്ധരണികള്‍ വിഷയത്തെ വേറൊരു കോണിലൂടെ നോക്കിക്കാണാന്‍ ഉപകരിക്കും എന്ന് കരുതി അനുബന്ധമായി ചേര്‍ക്കുന്നു. മുഹമ്മദ്‌ നബി(സ്വ) നിന്നുള്ള രണ്ടു ഹദീസുകളുടെ ആശയങ്ങള്‍ ഇങ്ങനെ വായിക്കാം ''മുആവിയതുബ്നു ജഹിമ (റ) നബി(സ)യുടെ അടുക്കല്‍ വന്നു പറഞ്ഞു.    'അല്ലാഹുവിന്റെ ദൂതരെ ഞാന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ അങ്ങയോടു അനുവാദം ചോദിക്കാനാണ് വന്നത്.'      നബി(സ) തിരിച്ചു ചോദിച്ചു       'താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ?'      മുആവിയ(റ) പറഞ്ഞു  'അതെ'   റസൂല്‍(സ) പ്രതിവചിച്ചു   'എങ്കില്‍ നീ  അവരെ പരിചരിക്കുക, കാരണം സ്വര്‍ഗ്ഗം മാതാവിന്റെ കാലുകല്‍ക്കടിയിലാണ്' ''(34)

മറ്റൊരു റിപ്പോര്‍ട്ട് ''നബി(സ)യുടെ അടുക്കല്‍ ഒരാള്‍ വന്നു ചോദിച്ചു. 'എനിക്ക് ഏറ്റവും കൂടുതല്‍ ബാധ്യത ആരോടാണ്' പ്രവാചകന്‍(സ) പ്രതിവചിച്ചു 'നിന്റെ ഉമ്മയോട്'  സ്വഹാബി(റ) വീണ്ടും ചോദിച്ചു 'പിന്നെ ആരോടാണ്' നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ മാതാവിനോട്'
നബി(സ) വീണ്ടും പറഞ്ഞു 'നിന്റെ ഉമ്മയോട്' സ്വഹാബി(റ) ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മൂന്ന് പ്രാവശ്യം റസൂല്‍(സ) നിന്റെ മാതാവിനോട് എന്നാവര്‍ത്തിക്കുകയും നാലാം പ്രാവശ്യം നിന്റെ പിതാവിനോട് എന്ന് പറയുകയും ചെയ്തു.''(35)


മാതാപിതാക്കളോട് എങ്ങനെ സഹവസിക്കണം എന്ന് പഠിപ്പിക്കുന്ന രണ്ടു  ഖുര്‍ആന്‍ വചനങ്ങളുടെ ആശയം ഇങ്ങനെ കാണാം
''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക്‌ നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. അവരില്‍ ( മാതാപിതാക്കളില്‍ ) ഒരാളോ അവര്‍ രണ്ട്‌ പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച്‌ വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ ഛെ എന്ന്‌ പറയുകയോ, അവരോട്‌ കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട്‌ നീ മാന്യമായ വാക്ക്‌ പറയുക.
കാരുണ്യത്തോട്‌ കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത്‌ പോലെ ഇവരോട്‌ നീ കരുണ കാണിക്കണമേ എന്ന്‌ നീ പറയുകയും ചെയ്യുക.''(36)

ഈ ഖുര്‍ആന്‍, ഹദീസ് വചനങ്ങളുടെ ആശയവും യുക്തിരാജ്യം ഉദ്ധരണികളും ചേര്‍ത്ത് വായിച്ചു ആശയം ഉള്‍കൊള്ളുക. വിശദീകരണം നല്‍കാന്‍ മിനക്കെടുന്നില്ല.

യുക്തിരാജ്യം ലേഖനത്തില്‍ യുക്തിവാദി സംഘം സംസ്ഥാന സെക്രടറി ശ്രീനി പട്ടത്താനം ഊന്നല്‍ നല്‍കിയത് ആയിഷയെ മതം വേട്ടയാടി എന്നതിനാണ്. ദേശാഭിമാനി ലേഖനത്തിലും ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ട്.  ആ കാര്യം കൂടി വിശകലനം ചെയ്തു ഈ വിഷയം അവസാനിപ്പിക്കാം. ആയിഷ പതിനെട്ടു കൊല്ലം, ആയിരത്തഞ്ഞൂറില്‍ കൂടുതല്‍ വേദികളില്‍ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്' എന്ന നാടകം അവതരിപ്പിച്ചു എന്ന് മാത്രമല്ല സജീവ കമ്യൂണിസ്റ്റു  പ്രവര്‍ത്തനത്തില്‍ മുഴുകുകയും ചെയ്തിരുന്നു. എന്ന് നാം മനസ്സിലാക്കി. ആയിഷയെ മതം എങ്ങനെ എപ്പോള്‍ എത്ര വേട്ടയാടി എന്നും ശ്രീനി അക്കമിട്ടു വ്യക്തമാക്കിയിട്ടുണ്ട്. നാടകാഭിനയവുമായി ബന്ധപ്പെട്ടു നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ക്കിടയില്‍ നാല് പ്രശ്നങ്ങള്‍ മാത്രമാണ് നടന്നത്. അതില്‍ ഒരെണ്ണം എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു, മറ്റൊന്ന് കല്ലേറ്. വേറൊന്നു റോഡ്‌ ഉപരോധം. മറ്റൊന്ന് പ്രതിഷേധ പ്രകടനം. മറ്റൊരു സംഭവം അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുദ്രാവാക്യത്തില്‍ അവര്‍ക്കെതിരെ സഭ്യമായ ഭാഷാപ്രയോഗങ്ങള്‍ നടത്തി എന്നതുമാണ്‌. അവരുടെ പരിപാടികളുടെ ബാഹുല്യവുമായി  താരതമ്യം ചെയ്‌താല്‍ കേവലം  0.3% പ്രതിഷേധങ്ങളെ നടന്നുള്ളൂ  അതിലും രണ്ടെണ്ണം മാത്രം അക്രമരീതിയിലും.


ഈ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ മതമാണെന്ന് കേവല പ്രസ്താവന നടത്തുകയാണ് യുതിരാജ്യവും ദേശാഭിമാനിയും. ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ എന്ത് കൊണ്ട് രാഷ്ട്രീയമായിക്കൂടാ?. രാഷ്ട്രീയമാവാനല്ലേ  കൂടുതല്‍ സാധ്യത, രാഷ്ട്രീയ എതിര്‍ കക്ഷികളിലെ പ്രവര്‍ത്തകരാകാം ഈ സംഭവങ്ങള്‍ക്ക് പിന്നില്‍. അതിനുള്ള സാധ്യത പട്ടത്താനത്തിന്റെ ലേഖനത്തിലുണ്ട് താനും. ഇതില്‍ മൂന്നു  സംഭവങ്ങളിലും പ്രകടനം നടന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇവ  രാഷ്ട്രീയ പ്രശ്നങ്ങള്‍ ആവാനാണ് സാധ്യത. പക്ഷെ തങ്ങളുടെ ലക്‌ഷ്യം മതത്തെ ചീത്ത വിളിക്കുക എന്നതാണല്ലോ!.


ആയിഷയെ ഉപയോഗിച്ച് കമ്യൂണിസ്റ്റുകാര്‍ ആയിരതഞ്ഞൂരിലേറെ തവണ മതത്തെ ആക്രമിച്ചിട്ടു കേവലം അഞ്ചു തവണ പ്രതിഷേധിച്ചത്. അരനൂറ്റാണ്ടിനു ശേഷം ഇന്നും മാര്‍ക്കറ്റ്‌ ചെയ്യുന്ന കമ്യൂണിസ്റ്റു നാസ്തിക ഭൌതിക യുക്തിവാദികളുടെ ഗതികേടില്‍ സഹതപിക്കുക. ഇവര്‍ ഇവരുടെ വര്‍ത്തമാന കാലമെങ്കിലും അറിഞ്ഞിരുന്നെങ്കില്‍  ഈ വിടുവായത്തം പറയില്ലായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാതാരം ഗണേഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു നടി  കാവ്യമാധവനുനേരെ നടത്തിയ കരിങ്കൊടി പ്രയോഗവും പോസ്റ്റര്‍ നശീകരണവും നാം വായിച്ചറിഞ്ഞതാണ്.  എതിര്‍ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചതിന് ടിപി ചന്ദ്രശേകരന്‍ 51 വയസ്സ്  എന്ന കമ്യൂണിസ്റ്റുകാരനെ  അമ്പത്തി ഒന്ന് വെട്ടുവെട്ടി കൊന്നത് മലയാളം മാത്രമല്ല ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്തതാണ്. ആ ചന്ദ്രശേകരന്റെ ജീവിതം ഇതിവൃത്തമായി മലയാളത്തില്‍ എടുക്കാന്‍ ശ്രമിക്കുന്ന സിനിമയില്‍ ആ പാര്‍ട്ടിയെ ഗുണ്ടകളെ  ഭയന്ന് അഭിനേതാക്കളെ കിട്ടാനില്ലാത്ത അവസ്ഥയിലാണ്.  അതും നാം പത്രങ്ങളില്‍ വായിച്ചു.


തിരൂരില്‍ ഈ വര്‍ഷം യുക്തിവാദം ചോദ്യം ചെയ്തു നടത്തിയ രണ്ടു പരിപാടികള്‍,.  രണ്ടു പ്രോഗ്രാമുകളും അലങ്കോലപ്പെടുത്തുവാന്‍ യുക്തിവാദികള്‍ ധാര്‍ഷ്ട്യം കാണിച്ചതും നാം അറിഞ്ഞു. എന്നിട്ടും ഇവര്‍ മതത്തിന് നേരെ കുതിര കയറുന്നത് കാണാന്‍ കൌതുകമുണ്ട്. എന്തെ കമ്യൂണിണിസ്റ്റുകള്‍ക്കും  യുക്തിവാദികള്‍ക്കും തങ്ങള്‍ നടത്തുന്ന അക്രമങ്ങളും അസഹിഷ്ണുതകളും ഭീകരതകളും കാണാന്‍ കണ്ണില്ലാതെ പോയി!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!


ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു.  മാന്യ വായനക്കാരുടെ ശ്രദ്ദയിലേക്ക് ഒരിക്കല്‍ കൂടി പ്രത്യേകിച്ച് കമ്യൂണിസ്റ്റു വായനക്കാരുടെ ശ്രദ്ദയിലേക്ക്.......... യുക്തിവാദി  നാസ്തിക ഭൌതിക  കമ്യൂണിണിസ്റ്റുകാരാല്‍ ചൂഷണം ചെയ്യപ്പെട്ടു ജീവിക്കാന്‍ കഴിയാതെ പോയ ഇന്നും പിച്ചച്ചട്ടിയില്‍ വന്നു വീഴുന്ന ചില്ലിക്കാശിനു വേണ്ടി കാത്തിരിക്കുന്ന,  കമ്യൂണിസ്റ്റു, യുക്തിവാദികള്‍ തങ്ങളുടെ ആശയ പ്രചാരണത്തിനും മുസ്ലിംകളെ അടിക്കാനും വേണ്ടി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന ആയിഷയെന്ന
വൃദ്ധയുടെ, പെണ്ണിന്റെ  ഭൌതിക ജീവതകഷ്ടപ്പാടുകള്‍ തീര്‍ക്കാന്‍ കമ്യൂണിസ്റ്റു നാസ്തിക ഭൌതിക വാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട് എന്നോര്‍മ്മപ്പെടുത്ത ലോടെ  അവസാനിപ്പിക്കട്ടെ.

റഫറന്‍സ്
30 http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AF%E0%B5%BB_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%95_%E0%B4%B5%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3%E0%B4%82


31 യുക്തിരാജ്യം മാസിക ആഗസ്റ്റ് 2012 പേജ് 9. 10


32 http://www.deshabhimani.com/specialnews.php?id=531


33 യുക്തിരാജ്യം മാസിക ആഗസ്റ്റ് 2012 പേജ് 6,7


34  നാസാഈ 3104, അഹ്മദ് 15475, ത്വബ്റാനി മുഅജമല്‍ കബീര്‍ 2/2202


35  ബുഖാരി 5626, മുസ്ലിം 2548


36 വിശുദ്ധ ഖുര്‍ആന്‍ 23,24

Wednesday, October 3, 2012

കമ്യൂണിസ്റ്റ് നാസ്തിക ഭൌതികന്‍മാര്‍ മുറുക്കിച്ചുവപ്പിച്ചു ചവച്ചുതുപ്പിയ മുറുക്കാന്‍ചണ്ടി

'നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി' എന്ന പോസ്റ്റിന്റെ തുടര്‍ച്ച.  ആദ്യ ഭാഗം ഇവിടെ ക്ലിക്കി വായിക്കാം.. 

'യുക്തിരാജ്യം മാസിക' 2012 ആഗസ്ത് ലക്കം കവര്‍ സ്റ്റോറി 'മതം വേട്ടയാടിയ മലയാള നടിയുടെ ദാരുണമായ കഥ' ആയിരുന്നല്ലോ. ആ ലേഖനം വിലയിരുത്തിയ ആദ്യ ഭാഗത്ത് ആയിഷയുടെ കുട്ടിക്കാലം നാം അറിഞ്ഞു. ഈ ഭാഗത്ത് അവരിലെ പെണ്ണിനെ അവരുടെ മുസ്ലിം പരിവേഷത്തെ അവര്‍ ജനിച്ചു വളര്‍ന്ന ഇസ്ലാം മതത്തെ തങ്ങളുടെ വ്യപാരവ്യവസായ വിപുലീകരണത്തിനും ആദര്‍ശ പ്രചാരണത്തിനും ചൂഷണാത്മകമായി എങ്ങനെ ആര് ഉപയോഗപ്പെടുത്തി എന്ന് വിലയിരുത്താനുള്ള പരിശ്രമമാണിത്.
നിലമ്പൂരില്‍ മുക്കട്ട മുത്തേടത്ത് അഹമ്മദ് കുട്ടിയുടെ  മകളായി സര്‍വ്വ  ഐശ്വര്യങ്ങളിലും  ആഡംബരങ്ങളിലും ജനിച്ചു വീണു, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടുകളുടെയും പട്ടിണിയുടെയും തീവ്രരുചിയറിഞ്ഞു വളര്‍ന്ന ആയിഷയെന്ന മുസ്ലിം പെണ്‍കുട്ടിയുടെ  നിലമ്പൂര്‍ ആയിഷയെന്ന നാടകസിനിമാനടിയിലേക്കുള്ള പരിണാമവും അതിന്റെയെല്ലാം പരിണിതിയില്‍ ഇന്നവര്‍ എത്തി നില്‍ക്കുന്ന സാഹചര്യവും കൂടി അറിഞ്ഞാലേ അവരുടെ ജീവിതത്തിലെ പരീക്ഷണങ്ങളുടെയും പീഡിപ്പിക്കപ്പെടലിന്റെയും, ചൂഷണംചെയ്യപ്പെടലിന്റെയും ആഴവും പരപ്പും വ്യക്തമാവൂ.
ശ്രീനി പട്ടത്താനത്തിന്റെ വരികളിലേക്ക്.   ''നിലമ്പൂരില്‍ പുരോഗമനാശയക്കാര്‍ കമ്മ്യൂണിസ്റ്റുകാരും കലയോട് ആഭിമുഖ്യ മുള്ളവരും ആയിരുന്നു. അവര്‍ 'നിലമ്പൂര്‍' യുവജനകലാസമിതി എന്നൊരു സംഘടന രൂപീകരിക്കുകയുണ്ടായി. ഡോ. ഉസ്മാന്‍,* (ഡോ ഉസ്മാനെ പരിചയപ്പെടാന്‍ ഇവിടെ ക്ലിക്കുക. അദ്ദേഹം എഴുതിയ ഇന്നും ഏറെ വായനക്കാരുള്ള ''അള്ളാഹു'' എന്ന അതിപ്രശസ്ത കൃതി ഇവിടെ ക്ലിക്കി ഡൌണ്‍ലോഡ് ചെയ്യാം)  അദ്ദേഹമായിരുന്നു സമിതിയുടെ പ്രസിഡന്റ്  . ഇ. കെ. അയമു എഴുതിയ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്''** അരങ്ങേറിയത്. ഈ നാടകത്തിലാണ് ആയിഷ അരങ്ങേറ്റം നടത്തുന്നത്. ആയിഷയില്‍ ഒരു അഭിനേതാവ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നെന്നു ആദ്യം കണ്ടെത്തിയത് അയമുവാണ്.(13)  ആയിഷയെന്ന മുസ്ലിം പെണ്‍കുട്ടിയെ നിലമ്പൂര്‍ ആയിഷയെന്ന നടിയാക്കിയത് കമ്മ്യൂണിസ്റ്റുകാരും പ്രത്യേകിച്ച് ഇ കെ അയമുവുമാണെന്നു ഈ വരികളില്‍ നിന്ന്  വ്യക്തം.
അയമു ആയിഷയെന്ന പെണ്ണിനെ നടിയായി തിരഞ്ഞെടുക്കനുണ്ടായ സാഹചര്യം കൂടി അറിയുക. ''അന്ന് സ്ത്രീകളെ നാടകത്തില്‍ അഭിനയിക്കാന്‍ കിട്ടാറില്ല. ആരും പെണ്‍കുട്ടികളെ അഭിനയിക്കാന്‍ വിടില്ല.''(14) അക്കാലഘട്ടത്തിന്റെ സാംസ്ക്കാരിക അവസ്ഥ മനസ്സിലാക്കിത്തരുന്ന വാക്കുകളാണിത്. ഇന്നത്തെ പോലെ ഏതെങ്കിലും സിനിമയിലോ സീരിയലിലോ  മുഖം കാണിക്കാന്‍ സ്വന്തം പെണ്‍മക്കളെ ഏത് തെമ്മാ ടിക്കുമുന്നിലും കാഴ്ചവെക്കാന്‍ മത്സരിക്കുന്ന മതാപിതാകളും കുടുംബവുമായിരുന്നില്ല അന്നത്തെ സമൂഹവും കുടുംബവും. ഏതെങ്കിലും പെണ്‍കുട്ടികള്‍ നാടകത്തിലും മറ്റും മുഖം കാട്ടുന്നത് പോലും അവര്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഏറെ അപമാനം മാത്രം നല്‍കിയിരുന്ന കാലം. അന്നത്തെ ചിത്രം അല്പം കൂടി വ്യക്തമാക്കുന്ന തുടര്‍ വചനം. ''ഈ സാഹചര്യത്തിനെതിരായി ഒരു തീരുമാനം എടുക്കുവാന്‍ അയമുവിനെ ഒരു സംഭവം പ്രേരിപ്പിച്ചു. ഒരു ലവ്സീന്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ കാമുകിയുടെ തലയില്‍ നിന്നും തട്ടം അഴിഞ്ഞു വീണു. കാമുകിയായി അഭിനയിക്കുന്ന ചെറുപ്പക്കാരന്റെ ക്രോപ് ചെയ്ത തലമുടി ആളുകള്‍ കാണുകയും കൂകാന്‍ തുടങ്ങുകയും ചെയ്തു. ഈ സംഭവം അയമുവിനു വല്ലാത്ത പ്രശ്നമായി തോന്നി. ഇനി  സ്ത്രീകളില്ലാതെ നാടകം കളിക്കുകയില്ല എന്ന് അയമു തീരുമാനിച്ചു.''(15) തങ്ങളുടെ നാടകവ്യവസായം തകര്‍ന്നു പോകുമോ എന്നു ഭയപ്പെട്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പെണ്ണ് തന്നെ അഭിനയിക്കണമെന്ന് നാടക മുതലാളി തീരുമാനിച്ചു. തന്റെ കച്ചവടം അഭിവൃദിപ്പെടുത്താന്‍ ഉപയോഗിക്കപ്പെടുന്ന പെണ്ണെന്ന (അത്മാഭിമ്മാനവും ആത്മാവും മജ്ജയും മാംസവുമുള്ള) അസംസ്കൃത പതാര്‍തത്തിന്റെ അഭിമാനം എന്തെന്ന് ചിന്തിക്കാന്‍ പോലും ആ പുരുഷന് കഴിഞ്ഞിരിക്കില്ല. പെണ്ണിനെ തേടിയുള്ള യാത്രകള്‍ക്കൊടുവില്‍ കണ്ടെത്തിയ പരിഹാരമായിരുന്നു പട്ടിണിയും പരിവട്ടവുമായി കഷ്ടപ്പെടുകയായിരുന്ന ആയിഷയെന്ന പെണ്‍കുട്ടി. ദാരിദ്ര്യത്തിന്റെ പര്യായമായ പെണ്‍കുട്ടിയെ തങ്ങളുടെ നാടകവ്യവസായവും കമ്യൂണിസ്റ്റു ആശയാദര്‍ശങ്ങളും പ്രചരിപ്പിക്കാനും മാര്‍കറ്റ്‌ ചെയ്യാനും എങ്ങനെ ഉപയോഗപ്പെടുത്തി എന്നതും ശ്രീനിയുടെ ലേഖനത്തിലുണ്ട്. അതിലേക്കു പോകുന്നതിനു മുമ്പ് യുക്തിരാജ്യത്തിന്റെ ഈ പ്രസ്താവന കളവെന്നു സ്ഥാപിക്കുന്നു ദേശാഭിമാനി. അത് പറഞ്ഞു മുന്നോട്ടു പോകാം.
  
''ഏറനാട്ടില്‍ നാടക പ്രസ്ഥാനം വേരുറപ്പിക്കുന്ന കാലം. ഇ കെഅയമു. നിലമ്പൂര്‍ ബാലന്‍ , മാനു മുഹമ്മദ്, ഡോ. ഉസ്മാന്‍,* കെ ജി ഉണ്ണീന്‍ , കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവരായിരുന്നു ആദ്യ നാടക പ്രസ്ഥാനത്തിന് തുടക്കംകുറിച്ചത്. നിലമ്പൂര്‍ യുവജന കലാസമിതിയായിരുന്നു കേന്ദ്രം. ആദ്യനാടകം "ജ്ജ് നല്ല മന്സ്സനാകാന്‍ നോക്ക്"** വേദികള്‍ കീഴടക്കി. നാടകം കണ്ട ഇ എം എസും ഒളപ്പമണ്ണയും സ്ത്രീവേഷം സ്ത്രീകള്‍തന്നെ അവതരിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ടു.ജമീലയാവാന്‍ ആയിഷയുടെ പേര് ഇ കെ അയമുവാണ് നിര്‍ദേശിച്ചത്.''(16) അയമുവിന്റെ 'കാമുകിനടന്റെ' വസ്ത്രമുരിഞ്ഞു വീണത് കണ്ട് സദസ്സ് കൂകിവിളിച്ചതില്‍ ഉള്ള ജാള്യതയാണ് തുടര്‍ന്ന് പെണ്ണിനെ തന്നെ തിരഞ്ഞു പിടിച്ചു അഭിനയിപ്പിച്ചത് എന്ന ശ്രീനിയുടെ അവകാശത്തെ ദേശാഭിമാനി ചോദ്യം ചെയ്യുന്നു. പകരം ദേശാഭിമാനി പറയുന്നത് നാടകത്തിലെ ജമീലയെ പെണ്ണ് തന്നെ അവതരിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസ് എന്ന സവര്‍ണ്ണപുരുഷന്‍ ആണെന്നാണ്. ദേശാഭിമാനിയെ മുഖവിലക്കെടുക്കാം. ആ നാടകം എത്ര പ്രശസ്തമായിരുന്നു എന്ന ചിത്രം ശ്രീനി നല്‍കുന്നു ''ഈ നാടകം ആയിരത്തി അഞ്ഞൂറില്‍പ്പരം  അരങ്ങുകളില്‍ കളിക്കുകയുണ്ടായി.''(17) 
 ആയിഷയുടെ ജീവിതത്തെ, ആയിഷയിലെ പെണ്ണിനെ, അവളുടെ  മുസ്ലിം എന്ന മേല്‍വിലാസത്തെ, അവര്‍ ജനിച്ചുവളര്‍ന്ന ഇസ്ലാം മതത്തെ എങ്ങനെ ചൂഷണം ചെയ്തെന്നും അത് എങ്ങനെ മാര്‍കറ്റ്‌ ചെയ്തെന്നും പട്ടത്താനം വിവരിക്കുന്നതിലേക്ക് ''പതിനഞ്ചു ദിവസത്തെ റിഹേഴ്സലിനു ശേഷം ഫറോക്കില്‍ നാടകം കളിയ്ക്കാന്‍ തീരുമാനിച്ചു. നാടകപരസ്യ ങ്ങളില്‍ ആദ്യമായി ഒരു മുസ്ലിം സ്ത്രീ അഭിനയിക്കുന്നതായുള്ള വിവരം പ്രസിദ്ധപ്പെടുത്തിയിരുന്നു. (18) തുടര്‍ന്നും എഴുതുന്നു. 

''ഫറോക്കിലും പിറ്റേന്ന് കോട്ടക്കലും നാടകം കളിച്ചു കഴിഞ്ഞപ്പോള്‍ നാടകത്തിനും ആയിഷക്കും നല്ല പ്രശംസ കിട്ടി. മുസ്ലിം സ്ത്രീ ആദ്യമായി നാടകത്തില്‍ അഭിനയിക്കുന്നു എന്നത് വലിയ വാര്‍ത്തയായി. നാടകത്തിന്റെ നോട്ടീസിലും പോസ്റ്ററിലും ഇതു എടുത്തു പറഞ്ഞിരുന്നു.
      ഒരിക്കല്‍ ഒരു നോട്ടീസിലെ വാചകം ഇങ്ങനെയായിരുന്നു. 'ഏറനാടിന്റെ വിരിമാറില്‍ വിരിഞ്ഞ അനാഘ്രാത പുഷ്പം മലയാള നാടകവേദിയിലേക്ക് - ആയിഷ എന്നായിരുന്നു. നാടക സ്തലങ്ങളിലെത്തുമ്പോള്‍ അനൌണ്സ്മെന്റ് കേള്‍ക്കാം. ഇതാ നിലമ്പൂരില്‍ നിന്നും ഒരു മുസ്ലിം പെണ്‍കുട്ടി നാടകം കളിയ്ക്കാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു'....''(19) ഇതില്‍ നിന്നും ചിത്രം വ്യക്തം മുസ്ലിമെന്ന മേല്‍വിലാസം എങ്ങനെ ചൂഷണം ചെയ്തെന്നു.


ആയിഷയിലെ പെണ്ണിനെ മുസ്ലിം മേല്‍വിലാസത്തെ ആരാണ് ചൂഷണം ചെയ്തതും ദുരുപയോഗപ്പെടുത്തിയതെന്നും അന്വേഷിക്കേണ്ടതുണ്ട്. അതിലേക്ക്..ആയിഷ ആദ്യമായി  നാടകത്തില്‍  അരങ്ങേറിയത് ഫറോക്കില്‍ ആയിരുന്നു. എന്ന് കണ്ടല്ലോ. അവിടുത്തെ നാടക സംഘാടകര്‍ ആരെന്നു ലേഖനം തന്നെ പറയട്ടെ. ''കമ്യൂണിസ്റ്റു പാര്‍ട്ടിയായിരുന്നു സംഘാടകര്‍ ചുകപ്പ് വാളണ്ടിയര്‍ മാരുടെ സംരക്ഷണയില്‍ നടന്ന നാടകം ഒന്നും സംഭവിക്കാതെ സമാ ധാനമായി അവസാനിച്ചു.(20)  'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്'
** എന്ന നാടകത്തിന്റെ മുന്നണി, പിന്നണി പ്രവര്‍ത്തകര്‍ ആരായിരുന്നു എന്നത് കൂടി ഏറെ പരിഗണനീയമാണ്.
നിലമ്പൂരിലെ പുരോഗമനാശയക്കാര്‍ കമ്യൂണിസ്റ്റുകാരും കലയോട് ആഭിമുഖ്യമുള്ളവരുമായിരുന്നു. അവര്‍ 'നിലമ്പൂര്‍' യുവജന കലാസമിതി എന്നൊരു സംഘടന രൂപീകരിക്കുകയുണ്ടായി. ഡോ. ഉസ്മാന്‍
,* അദ്ദേഹമായിരുന്നു സമിതിയുടെ പ്രസിഡന്റ്. ഇ. കെ. അയമു എഴുതിയ 'ജ്ജ് ഒരു മന്സ്സനാകാന്‍ നോക്ക്'** അരങ്ങേറിയത്. ഈ നാടകത്തിലാണ് ആയിഷ അരങ്ങേറ്റം നടത്തിയത്.(21) കമ്യൂണിസ്റ്റുകാര്‍ കമ്യുണിസവും നാസ്തികതയും പ്രചരിപ്പിക്കാന്‍ വേണ്ടി എഴുതി സംവിധാനം നിര്‍വ്വഹിച്ചു, ആയിരത്തി അഞ്ഞൂറിലേറെ വേദികളിലവതരിപ്പിച്ച നാടകത്തിലാണ് ആയിഷയിലെ പെണ്ണിനെ മുസ്ലിം മേല്‍വിലാസത്തെ ആദ്യമായി ചൂഷണാത്മകമായി ഉപയോഗപ്പെടുത്തിയത്.
ആയിഷ കേവലം അഭിനയരംഗത്ത് മാത്രം ഒതുങ്ങിയിരുന്നോ?. പട്ടത്താനം തന്നെ പറയട്ടെ, ''ആയിഷയുടെ നാടക പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും യാതാസ്ഥിതികരെ വല്ലാതെ വിളറി പിടിപ്പിക്കാന്‍ തുടങ്ങി. അക്കാലത്ത് മഞ്ചേരി ദ്വയാംഗ മണ്‍ഡലമായിരുന്നു. ഡോ. ഉസ്മാന്‍* സ്ഥാനാര്‍ഥിയായി.''(22) ആയിഷ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായി രാഷ്ട്രീയത്തില്‍ തിളങ്ങി എന്നര്‍ത്ഥം.


നിലമ്പൂര്‍ യുവജന കലാസമിതിയെ, അതില്‍ പ്രവര്‍ത്തിച്ചിരുന്ന  ഒരു കലാകാരന്‍  എസ എ ജമീലിന്റെ   വാക്കുകളിലൂടെ പരിചയപ്പെടാം.''1950-കളില്‍ നിലമ്പൂരില്‍ രൂപവത്കരിച്ച നിലമ്പൂര്‍ യുവജന കലാസമിതി എന്ന സംഘടനയിലൂടെയാണ് എന്റെ അരങ്ങേറ്റം. ഡോ. എം. ഉസ്മാന്‍* ആയിരുന്നു സമിതിയുടെ പ്രസിഡന്റ്. നാട്ടിലെ പേരുകേട്ട ആദ്യത്തെ എം.ബി.ബി.എസ്. ഡോക്ടര്‍ ആയിരുന്നു അദ്ദേഹം. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരായിരുന്നു കലാസമിതിയുടെ തലപ്പത്ത്. ഇ.കെ. അയമു, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നിലമ്പൂര്‍ ബാലന്‍ എന്നിവരെല്ലാം പ്രധാന സംഘാടകരാണ്. നാടകവും സംഗീതവും ആയിരുന്നു സമിതിയുടെ മുഖ്യ പ്രവര്‍ത്തന മേഖല. പാര്‍ട്ടിയുടെ പ്രചാരണാര്‍ഥമുള്ള കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം.''(23) കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പോഷക ഘടകം മാത്രമായിരുന്നു ആ കലാസമിതി. ഇന്നത്തെ 'പുകസ' യുടെ പണി ചെയ്തിരുന്നത് ഇവരായിരുന്നു. 

മീല്‍ നാടകത്തെ കുറിച്ച് . ''ഈ നാടകം നൂറുകണക്കിന് അരങ്ങുകളില്‍ കളിച്ചിട്ടുണ്ട്. 1954-ല്‍ പാലക്കാട്ട് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നാടകം അരങ്ങേറി. ഇ.എം.എസ്സും ഇമ്പിച്ചിബാവയും മറ്റുപല നേതാക്കന്മാരും അഭിനന്ദിച്ചത് ഓര്‍മയുണ്ട്. മദ്രാസിലും ബോംബെയിലും നിലമ്പൂര്‍ യുവജന കലാസമിതി നിരവധി നാടകങ്ങള്‍ കളിച്ചു. 1958-ല്‍ കലാസമിതിയുടെ ബോംബെ ടൂര്‍ നടത്തി.''(24) ഇത്രയും വായിച്ചതില്‍ നിന്നും നിലമ്പൂര്‍ യുവ കലാസമിതിയും അതിന്റെ പ്രവര്‍ത്തകരും അവരുടെ നാടക, കലാ ജീവിതം കമ്യൂണിസ്റ്റു ഭൌതിക ആദര്‍ശ പ്രചരണം വച്ച് മാത്രമായിരുന്നു എന്ന് വ്യക്തമാകുന്നു. 

നേരത്തെ ഈ നാടകത്തിലെ ജമീലയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന  പെണ്‍വേഷം കെട്ടിയാടിയിരുന്ന  ആണിനെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത് ഇ എം എസ എന്ന സവര്‍ണ്ണ കമ്യൂണിസ്റ്റു പുരുഷന്‍ ആയിരുന്നു എന്ന് നാം മനസ്സിലാകി.  ആ സവര്‍ണ്ണ പുരുഷന്റെ നിര്‍ദ്ദേശം (അതോ കല്‍പനയോ?) നടപ്പിലാക്കാനുപയോഗിച്ച മാര്‍ഗ്ഗം ആയിഷയെന്ന മുസ്ലിം പെണ്‍കുട്ടിയും!!.


പാര്‍ട്ടി കുലപതിയുടെ കല്പന പ്രയോഗവല്‍കരിക്കാന്‍ ആയിഷയെന്ന മുസ്ലിം പെണ്‍ കുട്ടിയെ ഉപയോഗപ്പെടുത്തിയത്. അന്ന് ആയിഷ പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീ ആയിരുന്നില്ല പാര്‍ട്ടി മുഖപത്രം ദേശാഭിമാനി തന്നെ പറയുന്നു. ''16ാം വയസില്‍ "ജ്ജ് നല്ല മന്സ്സനാകാന്‍ നോക്ക്"** എന്ന നാടകത്തില്‍ ജമീലയായി രംഗത്തെത്തിയ ആയിഷ പോരാട്ടത്തിന്റെ ദുര്‍ഘടവഴികള്‍ പിന്നിട്ടാണ് മലയാളം ആദരിക്കുന്ന നടിയായത്.''(25) കേവലം 16 വയസു മാത്രമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ  തങ്ങളുടെ ഇംഗിതത്തിനൊത്തു തുള്ളുന്ന പവയാക്കി  മാറ്റാന്‍ ഇവര്‍ക്ക് സാധിച്ചു. 

ആയിഷയുടെ ജീവിതത്തിലെ ബാക്കി പാഠങ്ങള്‍,..........ശ്രീനി പട്ടത്താനത്തിന്റെ    ലേഖനത്തില്‍ നിന്ന് ''എന്നാല്‍ സിനിമകളില്‍ നിന്നും ന്യായമായ പ്രതിഫലം കിട്ടാതെ വന്നതിനെ തുടര്‍ന്ന് താറുമാറായ ജീവിതം പച്ചപിടിപ്പിക്കുന്നതിനായി ആയിഷ ഒരു വീട്ടു  ജോലിക്കാരിയായി പത്തൊന്‍പതര   കൊല്ലം റിയാദില്‍ കഴിഞ്ഞു.''(26) പാവം ആയിഷയെന്ന കലാകാരി തന്റെ ജീവിതം വഴി മുട്ടിയപ്പോള്‍ അറബി വീട്ടിലെ കുണ്ട കോരാന്‍ പോകേണ്ടി വന്നു എന്നത് എത്ര ദയനീയമല്ല. 
ആയിഷ ഇന്നത്തെ രാഷ്ട്രീയ വീക്ഷണമെന്തെന്ന് കൂടി നോക്കാം. ''Posted on: 30-Jan-2012 08:52 AM  നിലമ്പൂര്‍ : "അഭിനയം എനിക്ക് പോരാട്ടമാണ്. അതിനു കരുത്ത് നല്‍കിയത് എന്റെ പ്രസ്ഥാനവും. ആ കരളുറപ്പ് കരയാതെ ജീവിക്കാന്‍ പഠിപ്പിച്ചു" -യാഥാസ്ഥിതികത്വത്തിന്റെ ആക്രോശങ്ങള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ അരങ്ങില്‍ തിളങ്ങിയ ആയിഷയുടെ വാക്കുകളില്‍ അനുഭവം തന്ന ചങ്കൂറ്റം. താങ്ങും തണലുമായ പ്രസ്ഥാനത്തോടുള്ള മമത.''!!??(27)  അവിഭക്ത കമ്യൂണിസ്റ്റു പ്രവര്‍ത്തകയും പ്രചാരകയുമായിരുന്ന ആയിഷ പക്ഷെ ഇന്ന് സി. പി. എം കക്ഷിയുടെ കൂടെയാണെന്ന്, ഇക്കഴിഞ്ഞ ജനുവരി അവസാനത്തില്‍ പ്രഖ്യാപിച്ച വാര്‍ത്തയാണിത്.. അതെ അവരെ ചൂഷണം ചെയ്തിരുന്നത്  അവര്‍ക്കിന്നും ബോധ്യപ്പെട്ടിട്ടില്ല എന്നര്‍ത്ഥം. 

റിയാദില്‍ നിന്നും തിരിച്ചു വന്ന ആയിഷ ഇന്ന് എങ്ങിനെ ജീ)വിതം തള്ളി നീക്കുന്നു എന്നതിന്റെ ചിത്രം കൂടി അറിയുക. ''ഇപ്പോള്‍ ആകെയുള്ള വരുമാനമാര്‍ഗ്ഗം 'താര സംഘടനയായ അമ്മ' നല്‍കുന്ന 4000 രൂപ മാത്രമാണ്. ആയിഷ അത് നന്ദിയോടെ സ്വീകരിക്കുന്നു. 

നിലമ്പൂരിലെ കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ പണം സ്വരൂപിച്ചു നിര്‍മ്മിച്ച്‌ കൊടുത്ത വീട്ടിലാണ് ആയിഷ ഇപ്പോള്‍ താമസിക്കുന്നത്''(28) വല്ലവനും വച്ച് നീട്ടുന്ന പിച്ചക്കാശ്  കൊണ്ട് ജീവിക്കുന്ന ആയിഷ ആര്‍ക്കു വേണ്ടി  തന്റെ യുവത്വവും ജീവിതവും ബലികൊടുത്തു  എന്ന് നാം അറിഞ്ഞു. നീണ്ടപതിനെട്ടു   കൊല്ലത്തെ തന്റെ അഭിനയ ജീവിതം കൊണ്ട് അവര്‍ നേടിയത് എന്താണ്. ദേശാഭിമാനിയില്‍ നിന്ന് തന്നെ 

''1953മുതല്‍ 71വരെ കാശ് വാങ്ങാതെയായിരുന്നു അഭിനയം. തീക്കനലില്‍ അഭിനയിച്ചതിന് കെ ടി മുഹമ്മദ് നല്‍കിയ 30 രൂപ ആദ്യപ്രതിഫലം''  നീണ്ട പതിനെട്ടു കൊല്ലം ഒരു ചില്ലിക്കാശു പോലും കൂലി കൊടുക്കാതെ  ഒരു പെണ്ണിനെ കൊണ്ട് അടിമവേല ചെയ്യിച്ചിട്ട്. അവള്‍ക്കു പോലും അത് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ആ പെണ്ണിനെ മാറ്റിയെടുക്കാന്‍ മാത്രം ശക്തമായ മഷ്തിഷ്ക പ്രക്ഷാളനം. എന്നിട്ട് ആ ചൂഷകര്‍തന്നെ അത് .മാലോകരുടെ മുന്നില്‍ ഒട്ടും നാണവും അറപ്പുമില്ലാതെ വിളിച്ചു പറയുന്നു!!. ദേശാഭിമാനിയുടെ തുടര്‍ വചനങ്ങളിലേക്ക് ''അഭിനയരംഗത്തുനിന്നു പിന്മാറി 1982ല്‍ ആയിഷ റിയാദിലെത്തി. 19 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം ഒന്നും സമ്പാദിക്കാതെ മടങ്ങി........നീണ്ട ജീവിതയാത്രക്കൊടുവില്‍ ഒന്നും മിച്ചം വെക്കാനില്ലാത്ത ആയിഷക്ക് നാട്ടുകാര്‍ സ്നേഹോപഹാരമായി വല്ലപ്പുഴയില്‍ വീട് പണിതുനല്‍കി''(29)

ഇങ്ങനെ നാട്ടുകാരുടെ മുന്നില്‍ കൈ നീട്ടി  ജീവിക്കേണ്ട ഗതികേടുണ്ടോ ആയിഷക്കു.? അവര്‍ പതിനെട്ടു കൊല്ലം അടിമവേല ചെയ്തു വളര്‍ത്തി കൊടുന്ന സി പി എം ഇന്ന് മള്‍ടിബില്ല്യന്‍സ് വിറ്റുവരവുള്ള കോര്‍പറേറ്റ് വ്യാപാരവ്യവസായ സ്ഥാപനമാണ്‌. അവരുടെ ഏതെങ്കിലും സ്ഥാനത്തില്‍ കേവലം തൂപ്പ്കാരിയായെങ്കിലും ഒരു ജോലി നല്‍കിയാല്‍ അവര്‍ക്ക് പിച്ചയെടുക്കാതെ ആത്മാഭിമാനത്തോടെ ജീവിക്കാമായിരുന്നു.!! അവരുടെ പതിനെട്ടു കൊല്ലത്തെ അടിമവേലക്ക് ഒരു കലാകാരിയുടെ വേതനം പോട്ടേ,  ഇന്നത്തെ വിദഗ്ദ്ധ തൊഴിലാളിയുടെ ദിവസകൂലി കണക്കില്‍ കിട്ടാനുള്ള   തുക കണക്കാക്കിയാല്‍ ദശലക്ഷക്കണക്കിന് രൂപ വരും..  ആയിഷയെ ഇന്നും തങ്ങളുടെ ആദര്‍ശ പ്രചാരണായുധമായി ചൂഷണം ചെയ്യുന്ന യുക്തിവാദികളും കമ്യൂണിസ്റ്റുകാരും (ആ ചൂഷണത്തിന്റെ ഭാഗമാണല്ലോ യുക്തിരാജ്യം, ദേശാഭിമാനി ലേഖനങ്ങള്‍) അവരുടെ ഈ പ്രശ്നത്തില്‍ ഇടപെട്ടു അവരുടെ ന്യായമായ അവകാശം വാങ്ങി കൊടുക്കാന്‍ അവര്‍ക്ക് വേണ്ടി ഇന്നും muthalakkanneഈരിന്റെ രൂപത്തില്‍ അവരെ ആദര്‍ശപ്രചാരണത്തിന് വേണ്ടി ചൂഷണം ചെയ്യുന്ന ഇവര്‍ മുന്‍ കയ്യെടുക്കുമെന്നു പ്രതീക്ഷിക്കാം. 

യാതൊരു കലാ സാഹിത്യ പാരമ്പര്യവുമില്ലാത്ത  പെന്‍ഷന്‍ പറ്റിയ ഒരു മന്ത്രിക്കു, എംപിക്കു, തങ്ങളുടെ ചാനലിലെ റിയാലിറ്റി ഷോയുടെ ജഡ്ജ് ജോലി നല്‍കിയ പാര്‍ട്ടി, പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ജീവിതം ബലികഴിച്ച  ആയിഷക്കു കൊടുക്കാനുള്ളതു  കൊടുത്ത് തീര്‍ക്കുന്നില്ല എങ്കില്‍ പോലും ഒരു തൂപ്പുകാരിയുടെ ജോലിയെങ്കിലും നല്‍കി പിച്ചക്കാരിയായി  ജീവിക്കുന്ന അവസ്ഥയില്‍ നിന്ന് കരകയറ്റിയിരുന്നെങ്കില്‍.. 
അതിനു പ്രചോദനമാകട്ടെ ഈ ക്രമം തെറ്റിയ കുത്തിവരകള്‍  

*ഡോ ഉസ്മാന്‍ സാഹിബ്‌ നിലമ്പൂരില്‍  തികഞ്ഞനിരീശ്വരവാദിയും, ഭൌതികാനും കമ്യൂണിസ്റ്റുകാരനുമായി ജീവിച്ചിരുന്ന കാലം അദ്ദേഹത്തിന്റെ ക്ലിക്കില്‍ വച്ച് അദ്ദേഹത്തിനുണ്ടായ ഒരു അനുഭവമാണ് അദ്ദേഹത്തില്‍ ദൈവ വിശ്വാസം ഉണ്ടാക്കിയത്.  നിലമ്പൂര്‍ കാട്ടില്‍ നിന്നും ഒരു ആദിവാസി വൃദ്ദന്‍ ചികിത്സ തേടിയെത്തി. അയാളുടെ ചികിത്സയുടെ  ഭാഗമായി ഇന്‍ജെക്ഷന്‍ നല്‍കേണ്ടതുണ്ട്. ഡോ ആദിവാസിയോദ് പറഞ്ഞു 'സൂയി വെക്കണം.'  ആദിവാസി. ' കായില്ല തംബ്രാ'  ഡോ 'പിന്നെ തന്നോ' അയിനും കയ്യില്ല്യ'  ഡോ 'പിന്നെ ത്തരാന്നു പറഞ്ഞാ  മതി'  ആദിവാസി 'അയ്നു മേലെള്ളോന്‍ കാണൂല്യേ'  ആ ആദിവാസിയുടെ മഹല്‍വചനങ്ങളാണ്   ഡോ ഉസ്മാനിലെ നിരീശ്വരവാദിയെ കറകളഞ്ഞ മുത്തഖിയാക്കിയത്

**നാടകത്തിനു ഈ പേര് കിട്ടിയ സംഭവം ഡോ ഉസ്മാന്റെ ബന്ധുവും അരീകോട്ടുകാരനുമായ പ്രായമെരെയുള്ള വ്യക്തി പറഞ്ഞു കേട്ടത്. 'അരീകോട്ടുകാരനും ഡോ ഉസ്മാന്റെ സുഹൃത്തും പന്ധിതനും പ്രഭാഷകനുമായിരുന്ന കെ സി അബൂബക്കര്‍ മൌലവി ഉസ്മാന്റെ  വഴിതെറ്റിയ ജീവിതത്തില്‍ നിന്ന് മാറി നല്ലൊരു മനുഷ്യനായി ജീവിക്കാന്‍ നടത്തിയ ഉപദേശത്തിന്റെ ആകത്തുകയാണ് ജ്ജ് ഒരുമന്സ്സനകാന്‍ നോക്ക്' എന്ന വാചകം ആ ഉപദേശം പോലും ഇവര്‍ മാര്‍കറ്റ്‌ ചെയ്യാന്‍ ഉപയോഗിച്ച്.

(അള്ളാഹു, ഡോ ഉസ്മാന്‍ സാഹിബ്‌ ചെയ്ത തെറ്റുകള്‍ പൊറുത്തു കൊടുത്ത് സല്‍പ്രവര്‍ത്തികള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍)

ല്‍പം കൂടി ബാക്കിയുണ്ട്. അത് അല്‍പം കഴിഞ്ഞു ബാക്കി 

 റഫറന്‍സ്
13 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
14 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
15 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
16 http://www.deshabhimani.com/specialnews.php?id=531
17 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
18 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
19 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
20 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
21 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 7
22 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 8
23 http://www.mathrubhumi.com/books/article/interview/588/
24 http://www.mathrubhumi.com/books/article/interview/588/
25 http://www.deshabhimani.com/specialnews.php?id=531
26 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 9,10
27 http://www.deshabhimani.com/specialnews.php?id=531
28 യുക്തിരാജ്യം മാസിക 2012 ആഗസ്ത് പേജ് 10
29 http://www.deshabhimani.com/specialnews.php?id=531