Followers

Monday, February 25, 2013

ഏകപക്ഷീയ ആവിഷ്കാര സ്വാതന്ത്ര്യം.......... സാംസ്കാരിക കേരളമേ ലജ്ജിക്കുക.




കമലഹസന്‍ വിഷരൂപത്തില്‍ നിര്‍മിച്ച പുതിയവിവാദം  ഏകദേശം ഒത്തു തീര്‍പ്പില്‍ എത്തി. എങ്കിലും അതിന്റെ പേരില്‍ സാംസ്കാരികത എന്തെന്നറിയാത്ത ഒരു കൂട്ടര്‍ തിരുവനന്തപുരത്ത് സെക്രടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ  സാംസ്കാരിക കൂട്ടായ്മ(?)യുടെ മുഴുനീള വര്‍ണചിത്രവും വിശദ വാര്‍ത്തയും ഉള്‍കൊള്ളുന്നു ഫെബ്രുവരി ലക്കം യുക്തിരേഖയില്‍. പരിപാടിയുടെ തലവാചകം ആവിഷ്കാരസ്വതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം ചെറുക്കുക കേരളയുക്തിവാദിസംഘം എന്നതാണ്. മാസികയില്‍ രണ്ടാം പേജില്‍ പരിപാടിയുടെ ഫോട്ടോ ആല്‍ബവും, നടുപ്പേജുകളില്‍ വിശദവാര്‍ത്തയും ഉള്‍കൊള്ളുന്നു.
http://flashnewstoday.com/wp-content/uploads/2012/11/Kamal-and-Vishwaroopam.jpg



അമേരിക്കന്‍ സൈനികസഹായത്തോടെ മുതലാളിത്ത അധിനിവേശ സ്ക്രിപ്റ്റില്‍ നിര്‍മ്മിച്ച വിശ്വരൂപത്തിന്റെ സന്ദേശം എന്തായിരിക്കുമെന്നത് ചിന്തയുടെ ആവശ്യമില്ലാതെ ആര്‍ക്കും വ്യക്തമാവും. ചില തല്‍പരകക്ഷികളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിഞ്ഞു പ്രതികരിച്ചതിനെതിരെ ആവേശം കൊള്ളുന്നുണ്ട് യുക്തിരേഖ. (അതോ സിനിമക്ക്  വിവാദം വഴിയുള്ള  പ്രചാരണതന്ത്രമോ?)

ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഓരിയിടലുകള്‍ മുമ്പും നാം ഒരുപാട് കണ്ടതാണ്, കേട്ടതാണ്, അനുഭവിച്ചറിഞ്ഞതാണ്., ശവംതീനികളും, ആറാംതിരുമുറിവുകലും സാത്താന്‍ സല്‍മാന്‍ റുഷ്ദിയും,, ലജ്ജയില്ലാത്ത തസ്ലീമനസ്രിനും ഒന്നും സംസ്കൃത കേരള സമൂഹം മറക്കില്ല., ആ കണക്കില്‍ ഒടുക്കം വരവ് വച്ചതില്‍ ചിന്‍വാദ്പാലവും ഇന്നസന്‍സ്ഓഫ്മുസ്ലിമും ഉള്‍പ്പെടുന്നു. ഇപ്പോഴിതാ വിശ്വരൂപവും.

അതെ തീര്‍ച്ചയായും ആവിഷ്കാര സ്വാതന്ത്ര്യം വേണം. മുന്നിലുള്ളവന്റെ മൂക്കിന്‍തുമ്പിനടുത്ത് വരെ കൈ നീട്ടാനുള്ള സ്വാതന്ത്ര്യം  പോലെ. ആവിഷ്കാരസ്വാതന്ത്ര്യം പോയിട്ട് അഭിപ്രായസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത സന്ദര്‍ഭങ്ങളും സംഘടനകളും പ്രത്യയശാസ്ത്രങ്ങളും ലോകത്തും കേരളത്തില്‍ പോലും സര്‍വ്വ സാധാരണമാണ്‌. ആ ഗണത്തില്‍ കേരള യുക്തിവാദി സംഘവും ഉള്‍പ്പെടുന്നുവെന്നത് വിധിവൈപരീത്യം.  അത്തരം അനീതികളോടും അടിച്ചമര്‍ത്തലുകളോടും  സ്വാതന്ത്ര്യ നിഷേധങ്ങളോടും ശക്തമായി  പ്രതികരിക്കേണ്ടതുണ്ട്.

വിശ്വരൂപം സിനമാ പ്രശ്നത്തില്‍ കേരള യുക്തിവാദി സംഘം (KYS) പ്രതികരിച്ചതിനേ പ്രശ്നമായിക്കാണേണ്ടതില്ല. അതവരുടേ അഭിപ്രായ, ആവിഷ്കാരസ്വാതന്ത്ര്യമായി പരിഗണിച്ചാല്‍ മതി. അതെ രീതിയില്‍ തന്നെ ആ പരിപാടിയെ വിലയിരുത്തുന്നുമുള്ളൂ.

പക്ഷെ ഇതേ യുക്തിരെഖയുടെ ജനുവരി ലക്കം കവര്‍സ്റ്റോറി  വിശ്വരൂപം പോലെ മറ്റൊരു സിനിമയെ കുറിച്ചായിരുന്നു. യുക്തിവാദികള്‍ അവരുടെ ആശയപ്രചരണം ലക്‌ഷ്യം വച്ച് ആളും അര്‍ത്ഥവും ആശയും ആശയവും നല്‍കി നിര്‍മിച്ചു പ്രചരിപ്പിച്ചു കെട്ടിപൂട്ടി അട്ടത്ത് വച്ച പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയേയും അതിന്റെ അണിയറ ശില്‍പികളെയും  വിലയിരുത്തുന്ന ലേഖനമാണത്. അതെ കുറിച്ച പ്രതികരണം, 'വീണ്ടും പ്രഭുവിന്റെ മക്കള്‍' എന്ന പോസ്റ്റ് ഇവിടെ ക്ലിക്കി  വായിക്കാം. 

മലപ്പുറത്തെ യുക്തിവാദികള്‍ ഇപ്പോള്‍ അവരുടെ പേര് കേരള യുക്തിവാദി സംഘം എന്നതില്‍ നിന്ന് യുക്തിവാദിസംഘം എന്നു മാത്രമായി ചുരുക്കെഴുത്ത് നടത്തിയ സാഹചര്യം നിലനില്‍ക്കുന്നു. അത് മുന്‍വര്‍ഷം ഡിസംബറില്‍ മലപ്പുറത്ത് വച്ച് സ്വതന്ത്രലോകം എന്ന പേരില്‍ മുന്നൂറിലേറെ ആളുകള്‍ പങ്കെടുത്ത ദേശീയ സെമിനാറിനോടനുബന്ധിച്ചാണ്. അക്കാര്യവും  'ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരം അഥവാ ആവിഷ്കാരത്തിന്റെ ആവി' എന്ന ഈ പോസ്റ്റില്‍ സൂചിപ്പിച്ചു പോയിരുന്നു. അത്  ഈ ലിങ്കില്‍ ക്ലിക്കി വായിക്കാം. 


സൂചിപ്പിച്ച മുന്‍ പോസ്റ്റുകള്‍ രണ്ടും ആവിഷ്കാര സ്വാതന്ത്ര്യ നിഷേധത്തെ സംബന്ധിച്ച് തന്നെയാണ്. ഡിസംബര്‍ ആറിലെ പോസ്റ്റ്‌,  കേരള യുക്തിവാദി സംഘം മലപ്പുറം ജില്ല കമ്മറ്റി മലപ്പുറത്ത് വച്ച് നടത്തിയ ദേശീയ സെമിനാറില്‍ സംസ്ഥാന നേതാക്കള്‍ അസഹിഷ്ണുക്കളായി വിറളിപിടിച്ച് മലപ്പുറം ജില്ലാ കമ്മറ്റി പിരിച്ചു വിട്ട വിഷയമാണ്. മലപ്പുറത്തെ യുക്തിവാദികള്‍ അവരുടെ ആശയങ്ങള്‍ ആവിഷ്കരിക്കാനുള്ള  ശ്രമത്തിനു സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിന്റെ ആവിഷ്കാരസ്വാതന്ത്ര്യ നിഷേധം തീര്‍ച്ചയായും അപലപനീയം തന്നെ. അതില്‍ പ്രതിഷേധിക്കുകയും പ്രതികരിക്കുയും ചെയ്യെണ്ടതുണ്ട്.  ഫെബ്രുവരി നാലിലെ പോസ്റ്റ്‌ പ്രഭുവിന്‍റെ മക്കള്‍ എന്ന യുക്തിവാദി സിനിമയില്‍ KYS ഉദ്ദേശിച്ച രീതിയില്‍ കഥ വന്നില്ല എന്നതില്‍ ഉള്ള KYSന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുന്ന യുക്തിരേഖ കവര്‍ സ്റ്റോറി അതികരിച്ചുമാണ്. 

പ്രഭുവിന്റെ മക്കള്‍ സിനിമയുടെ കഥാകൃത്തിന്റെയും, സംവിധായകന്റെയും നടീ,നടന്മാരുടെയും ആവിഷ്കാരസ്വാതന്ത്ര്യത്തില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചാണ് രാജഗോപാല്‍ വാകത്താനം (KYS സംസ്ഥാന സെക്രടറി) തന്റെ കവര്‍ സ്റ്റോറി എഴുതിയിട്ടുള്ളത്. എന്തെ യുക്തിവാദികള്‍ക്ക് അവരുടെ ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്ത KYS, മതവിശ്വാസികളുടെ നെടലിക്കും നെഞ്ചത്തും കുതിര കയറുന്ന ഏതൊരു ചെറ്റത്തരങ്ങളും തോന്ന്യാസങ്ങളും തെമ്മാടിത്തങ്ങളും പോക്കിരിത്തരങ്ങളും  ന്യായീകരിക്കുന്നു. അതിനുവേണ്ടി ശബ്ദ മലിനീകരണവും പരിസര മലിനീകരണവും നടത്താന്‍ ആളും അര്‍ത്ഥവും ആശയവും ചിലവഴിക്കുന്ന കേരള യുക്തിവാദി സംഘത്തിനു സ്വന്തം ചേരിയുലുള്ള യുക്തിവാദികള്‍ക്ക് സ്വതന്ത്രമായി ആവിഷ്കാരിക്കാനുള്ള ആവിഷ്ക്കാരസ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാനുള്ള വിശാലമനസ്കതയും സഹിഷ്ണുതയുമുണ്ടോ?. 

സ്വന്തം കണ്ണിലെ കോല് കാണാത്തവന്‍ അന്യന്റെ കണ്ണിലെ കരടു തിരയുന്നതിലെ അനൗച്ത്യം ഏത്ര പരിഹാസ്യവും നീചവും നിന്ദ്യവുമല്ല. 

തങ്ങളുടെ ആശയത്തെ ചോദ്യം ചെയ്യുന്നതില്‍ വെപ്രാളപ്പെടുകയും എരിപൊരി കൊള്ളൂകയും സമചിത്തത നഷ്ട്ടപ്പെട്ടു അക്രമം കാണിക്കുകയും ചെയ്യുന്ന യുക്തിവാദികള്‍ പക്ഷെ വിശ്വാസികളെ തെറി പറയുന്നതിലും അപമാനിക്കുന്നതിലും സാഡിസസന്തോഷം ആസ്വദിക്കുന്നു എത്ര നീചവും നികൃഷ്ടവുമല്ല. ഇത്തരം യുക്തിവാദി  അസഹിഷ്ണുതകളും ആവിഷ്കാരസ്വാതന്ത്ര്യ നിഷേധങ്ങളും സൈബര്‍ ലോകത്തും ഫൈസ്ബുക്കിലും സര്‍വ്വ സാധരണമായനുഭവപ്പെടാറുണ്ട്. 

അസഹിഷ്ണുക്കളും ആവിഷ്കാരസ്വാതന്ത്ര്യ നിഷേധികളുമായ യുക്തിവാദികളുടെ ഇത്തരം പൊറാട്ട്നാടകങ്ങള്‍ ദുര്‍ഗന്ധം പരത്തി പരിസരമലിനീകരണം നടത്തുന്നു എന്നതല്ലാതെ സാംസ്കാരിക കേരളത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ല.
സാംസ്കാരിക കേരളമേ ലജ്ജിക്കുക.  

Monday, February 18, 2013

പെണ്‍ ചൂഷണത്തിന്റെ, പീഡനത്തിന്റെ നേര്‍ക്കാഴ്ച്ച

16/02/13നു രാത്രി ഏഷ്യാനെറ്റ്‌ വാര്‍ത്തകള്‍ക്കിടയില്‍ കാണാനിടയായ വേദനിപ്പിക്കുന്ന ഒരു രംഗമാണിത്. 

ആണുങ്ങള്‍ കളിക്കുന്ന ക്രിക്കറ്റ് കളിക്കിടയില്‍ ഒരു പെണ്ണിനെ തുണി(തൊലി) യുരിഞ്ഞു പ്രദര്‍ശന വസ്തുവായി ഗ്രൌണ്ടിലേക്ക് എഴുന്നള്ളിപ്പിച്ചതിന്റെ സ്ക്രീന്‍ ഷോട്ട്. കല്യാണ്‍ ജ്വല്ലറി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കളി നടന്ന ഗ്രൌണ്ടിലെ ചില വാര്‍ത്തകള്‍ക്കിടയിലാണ് ഈ രംഗം. ഇവിടെയുള്ള എല്ലാ പുരുഷന്മാര്‍ക്കും ഇതിന്റെ സംഘാടകര്‍ തുണിയുടുക്കാന്‍ അനുവാദം നല്‍കിയെങ്കിലും കൂട്ടത്തിലുള്ള പെണ്ണിനെ തുണിയുരിഞ്ഞു വേഷം കെട്ടിച്ചു. 

ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു പെണ്ണിനെ എഴുന്നളിക്കേണ്ട ആവശ്യമേ ഇല്ല. എന്നിട്ടും അവളെ തുണിയുടുക്കാനുള്ള അവകാശം നിഷേധിച്ചു വേഷം കെട്ടിച്ചു ചൂഷണം ചെയ്യുന്നു ക്രിക്കറ്റ് മുതലാളിമാര്‍. 

സ്ത്രീ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യവുമായി ശബ്ദമലിനീകരണം നടത്തുന്ന സാമ്പ്രദായികഫെമിനിസം എന്തെ ഇത്തരം പെണ്‍ ചൂഷണങ്ങളും പീഡനങ്ങളും കാണുന്നില്ലെന്നുണ്ടോ?. അതോ ഇത് തങ്ങളുടെ ഹിഡന്‍ അജണ്ടയുടെ  പ്രയോഗിക മാര്‍ഗ്ഗമെന്ന നിലയില്‍ ആഘോഷിക്കുന്നോ?.

മുതലാളിത്തം പഠിപ്പിച്ചു തന്നത് മാത്രം സത്യമെന്ന് വിശ്വസിക്കുന്ന മുതലാളിത്തം പെണ്ണുടല്‍വില്‍പ്പനക്ക് ആക്കം കൂട്ടാന്‍, സ്ത്രീ സ്വാതന്ത്ര്യമായി പഠിപ്പിച്ചത് മാത്രം പെണ്‍സ്വതന്ത്ര്യത്തിന്റെ അടയാളമായി കാണുന്നിടത്തെക്ക് പെണ്‍മനസ്സിനെ പരിണമിപ്പിക്കാന്‍ ആധുനിക മുതലാളിമാര്‍ വളര്‍ന്നതിന്റെ പ്രായോഗിക ഉദാഹരണം മാത്രമാണ് ഈ ചിത്രവും.

Saturday, February 16, 2013

ഫെബ്രുവരി ലക്കം സ്നേഹസംവാദം മാസിക പത്രാധിപകുറിപ്പ് മുന്‍ പോസ്റ്റിന്റെ തുടര്‍ച്ച

 ഈ പോസ്റ്റിന്റെ ആദ്യ ഭാഗം

 രണ്ടാം ഭാഗം  ഇവിടെ 

 സര്‍വശക്തന്റെ വിധിവിലക്കുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ലൈംഗികതയെ ഉപയോഗിച്ച സദോം നിവാസികളെ നശിപ്പിച്ചതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: "ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്വേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍ നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അദ്ദേഹം പ്രാര്‍ഥിച്ചു:) എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്‍മാറി നിന്നവരില്‍ ഒരു കിഴവി ഒഴികെ. പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു. അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം! തീര്‍ച്ചയായും അതില്‍ (മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല.'' (ക്വുര്‍ആന്‍ 26:160-174)


"ലൂത്വിനെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്വിന്റെ അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധി പാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്. അവരുടെ മേല്‍ നാം ഒരു മഴ വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്രമോശം!'' (ക്വുര്‍ആന്‍ 27:54-58)


"അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍) അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല'' (ക്വുര്‍ആന്‍ 11:82-83)


വ്യഭിചാരം സാര്‍വത്രികമാകുന്ന സമൂഹത്തിലുണ്ടാവുന്ന നാശത്തെകുറിച്ച് മുഹമ്മദ് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എയ്ഡ്സിനെപ്പോലെയുള്ള രോഗങ്ങളുടെ വ്യാപനത്തില്‍ നിന്നുപോലും പാഠം പഠിച്ചിട്ടില്ലാത്ത മുതലാളിത്തം അതിന്റെ സ്വയംകൃത അനര്‍ഥങ്ങളാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമൂഹ്യധാര്‍മികത തന്നെ വഞ്ചനയിലും ലൈംഗികതയിലും അധിഷ്ഠിതമായിത്തീരുന്ന ഒരു സമൂഹത്തിനും ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. സാമൂഹ്യധാര്‍മികതയുടെ തകര്‍ച്ച സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണമായേക്കും. തിന്മയുടെ ആധിക്യം വഴി നശിപ്പിക്കപ്പെട്ടവരെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്വുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക.


"അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവര്‍ ഇവരേക്കാള്‍ കൂടുതല്‍ ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും, ഇവര്‍ അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാല്‍ അല്ലാഹു അവരോട് അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷെ, അവര്‍ തങ്ങളോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. പിന്നീട്, ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീര്‍ന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്.'' (ക്വുര്‍ആന്‍ 30:9,10)


ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശിക്ഷാസമ്പ്രദായത്തിന്റെ അപര്യാപ്തതയാണ് ലൈംഗിക കുറ്റകൃത്യങ്ങളുടെ വര്‍ധനവിന് കാരണമെന്നും പെണ്‍പീഡനത്തിന് ശക്തവും നിഷ്കൃഷ്ടവും സമയബന്ധിതവുമായി ശിക്ഷകള്‍ നല്‍കാനായാല്‍ തന്നെ അത് ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്നുമുള്ള വാദങ്ങളും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 2011ല്‍ മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള 2,28,650 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നമ്മുടെ നാട്ടില്‍ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക് വിധേയമാക്കുകയോ അവരുടെ ലൈംഗികശേഷി മരവിപ്പിക്കുകയോ ചെയ്യുകയെന്ന ശിക്ഷകള്‍ നടപ്പാക്കിയാല്‍ കുറ്റവാളികള്‍ പേടിക്കുകയും കുറ്റകൃത്യങ്ങളുടെ എണ്ണം ചുരുങ്ങുകയും ചെയ്യുമെന്നാണ് സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹിയില്‍ ഒരുമിച്ചുകൂടിയ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ കാര്യങ്ങളിലൊന്ന്. സ്ത്രീകള്‍ക്കെതിരെ ഓരോ രണ്ടു മിനുട്ടിലും ഒരു അക്രമസംഭവങ്ങളെങ്കിലുമുണ്ടാവുന്ന ഒരു രാജ്യത്ത് തങ്ങളെങ്ങനെയാണ് സമാധാനത്തോടെ ജീവിക്കുകയെന്ന പെണ്‍കൂട്ടത്തിന്റെ ചോദ്യം പ്രസക്തമാണ്. കേസ് രജിസ്റര്‍ ചെയ്യപ്പെട്ട അക്രമസംഭവങ്ങളില്‍ പത്തുശതമാനവും നടന്നത് പതിനാലു വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികള്‍ക്കു നേരെയാണെന്നും അവയില്‍ 93 ശതമാനം പ്രതികളും അച്ഛന്‍, മുത്തച്ഛന്‍, സഹോദരന്‍, അമ്മാവന്‍, അയല്‍വാസി, സഹപ്രവര്‍ത്തകന്‍, സുഹൃത്ത് തുടങ്ങി അവര്‍ക്ക് നന്നായി പരിചയമുള്ളവരാണെന്നും വസ്തുതകള്‍ പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. അക്രമിക്കപ്പെട്ടവരില്‍ 19 ശതമാനം പേര്‍ 14നും 18നുമിടക്ക് പ്രായമുള്ളവരും അരശതമാനം പേര്‍ അമ്പതിന് മുകളില്‍ പ്രായമുള്ളവരുമാണെന്നാണ് കണക്ക്. ഓരോ കൊല്ലം കഴിയുമ്പോഴും എണ്ണം വര്‍ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന വസ്തുതയാണ് ശക്തവും നിഷ്കൃഷ്ടവുമായ ശിക്ഷകളെക്കുറിച്ച് ചിന്തിക്കാന്‍ സമാധാനവും സുരക്ഷിതത്വവുമാഗ്രഹിക്കുന്ന ശരാശരി ഇന്ത്യന്‍ പൌരനെ പ്രേരിപ്പിക്കുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ഇസ്ലാമിക ശിക്ഷാവിധികളെ പ്രാകൃതവും മാനവവിരുദ്ധവുമെന്ന് മുദ്രയടിക്കാന്‍ മുന്നില്‍ നിന്നവര്‍ പോലും സ്വന്തം പെണ്‍മക്കള്‍ പീഡനം ഭയന്ന് ജീവിക്കേണ്ട സ്ഥിതി സംജാതമാവുമ്പോള്‍ നിഷ്കൃഷ്ടമായ ശിക്ഷകളെക്കുറിച്ച് വാചാലരാവുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷെ, ശിക്ഷകളെക്കുറിച്ചു പറയുമ്പോള്‍ ഇസ്ലാം, ആദ്യമായി കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചതെന്നും പ്രസ്തുത സാഹചര്യത്തിലും കുറ്റം ചെയ്യുന്നവരെയാണ് മാതൃകാപരമായി ശിക്ഷിക്കണമെന്ന് നിഷ്കര്‍ഷിച്ചതെന്നുമുള്ള വസ്തുതകള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല. ആണ്‍ ലൈംഗികതയെ പ്രലോഭിപ്പിക്കാന്‍ പോന്ന സകലസാഹചര്യങ്ങളുമൊരുക്കിവെച്ചിട്ടുള്ള ഒരു സമൂഹത്തില്‍ കേവലം ശിക്ഷകള്‍ നടപ്പാക്കുന്നതുകൊണ്ടു മാത്രം പെണ്ണിനുനേരെയുള്ള കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാകുമെന്ന് കരുതാനാവില്ല. ലൈംഗിക കുറ്റകൃത്യങ്ങളെ ഒരേ പോലെ നോക്കിക്കാണാനും വിവാഹേതര ലൈംഗികബന്ധവും പ്രചോദനവും പ്രലോഭനവുമെല്ലാം തെറ്റാണെന്ന് മനസ്സിലാക്കാനും കഴിയുമ്പോള്‍ മാത്രമെ ഈ രംഗത്തെ ശക്തവും പ്രയോജനപ്രദവുമായ നിയമനടപടികള്‍ക്ക് സാധിക്കുകയുള്ളു.


ലൈംഗികത ഒരു ദൈവികദാനമാണ്. ജീവികളില്‍ അതിന്റെ പരമമായ ലക്ഷ്യം പ്രത്യുല്‍പാദനമാണ്. മനുഷ്യരിലാകട്ടെ, പ്രത്യുല്‍പാദനമെന്ന ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയുള്ള ലൈംഗികതയുടെ ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയെയും സാമൂഹിക ഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക രോഗങ്ങള്‍ക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര ലൈംഗികബന്ധങ്ങള്‍ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തില്‍നിന്ന് പഠിച്ചവരാണല്ലോ ആധുനിക സംസ്കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവര്‍.


രണ്ടു വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെങ്കില്‍ വിവാഹം എന്ന കരാറിലൂടെയാകണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അതു സമൂഹത്തില്‍ നിലനില്‍ക്കേണ്ട മൂല്യങ്ങളെയെല്ലാം തകര്‍ക്കും. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ വിത്തുകള്‍ വിതയ്ക്കും. പ്രസ്തുത സംശയങ്ങള്‍ മനസ്സുകള്‍ തമ്മില്‍ വിടവുകളുണ്ടാക്കും. അതു കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ മാനസികാരോഗ്യത്തെ പോലും അതു ബാധിക്കും.


പാശ്ചാത്യമൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതിവിവരക്കണക്കുകള്‍ ധാര്‍മികബോധമുള്ള ആരെയും ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഓരോ മാസവും മുന്നൂറ് പേരെങ്കിലും ഡി.എന്‍.എ വിരലടയാള പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക് പിറന്ന കുഞ്ഞ് തങ്ങളുടേതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ വേണ്ടി എത്തുന്നുണ്ടത്രേ!(28) ഇതു കാണിക്കുന്നതെന്താണ്? പരസ്പരം വിശ്വാസമില്ലാത്ത ഇണകളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്ന്. എന്താണിതിന് കാരണം? ഉത്തരം മാതൃഭൂമി തന്നെ പറയുന്നുണ്ട്. 'സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളും വിവാഹബാഹ്യബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്.'


സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിന്റെ സ്ഥിതിയാണിത്. പാശ്ചാത്യസമൂഹങ്ങളിലെ സ്ഥിതിയാകട്ടെ ഇതിലും കഷ്ടമാണ്. ഗര്‍ഭിണികളാകുന്ന കൊച്ചുകുഞ്ഞുങ്ങളാണ് അവിടത്തെ ഏറ്റവും വലിയ സാമൂഹികപ്രശ്നം. ജാര സന്തതികളാണ് ഗവണ്‍മെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട മറ്റൊരു പ്രശ്നം. ഇതൊന്നും ഒരു വാര്‍ത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷേ, ഇത്തരം സദാചാര ലംഘനങ്ങള്‍ വഴി കുടുംബമെന്ന സ്ഥാപനം അവിടെ തകര്‍ന്നു തരിപ്പണമായിട്ടുണ്ടെന്നും അതു വമ്പിച്ച സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പാശ്ചാത്യലോകത്തിന്റെ സമ്പൂര്‍ണ നാശത്തിലാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍.


ഇസ്ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്തമായ കുടുംബാന്തരീക്ഷവും സമാധാന പൂര്‍ണമായ ദാമ്പത്യവും നിലനില്‍ക്കുന്ന സമൂഹത്തെ സൃഷ്ടിക്കുവാനാണ് ഇസ്ലാം പരിശ്രമിക്കുന്നത്. അതിന് വിവാഹത്തിന് പുറത്തുള്ള സകല ലൈംഗികബന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ് ഇസ്ലാം കരുതുന്നത്. അതുകൊണ്ട് അത്തരം ലൈംഗിക ബന്ധങ്ങള്‍ ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാണ് ക്വുര്‍ആന്‍ അനുശാസിക്കുന്നത്. ലൈംഗികത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതില്‍നിന്ന് മനുഷ്യരെ തടഞ്ഞുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. ക്വുര്‍ആനിലെ ശിക്ഷകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.


ക്വുര്‍ആനില്‍ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല പരാമര്‍ശിക്കുന്നത്. ശിക്ഷാവിധികള്‍ അവസാനത്തെ പടിയാണെന്നാണ് ഇസ്ലാമിന്റെ വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യണമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് ആവശ്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം ഇസ്ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.


ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. പുരുഷനിലെ ലൈംഗിക ഉത്തേജനത്തിന് കാഴ്ച ഒരു പ്രധാന കാരണമായതുകൊണ്ടുതന്നെ സ്ത്രീകള്‍ അവരുടെ സൌന്ദര്യം പ്രകടിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്.


രണ്ട്: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തില്‍ ഉണ്ടാകരുത്. കാബറെ, നൃത്തങ്ങള്‍, സൌന്ദര്യ മല്‍സരം, ബാലെ തുടങ്ങിയവ ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.


മൂന്ന്: വ്യഭിചാരത്തിലേക്ക് നയിക്കുന്ന രീതിയുള്ള നിര്‍ബാധമായ സ്ത്രീ-പുരുഷ സമ്പര്‍ക്കം പാടില്ല.


നാല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം. വേശ്യകളോ കാള്‍ഗേളുകളോ സെക്സ് ബോംബുകളോ നഗ്നമോഡലുകളോ ഒന്നും ഇസ്ലാമിക സമൂഹത്തില്‍ ഉണ്ടാവുകയില്ല.


അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ച് (ഭര്‍ത്താവോ വിവാഹം നിഷിദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്.


ആറ്: അന്യസ്ത്രീ പുരുഷന്മാര്‍ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടരുത്.


ഏഴ്: പുരുഷന്‍ സ്ത്രീയെയോ, സ്ത്രീ പുരുഷനെയോ, അവര്‍ വിവാഹത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കില്‍, കാമവികാരത്തോടെ നോക്കരുത്.


എട്ട്: കാമവികാരമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്.


ഒമ്പത്: പുരുഷന്‍ വിവാഹാന്വേഷണവുമായി വന്നാല്‍ അവന്‍ സംസ്കാര സമ്പന്നനാണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകണം.


പത്ത്: ഒരു സ്ത്രീയെക്കൊണ്ട് വികാരശമനം സാധ്യമല്ലാത്തവര്‍ക്ക് ഒന്നിലധികം പേരെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിവാഹം ചെയ്യുവാന്‍ അനുവാദമുണ്ട്.


ക്വുര്‍ആന്‍ ഒന്നാമതായി, ലൈംഗിക വികാരം ഉത്തേജിപ്പിക്കുകയും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നു. രണ്ടാമതായി, വിഹിതമായ മാര്‍ഗത്തില്‍ വികാരശമനത്തിനാവശ്യമായ തുറന്ന അംഗീകാരം നല്‍കുന്നു. ഇതിനുശേഷവും വികാരശമനത്തിന് അസാന്മാര്‍ഗിക മാര്‍ഗങ്ങളെ അവലംബിക്കുന്നവര്‍ സമൂഹത്തിന്റെ ധാര്‍മിക നിലവാരത്തെ തകര്‍ക്കുകയും കുടുംബത്തെയും സമൂഹത്തെയുമെല്ലാം നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണമെന്നാണ് ഇസ്ലാമിന്റെ നിര്‍ദേശം.


ഇസ്ലാമിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ മാനം അപഹരിക്കപ്പെടുമെന്ന ഭീതിയോടെ ജീവിക്കേണ്ട ഗതിയുണ്ടാവുകയില്ല. പ്രവാചകന്റെ കാലത്ത് വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമേ വ്യഭിചാരത്തിന് ശിക്ഷിച്ചിട്ടുള്ളൂ. ഖലീഫമാരുടെ ഭരണകാലത്തും തഥൈവ. മാധ്യമങ്ങളുടെ കടന്നുകയറ്റവും പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനവുമെല്ലാം ഏറെ ജീര്‍ണതകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ക്വുര്‍ആനിക ശിക്ഷാവിധികള്‍ സ്വീകരിച്ചിരിക്കുന്ന നാടുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറവാണെന്ന വസ്തുത ഇതിന്റെ പ്രായോഗികത വ്യക്തമാക്കുകയാണ് ചെയ്യുന്നത്.


ഇസ്ലാമിന്റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ് അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത് വീട്ടുതടങ്കലായിരുന്നു. "നിങ്ങളുടെ സ്ത്രീകളില്‍നിന്ന് നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍നിന്ന് നാലു പേരെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കിത്തരികയോ ചെയ്യുന്നതുവരെ.'' (ക്വുര്‍ആന്‍ 4:15).


ഈ സൂക്തത്തില്‍ അല്ലാഹു നിങ്ങള്‍ക്കൊരു മാര്‍ഗം നിശ്ചയിക്കുന്നതുവരെയെന്ന് പറഞ്ഞതിനെ അന്വര്‍ഥമാക്കിക്കൊണ്ട് വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി പിന്നീട് വന്നു. അതിങ്ങനെയാണ്:"വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍ (അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ.'' (ക്വുര്‍ആന്‍ 24:2).


ഈ സൂക്തത്തില്‍ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ വ്യഭിചാരികള്‍ക്കാണ്. അവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാണ് ഇസ്ലാമിന്റെ വിധി. പ്രവാചകന്‍ (സ്വ) തന്റെ ഭരണകാലത്ത് ഇത്തരം നാല് കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ വിധിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും. അതില്‍ ഒരെണ്ണത്തിലെ പ്രതികള്‍ ജൂതന്മാരായിരുന്നു. ബാക്കി മൂന്നിലും മുസ്ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കല്‍പന മിക്ക ഹദീഥുഗ്രന്ഥങ്ങളും (മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി, അഹ്മദ്) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന കാര്യത്തില്‍ മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പ്രസ്തുത നിയമം ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും ഖണ്ഡിതവും സത്യസന്ധവുമായ ഹദീഥുകളാല്‍ സ്ഥിരപ്പെട്ടിട്ടുള്ളതുകൊണ്ടാണിത്.


എന്തുകൊണ്ടാണ് ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷകള്‍ ഇസ്ലാം വിധിച്ചിരിക്കുന്നത്?


കുറ്റം ഒന്നുതന്നെയാണെങ്കിലും അതു ചെയ്യുന്ന വ്യക്തികളുടെ നിലവാരവും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവുംകൂടി പരിഗണിച്ചുകൊണ്ടാണ് ഇസ്ലാം ശിക്ഷാവിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. അവിവാഹിതരുടെ വ്യഭിചാരം ഒരു കുറ്റമാണ്. പക്ഷേ അവര്‍ക്ക് തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുവാന്‍ വിഹിതമായ മാര്‍ഗങ്ങള്‍ മുന്നിലില്ല; അവരുടെ പ്രവര്‍ത്തനം മൂലം കുടുംബബന്ധങ്ങളൊന്നും തകരുന്നില്ല. എന്നാല്‍ വിവാഹിതരുടെ വ്യഭിചാരമോ? അവര്‍ക്കുമുന്നില്‍ തങ്ങളുടെ വികാരശമനത്തിന് നിയമാനുസൃതം പരിണയിച്ച ഇണകളുണ്ട്. പ്രസ്തുത ലൈംഗികബന്ധത്തിന്റെ പരിണത ഫലമോ? കുടുംബത്തകര്‍ച്ച! അങ്ങനെ സമൂഹത്തില്‍ മുഴുവന്‍ അരാജകത്വം!! അതുകൊണ്ടുതന്നെ ഇവയ്ക്കുള്ള ശിക്ഷകള്‍ വ്യത്യസ്തമായിരിക്കണം. വിവാഹിതരുടെ വ്യഭിചാരവുമായി താരതമ്യം ചെയ്യുമ്പോള്‍ അവിവാഹിതരുടേത് ചെറിയ കുറ്റമാണ്. വിഹിതമാര്‍ഗമുണ്ടായിട്ടും അവിഹിതമാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരെ വെച്ചുകൊണ്ടിരുന്നുകൂടാ. അവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതു കാണുന്ന ഒരാളും ഇനി അതിന് മുതിരാത്ത രീതിയിലുള്ള ശിക്ഷ. അതുകൊണ്ടാണ് അത്തരം ആളുകളെ മരണംവരെ കല്ലെറിയുക എന്ന നിയമം ഇസ്ലാം നിശ്ചയിച്ചിരിക്കുന്നത്.


അവിവാഹിതര്‍ക്കാകട്ടെ അവരുടെ കുറ്റത്തിന്റെ തോത് പ്രകാരം പരസ്യമായി നൂറ് അടി അടിക്കുവാന്‍ ഇസ്ലാം കല്‍പിച്ചു. അവര്‍ സമൂഹത്തില്‍ അരാജകത്വം ഉണ്ടാക്കുന്നുവെങ്കിലും കുടുംബത്തിന്റെ തകര്‍ച്ചക്കോ അതുമൂലമുള്ള സാമൂഹിക പ്രശ്നങ്ങള്‍ക്കോ അത് നിമിത്തമാകുന്നില്ലല്ലോ?


കുറ്റവാളികള്‍ അല്ലാത്തവര്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ് ഇസ്ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊണ്ടുതന്നെ സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അത്തരം ആരോപണങ്ങളുന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കുവാന്‍ സന്നദ്ധരാവണം. അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്രത്യുത ആരോപിക്കുന്നവരാണ് ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി ക്വുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: "ചാരിത്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍ ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് അധര്‍മകാരികള്‍'' (ക്വുര്‍ആന്‍ 24:4)


പതിവ്രതകളെപ്പറ്റി ആരോപണങ്ങള്‍ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോ ബിയാണ്. അത്തരമാളുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയൊന്നുമല്ല. എണ്‍പതടി കിട്ടുമെന്ന് വന്നാല്‍ ആരും അത്തരം ദുരാരോപണങ്ങളുമായി നടക്കുകയില്ല. നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാന്‍ ആരും മുതിരുകയില്ല. ആരോപണങ്ങള്‍ പുകഞ്ഞ് നാലാ ളുടെ മുമ്പില്‍ നടക്കാന്‍ വയ്യാതെയായ എത്രയെത്ര പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ മീഡിയകള്‍ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് ഇത്തരം ഗോസിപ്പുകള്‍ ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങളെല്ലാം ഇസ്ലാമിക സമൂഹത്തിന് അന്യമായിരിക്കും. മാന്യമാരെ അകാരണമായി ആരോപണങ്ങളില്‍ മുക്കിക്കൊല്ലുന്ന അവസ്ഥ ആസമൂഹത്തില്‍ നിലനില്‍ക്കുകയില്ല. ആരെങ്കിലും അതിന് മുതിര്‍ന്നാല്‍ അവരെ പരസ്യമായി എണ്‍പത് അടി അടിക്കണമെന്നാണ് ക്വുര്‍ആനിന്റെ അനുശാസന.


വ്യഭിചാരത്തിന് ഇസ്ലാം നിശ്ചയിച്ച ശിക്ഷകള്‍ കഠിനമാണ്. വിവാഹിതരെങ്കില്‍ കല്ലെറിഞ്ഞുകൊല്ലുക! അവിവാഹിതരെങ്കില്‍ പരസ്യമായി നൂറടി! ഇത്തരം ശിക്ഷകള്‍ വിധിച്ച ഇസ്ലാം അതോടൊപ്പംതന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുവാന്‍ ആവശ്യമായ നിയമങ്ങള്‍ കൂടി ആവിഷ്കരിച്ചിട്ടുണ്ട്. നാലു ദൃക്സാക്ഷികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ മറ്റൊരാളുടെ പേരില്‍ വ്യഭിചാരാരോപണമുന്നയിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ കുടുങ്ങും. അവര്‍ക്ക് എണ്‍പത് അടി വീതം ലഭിക്കും. കള്ള സാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാണ്. ഒരു പാടുപേര്‍ കണ്ടുവെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ ഒരാള്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍ മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ ഉള്ള സാധ്യത തീരെയില്ലെന്നുതന്നെ പറയാം.


ബലാത്സംഗം വ്യക്തിയുടെ സ്വാതന്ത്യ്രത്തിനുമേലെയുള്ള കയ്യേറ്റവും അതിക്രമവും സമൂഹത്തോടുള്ള വെല്ലുവിളിയും സാമൂഹികധാര്‍ മികതക്കുനേരെയുള്ള കടന്നാക്രമണവുമാണ്. അതു ചെയ്യുന്നവന്റെ വ്യക്തിത്വവും ഇരക്കുണ്ടായ നഷ്ടങ്ങളും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമെല്ലാം കണക്കിലെടുത്തു കൊണ്ടാവണം അതിനുള്ള ശിക്ഷ നിര്‍ണയിക്കേണ്ടത്. കൊലപാതകം, മോഷണം, വ്യഭിചാരം എന്നിവയ്ക്കുള്ള ശിക്ഷാവിധികളെന്താണെന്ന് കൃത്യമായി പറഞ്ഞ ഇസ്ലാമിക പ്രമാണങ്ങള്‍ ബലാത്സംഗത്തിനുള്ള ശിക്ഷയെന്താണെന്ന് വ്യക്തമാക്കാത്തത് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാവണം അതിന്റെ ശിക്ഷ നിര്‍ണയിക്കേണ്ടത് എന്നതുകൊണ്ടായിരിക്കണം. വിവാഹിതരായ വ്യഭിചാരികളെ കല്ലെറിഞ്ഞുകൊല്ലണമെന്ന് നിഷ്കര്‍ഷിക്കുന്ന ഇസ്ലാമിക നിയമത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് ബലാത്സംഗത്തെ നോക്കിക്കാണുന്ന ന്യായാധിപന്‍ അതിന്റെ എല്ലാ തലങ്ങളെയും പരിഗണിച്ചുകൊണ്ട് ശിക്ഷ വിധിക്കണമെന്നാണ് ഇസ്ലാമിന്റെ താല്‍പര്യം. വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കുകയും അതോടൊപ്പംതന്നെ ബലാത്സംഗം ചെയ്യപ്പെട്ടവള്‍ക്ക് അവളുടെ വിവാഹമൂല്യത്തിന് തുല്യമായ തുക നല്‍കുകയും ചെയ്യുകയാണ് ബലാത്സംഗത്തിനുള്ള ശിക്ഷയെന്ന് ഇമാം മാലിക് (റ) വിധിച്ചത്(29) ഈ അടിസ്ഥാനത്തിലായിരിക്കണം. അല്ലാഹുവിനോടും ദൂതനോടും പോരാടുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തവരോടാണ് ബലാത്സംഗക്കാരെ താരതമ്യം ചെയ്യേണ്ടതെന്നും അവര്‍ക്ക് ക്വുര്‍ആന്‍ വിധിച്ച ശിക്ഷയാണ് ഇവര്‍ക്കും വിധിക്കേണ്ടതെന്നും പറഞ്ഞ പണ്ഡിതന്‍മാരുണ്ട്. ക്വുര്‍ആന്‍ പറയുന്നത് കാണുക: "അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകു ന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.'' (ക്വുര്‍ആന്‍ 5:33)


Reference:
1. Sex Education leads to more crimes against woman, Says Mumbai Police Chief: The Indian Express 18-01-2013
2. 'ഇനി ചോദ്യങ്ങള്‍ റേപ്പിസ്റുകളോടാവട്ടെ' മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജനുവരി 20-26
3. അതേ ലേഖനം
4. Criminal victimization in the United States, 2005: US Department of Justice; Dec 2006, NCJ 215244
5. National crime victimization Survey; Criminal victimization 2010, US Department of Justice, September 2011, NCJ 235508
6. Lin Lean Lim (Editor): The sex sector; the Economic and Social Base of Prostitution in South East Asia, 1998
7. കെ.പി. സേതുനാഥ്: പെണ്ണുടല്‍, വിപണി, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജനുവരി 13-19
8. Robert W.Mc Chesney: The Political Economy of Media, Enduring Issues,Emerging Di lemmas (2008) page 265
9. Kalle Lasn: Culture Jam; The Uncoing of America (1999) page 138
10. Jean Kilbourne: Can't Buy My Love: How advertising Changes the Way we Think and Feel (2000) page 121
11. www.drdavidlewis.co.uk / assets / neuro Market 1.pdf
12. Richard F. Taflinger Phd;Taking Adventage (1996) chapter 6
13. Christopher Lasch : The Culture of Narcissism (1979)
14. www.sutjhally.com
15. Sut Jhally: The Codes of Advertising (1990) page 12
16. www.jfox.neu.edu
17. www.accessmylibrary.com/coms 2/summery_0286-167083_ITM
18. http://findarticles.com/p/articles/mi_qn 4158
19. Jean Kilbourne: Can't buy my love (2000) page 186
20. ഇടമറുക് & ഗീതാ ഇടമറുക്: തായ്ലന്റിലൂടെ ഒരു യാത്ര, ന്യൂഡല്‍ഹി, 1992, ഭാഗം കക, പുറം 21
21. T.w cable adds porn after Disneydeal, Newyork Post, Sep 15, 2010.
22. With pot and porn outstripping corn, America's black economy is flying high’The Guardian, May 2, 2003
23. Study: Movies with sex, Nudity don't sell”CP Entertainment Jan 22, 2013, (www.christianpost.com).
24. Michael R. Libowitz, M.D: The chemistry of Love, Berkely, 1995. Page 80-86.
25. Agressian in Man: Hormone Levels are a Key, The Newyork Times, July 17, 1990
26. ബുഖാരി, മുസ്ലിം
27. ബുഖാരി, മുസ്ലിം
28. മാതൃഭൂമി ആഴ്ചപ്പതിപ്പ് 31.1.99
29. ഇമാം മാലിക്: അല്‍മുവത്വഅ് 2/734


Tuesday, February 12, 2013

ഫെബ്രുവരി ലക്കം സ്നേഹസംവാദം മാസിക പത്രാധിപകുറിപ്പ് മുന്‍ പോസ്റ്റിന്റെ തുടര്‍ച്ച

എം.എം അക്ബര്‍
എഡിറ്റോറിയല്‍
 
ഈ പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ  



പെണ്ണിനെ ഒരു കച്ചവടവസ്തുവും അവളുടെ സൌന്ദര്യത്തെ കേവലം ഒരു 'ചരക്കും' മാത്രമാക്കിത്തീര്‍ക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് പെണ്‍പക്ഷവാദികള്‍ക്കോ പെണ്ണെഴുത്തുകാര്‍ക്കോ യാതൊന്നും പറയാനില്ലെന്നതാണ് ഏറെ വിചിത്രം. സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നതു മാത്രമല്ല പരസ്യവിപണി പെണ്ണുങ്ങളോടു ചെയ്യുന്ന അക്രമം; അവളുടെ വ്യക്തിത്വം തീരുമാനിക്കുന്നത് അവളുടെ ചര്‍മ്മമാണെന്ന ധാരണയുണ്ടാക്കുകയും ചര്‍മ്മസൌന്ദര്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പെണ്ണിനെ അളക്കുന്ന അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നതാണ് അത് പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം. മാതൃത്വത്തെ പാപമായികാണുന്ന സംസ്കാരത്തിന്റെ ഉറവിടം അവളിലെ ലൈംഗികത മാത്രം കാണുന്ന രീതിയുടെ ഉപോല്‍പന്നമാണ്. മാതൃത്വവും വാര്‍ധക്യവുമെല്ലാം അവളുടെ തൊലിയഴകിനെ ബാധിക്കുമെന്നതിനാല്‍ അവയെല്ലാം ഉല്‍പാദനപരമല്ലാത്തതായിത്തീര്‍ന്നു, മുതലാളിത്തത്തിന്റെ നിഘണ്ടുവില്‍. ഒപ്പംതന്നെ അവള്‍ക്ക് ലൈംഗികത ആസ്വദിക്കാനാവാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു പരസ്യവിപണി. വസ്തുപ്രധാനമായ ലൈംഗികതയല്ല, വികാരസാന്ദ്രമായ ലൈംഗികതയാണ് പെണ്‍മനസ്സിനും ശരീരത്തിനും ആവശ്യമെന്നതിനാല്‍ തന്നെ രതിയെ വസ്തുവല്‍കരിക്കപ്പെടുന്ന സാമൂഹ്യ സംവിധാനത്തില്‍ സ്ത്രീക്ക് യഥാരൂപത്തില്‍ അത് ആസ്വദിക്കാനാവില്ല. പരസ്യവിപണി പെണ്‍വിരുദ്ധമാണെന്ന് ജീന്‍കില്‍ബോണിനെപോലുള്ളവര്‍ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പരസ്യങ്ങള്‍ വഴി പെണ്ണുടലിനെ വസ്തുവത്ക്കരിക്കുകയും തനിക്ക് ആസ്വദിക്കാനുള്ള ഒരു ഉപകരണം മാത്രമായി പുരുഷന്‍ അതിനെ മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തതാണ് അവളെ നേടിയെടുക്കാന്‍ എന്തു മാര്‍ഗവുമുപയോഗിക്കാമെന്ന് കരുതുന്നതിലേക്ക് ആണ്‍മനസ്സിനെ നയിച്ചതെന്നുമാണ് ഈ പഠനങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നത്. പെണ്‍ശരീരത്തിന്റെ സാമീപ്യവും സ്പര്‍ശവും രതിയുമാസ്വദിക്കുവാന്‍ സാധിക്കാത്തവര്‍ക്കും സ്വന്തം പെണ്ണില്‍ നിന്നുള്ള രതിയില്‍ സംതൃപ്തി ലഭിക്കാത്തവര്‍ക്കും വേണ്ടി മുതലാളിത്തം തുറന്നിട്ട വാതിലുകളിലൊന്നാണ് ലൈംഗിക പ്രദര്‍ശനത്തിന്റേത്. പുരുഷനെ പ്രലോഭിപ്പിക്കുന്ന ലൈംഗിക പ്രദര്‍ശനങ്ങളുടെ വാതിലുകള്‍ തുറന്നുകൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങളെ തങ്ങള്‍ക്കുള്ള ലൈംഗികാസ്വാദന കേന്ദ്രങ്ങളാക്കിത്തീര്‍ക്കാന്‍ സാമ്രാജ്യത്വം കെണികള്‍ തീര്‍ത്തത്. ഇടമറുക് തന്റെ മലേഷ്യന്‍ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലെത്തിയ ഒരു ഏജന്റ് തന്നെ ലൈംഗികത കണ്ട് ആസ്വദിക്കാനായി ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. രതിയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയച്ചപ്പോള്‍ അയാള്‍ ചോദിച്ചതായി ഇടമറുക് എഴുതുന്നു: "സ്ത്രീ-പുരുഷ ബന്ധം നേരിട്ടുകണ്ട് ആസ്വദിക്കാം. അതിനു വെറും അഞ്ചു ഡോളറേയുള്ളു. നായയും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം കാണണമെങ്കില്‍ പത്തു ഡോളര്‍. ഒറാങ്ങ്ഒട്ടാനും (ഒരുതരം ആള്‍ക്കുരങ്ങ്) പെണ്ണും തമ്മിലുള്ള ബന്ധം കാണണോ? അതിനും സ്ഥലമുണ്ട് പക്ഷെ, പതിനഞ്ച് ഡോളര്‍ കൊടുക്കണം''(20)


ലൈംഗികദൃശ്യങ്ങളുടെ പ്രദര്‍ശനം പൌരാണിക സംസ്കാരങ്ങളില്‍ പലതിലും നിലനിന്നിരുന്നുവെങ്കിലും ഇന്നത്തേതുപോലെ അതിന്റെ വ്യാപകവത്ക്കരണം മുമ്പൊന്നും തന്നെയുണ്ടായിട്ടില്ല. അച്ചടി മാധ്യമങ്ങളിലൂടെയുള്ള പോര്‍ണോഗ്രഫി ലാഭം കൊയ്യുന്ന ഏര്‍പ്പാടാണെന്ന് മനസ്സിലായതോടെ പ്ളേബോയ് മാഗസിനുകളുടെ വേലിയേറ്റം തന്നെയുണ്ടായി, മുതലാളിത്ത രാജ്യങ്ങളില്‍. സിനിമയും റ്റെലിവിഷന്‍ സീരിയിലുകളും രതിയുടെ പച്ചയായതും അല്ലാത്തതുമായ ദൃശ്യവത്ക്കരണമുള്‍ക്കൊള്ളുന്നവയായപ്പോള്‍ സ്വീകരണമുറികളില്‍ വെച്ചുതന്നെ ലൈംഗിക വൈകൃതങ്ങള്‍ ആസ്വദിക്കാമെന്ന അവസ്ഥയുണ്ടായി. അമേരിക്കന്‍ മാധ്യമഭീമന്‍മാരായ ടൈം വാര്‍ണര്‍ കമ്പനിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനമാണ് പോര്‍ണോഗ്രഫി ചാനലുകള്‍ വഴി ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ഏരിയയില്‍ ഇരുപത് ലക്ഷവും മൊത്തത്തില്‍ ഒന്നേകാല്‍ കോടിയും വരിക്കാരുള്ള ടൈംവാര്‍ണര്‍ കേബിള്‍ നെറ്റ് വര്‍ക്ക് 2010ല്‍ പുതുതായി എട്ട് ചാനലുകള്‍ കൂടി ലൈംഗികദൃശ്യങ്ങള്‍ക്കുവേണ്ടി മാത്രമായി തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത ഹര്‍ഷാരവങ്ങളോടെയാണ് അമേരിക്കന്‍ യുവത്വം സ്വീകരിച്ചത്.(21) ഓരോ ആഴ്ചയിലും അമേരിക്കയില്‍നിന്ന് 211 പുതിയ പോര്‍ണോഗ്രഫിക് സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.(22) ഇത് മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ അമേരിക്കയുടെ മാത്രം കണക്കാണ്. യൂറോപ്യന്‍ നാടുകളും ഏഷ്യന്‍ നാടുകളുമെല്ലാം പുറത്തുവിടുന്ന ലൈംഗികാഭാസ സിനിമകളുടെ കണക്ക് കൂടി കൂട്ടുമ്പോള്‍ മാത്രമേ ഓരോ ദിവസവും പുറത്തിറങ്ങുന്നത് എത്രമാത്രം അപകടകരമായ 'ദൃശ്യവിരുന്നു'കളാണെന്ന് മനസ്സിലാവൂ. 1969ല്‍ പോര്‍ണോഗ്രഫിയെ ആദ്യമായി നിയമവിധേയമാക്കിയ ഡെന്‍മാര്‍ക്കിന്റെ പാത പിന്‍പറ്റിക്കൊണ്ട് ആര്‍ എങ്ങനെ നശിച്ചാലും തുണിയുരിഞ്ഞും രതിദൃശ്യങ്ങള്‍ കാണിച്ചും പണമുണ്ടാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് മുതലാളിത്ത ലോകത്തെ രാജ്യങ്ങളെല്ലാം തന്നെ.


ഇന്റര്‍നെറ്റിന്റെ ആഗമനത്തോടെ ആര്‍ക്കും എവിടെവെച്ചും പോര്‍ണോഗ്രഫി ആസ്വദിക്കാമെന്ന അവസ്ഥ സംജാതമായി. 2011 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 36,68,48,493 വെബ്സൈറ്റുകളും 314.6 കോടി ഇ.മെയില്‍ വിലാസങ്ങളുമുള്ള വലിയൊരു ലോകമാണ് ഇന്റര്‍നെറ്റിന്റേത്. വൈജ്ഞാനിക വിസ്ഫോടനമെന്നാണ് ഇന്റര്‍നെറ്റിന്റെ ലോകത്തെക്കുറിച്ച് പറയാറുള്ളതെങ്കിലും അത് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് വളരുന്ന തലമുറയെ തിന്‍മകളിലേക്കു നയിക്കുവാനും തലച്ചോറിനെ വാണിജ്യവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ്. ആകെയുള്ള വെബ്സൈറ്റുകളില്‍ പന്ത്രണ്ട് ശതമാനത്തോളം പച്ചയായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നവയാണ്. പോര്‍ണോഗ്രാഫിക് വെബ്സൈറ്റുകള്‍ എന്ന് സ്വയം വിളിക്കുന്നവ കൂടാതെ എന്റര്‍ടൈന്‍മെന്റും, മാട്രിമോണിയല്‍, ഡേറ്റിംഗ് തുടങ്ങിയ തലക്കെട്ടിനു കീഴെ ലൈംഗികതയിലേക്ക് നയിക്കുന്ന സൈറ്റുകളുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. വെബ്സൈറ്റുകളില്‍ സേര്‍ച്ച് ചെയ്യപ്പെടുന്നതില്‍ 25 ശതമാനവും പോര്‍ണോഗ്രാഫിയാണ് എന്ന കണക്ക് നല്‍കുന്ന ഭീഷണമായ അറിവ് വിജ്ഞാനവിസ്ഫോടനമല്ല, പ്രത്യുത ധാര്‍മികത്തകര്‍ച്ചയാണ് ഇത് കൊണ്ട് ഉണ്ടാവാന്‍ പോകുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 15 മുതല്‍ 17 വരെ വയസ്സുകള്‍ക്കിടയിലുള്ളവരില്‍ 80 ശതമാനം പോര്‍ണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണെന്നും അത്തരക്കാര്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തുടങ്ങുന്നത് ശരാശരി പതിനൊന്നാം വയസ്സിലാണെന്നുമുള്ള സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഓരോ സെക്കന്റിലും 28,258 പേര്‍ ഇന്റര്‍നെറ്റ് പോര്‍ണോഗ്രഫി ആസ്വദിക്കുമ്പോള്‍ അത് വിറ്റ് കാശാക്കുന്നവരുടെ മേശവലിപ്പിലെത്തുന്നത് 3075.64 കോടി ഡോളറാണെന്നാണ് കണക്ക്. ഓരോ ദിവസവും 27 കോടിയോളം ഡോളര്‍ (1328 കോടി ഇന്ത്യന്‍ രൂപ) ക്യാമറക്കു മുന്നില്‍ വെച്ച് തുണിയഴിക്കുന്നവര്‍ സമ്പാദിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികതയാണ് യഥാര്‍ഥത്തില്‍ അഴിഞ്ഞുപോകുന്നതെന്നും അതുവഴി ഉണ്ടാകാന്‍ പോകുന്ന ദുരന്തം കണക്കു കൂട്ടാവുന്നതിലുമപ്പുറമാണെന്നുമുള്ള വസ്തുതുകള്‍ എല്ലാവരും വിസ്മരിക്കുകയാണ് ചെയ്യുന്നത്.

ലൈംഗികതയുടെ പച്ചയായ ആവിഷ്കാരമുള്ള സിനിമകളെയും വെബ്സൈറ്റുകളെയും മാത്രമെ പോര്‍ണോഗ്രഫിക് എന്ന വിശേഷത്തോടുകൂടി പരാമര്‍ശിക്കാറുള്ളൂ. പുറത്തിറങ്ങുന്ന സിനിമകളിലും സീരിയലുകളിലും ലൈംഗികമായി ഉത്തേജിപ്പിക്കുന്ന തരം ദൃശ്യങ്ങളില്ലാത്തവ വളരെ അപൂര്‍വമാണെന്ന് ആ രംഗത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.(23) പോര്‍ണോഗ്രഫിക് സിനിമകളെയും വെബ്സൈറ്റുകളേയും അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ് ഇത്തരം സിനിമയും ഗാനദൃശ്യങ്ങളുമെന്നാണ് പൊതുവായ വിലയിരുത്തലെങ്കിലും യഥാര്‍ഥത്തില്‍ വസ്തുത അതല്ല. പരസ്യമായി പോര്‍ണോഗ്രഫി പ്രഖ്യാപിക്കുന്ന സൃഷ്ടികള്‍ വ്യക്തികളുടെ സ്വകാര്യതകളിലോ അതിനുവേണ്ടി മാത്രമായുള്ള കൂട്ടായ്മകളിലോ മാത്രമായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നതെങ്കില്‍ ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്ന അര്‍ധനഗ്നരംഗങ്ങളും ചുംബനദൃശ്യങ്ങളും ഗാനനൃത്ത പ്രദര്‍ശനങ്ങളുമെല്ലാം കാണുന്നത് കുടുംബം ഒരുമിച്ചിരുന്നാണ്. ചെറി കുട്ടികളില്‍ വരെ ഇതൊന്നും തെറ്റല്ലെന്ന ബോധം വളരാന്‍ ഇത് കാരണമാകുന്നു. വളരെയേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാവുക. മക്കളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും പരസ്പരം കിടപ്പറകള്‍ പങ്കിടുന്ന സഹോദരി-സഹോദരന്മാരും ഉണ്ടാവുന്നത് ഈയൊരു ധാര്‍മികപരിസരത്തുനിന്നാണ്. ഒന്നിച്ചിരുന്ന് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഒന്നിച്ചുകിടന്നുകൂടേയെന്ന് അവരുടെ അന്തരംഗം ചോദിക്കുമ്പോള്‍ സഹോദരീ-പുത്രീ ബന്ധങ്ങളും സാമൂഹ്യമര്യാദകളുമെല്ലാം അവരുടെ മുമ്പില്‍ അപ്രത്യക്ഷമാവുന്നു. കൌമാരപ്രായത്തിലുള്ളവര്‍ കുറ്റവാളികളായിത്തീരുന്ന സാഹചര്യത്തിന് കളമൊരുക്കുന്നത് ലൈംഗികോത്തേജനത്തിന് കാരണമാകുന്ന ദൃശ്യങ്ങളുള്‍ക്കൊള്ളുന്ന സിനിമകളും സീരിയലുകളുമാണെന്ന വസ്തുത നിഷേധിക്കാന്‍ കടുത്ത മുതലാളിത്ത പക്ഷപാതികള്‍ക്കുപോലും കഴിയില്ല. ദല്‍ഹി പീഡനക്കേസിലെ പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അയാളാണ് ഇരയോട് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നുമുള്ള വസ്തുതകള്‍ ഓര്‍ക്കുക.


ലൈംഗികാകര്‍ഷണത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും ജീവശാസ്ത്രം കൂടി മനസ്സിലാക്കുമ്പോഴാണ് പെണ്ണിനെ ഒരു 'ചരക്ക്'’മാത്രമാക്കിത്തീര്‍ക്കുന്ന മുതലാളിത്തം എങ്ങനെയാണ് പെണ്‍പീഡനകഥകളിലെ വില്ലനായിത്തീരുന്നതെന്ന് നമുക്ക് കൃത്യമായി മനസ്സിലാവുക. ലൈംഗികാഭിനിവേശമുണ്ടാക്കുന്ന ഹോര്‍മോണാണ് ടെസ്റ്റോസ്റ്റെറോണ്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമെല്ലാം ലൈംഗികതാല്‍പര്യവും അഭിനിവേശവമുണ്ടാക്കുന്നത് ഇതേ ഹോര്‍മോണ്‍ തന്നെയാണ്. പുരുഷനില്‍ വൃഷണങ്ങളും സ്ത്രീയില്‍ അണ്ഡാശയങ്ങളുമാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍ശരീരം ഉത്പാദിപ്പിക്കുന്നതിന്റെ പത്തിരട്ടി ടെസ്റോസ്റ്ററോണ്‍ ഒരു ആണ്‍ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ലൈംഗികാഭിനിവേശമുണ്ടാവുന്നത് ഇതുകൊണ്ടാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാഹ്യമായ ലൈംഗികസമ്മര്‍ദങ്ങളുണ്ടാവുമ്പോള്‍ തലച്ചോറിലെ ഹൈപ്പോതലാമസ്, ഗൊണടോട്രോപ്പിന്‍ റിലീസിംഗ് ഹോര്‍മോണ്‍ (GnRH) പിറ്റ്യൂറ്ററി ഗ്രന്ഥിയിലേക്ക് അയക്കുന്നു. അപ്പോള്‍ പിറ്റ്യൂട്ടറിയില്‍നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണിനെയും (FSH) ലൂറ്റിനൈസിംഗ് ഹോര്‍മോണിനെയും (LH) കൂടിയാണ് ഗൊണാഡോട്രോപ്പിനുകള്‍ എന്നു പറയുന്നത്. രക്തത്തിലേക്ക് കലരുന്ന LH വൃക്ഷണത്തിലെത്തുകയും അപ്പോള്‍ ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു. ഇത് ലിംഗത്തെ ഉദ്ധരിക്കുകയും അതില്‍നിന്ന് കൌപേഴ്സ് സ്രവം പുറത്തുവരുന്നതിന് നിമിത്തമാവുകയും ചെയ്യുന്നു. ടെസ്റോസ്റ്ററോണ്‍ ഉത്പാദനം അതിന്റെ പാരമ്യത്തിലെത്തിയാല്‍ പിറ്റ്യൂട്ടറി ഗ്രന്ഥി LH ഉത്പാദനം നിര്‍ത്തുകയും ലൈംഗികബന്ധം നടക്കുന്നതുവരെ രക്തത്തിലെ ടെസ്റോസ്റ്ററോണ്‍ തോത് നിലനിര്‍ത്തുകയും ചെയ്യുന്നു. LH നോടൊപ്പം ഉത്പാദിപ്പിക്കപ്പെട്ട FSH ഇതേസമയം തന്നെ വൃഷണത്തിലെത്തി ശുക്ളോത്പാദനത്തെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. ടെസ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കുന്ന ഡോപമിനാണ് എന്ന രാസവസ്തു ലൈംഗികാഭിനിവേശവും സുഖവും പ്രദാനം ചെയ്യുന്നതിന് നിമിത്തമാകുന്നത്. രതിമൂര്‍ഛയിലെത്തി ലൈംഗികബന്ധം അവസാനിക്കുന്നതോടുകൂടി മാത്രമാണ് ഡോപമിന്‍ അളവു കുറയുകയും ലിംഗം പൂര്‍വാവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്നത്.(24) ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുകയും രതിമൂര്‍ഛ സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഡോപമിന്‍ അളവു കുറയാതെതന്നെ ശരീരത്തില്‍ നിലനില്‍ക്കുകയും ടെസ്റോസ്റ്ററോണ്‍ ഉപയോഗിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യുക സ്വാഭാവികമാണ്. ലൈംഗികതയുടെ അതിപ്രസരം നിലനില്‍ക്കുന്ന ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ പുരുഷ ശരീരത്തില്‍ ടെസ്റോസ്റ്ററോണ്‍ ഉത്പാദനം തകൃതിയായി നടക്കുകയും എന്നാല്‍ അതിന്റെ പ്രകൃതിപരമായ ഉപഭോഗം സംഭവിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്ത സ്ഥിതിയുമാണുള്ളത്. പുരുഷശരീരത്തില്‍ ടെസ്റോസ്റ്ററോണ്‍ അടിഞ്ഞുകൂടുകയാണ് ലൈംഗികാതിപ്രസരത്തിന്റെ ഫലമെന്നര്‍ഥം. 


ലൈംഗികാഭിനിവേശം സൃഷ്ടിക്കുന്നതോടൊപ്പം തന്നെ കുറ്റവാസനക്കും നിമിത്തമാകുന്നത് ടെസ്റോസ്റ്ററോണ്‍ ഹോര്‍മോണിന്റെ സാന്നിധ്യം മൂലമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.(25) എന്തുകൊണ്ടാണ് പുരുഷന്‍മാരില്‍ കുറ്റവാസന കൂടുതലെന്ന ചോദ്യത്തിന് സ്ത്രീകളുടേതിനേക്കാല്‍ പത്തിരട്ടി ടെസ്റോസ്റ്ററോണ്‍ ഉത്പാദനം പുരുഷന്‍മാരില്‍ നടക്കുന്നുണ്ടെന്നതും അത് പലപ്പോഴും ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നതുമാണ് ഉത്തരമായി അന്തസ്രാവ വ്യവസ്ഥാ വിദഗ്ധന്‍മാര്‍ പറയുക. ലൈംഗികദൃശ്യങ്ങളും എതിര്‍ലിംഗ സാമീപ്യവും വ്യാപകമായിട്ടുള്ള മുതലാളിത്ത കാലത്ത് പെണ്ണിനുനേരെയുള്ള അതിക്രമങ്ങള്‍ എന്തുകൊണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന ചോദ്യത്തിനുള്ള ജീവശാസ്ത്രപരമായ ഉത്തരം ഇതുതന്നെയാണ്. ടെസ്റോസ്റ്ററോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാനുള്ള മുഴുവന്‍ സാഹചര്യവും നില്‍നില്‍ക്കുകയും അത് നിയതമായ രീതിയില്‍ ഉപയോഗിക്കപ്പെടാതെ അടിഞ്ഞുകൂടുകയും ചെയ്യുന്നത് പുരുഷന്‍മാരെ അതിക്രമകാരികളാക്കുന്നതിന് കാരണമായി ഭവിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവച്ചുകൊണ്ട് നടത്തുന്ന സ്ത്രീപീഡന പരിഹാര പരിശ്രമങ്ങളൊന്നും വിജയിക്കുകയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.


സ്ത്രീയുടെ അര്‍ധനഗ്നതക്ക് പുരുഷനെ പ്രലോഭിപ്പിക്കുകയും അതിക്രമകാരിയാക്കിത്തീര്‍ക്കുകയും ചെയ്യുന്നതില്‍ ഗണ്യമായ പങ്കുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ആണ്‍കോയ്മയുടെ വക്താക്കളും ഇരകള്‍ക്കെതിരെ വേട്ടക്കാരെ സഹായിക്കുന്നവരുമായി ചിത്രീകരിക്കുന്നതിന് പകരം ആ പറയുന്നതില്‍ വസ്തുതയെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാനും ഉണ്ടെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുവാനാണ് പ്രശ്നപരിഹാരം ആഗ്രഹിക്കുന്നവര്‍ സന്നദ്ധമാകേണ്ടത്. ബാഹ്യമായ ലൈംഗിക സമ്മര്‍ദങ്ങളാണ് പുരുഷ മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിനെ ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞുവല്ലോ. കണ്ണ്, കാത്, നാവ്, മൂക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ബാഹ്യലോകത്തെക്കുറിച്ച് തലച്ചോറ് അറിയുന്നത്. പുരുഷന് ലൈംഗികമായ ആഗ്രഹം ജനപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒന്നാമത്തെ ഇന്ദ്രിയം കണ്ണാണ്. സ്ത്രീ സൌന്ദര്യത്തിന്റെ കാഴ്ച വഴി മാത്രം തന്നെ പുരുഷ ശരീരത്തില്‍ ടെസ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കപ്പെടുകയും ലിംഗോദ്ധാരണം സംഭവിക്കുകയും കൌപേഴ്സ് സ്രവം പുറത്തുവരികയുമെല്ലാം ചെയ്യും. പുരുഷനെ പ്രലോഭിപ്പിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രം കണ്ണാണെങ്കില്‍ ഇതിനുസമാനമായ സ്ത്രീയുടെ കേന്ദ്രങ്ങള്‍ കാതും ത്വക്കുമാണ്. തനിക്ക് ഇഷ്ടപ്പെട്ടയാളുടെ ശൃംഗാരം കേള്‍ക്കുകയും സ്പര്‍ശമേല്‍ക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീശരീരത്തില്‍ പുരുഷന് സ്ത്രീ സൌന്ദര്യം കാണുമ്പോഴുണ്ടാവുന്നതിന് സമാനമായ മാറ്റങ്ങളുണ്ടാവുന്നത്. സ്ത്രീനഗ്നതയും അര്‍ധനഗ്നതയുമെല്ലാം നോക്കുന്നിടങ്ങളിലെല്ലാമുള്ള മുതലാളിത്ത സാമൂഹ്യക്രമത്തില്‍ പുരുഷന്‍ അക്രമിയായിത്തീരുന്നുവെങ്കില്‍ അതിന്ന് ശിക്ഷിക്കേണ്ടത് അവരെ മാത്രമല്ലെന്നും അതിന്ന് അവനെ പ്രേരിപ്പിക്കുന്ന സാമൂഹ്യക്രമത്തെക്കൂടിയാണെന്നും പറയുന്നത് എങ്ങനെയാണ് വേട്ടക്കാരനുവേണ്ടിയുള്ള വേദാന്തമായിത്തീരുന്നത്.



വസ്ത്രധാരണത്തെയും ധാര്‍മികതയെയും സംബന്ധിച്ച ഇസ്ലാമിക നിയമങ്ങളെല്ലാം കാലഹരണപ്പെട്ടതാണെന്ന് സമര്‍ഥിക്കാന്‍ പരിശ്രമിച്ച് പ്രയാസപ്പെടുന്നവര്‍ പോലും വസ്ത്രധാരണത്തിലെ മാന്യതയെപ്പറ്റി സംസാരിക്കുന്നതിലെത്തിയിരിക്കുന്ന സാഹചര്യത്തിലും, ഇസ്ലാമിക വസ്ത്രധാരണത്തെ അപഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് മുതലാളിത്ത മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായ പൊതുസമൂഹത്തിന്റെ കയ്യടി നേടാന്‍ ശ്രമിക്കുന്ന ചില മതേതര ബുദ്ധിജീവികളുണ്ട്. അവര്‍ക്ക് അരോചകമായി തോന്നാമെങ്കിലും, വസ്ത്രധാരണത്തിലെ മാന്യത തന്നെയാണ് സ്ത്രീപീഡനങ്ങള്‍ ഇല്ലാതെയാക്കുന്നതിന്റെ പ്രാഥമികപടിയെന്ന വസ്തുത ഉറക്കെ പറയേണ്ട സമയം തന്നെയാണിത്. സ്ത്രീയെ ചരക്കായി ആപതിപ്പിക്കുന്ന മുതലാളിത്ത സംസ്കാരത്തോട് തന്റെ വസ്ത്രംകൊണ്ട് തന്നെ കലഹിക്കുന്നവളാകണം മുസ്ലിം സ്ത്രീയെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മുഖവും മുന്‍കയ്യും മാത്രം പുറത്ത് കാണുന്ന അയഞ്ഞ വസ്ത്രം ധരിച്ച് ഞാനൊരു 'ചരക്ക'ല്ലെന്നും സര്‍വശക്തന്റെ വിനീതയായ ദാസിയാണെന്നും വിളിച്ചുപറയുകയും എത്രതന്നെ പ്രലോഭിപ്പിക്കപ്പെട്ടാലും മുതലാളിത്തത്തിന്റെ കെണിയിലകപ്പെടാതിരിക്കാന്‍ ദൈവിക നിയമങ്ങളുടെ പരിചയുപയോഗിച്ച് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് വസ്ത്രധാരണത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്നവളാണ് മുസ്ലിം സ്ത്രീ. ഹിജാബ് ധരിക്കാനുള്ള ക്വുര്‍ആനിക കല്‍പനയില്‍ ആദ്യം പറയുന്നത് 'അവള്‍ തിരിച്ചറിയപ്പെടാന്‍ അതാണുത്തമം' എന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. കാമഭ്രാന്തന്‍മാര്‍ക്ക് കടിച്ചുകീറാനോ പൂവാലന്‍മാര്‍ക്ക് സ്പര്‍ശരോഗം ശമിപ്പിക്കാനോ കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനോ ഉള്ള കേവല വസ്തുവല്ല താനെന്നും അല്ലാഹുവിന്റെ നിയമങ്ങളുടെ ശീതളിമയില്‍ അവന്‍ അനുവദിച്ച സ്വാതന്ത്യ്രം ആസ്വദിച്ചും അനുഭവിച്ചും കഴിയുന്ന വിനീതയായ ദൈവദാസിയാണ് താനെന്നും തിരിച്ചറിയാന്‍ നിമിത്തമാവുമെന്നതാണ് മുസ്ലിം സ്ത്രീയുടെ വസ്ത്രമെന്നര്‍ഥം.


എന്തിനാണ് ഇസ്ലാമികമായ വസ്ത്രധാരണമെന്ന ചോദ്യത്തിന് ക്വുര്‍ആന്‍ നല്‍കുന്ന രണ്ടാമത്തെ മറുപടി 'അവള്‍ അക്രമിക്കപ്പെടാതിരിക്കാന്‍' എന്നാണ്. പുരുഷനെ പ്രലോഭിപ്പിക്കുന്ന വസ്ത്രങ്ങള്‍ അവനെ അക്രമകാരിയാക്കിത്തീര്‍ക്കാമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ച ഇന്നും ഈ ക്വുര്‍ആനിക നിര്‍ദേശത്തെ കളിയാക്കുന്നവരുണ്ട്. ലൈംഗിക മനഃശാസ്ത്രത്തെയും ലൈംഗികതയുടെ രസതന്ത്രത്തെയും കുറിച്ച് രണ്ടായിരാമാണ്ടിനുശേഷം എഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളേതെങ്കിലും വായിക്കണമെന്നു മാത്രമാണ് അത്തരക്കാരോട് നമുക്ക് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്. ഈ ക്വുര്‍ആന്‍ കല്‍പനയെ ബലപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങളെല്ലാം എന്ന വസ്തുതയെ നിഷേധിക്കാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക? അല്ലാഹു പറയുന്നു: "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (ക്വുര്‍ആന്‍ 33:59)


സ്ത്രീസൌന്ദര്യം അന്യര്‍ക്ക് ആസ്വദിക്കുവാനോ ആസ്വദിപ്പിക്കുവാനോ വേണ്ടിയുള്ളതല്ലെന്നാണ് ഇസ്ലാമിന്റെ നിലപാട്. സൌന്ദര്യമുപയോഗിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിംഗ് അതുകൊണ്ട് ഇസ്ലാം അനുവദിക്കുന്നില്ല. "(നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.'' (ക്വുര്‍ആന്‍ 24:30,31)


അന്യപുരുഷന്‍മാരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള എല്ലാ വസ്ത്രാലങ്കാരങ്ങളും ഉടയാടകളും ശൃംഗാരങ്ങളുമെല്ലാം ഇസ്ലാം നിരോധിച്ചു. പ്രവാചകപത്നിമാരോടായി ക്വുര്‍ആന്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ എല്ലാ വിശ്വാസിനികള്‍ക്കും ബാധകമാണ്. "പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.'' (ക്വുര്‍ആന്‍ 33:32,33)


വ്യഭിചാരത്തെ മഹാപാതകമായാണ് ഇസ്ലാം കാണുന്നത്. സത്യവിശ്വാസികളുടെ സ്വഭാവത്തെകുറിച്ച് പരാമര്‍ശിക്കവെ ക്വുര്‍ആന്‍ പറയുന്നു: "അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.'' (ക്വുര്‍ആന്‍ 25:68)


ഇബ്നു മസ്ഊദ് (റ) നിവേദനം. ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ഏതാണ് ഏറ്റവും വലിയ പാപം? അവിടുന്ന് പറഞ്ഞു: നിന്നെ സൃഷ്ടിച്ച രക്ഷിതാവിന് നീ സമന്മാരെയുണ്ടാക്കല്‍. ഞാന്‍ വീണ്ടും ചോദിച്ചു, പിന്നെയോ? അവിടുന്ന് പറഞ്ഞു: നിന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന ഭയത്താല്‍ നീ നിന്റെ സന്താനത്തെ വധിക്കല്‍. ഞാന്‍ വീണ്ടും ചോദിച്ചു. പിന്നെയോ? അവിടുന്ന് പറഞ്ഞു: നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീ വ്യഭിചരിക്കല്‍.(26)


ജാബിര്‍ ബ്നു സമുറ(റ) നിവേദനം ചെയ്യുന്ന ദീര്‍ഘമായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്... അങ്ങിനെ ഞങ്ങള്‍ അടുപ്പു പോലെയുള്ള ഒരു സാധനത്തിന്റെയടുത്തെത്തി. അതിനകത്തു നിന്ന് നിലവിളികളും ശബ്ദ കോലാഹങ്ങളും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ അതിലേക്ക് നോക്കി അതില്‍ നിറയെ നഗ്നരായ സ്ത്രീ പുരുഷന്മാരായിരുന്നു. താഴ്ഭാഗത്തു നിന്ന് വരുന്ന തീജ്ജ്വാലകള്‍ അവരെ കരിക്കുമ്പോള്‍ അവര്‍ അട്ടഹസിച്ച് നിലവിളിക്കുമായിരുന്നു. ഞാന്‍ ചോദിച്ചു ഇവരാരാണ്? അവര്‍ നബി(സ്വ)യോട് മുന്നോട്ട് നടക്കുവാന്‍ പറഞ്ഞു... അവസാനം അവര്‍ നബി(സ്വ)യോട് എല്ലാം വിശദീകരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു: അടുപ്പു പോലെയുള്ള തീ കുണ്ഠാരത്തില്‍ കണ്ട സ്ത്രീ പുരുഷന്മാര്‍ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്.(27)


വ്യഭിചാരത്തെകുറിച്ചു പറയുമ്പോള്‍ അതൊരു നീചവൃത്തിയും പൈശാചിക പ്രവര്‍ത്തനവുമാണെന്ന് വ്യക്തമാക്കുകയും അതിലേക്ക് അടുപ്പിക്കുന്ന യാതൊന്നും തന്നെ ചെയ്തു പോകരുതെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നുണ്ട്, ക്വുര്‍ആന്‍. "നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.'' (ക്വുര്‍ആന്‍ 17:32)


വ്യഭിചാരത്തിലേക്ക് പ്രലോഭിക്കുന്ന യാതൊരു വിധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാവരുതെന്ന് മുഹമ്മദ് നബി(സ്വ) പ്രത്യേകം നിഷ്കര്‍ഷിച്ചു. അന്യസ്ത്രീപുരുഷന്‍മാര്‍ ഒറ്റയ്ക്കാകരുതെന്നും ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും ലൈംഗികവികാരത്തോടെ പരസ്പരം നോക്കരുതെന്നുമെല്ലാം ഉള്ള പ്രവാചക കല്‍പനകള്‍ ഈ ക്വുര്‍ആന്‍ വചനത്തെ എങ്ങനെ പ്രയോഗവല്‍ക്കരിക്കാമെന്നാണ് പഠിപ്പിക്കുന്നത്.


ഒരല്‍പം കൂടി ബാക്കിയുണ്ട് ഉടനെ പോസ്റ്റു ചെയ്യാം

Saturday, February 9, 2013

ഫെബ്രുവരി ലക്കം സ്നേഹസംവാദം മാസിക പത്രാധിപകുറിപ്പ്

എം.എം അക്ബര്‍
എഡിറ്റോറിയല്‍
 

"ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി ശരിക്കും ചിന്തിക്കേണ്ടതുണ്ട്. അമേരിക്കയെ നോക്കുക. അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസമുണ്ട്. പക്ഷെ അവിടെ പഠിപ്പിക്കപ്പെടുന്നത് എങ്ങനെയാണ് ലൈംഗികബന്ധം ആയാസരഹിതമായി സാധ്യമാവുകയെന്നാണ്. പുകവലിയേക്കാള്‍ സാധാരണയാണ് അവിടെ നടക്കുന്ന ബലാത്സംഗങ്ങളെന്നാണ് ഒരു സര്‍വെ വ്യക്തമാക്കുന്നത്. തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസത്തെ ഉള്‍പ്പെടുത്തിയ നാടുകളിലെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ശാരീരികമെന്നതിലേറെ മാനസികമാണ് ലൈംഗികാതിക്രമങ്ങള്‍. ഇന്നത്തെ ജനങ്ങള്‍ മാനസികമായി മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നതിനാലാണിത്. വിദ്യാലയങ്ങളില്‍ വെച്ച് ആവശ്യമായ ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ടെലിവിഷന്‍ സീരിയലുകള്‍ വിവാഹേതരരതിയും വിവാഹപൂര്‍വരതിയും പച്ചയായി അവതരിപ്പിക്കന്നു. ആരും അതിനെ എതിര്‍ക്കുന്നില്ല. അതോടൊപ്പം തന്നെ പുതിയ തലമുറക്ക് ലൈംഗിക-അശ്ളീല സൈറ്റുകളിലേക്ക് (pornographic sites) എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയുന്നു. ഇന്റര്‍നെറ്റുള്ള മൊബൈല്‍ഫോണുകള്‍ ഇക്കാര്യങ്ങളെല്ലാം എളുപ്പമാക്കിത്തീര്‍ത്തിരിക്കുന്നു.''(1)
2012 ഡിസംബര്‍ 16-ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനു ശേഷം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന, സ്ത്രീപീഡനത്തിന്റെ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച ചര്‍ച്ചകളില്‍ വേറിട്ട ശബ്ദമായതുകൊണ്ടാണെന്നുതോന്നുന്നു മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗിന്റെ അഭിപ്രായപ്രകടനം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. പീഡനചര്‍ച്ചകളില്‍ ലൈംഗിക വിദ്യാഭ്യാസം പ്രതിചേര്‍ക്കപ്പെടുന്നത് ആദ്യമായിട്ടാണ് എന്നതിനാല്‍ പ്രതികരിച്ചവരിലും ഏറെ പുതുമുഖങ്ങളുണ്ട്. സത്യപാല്‍സിംഗ് പറഞ്ഞ വസ്തുതകളുമായി സംവേദനക്ഷമമായി സംവദിക്കുന്നതിനുപകരം ആണ്‍കോയ്മയുടെ മൂര്‍ത്തീമദ്ഭാവമായി  



അദ്ദേഹത്തെ ചിത്രീകരിക്കുകയും പതിവ് ശൈലിയില്‍ ഭത്സിക്കുകയും ചെയ്യുന്ന രീതി തന്നെയാണ് മിക്ക പ്രതികരണങ്ങളിലും മുഴച്ചുകാണുന്നത്. പെണ്‍പീഡനത്തെപ്പറ്റി വിലപിക്കുകയും അതിന്റെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കണമെന്ന് പറയുന്നവരെയെല്ലാം പുരുഷാധിപത്യത്തിന്റെ തൊപ്പി ധരിച്ചവരായി ചിത്രീകരിച്ച് എറിഞ്ഞു കൊല്ലുകയും ചെയ്യുകയെന്ന സൃഗാലതന്ത്രമാണ് മുതലാളിത്ത ധാര്‍മികതയുടെ കൂട്ടിക്കൊടുപ്പുകാരായ സാംസ്കാരിക ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും പയറ്റുന്നതെന്നു വ്യക്തമാക്കുന്നതാണ് ഈ പ്രതികരണങ്ങളെല്ലാം.

ബലാത്സംഗങ്ങള്‍ വാര്‍ത്തയാവുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് പെണ്‍സുരക്ഷയെന്നു തോന്നിക്കുന്നതാണ് ഡല്‍ഹി കൂട്ടബലാത്സംഗത്തിനുശേഷമുള്ള ചര്‍ച്ചകളെന്ന വസ്തുത തമസ്കരിക്കാനാണ് മാധ്യമങ്ങള്‍ക്ക് ഇഷ്ടം. സ്ത്രീകള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നുവെന്നതാണ് ഒരു സംസ്കാരം എത്രത്തോളം പുരോഗമനപരവും മാനവികവുമാണെന്ന് നിര്‍ണിയിക്കുന്നത് എന്ന് പേനയുന്തുന്നവര്‍ തന്നെ സ്ത്രീപീഡനത്തിന്റെ അണിയറശില്‍പികളായിത്തീരുന്നതാണ് മാധ്യമലോകത്ത് നാം കാണുന്നത്. 'ആഗോളവത്ക്കരണം സ്ത്രീയെ ഉപയോഗിച്ച് വലിച്ചെറിയാവുന്ന ചരക്കാക്കി മാറ്റിയതെങ്ങനെ'യെന്ന് അപഗ്രഥിച്ച് ഇരകളുടെ പക്ഷത്താണ് തങ്ങളെന്ന് ആണയിടുന്ന മുത്തശ്ശിവാരിക തന്നെ ലൈംഗികതയുടെ ജനാധിപത്യവത്ക്കരണത്തിനു വേണ്ടിയും വാദിക്കുന്നത് കാണുമ്പോള്‍ എത്ര സമര്‍ഥമായാണ് ചെന്നായ ആട്ടിന്‍തോലണിയുന്നതെന്ന്, രാജഭക്തികൊണ്ട് രാജനഗ്നതയെ മറച്ചുവെക്കാനറിയാത്തവര്‍ക്കെല്ലാം മനസ്സിലാകുന്നുണ്ട്. ആറുപേര്‍ മാറിമാറി ഉപയോഗിച്ച് ശരീരക്ഷതമേറ്റതിനാല്‍ മരണത്തിന് കീഴടങ്ങേണ്ടിവന്ന പെണ്‍കുട്ടിയുടെ വേദനയെപ്പറ്റി വാചാലരാകുന്നവര്‍, ചുവന്ന തെരുവുകളില്‍ ഒരൊറ്റ ദിവസം തന്നെ നിരവധി പേരുടെ പീഡനങ്ങള്‍ക്കിരയാവുകയും എയ്ഡ്സും ഗൊണേറിയയും ബാധിച്ച് നരകിച്ച് മരിക്കേണ്ടി വരികയും ചെയ്യുന്നവരെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുന്നത് അവരുടെ ഇരട്ടത്താപ്പാണെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതുരണ്ടും മുതലാളിത്തത്തിന്റെ കളികള്‍ തന്നെയാണ്. ചിലതെല്ലാം വിളിച്ചുപറയേണ്ടത് പലതും വിളിച്ചുപറയാതിരിക്കുന്നതിനുള്ള മറയും മനഃശാസ്ത്രപ്രതിരോധവുമാണെന്ന് കൃത്യമായി അറിയാവുന്നവരാണല്ലോ ഇതിനെല്ലാം പിന്നിലുള്ള ചരടുവലിക്കാര്‍. ബലാത്സംഗത്തെ പ്രശ്നവത്ക്കരിക്കുകയും ലൈംഗികതൊഴിലിനുനേരെ മൃദുല സമീപനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രജ്ജ്വല എന്ന സംഘടനയുടെ സ്ഥാപക സുനിതാ കൃഷ്ണന്റെ ഇന്റര്‍വ്യൂവിനെങ്കിലും ഒന്നു ചെവി കൊടുക്കട്ടെ.

"സംസാരിച്ച് തീരാന്‍ നേരം സുനിതാ കൃഷ്ണന്‍ ലാപ്ടോപ്പില്‍ ഒരു ഫോട്ടോ കാണിച്ചു. പിങ്ക് നിറത്തിലുള്ള ഉടുപ്പിട്ട ഒരാളുടെ. അത് ഒരു പെണ്‍കുട്ടിയാണെന്ന് അവര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ കണ്ണുകള്‍കൊണ്ട് ആ പെണ്‍കുട്ടി വല്ലാത്തൊരു നോട്ടം നോക്കുന്നു. കവിളുകളില്‍ തൊലി മാത്രമെയുള്ളൂ. ആ പെണ്‍കുട്ടിയുടെ ആ നിമിഷത്തിനും മരണത്തിനും ഇടയ്ക്ക് അഞ്ച് മിനിട്ടാണ് ദൂരം. മരിക്കാന്‍ കാത്തുകിടക്കുമ്പോഴും തറയ്ക്കുന്ന നോട്ടം. പതിമൂന്നാമത്തെ വയസ്സില്‍ ലൈംഗികവിപണിയിലേക്ക് കൂട്ടിക്കൊടുക്കപ്പെട്ട കുട്ടി. പതിനാറാമത്തെ വയസ്സില്‍ സുനിതാ കൃഷ്ണന്‍ അവളെ രക്ഷപ്പെടുത്തി. എച്ച്.ഐ.വി പോസിറ്റീവായിരുന്ന അവള്‍ 19ാമത്തെ വയസ്സില്‍ മരിച്ചു. മരിക്കുന്ന അന്ന് അവള്‍ സുനിതയെ കാണണമെന്ന് പറഞ്ഞു. അവസാന ആഗ്രഹമെന്ന നിലയില്‍ അവര്‍ ചെന്നു. എന്റെ ഒരു ഫോട്ടോയെടുക്കുമോ എന്ന് അവള്‍ സുനിതയോട് ചോദിച്ചു. മൊബൈല്‍ ഫോണില്‍ സുനിത ഫോട്ടോയെടുത്തു. എന്തിനാണ് ഫോട്ടോയെടുക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: "പല സ്ഥലത്തും ക്ളാസെടുക്കാനും പ്രസംഗിക്കാനുമൊക്കെ പോകുന്നതല്ലേ? അപ്പോള്‍ എന്റെ ഈ ഫോട്ടോ കാണിക്കണം. എന്നിട്ട് പറയണം എന്താണ് ബലാത്സംഗമെന്നും ലൈംഗിക കച്ചവടമെന്നും.''


തന്റെ രൂപത്തെ ഇതുപോലെ അവള്‍ കണ്ണാടിയില്‍ കണ്ടിട്ടുണ്ടാവുമോ എന്ന് അറിയില്ല. പക്ഷേ കാമം സ്ഖലിച്ചുതീര്‍ക്കാന്‍ പെണ്‍ശരീരത്തെത്തേടി ചന്തയിലെത്തുന്ന പൊതുബോധമനസ്സ് 19ാമത്തെ വയസ്സില്‍ എച്ച്.ഐ.വി പോസിറ്റീവായി മരിച്ചുപോയ ഈ പെണ്‍കുട്ടിയെ ഓര്‍ക്കണം. പുരുഷന്റെ അധികാരവും കാമവും കാണിക്കാന്‍ വേണ്ടി ഇരയാക്കപ്പെടുന്ന കോടിക്കണക്കിന് പെണ്‍കുട്ടികള്‍ക്കും ഇതേ തറയ്ക്കുന്ന നോട്ടമാണ്."(2)

ലോകത്തെ ഏറ്റവുമധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് ലൈംഗികതയെ ഉദാരവത്ക്കരിക്കുവാന്‍ പരമാവധി പരിശ്രമിക്കുന്ന, മുതലാളിത്തത്തിന്റെ ഉരുക്കുകോട്ടയായ അമേരിക്കയിലാണെന്ന വസ്തുത സെക്സിന്റെ ജനാധിപത്യവത്ക്കരണത്തിനുവേണ്ടി വാദിക്കുന്നവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്. അമേരിക്കയില്‍ ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് കണക്ക്.(3) 2005ല്‍ മാത്രം 1,91,670 ബലാത്സംഗ-ലൈംഗികാതിക്രമങ്ങളുടെ ഇരകളുണ്ടായിട്ടുണ്ടെന്നതാണ് അമേരിക്കന്‍ നീതിന്യായവ്യവസ്ഥയുടെ ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നത്.(4) 2009ല്‍ ഇത് 1,25,920 ആയി കുറഞ്ഞുവെങ്കിലും 2010ല്‍ വീണ്ടും 1,88,380 ആയി വര്‍ധിക്കുകയാണുണ്ടായത്.(5) ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ ആവശ്യമുള്ളത്ര ലൈംഗികത ആസ്വദിക്കുന്നതിനുള്ള അവസരമുണ്ടാവുകയെന്ന സെക്സിന്റെ ജനാധിപത്യവത്ക്കരണം സാധ്യമായാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാകുമെന്ന് വാദിക്കുന്നവര്‍ കാണാന്‍ മടിക്കുന്ന കണക്കുകളാണിവ. ഏതു തരത്തിലുമുള്ള ലൈംഗികതയും വില കൊടുത്തു വാങ്ങാവുന്ന അമേരിക്കയിലെന്തുകൊണ്ട് സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് മനസ്സിലാക്കാന്‍ മുതലാളിത്തം നല്‍കിയ കണ്ണടകളിലൂടെ ലോകത്തെ നോക്കിക്കാണുന്നവര്‍ക്ക് കഴിയില്ല. മുതലാളിത്ത സിദ്ധാന്തങ്ങളുടെയും സ്വതന്ത്ര വിപണീ മാര്‍ക്കറ്റിന്റെയും സ്വാഭാവികതയാണ് നാരിമാര്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെന്ന് മനസ്സിലാകണമെങ്കില്‍ അത് നല്‍കുന്ന തലച്ചോറുകളില്‍നിന്ന് മാറിനിന്ന് ചിന്തിക്കുവാനാകണം. അങ്ങനെ ചിന്തിക്കുമ്പോഴാണ് മാനവികവും ജനാധിപത്യപരവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്വതന്ത്രവിപണി എത്രത്തോളം പെണ്‍വിരുദ്ധവും മാനവികവിരുദ്ധവുമാണെന്ന് മനസ്സിലാവു.

'സ്വതന്ത്രവിപണി' പുറത്തുനിന്നുള്ള നിയന്ത്രണങ്ങളോ നിയമങ്ങളോ അംഗീകരിക്കുന്നില്ല. ലാഭമുണ്ടാക്കുന്നതെല്ലാം അതിന്ന് 'ചരക്കാ'ണ്; 'ഗുണപരമായ വേര്‍തിരിവുകളില്ലാതെ വിപണിയില്‍ വിതരണം ചെയ്യപ്പെടുന്നതും ആവശ്യക്കാരുള്ളതുമായ സാധനമാണ് ചരക്ക്' (commodity) എന്നാണ് സാമ്പത്തികശാസ്ത്രത്തിന്റെ നിര്‍വ്വചനം. മദ്യവും മയക്കുമരുന്നുകളും രതിയുമെല്ലാം ഈ നിര്‍വ്വചനപ്രകാരം ചരക്കുകളാണ്. ഇവയ്ക്ക് നിലനില്‍ക്കുവാന്‍ അവകാശമുണ്ട്; മാന്യമായ അവകാശം! അതുകൊണ്ടാണ് അഭിസാരിക (prostitute) എന്ന് വിളിക്കുന്നതിനു പകരം ലൈംഗികത്തൊഴിലാളി (sex worker) എന്നു തന്നെ വിളിക്കണമെന്ന് സ്വതന്ത്രവിപണിയുടെ വക്താക്കള്‍ ശാഠ്യം പിടിക്കുന്നത്. ലൈംഗികത വില്‍ക്കുകയും വാങ്ങുകയും പുനര്‍വില്‍പന നടത്തുകയുമെല്ലാം ചെയ്യേണ്ട ഒരു വ്യവസായമാണെന്നാണ് അവരുടെ കാഴ്ചപ്പാട്. പ്രസ്തുത വ്യവസായം വഴി കോടികളുടെ വിനിമയങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലൈംഗിക വ്യവസായത്തിലെ (sex industry) തൊഴിലാളികളാണ് സ്വതന്ത്രവിപണിയുടെ വീക്ഷണത്തില്‍ ലൈംഗികത്തൊഴിലാളികള്‍. രതിവില്‍ക്കുന്നവരും (prostitute), കൂടെ നടന്ന് രതിസുഖം നല്‍കുന്നവരും (escorts) പരപീഡേച്ഛയില്‍ അധിഷ്ഠിതമായ ലൈംഗികസംതൃപ്തിക്ക് ഉപയോഗിക്കുന്നവരും (domnatrices) കാഴ്ചയിലൂടെ ലൈംഗികാഭിനിവേശമുണ്ടാക്കുന്നതിനു വേണ്ടിയുള്ള ചിത്രമെടുക്കാനും അഭിനയിക്കുവാനും സന്നദ്ധരാകുന്നവരും (pronography) എല്ലാം ലൈംഗികത്തൊഴിലാളികളാണ്. കോടിക്കണക്കിന് ഡോളറുകളാണ് ഈ വ്യവസായം വഴി ക്രയവിക്രയം ചെയ്യപ്പെടുന്നത്.



അമേരിക്കയില്‍ നൊവാഡാ സ്റേറ്റിലെ ലാസ് വേഗാസ് നഗരത്തിലേക്ക് കയറുമ്പോള്‍ തന്നെ 'പാപനഗരത്തിലേക്ക് സ്വാഗതം' (Welcome to Sincity) എന്ന കൂറ്റന്‍ നിയോണ്‍ ബോര്‍ഡാണ് ഒരാളെ സ്വാഗതം ചെയ്യുന്നത്. എല്ലാ തിന്‍മകളും അതിന്റെ പൂര്‍ണവും നഗ്നവുമായ രീതിയില്‍ നടമാടുന്ന പാപനഗരം! പൂര്‍ണ നഗ്നനൃത്തം നടക്കുന്ന 31 ക്ളബ്ബുകള്‍! നഗ്നതാ വിനോദങ്ങളിലൂടെ മാത്രം എണ്ണൂറുകോടി ഡോളര്‍ വരുമാനം! രണ്ടു ഡസനിലധികം ചൂതാട്ടകേന്ദ്രങ്ങള്‍! അവിടെ നടക്കുന്നത് കോടിക്കണക്കിന് ഡോളറിന്റെ ചൂതാട്ടം. രതിയെയും ചൂതാട്ടത്തെയും ചൂടുപിടിപ്പിക്കുവാന്‍ മദ്യത്തിന് പകുതി വിലമാത്രം! പാപനഗരത്തില്‍ ഒരു വര്‍ഷമെത്തുന്ന സന്ദര്‍ശകര്‍ നാലുകോടി! പാപങ്ങള്‍ക്ക് വേണ്ടിമാത്രം ഒരു നഗരമുണ്ടാക്കുവാന്‍ മുതലാളിത്ത സ്വതന്ത്രവിപണിക്കു മാത്രമേ കഴിയൂ.

എങ്ങനെയും പണമുണ്ടാക്കുകയെന്ന സംസ്കാരത്തില്‍ ലൈംഗികസുഖം കച്ചവടചരക്കാകുമ്പോള്‍ സുഖം പണം കൊടുത്ത് വാങ്ങുവാന്‍ മനഃശാസ്ത്രപരമായി അസാധ്യമായ സ്ത്രീ അവമതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയാണെന്ന വസ്തുത ലോകത്തെവിടെയുമുള്ള സ്ത്രീപ്രശ്നങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന മീഡിയ മറച്ചുവെക്കുന്നു. മറ്റു നാടുകളെയും തങ്ങളുടെ രതിസുഖത്തിന് പറ്റിയ രീതിയില്‍ പരിവര്‍ത്തിപ്പിക്കുവാനായി സെക്സ് ടൂറിസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് സ്വതന്ത്രവിപണിയുടെ വക്താക്കള്‍ വാചാലരാകുന്നു. അവരുടെ ത്രസിപ്പിക്കുന്ന കണക്കുകള്‍ മൂന്നാം ലോകത്തിലേക്ക് മീഡിയ കയറ്റുമതി ചെയ്യുമ്പോള്‍ അതു കണ്ട് അവിടെയുള്ള ഭരണാധികാരികളുടെ കണ്ണു തള്ളുന്നു. അവിടുത്തെ ജനങ്ങളെ സെക്സ് ടൂറിസത്തിന് പറ്റിയ രീതിയില്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യാന്‍ 'യുനെസ്കോ' വഴി ലൈംഗിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നു. എല്ലായിടത്തു നിന്നും യഥേഷ്ടം സുഖം ആസ്വദിക്കുവാന്‍ ഇതുവഴി മുതലാളിമാര്‍ക്ക് വഴി തുറക്കുന്നു. 1993ലെ കണക്കുകള്‍ പ്രകാരം ഇന്തോനേഷ്യയില്‍ രണ്ടര ലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട്. മലേഷ്യയില്‍ ഇത് ഒന്നര ലക്ഷത്തോളവും ഫിലിപ്പീന്‍സില്‍ ആറു ലക്ഷത്തോളവുമാണ്. തായ്ലന്റില്‍ ഇവരുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. 1993-95 ല്‍ മാത്രം തായ്ലാന്റിന് 2700 കോടി ഡോളറാണത്രെ ലൈംഗികവ്യവസായം വഴി ലഭിച്ചത്!(6)

രതിവ്യവസായത്തെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖകന്റെ നിരീക്ഷണങ്ങള്‍ ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. "ലോകത്തില്‍ ഇന്നേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചരക്കുകളിലൊന്നാണ് പെണ്ണുടല്‍. ആസൂത്രിതവും സംഘടിതവുമായ നിലയില്‍ ആഗോളതലത്തിലരങ്ങേറുന്ന ഈ വ്യവസായം മറ്റേതൊരു വ്യവസായത്തെപ്പോലെയും അതിന്റെ നടത്തിപ്പുകാരുടെ ലാഭത്തിനുവേണ്ടിയാണ് രൂപപ്പെടുത്തിയിട്ടുള്ളതും നിലനില്‍ക്കുന്നതും.

സ്ത്രീ-പുരുഷ ബന്ധത്തിലെ ഉദാത്തവും ആഹ്ളാദകരവുമായ ലൈംഗികത രതിവ്യവസായമായി രൂപാന്തരപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കുനേരെയുള്ള നിഷ്ഠൂരമായ അതിക്രമങ്ങളെ മനസ്സിലാക്കേണ്ടത്. ഡല്‍ഹിയില്‍ അതിക്രൂരമായ ലൈംഗികാക്രമണത്തിനുശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടി ആഗോളതലത്തില്‍ അരങ്ങേറുന്ന ഈ പ്രക്രിയയുടെ ഇരയാണ്. പുരുഷാധിപത്യവ്യവസ്ഥ നൂറ്റാണ്ടുകളായി സ്ത്രീകളുടെമേല്‍ സ്ഥാപിച്ചെടുത്ത അധീശത്വം മുതലാളിത്ത ചൂഷണവുമായി പങ്കുചേരുന്നതിന്റെ ഭൂമികയിലാണ് രതിവ്യവസായത്തിന്റെ വാസ്തുഘടന നിലനില്‍ക്കുന്നത്. ലൈംഗികാനുഭൂതിയെ നിര്‍ണയിക്കുന്ന സങ്കീര്‍ണമായ മാനസികവും സാംസ്കാരികവുമായ സവിശേഷതകളും വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളുമെല്ലാം രതിവ്യവസായ വിപണിയുടെ അതിപ്രസരം അതിന്റെ നിലനില്‍പ്പിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

സാംസ്കാരികവും മാനസികവും ജീവശാസ്ത്രപരവുമായ തലങ്ങളില്‍ നിന്നുകൊണ്ടുമാത്രം ലൈംഗികതയും സ്ത്രീകളുടെ മേലുള്ള മര്‍ദനാധിപത്യങ്ങളും എങ്ങനെയാണ് രൂപം കൊള്ളുന്നതെന്ന് മനസ്സിലാക്കാനാവില്ല. രതിവ്യവസായത്തെ നിലനിര്‍ത്തുന്ന സാമ്പത്തിക, രാഷ്ട്രീയ സംവിധാനത്തെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ആഗോളതലത്തില്‍ ഏതാണ്ട് 700 കോടി ഡോളറിന്റെ വിപണിയാണ് രതിവ്യവസായം. ഏറ്റവും കുറഞ്ഞത് 12.3 ദശലക്ഷം പേരെ രതിവ്യവസായത്തിനുവേണ്ടി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നു. കൊല്ലംതോറും 20 ലക്ഷം കുട്ടികള്‍ ലൈംഗികവിപണിയില്‍ എത്തപ്പെടുന്നു. ലോക വ്യാപകമായി നടത്തുന്ന മനുഷ്യക്കടത്തില്‍ പത്തില്‍ എട്ടുപേരും ലൈംഗികവിപണിക്കുവേണ്ടി വിനിമയം ചെയ്യപ്പെട്ടവരാണ്. ലൈംഗിക ചൂഷണത്തിനുവേണ്ടിയുള്ള മനുഷ്യക്കടത്തില്‍ 98 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഇതെല്ലാം 2005ലെ കണക്കുകളാണ്. അതിനുശേഷമുള്ള കാലം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതല്ലാതെ നന്നായതായി ആരുംതന്നെ അവകാശപ്പെടുന്നില്ല.

ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്തവും പുരുഷാധിപത്യവും ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അസമത്വങ്ങളാണ് രതിവ്യവസായത്തിന്റെ ഭൌതികാടിത്തറ. ആഗോളതലത്തില്‍ രതിവ്യവസായത്തിന്റെ പ്രധാനകേന്ദ്രങ്ങളായ പ്രദേശങ്ങളുടെ ചരിത്രം ഇതിനുള്ള തെളിവാണ്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളായ തായ്ലന്റ്, ഇന്‍ഡൊനീഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ രൂപപ്പെട്ട രതിവ്യവസായവും സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചയെ തുടര്‍ന്ന് ഉടലെടുത്ത ലൈംഗികവിപണിയും ഈ നിഗമനത്തെ ശരിവക്കുന്നതാണ്. ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ അത്ര സംഘടിതമല്ലെങ്കിലും സമാനമായ തരത്തിലുള്ള ലൈംഗികവിപണിയുടെ വളര്‍ച്ച സമീപകാലങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ലൈംഗികവിപണിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ ആഗോളതലത്തില്‍ സംഘടിതമായി നടക്കുന്ന രതിവ്യവസായവുമായി ഇവിടുത്തെ വിപണിയും കണ്ണിചേരുന്നതിന്റെ സൂക്ഷ്മചലനങ്ങള്‍ കണ്ടെത്താനാവും.


ഏറ്റവുമധികം ലാഭം നേടിത്തരുന്ന ഒന്നാണ് ലൈംഗികവ്യവസായം. കൊളോണിയല്‍ കാലഘട്ടത്തിന് മുന്‍പ് നടന്ന അടിമവ്യാപാരത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് പെണ്ണുടലിന്റെ വിപണനം. ആഫ്രിക്കയില്‍നിന്നുള്ള അടിമയെ കച്ചവടം ചെയ്യുന്നതില്‍നിന്നും ലഭിച്ചിരുന്ന ലാഭത്തിന്റെ മൂന്നിരട്ടിയാണ് ലൈംഗികവിപണിയിലെത്തിക്കുന്ന സ്ത്രീകളില്‍നിന്നും ലഭിക്കുന്നതെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യനാടുകളിലെ ദല്ലാളുകള്‍ പഴയ സോവിയറ്റ് റിപ്പബ്ളിക്കുകളില്‍നിന്നുള്ള പെണ്‍കുട്ടികളെ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി വന്‍തോതില്‍ ലാഭമുണ്ടാക്കുന്ന ലൈംഗിക അടിമകളായി നിലനിര്‍ത്തുന്നതിന്റെ നിരവധി വിവരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ജര്‍മനിയില്‍ ഒരു പിമ്പ് അല്ലെങ്കില്‍ പെണ്‍കടത്തുകാരന്‍ മൂവായിരം മുതല്‍ മുപ്പതിനായിരം ഡോളര്‍വരെ ചെലവഴിച്ചാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിലയ്ക്കുവാങ്ങുന്നത്. ഈ തുക പെണ്‍കുട്ടിയുടെ ഋണബാധ്യതയാണ്. ഈ കടം വീട്ടിക്കഴിഞ്ഞുകഴിഞ്ഞാലും പെണ്‍കുട്ടി സമ്പാദിക്കുന്നതിന്റെ 50 മുതല്‍ 75 ശതമാനം വരെ ദല്ലാളിനുതന്നെ കൊടുക്കേണ്ടി വരും. ലൈംഗിക വിപണിയിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടികളെ ഏതാണ്ട് എല്ലാ നാട്ടിലും കണ്ടെത്താനാവുമെങ്കിലും സംഘടിതമായ ഈ വ്യവസായത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ ലൈംഗികത്തൊഴിലിന് നിയമസാധുതയുള്ള രാജ്യങ്ങളോ അല്ലെങ്കില്‍ അതിനെതിരെ ദുര്‍ബലമായ നിയമനടപടികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളോ ആണ്.


രതിവ്യവസായത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുത മുന്‍നിരരാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഇതില്‍ വഹിക്കുന്ന പങ്കാണ്. ഈ പഠനങ്ങള്‍ ശ്രദ്ധയൂന്നുന്നത് ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഹതഭാഗ്യരുടെ രാജ്യങ്ങളുടെ അവസ്ഥയാണ്. സോഷ്യലിസത്തിന്റെ പേരില്‍ നിലനിന്ന ഭീകരമായ അധികാരസംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞതോടെ സാമൂഹികസംവിധാനം മൊത്തം തകരുന്നതിന്റെ രേഖാചിത്രങ്ങളാണ് സോവിയറ്റ് യൂണിയനില്‍നിന്നും അതിന്റെ പാര്‍ശ്വവര്‍ത്തികളായി നിലനിന്നിരുന്ന രാജ്യങ്ങളില്‍നിന്നും ലൈംഗിക വിപണിയിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ വെളിപ്പെടുത്തുന്നത്. കേരളത്തില്‍നിന്നും ഗള്‍ഫിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നതിന് സമാനമാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ യൂറോപ്പിലെ ലൈംഗികവിപണികളില്‍ എത്തിക്കുന്ന പ്രക്രിയ. ഗള്‍ഫിലെ തൊഴിലുടമ മലയാളി കുടിയേറ്റക്കാരന്റെ പാസ്പോര്‍ട്ടും മറ്റും കൈവശം വെക്കുന്നതുപോലെ ഈ പെണ്‍കുട്ടികളുടെ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും ദല്ലാളുകള്‍ കൈക്കലാക്കുന്നു. ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത ഒരു കെണിയിലാണ് ഇവര്‍ പെട്ടുപോകുന്നത്. വിദേശ തൊഴിലെന്ന വാഗ്ദാനത്തിന്റെ മറവിലാണ് പ്രാഥമികതലത്തില്‍ ഇതിനുവേണ്ടുന്ന റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത്. മിക്കവാറും നിയമവിരുദ്ധമായ കുടിയേറ്റശൃംഖലയുടെ ഭാഗമായാണ് ഇവര്‍ യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും എല്ലാം സജീവമായി നിലനില്‍ക്കുന്ന ലൈംഗികവിപണിയില്‍ എത്തിപ്പെടുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഈ അധോലോകത്തിന്റെ ലാസ്റ്റ്മൈല്‍ കണക്ടിവിറ്റി അഥവാ പ്രവര്‍ത്തനമണ്ഡലം നിയമവാഴ്ചയുടെ എല്ലാ പരിരക്ഷകളും ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടുന്ന മുന്‍നിര രാജ്യങ്ങളില്‍തന്നെയാണെന്ന വസ്തുത മുതലാളിത്ത ചൂഷണവും ലൈംഗിക വ്യാപാരവും തമ്മിലുള്ള അഭേദ്യബന്ധത്തെ വെളിപ്പെടുത്തുന്നു.


അങ്ങേയറ്റം ചരക്കുവത്ക്കരിക്കപ്പെട്ട ഒരുത്പന്നമായി ലൈംഗികതയെ രൂപാന്തരപ്പെടുത്തുന്ന ഈ പ്രക്രിയ ഒരു പക്ഷെ മനുഷ്യചരിത്രത്തില്‍ ഇതുവരെ നിലനിനിന്നിട്ടില്ലാത്തതരത്തിലുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് കാരണമാകുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും മറ്റേതൊരുത്പന്നത്തെയും വാങ്ങാവുന്ന ഒന്നായി പെണ്ണുടലും ആണുടലും മാറിയിരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ വ്യക്തിപരതയെയും സ്വകാര്യതയെയും പൂര്‍ണമായും നിഷേധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ദുരവസ്ഥയായി ഈ സ്ഥിതിവിശേഷത്തെ സാമൂഹികശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് അവശ്യം വേണ്ടുന്ന പ്രതിബദ്ധത ഇല്ലാതാകുന്നതിനുള്ള ഭൌതിക സാഹചര്യം ലൈംഗികവിപണിയില്‍ അവസാനിക്കാതെയെത്തുന്ന ഇരകളുടെ സാന്നിധ്യം കാരണമാകുന്നു. ലൈംഗികതയുടെ ഉദാത്തഭാവങ്ങളെല്ലാം ഉന്‍മൂലനം ചെയ്യപ്പെടുകയും പെണ്ണുടല്‍ ആക്രമണോത്സുകത നിറഞ്ഞ കാമപ്രകടനത്തിനുള്ള ശരീരം മാത്രമായി മാറ്റപ്പെടുകയും, അതാണ് ലൈംഗികതയെന്ന അവബോധത്തിലേക്ക് പൊതുസമൂഹം തന്നെ എത്തിച്ചേരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.''(7)


പെണ്‍ ശരീരത്തെ ഒരു ചരക്ക് മാത്രമാക്കിത്തീര്‍ത്തതില്‍ പരസ്യവിപണിക്കുള്ള പങ്ക് വളരെ വലുതാണ്. 1836 ജൂണ്‍ മാസത്തില്‍ ഫ്രഞ്ച് ന്യൂസ്പേപ്പറായ ലാപ്രെസ്സെ (la presse)യാണ് ആദ്യമായി പണം വാങ്ങികൊണ്ടുള്ള പരസ്യങ്ങള്‍ സ്വീകരിക്കുവാനാരംഭിച്ചത്. 1869ല്‍ ഫിലാദല്‍ഫിയയില്‍ ആരംഭിച്ച എന്‍.ഡബ്ളിയു അയ്യര്‍ & സണ്‍ ആണ് ആദ്യത്തെ പരസ്യ ഏജന്‍സി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പരസ്യരംഗത്തേക്ക് സ്ത്രീകളുടെ ആഗമനമുണ്ടായി. ലൈംഗികതയുടെ മണമുള്ള ആദ്യത്തെ അമേരിക്കന്‍ പരസ്യവാചകം ഒരു സോപ്പിന്റെ പരസ്യത്തോടനുബന്ധിച്ചുള്ളതായിരുന്നു. 'നിങ്ങള്‍ സ്പര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന തൊലി.' കൊക്കക്കോലയെപ്പോലയുള്ള ഏതാനും കമ്പനികള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ പരസ്യങ്ങളില്‍ പെണ്‍ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 1920കളില്‍ റേഡിയോ തുടങ്ങിയതോടെ ശ്രാവ്യ പരസ്യങ്ങളുടെ ഒഴുക്കുണ്ടായി. 1940കളുടെ അവസാനമായപ്പോഴേക്ക് റ്റെലിവിഷനുകളും അതിലെ ദൃശ്യപരസ്യങ്ങളും ലോകം കാണാന്‍ തുടങ്ങി. 1950കളുടെ തുടക്കത്തിലാണ് ഡ്യൂമോണ്‍ട് റ്റെലിവിഷന്‍ നെറ്റ് വര്‍ക്ക് 'സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍' എന്ന റ്റെലിവിഷന്‍ പരസ്യപരിപാടികള്‍ ആരംഭിച്ചത്.


1960കളുടെ തുടക്കത്തെയാണ് അമേരിക്കന്‍ പരസ്യവിപണിയുടെ സര്‍ഗാത്മക വിപ്ളവത്തിന്റെ കാലമായി അറിയപ്പെടുന്നത്. പരസ്യം ഒരു കലയായി വളരുകയും സര്‍ഗാത്മകത തുളുമ്പുന്ന പരസ്യവാചകങ്ങളും ചിത്രങ്ങളും ഉപയോഗിക്കപ്പെടുകയും ചെയ്ത ആ കാലത്തിന്റെ തുടക്കം വില്യം ബേണ്‍ബാച്ചിന്റെ 'വോള്‍സ്വാഗണ്‍' പരസ്യത്തോടെയാണ് തുടങ്ങുന്നത്. 1980കളുടെ അവസാനമായപ്പോഴേക്ക് കേബിള്‍ ടിവി വ്യാപകമായി. സംഗീത ചാനലായ എം.ടിവിയാണ് പരസ്യവിപണിയെ പൂര്‍ണമായും പെണ്‍ശരീരത്തിന്റെ നിമ്നോന്നതികളിലേക്ക് തിരിച്ചുവിട്ടത്. പരസ്യങ്ങള്‍ കാണാന്‍ വേണ്ടി മാത്രമായി ജനങ്ങള്‍ റ്റെലിവിഷന്‍ തുറക്കുന്ന അവസ്ഥ സംജാതമായി. അതോടെ പരസ്യങ്ങള്‍ക്കു വേണ്ടി മാത്രമായുള്ള ചാനലുകളുണ്ടായി. 1990കളിലാണ് ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. ഗൂഗിളിനെപ്പോലെയുള്ള ജനപ്രിയ വെബ്സൈറ്റുകള്‍ ഇ-മാര്‍ക്കറ്റിംഗിനേയും ഇ-അഡ്വര്‍ടൈസ്മെന്റിനെയും വ്യാപകമാക്കി. മൊത്ത ദേശീയ ഉല്‍പന്നത്തിന്റെ 2.4 ശതമാനമാണ് അമേരിക്കയിലെ പരസ്യവിപണിയിലെ ചെലവുകള്‍ എന്നതാണ് ഇപ്പോഴുള്ള അവസ്ഥ.


ഉല്‍പന്നങ്ങളെക്കുറിച്ച സത്യസന്ധമായ അറിവ് നല്‍കുന്നതിനു വേണ്ടിയല്ല പരസ്യങ്ങള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത്. കുടുംബം ഒന്നിച്ചുപയോഗിക്കുന്ന മീഡിയകളിലൂടെ ലൈംഗികാഭിനിവേശവും സ്വാര്‍ഥതയും ഉപഭോഗതൃഷ്ണയും വളര്‍ത്തുന്ന പരസ്യങ്ങള്‍ കടന്നുവരുന്നത് വഴി സാമൂഹ്യധാര്‍മികതയാണ് തകരുന്നത്. വിലമതിക്കാനാവാത്ത മൂല്യങ്ങളെല്ലാം കച്ചവടവല്‍ക്കരിക്കപ്പെടുകയും പുതിയ തലമുറക്കു മുന്നില്‍ വെറും വിപണി മാത്രം മുല്യമായിത്തീരുകയും ചെയ്യുന്ന അവസ്ഥക്കാണ് പരസ്യവിപണി വാതില്‍ തുറന്നത്. മുതലാളിത്തവും സ്വതന്ത്ര വിപണിയും സൃഷ്ടിച്ച ധാര്‍മികത്തകര്‍ച്ചയോടൊപ്പം പരസ്യങ്ങളിലൂടെയുള്ള മൂല്യനിഷേധം കൂടിയായപ്പോള്‍ ആ രംഗത്തെ അപചയം അതിന്റെ പരമാവധിയില്‍ എത്തിക്കഴിഞ്ഞു. ചില മുതലാളിത്ത ചിന്തകന്‍മാരെങ്കിലും ഇത്തരമൊരു സാമൂഹ്യാവസ്ഥയുടെ അപകടം മണത്തറിഞ്ഞിട്ടുണ്ട്. റോബര്‍ട്ട് ഡബ്ളിയു മെക് ചെസ്നി എഴുതുന്നു: "ആധുനിക മാര്‍ക്കറ്റിംഗി'ന്റെ ബലത്തിനു കീഴില്‍ മനുഷ്യന്റെ ആവശ്യങ്ങളും, ബന്ധങ്ങളും ഭയപ്പാടുകളുമെല്ലാം-മനുഷ്യ മനസ്സിന്റെ ആഴത്തിലുള്ള മൂലകള്‍-ചരക്കുകളുടെ ലോകത്തെ വികസിപ്പിക്കുന്നതിനായുള്ള ഉപാധികള്‍ മാത്രമായിരിക്കുന്നു. മനുഷ്യബന്ധങ്ങളെ ചരക്ക്ബന്ധങ്ങളാക്കിത്തീര്‍ക്കുന്ന കച്ചവടവല്‍ക്കരണം മുതലാളിത്തത്തില്‍ അന്തര്‍ലീനമായ പ്രതിഭാസമാണെങ്കിലും ആധുനിക മാര്‍ക്കറ്റിംഗിന് പ്രാധാന്യം കൈവന്നതോടുകൂടിയാണ് അത് പ്രകടമായി വികസിക്കുവാന്‍ തുടങ്ങിയിട്ടുള്ളത്.''(8)


മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം നടത്തികൊണ്ടിരിക്കുന്ന അല്‍ബസ്റേഴ്സ് മീഡിയാ ഫൌണ്ടേഷന്റെ സ്ഥാപകരിലൊരാളായ കല്ലെ ലസ്ന്‍ എഴുതുന്നു. "മനസ്സിനെ മലിനമാക്കുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രബലവും പ്രധാനപ്പെട്ടതും പരസ്യങ്ങളാണ്. നേരം വെളുക്കുമ്പോള്‍ നിങ്ങളുടെ ചെകിടുകളില്‍ വന്നടിക്കുന്ന റേഡിയോ അലാറം മുതല്‍ രാത്രിയില്‍ കിടക്കാന്‍ നേരത്ത് ടിവിയില്‍ കാണുന്ന കൊച്ചുപരിപാടികള്‍ വരെ ഒരു ദിവസത്തില്‍ മൂവ്വായിരത്തോളം വിപണന സന്ദേശങ്ങളാണ് നിങ്ങളുടെ തലച്ചോറിലെത്തി അവിടെ വ്യാപാരമലിനീകരണത്തിന്റെ പ്രളയമുണ്ടാക്കുന്നത്. 1200 കോടി പരസ്യബോര്‍ഡുകളും മുപ്പത് ലക്ഷം റേഡിയോ വ്യാപാരങ്ങളും രണ്ടുലക്ഷം റ്റെലിവിഷന്‍ പരസ്യങ്ങളുമാണ് ഒരോ ദിവസവും വടക്കേ അമേരിക്കയുടെ ഉപബോധ മനസ്സിലേക്ക് അടിച്ചു കയറ്റിക്കൊണ്ടിരിക്കുന്നത്.''(9)


പരസ്യങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് അമേരിക്കന്‍ സാമൂഹ്യവിമര്‍ശകയായ ജീന്‍ കില്‍ബോണ്‍ എഴുതി: "പലരും വിചാരിക്കുന്നതുപോലെ പരസ്യങ്ങള്‍ക്ക് നിങ്ങളില്‍ യാതൊരു സ്വാധീനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നായിരിക്കും നിങ്ങളുടെയും വിശ്വാസം. നിങ്ങള്‍ ഇങ്ങനെത്തന്നെ വിശ്വസിക്കണമെന്നതാണ് പരസ്യക്കാരുടെ ആവശ്യം. ഇതു സത്യമാണെങ്കില്‍ പിന്നെയെന്തിനാണ് ഒരു വര്‍ഷത്തില്‍ ഇരുപതിനായിരം കോടി ഡോളര്‍ പരസ്യത്തിനു വേണ്ടി കമ്പനികള്‍ മുടക്കുന്നത്? ഒരു ശരാശരി പരസ്യം നിര്‍മ്മിക്കാന്‍ രണ്ടര ലക്ഷം ഡോളറും അത് സംപ്രേഷണം ചെയ്യാന്‍ വീണ്ടും രണ്ടര ലക്ഷം ഡോളറും ചെലവഴിക്കുവാന്‍ അവര്‍ സന്നദ്ധരാവുന്നതെന്തുകൊണ്ടാണ്? നാഷണല്‍ ഫുട്ബോള്‍ ലീഗിന്റെ സൂപ്പര്‍ ബൌളിനോടനുബന്ധിച്ചാണെങ്കില്‍ പത്തു ലക്ഷം ഡോളറിലധികം പരസ്യനിര്‍മാണത്തിനും പതിനഞ്ച് ലക്ഷം ഡോളറിലധികം അത് സംപ്രേഷണം ചെയ്യുവാനുമായി ചെലവഴിക്കുവാന്‍ അവര്‍ ഒരുക്കമാണ്. 1999ലെ സൂപ്പര്‍ ബൌളിനോടനുബന്ധിച്ച് അമേരിക്കന്‍ സൌന്ദര്യ വര്‍ധക-സ്ത്രീവസ്ത്രകമ്പനിയായ 'വിക്ടോറിയാസ് സീക്രട്ട്' നേടിയതുപോലുള്ള വിജയം നേടുകയാണ് അവരുടെ ലക്ഷ്യം. ടെലിവിഷന്‍ സ്ക്രീനിലൂടെയുള്ള അര്‍ദ്ധനഗ്നരായ സുന്ദരിമാരുടെ പരേഡ് കേവലം മുപ്പത് സെക്കന്റ് നീണ്ടുനിന്നപ്പോഴേക്ക് പത്തു ലക്ഷം പേരാണ് റ്റെലിവിഷനില്‍ നിന്നും മാറി അതില്‍ പറഞ്ഞ വെബ്സൈറ്റില്‍ പോയി ചരക്കുകള്‍ ഓര്‍ഡര്‍ ചെയ്തത്: പരസ്യത്തിന് യാതൊരു സ്വാധീനവുമില്ലെന്നോ!(10)


ഒരു പുതിയ ഉല്‍പന്നത്തെകുറിച്ച അറിവുനല്‍കുന്നതിലുപരിയായി അത് തലച്ചോറിലേക്ക് അടിച്ചുകയറ്റുകയെന്ന ധര്‍മമാണ് പരസ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ചരക്കിന് ഒന്നാമതായി കടക്കേണ്ട കടമ്പ മുദ്രീകരണത്തിന്റേതാണ് (branding). ഒരേ ഉപയോഗത്തിലുള്ള ഒന്നിലധികം ചരക്കുകളുണ്ടാകുമ്പോള്‍ ഒരു പ്രത്യേക കമ്പനിയുടെ പ്രത്യേക ചരക്കാണ് യഥാര്‍ഥത്തില്‍ തനിക്ക് ആവശ്യമുള്ളതെന്ന ബോധം ഉപഭോക്താവിന്റെ മനസ്സില്‍ മുദ്രണം ചെയ്യിപ്പിക്കുകയെന്ന ധര്‍മമാണ് 'ബ്രാന്‍ഡിംഗ്' വഴി നിര്‍വ്വഹിക്കപ്പെടുന്നത്. എങ്ങനെയാണ് ഒരു പ്രത്യേക ബ്രാന്‍ഡിനെ മനസ്സിനകത്തേക്ക് മുദ്രീകരിക്കുകയെന്ന് പഠിക്കുവാനായി നാഡീശാസ്ത്രത്തിലെ പുതിയ അറിവുകള്‍ വരെ ഉപയോഗിക്കപ്പെടുന്നു. ഫങ്ങ്ഷണല്‍ മാഗ്നെറ്റിംഗ് റിസോണണ്‍സ് ഇമേജിംഗും (FMRI) എക്ട്രോ എന്‍സിഫാലോഗ്രഫിയും (ECG)മെല്ലാം ഉപയോഗിച്ച് എങ്ങനെ ഉപഭോക്തൃ മനസ്സിനെ കീഴടക്കാമെന്ന് പഠിക്കുന്ന ഒരു വൈജ്ഞാനികശാഖ തന്നെയുണ്ട്. ന്യൂറോ മാര്‍ക്കറ്റിംഗ് (neuro marketting) എന്നാണ് ഇത് അറിയപ്പെടുന്നത്.(11)


ആവശ്യമുള്ള വസ്തുവെന്നാല്‍ ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള ചരക്ക് തന്നെയാണെന്ന ബോധം മസ്തിഷ്കത്തില്‍ എഴുതിചേര്‍ക്കുന്നതിന് പ്രാഥമീകരണം (priming) എന്നു പേര്. പല്ലിന്റെ വെണ്മയെകുറിച്ച് ആലോചിക്കുമ്പോഴേക്ക് 'കോള്‍ഗേറ്റി'ന്റെ പേര് തലച്ചോറില്‍ തെളിക്കുന്ന വിദ്യയുടെ പിന്നില്‍ ഗവേഷണങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള ആദ്യത്തെ ഉല്‍പന്നം ബ്രാന്‍ഡു ചെയ്യാന്‍ അതിന്റെ ഗുണഗണങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയാകും. ഇതേ ആവശ്യത്തിനുവേണ്ടിയുള്ള രണ്ടാമത്തെ ഉല്‍പന്നത്തിന്റെ സ്ഥിതി അതല്ല. കോള്‍ഗേറ്റിന്റെ ചിത്രം പല്ലിന്റെ വെണ്‍മയുമായി മുദ്രീകരിക്കപ്പെട്ടു കഴിഞ്ഞ ഒരാളുടെ മസ്തിഷ്കത്തിലേക്ക് മറ്റൊരു ടൂത്ത് പേസ്റിന് കടക്കാന്‍ കഴിയെണമെങ്കില്‍ അയാള്‍ക്ക് വെണ്മയേക്കാള്‍ ആകര്‍ഷകമായി തോന്നാവുന്ന മറ്റെന്തെങ്കിലും കൂടി ചേരുവ വേണം. പുരുഷവികാരങ്ങളെ ശക്തമായി സ്വാധീനിക്കുവാന്‍ കഴിയുന്ന സ്ത്രീ സൌന്ദര്യം പരസ്യരംഗത്ത് പ്രസക്തമാകുന്നത് ഇവിടെയാണ്. ചരക്കിന്റെ ഗുണത്തിന് പകരം പെണ്ണിന്റെ നോട്ടത്തിലൂടെ ഉല്‍പന്നത്തെ തലച്ചോറില്‍ മുദ്രീകരിക്കുകയെന്ന വിദ്യയാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പരസ്യതന്ത്രം.


സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ലൈംഗിക മനഃശാസ്ത്രം ശരിക്കും പഠനത്തിന് വിധേയമാക്കിയതിനുശേഷമാണ് പരസ്യങ്ങള്‍ രൂപം കൊള്ളുന്നത്. പുരുഷലൈംഗികതയുടെ പ്രാഥമിക കേന്ദ്രം കണ്ണും സ്ത്രീലൈംഗികതയുടേത് കാതുമാണ്. കാഴ്ചയില്‍ നിന്ന് പുരുഷന്‍ ഉത്തേജിതനാവുകയും അവന്റെ ശരീരം ലൈംഗിക ബന്ധത്തിന് തയ്യാറാവുകയും ചെയ്യുന്നു. താന്‍ ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും സംസാരവും സ്പര്‍ശവുമാണ് പെണ്‍ശരീരത്തെ ഉത്തേജിപ്പിക്കുന്നത്. പുരുഷനെ ഉദ്ദേശിച്ചുള്ള പരസ്യങ്ങളില്‍ പെണ്‍ശരീരത്തിന്റെ നിമ്നോന്നതികള്‍ക്കായിരിക്കും പ്രാധാന്യം. പെണ്ണിനെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളിലാവട്ടെ അവള്‍ക്കെങ്ങനെ പുരുഷനെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിലായിരിക്കും മുന്‍തൂക്കം. മാസ് മീഡിയയെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച വാഷിംഗ്ടണ്‍ സ്റേറ്റ് സര്‍വകലാശാലയിലെ റിച്ചര്‍ഡ് എഫ് ടഫ്ളിംഗര്‍ പുരുഷനെയും സ്ത്രീകളെയും ലക്ഷ്യംവെച്ചുള്ള പരസ്യങ്ങളെപ്പറ്റി വിശദമായി അപഗ്രഥിക്കുന്നുണ്ട്.(12) അദ്ദേഹം ഉദാഹരിക്കുന്ന രണ്ടു പരസ്യങ്ങള്‍; ഒന്ന് ബിയറിന്റെ പരസ്യമാണ്. നാലു പുരുഷന്‍മാര്‍ കടപ്പുറത്ത് ഇരിക്കുന്നു. അര്‍ദ്ധനഗ്നരായ മൂന്ന് സുന്ദരിമാര്‍ അതിലൂടെ നടന്നുപോകുന്നു. തങ്ങളോടൊപ്പം കൂടാനുള്ള ആണുങ്ങളുടെ ആവശ്യം അവര്‍ തിരസ്കരിക്കുന്നു. ഉടനെ ബിയര്‍ എത്തുന്നു. അത് കുടിച്ച പുരുഷന്‍മാരോടൊപ്പം സുന്ദരികള്‍ കൂട്ടുകൂടുകയും ആശ്ളേഷിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്യുന്നു. ഇത് പുരുഷനെ മാത്രം ലക്ഷ്യമാക്കുന്ന പരസ്യം. രണ്ടാമത്തേത് വജ്രമോതിരത്തിന്റെ പരസ്യമാണ്. സ്വകാര്യത തോന്നിപ്പിക്കുന്ന അന്തരീക്ഷം; അരണ്ട വെളിച്ചം. പെണ്ണിനെ പോറ്റാന്‍ കഴിയുന്നവനെന്ന് തോന്നിപ്പിക്കുന്ന പുരുഷന്‍. അവനിലേക്ക് ആസക്തിയോടെ നോക്കുന്ന സ്ത്രീ. പശ്ചാത്തലത്തില്‍ ഡയമെണ്ട് റിംഗും. ഇത് പെണ്ണിനെ ലക്ഷ്യമാക്കുന്ന പരസ്യം. രണ്ടു പരസ്യത്തിലും പ്രധാനമായും വിപണനം ചെയ്യപ്പെടുന്നത് പെണ്‍ശരീരമാണ്. അതിന് ഉപോല്‍ബലകമായി മാത്രമേ ആണ്‍ശരീരം ഉപയോഗിക്കപ്പെടുന്നുള്ളൂ. അതാണ് വേണ്ടതെന്ന് ആ രംഗത്തെ ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പറയുന്നതാവും ശരി.


മനുഷ്യ മനസ്സുകള്‍ക്കകത്ത് ഉല്‍പന്നങ്ങളെ കൊത്തിവെപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ജനങ്ങളെ ഉപഭോഗത്തിന് അടിമകളാക്കിത്തീര്‍ക്കുന്നു; ചരക്കുകളുടെ ഉടമസ്ഥത മാന്യതയുടേയും വ്യക്തിത്വത്തിന്റെയും ഒരേയൊരു മാനദണ്ഡമായിത്തീരുന്ന അവസ്ഥയുണ്ടാകുന്നു. മനസ്സ് ഉപഭോഗവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അതിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. അതാണ് മുതലാളിത്തത്തിനു പരസ്യങ്ങളിലൂടെ ലഭിക്കുന്ന മെച്ചം. വിപണിയും വാങ്ങലും മാത്രം ധര്‍മമായി കാണുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി. അമേരിക്കന്‍ സാംസ്കാരികചരിത്രകാരനായ ക്രിസ്റഫര്‍ ലാച്ച് ഇത്തരമൊരു സമൂഹത്തിന്റെ സംസ്കാരത്തെ വിളിക്കുന്നത് 'ആത്മാരാധനയുടെ സംസ്കാരം' (The Culture of Narcissism) എന്നാണ്.(13)


സ്വന്തത്തെ ആരാധിക്കുന്ന സംസ്കാരം! ഞാന്‍ തന്നെ മതിയെന്നാഗ്രഹിക്കുന്നവരുടെ സമൂഹം; എനിക്കുവേണ്ടിയാകണം മറ്റുള്ളതെല്ലാം എന്ന് ആഗ്രഹിക്കുന്ന ഒരോരുത്തരും. എന്റെ എല്ലാം ഞാന്‍ മാത്രമായിത്തീരുന്ന അവസ്ഥ. പരസ്യങ്ങളിലൂടെ മനസ്സുകള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദുരന്തങ്ങളാണിവ. എല്ലാം ഉപഭോഗത്തില്‍ മുങ്ങുമ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ട മനസ്സുകള്‍ എല്ലാം തങ്ങളുടേതാക്കുവാന്‍ നെട്ടോട്ടമോടുന്നു. കുറ്റകൃത്യങ്ങള്‍ പെരുകുകയും മൂല്യങ്ങള്‍ക്ക് വില നഷ്ടപ്പെടുകയും സാമൂഹ്യധാര്‍മികത തകരുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യക്ഷ ഫലം. സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും സാമൂഹ്യക്രമത്തിന്റെ കുഴച്ചുമറിച്ചിലുകളുമെല്ലാം ഇതിന്റെ പരോക്ഷഫലങ്ങളാണ്. മാസാച്ചുസെറ്റസ് സര്‍വ്വകലാശാലയിലെ മീഡിയാ പഠനവിഭാഗം പ്രൊഫസറായ ഡോ: സട്ജള്ളിയുടെ വീക്ഷണത്തില്‍ മുതലാളിത്തസംസ്കാരത്തിന്റെ മതമാണ് പരസ്യങ്ങള്‍.(14) അദ്ദേഹത്തിന്റെ പരസ്യത്തിന്റെ നിയമക്രമങ്ങള്‍ എന്ന ഗ്രന്ഥം തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്: "ആധുനിക സമൂഹത്തിന്റെ സാമൂഹ്യവല്‍ക്കരണത്തില്‍ ഏറ്റവുമധികം സ്വാധീനിക്കുന്ന സ്ഥാപനമാണ് പരസ്യങ്ങളെന്ന് വാദിക്കാവുന്നതാണ്; അതാണ് ജനപ്രിയ മാധ്യമങ്ങളുടെ ഉള്ളടക്കം രൂപപ്പെടുത്തുന്നത്; ലിംഗവ്യക്തിത്വത്തിന്റെ നിര്‍മ്മാണത്തില്‍ പ്രധാനപങ്കുവഹിക്കുന്നതും അതുതന്നെ; കുട്ടികളും മാതാപിതാക്കളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധങ്ങളെ അത് സ്വാധീനിക്കുന്നു; രാഷ്ട്രീയ അജണ്ടകള്‍ക്കു പിന്നിലുള്ള തന്ത്രങ്ങളെ അത് അടക്കിവാഴുന്നു; ഊര്‍ജനിയമങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന്റെ രംഗങ്ങളിലെ ശക്തമായ സ്വരമായും അത് ഈ അടുത്തകാലത്ത് മാറിയിട്ടുണ്ട്; സ്പോര്‍ട്സിനേയും ജനപ്രിയസംഗീതത്തെയും പോലുള്ള നമ്മുടെ പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളെയും അത് സ്വാധീനിക്കുന്നു. ഈ അടുത്തകാലത്തായി അതു തന്നെയും സ്വയം തന്നെ എല്ലാവരുടെയും ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമായിത്തീരുകയും ജനങ്ങളുടെ ഇഷ്ടവിഷയങ്ങളിലൊന്നായിത്തീരുകയും ചെയ്തിട്ടുണ്ട്.''(15)


പരസ്യങ്ങള്‍ മതമായിത്തീരുന്ന സമൂഹത്തിന്റെ പരിണിതിയെന്തെന്ന് പരിശോധിക്കണമെങ്കില്‍ അമേരിക്കന്‍ സമൂഹത്തിന്റെ അവസ്ഥ മാത്രം പരിശോധിച്ചാല്‍ മതി. കുറ്റകൃത്യങ്ങളുടെ കുതിച്ചുകയറ്റം അവിടെ ഒരു വാര്‍ത്തയേയല്ല. വളര്‍ന്നു വരുന്ന പൌരന്‍മാരിലെ കുറ്റവാസനകള്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഭാവിയെപ്പറ്റി ഇരുണ്ട ചിത്രമാണുണ്ടാക്കുന്നതെന്ന് അവിടത്തെ സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ തന്നെ മുന്നറിയിപ്പു നല്‍കുവാനാംരംഭിച്ചിരിക്കുന്നു. 2002നും 2007നുമിടയ്ക്ക് കൊലപാതകങ്ങളുടെ എണ്ണം 43 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കുട്ടികള്‍ നടത്തിയ തോക്കുപയോഗിച്ചുള്ള നരമേധങ്ങളുടെ എണ്ണത്തിലാകട്ടെ 54 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.(16) ലൈംഗികതയുടെ കാര്യം പറയുകയും വേണ്ട! വിവാഹത്തിന് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും ഒരു ശരാശരി അമേരിക്കക്കാരന്‍ ലൈംഗികബന്ധം ആസ്വദിക്കുവാന്‍ തുടങ്ങുമ്പോള്‍ അമേരിക്കക്കാരി ഇതു തുടങ്ങുന്നത് ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണ് 96 ശതമാനം സ്ത്രീകളുമെന്നാണ് കണക്ക്.(17) ഇതില്‍ 61 ശതമാനവും 13 വയസ്സിന് താഴെയുള്ളവരാണ്. 1950ല്‍ ഇത് 50 ശതമാനം മാത്രമായിരുന്നുവെന്നോര്‍ക്കണം. അര നൂറ്റാണ്ടുകൊണ്ടുണ്ടായ മാറ്റം ഭീമമാണ്. മുതലാളിത്തസമൂഹത്തെ മൊത്തത്തില്‍ ലൈംഗികവല്‍ക്കരിക്കുവാനും കുറ്റകൃത്യങ്ങളില്‍ നിമഗ്നമാക്കുവാനും മാര്‍ക്കറ്റിംഗിന് കഴിവുണ്ടെന്ന് ഈ മാറ്റം വ്യക്തമാക്കുന്നു. പത്തും പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള പിതാക്കള്‍ ഈ മാര്‍ക്കറ്റിംഗ് സംസ്കാരത്തിന്റെ സന്തതികളാണ്.(18)


ലൈംഗികതയുടെ അതിപ്രസരം സൃഷ്ടിക്കുന്ന പരസ്യങ്ങളിലൂടെ ലൈംഗികാഭിനിവേശവും കുറ്റകൃത്യങ്ങളും വര്‍ധിക്കുക മാത്രമല്ല ചെയ്യുന്നത്. പരസ്യങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ലൈംഗികതയാണ് യഥാര്‍ഥമെന്ന അവബോധം മനസ്സുകള്‍ക്കകത്തേക്ക് സന്നിവേശിപ്പിക്കുന്നതു വഴി അസംതൃപ്ത ലൈംഗികതയെ വൈയക്തികവും സാമൂഹികവുമായ ഒരു വ്യാപക പ്രശ്നമാക്കിത്തീര്‍ക്കുന്നതിനുകൂടി ഇതു നിമിത്തമാകുന്നു. വിപണിയുടെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ലൈംഗിക ഉത്തേജക മരുന്നുകളുടെ വിപണിയെ സജീവമാക്കാം എന്ന നന്മ ഇതിനുപിന്നിലുണ്ടായിരിക്കാം. എന്നാല്‍ വൈയക്തികവും സാമുഹികവുമായ കാഴ്ചപ്പാടില്‍ ഇതൊരു വലിയ ക്രൂരതയാണ്. കളങ്കരഹിതവും സ്വച്ഛവുമായ ലൈംഗികത അനുഭവിക്കുവാന്‍ വ്യക്തികളെ സമ്മതിക്കുന്നില്ലെന്നത് അവരോട് ചെയ്യുന്ന ക്രൂരത; അസംതൃപ്ത ലൈംഗികതയില്‍ നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളാല്‍ സമൂഹത്തെ പൊറുതിമുട്ടിക്കുന്നുവെന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരത.



ജീന്‍ കില്‍ ബോണ്‍ എഴുതുന്നു: "വസ്തുവല്‍ക്കരണത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ് ലൈംഗികതയിലും അഭിനിവേശത്തിലും അത് ചെലുത്തുന്ന സ്വാധീനം എന്ന കാര്യത്തില്‍ സംശയമില്ല. പരസ്യങ്ങളിലെ ലൈംഗികത ധാര്‍മ്മികമായ പരിപ്രേക്ഷ്യത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. അതെ! ലജ്ജയില്ലാത്തതും കുട്ടികളെ തെറ്റുകളിലേക്ക് നയിക്കുന്നതുമായ നിരവധി സംഗതികള്‍ പരസ്യങ്ങളിലുണ്ട്. എന്നാല്‍ പരസ്യങ്ങളിലെ ലൈംഗികത ഇതിനേക്കാള്‍ അപകടകരമായ ഒരു ഫലം കൂടിയുണ്ടാക്കുന്നു. ഉന്നതമായ ലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുകയും ബന്ധങ്ങളില്‍ അധിഷ്ഠിതമാക്കുന്നതിനു പകരം വാങ്ങിപ്പിക്കുകയും ചെയ്തുകൊണ്ട് യഥാര്‍ഥ രതിക്ക് പകരം ആത്മാരാധനയാണ് അത് ഉല്‍പാദിപ്പിക്കുന്നത്. അത് തിന്മകളെ ഉല്‍പാദിപ്പിക്കുന്നു എന്നതിനേക്കാള്‍ അപകടകരമാണ് ലൈംഗികതയെ കൃത്രിമമാക്കുകയും സ്വയം അത് അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോയെന്ന ബോധമുണ്ടാക്കുകയും ചെയ്യുന്നുവെന്നത്.''(19)

അടുത്ത പോസ്റ്റില്‍ ബാക്കി


Monday, February 4, 2013

വീണ്ടും പ്രഭുവിന്റെ മക്കള്‍



പ്രഭുവിന്റെ മക്കള്‍ എന്ന യുക്തിവാദി സിനിമയുടെ ബഹളം കുറെ കാലം എഫ്ബിയിലും ബ്ലോഗിലും നിറഞ്ഞു കവിഞ്ഞിരുന്നു. ആ സിനിമക്ക് അര്‍ഹിക്കുന്നതിലും ആവശ്യത്തിലും കൂടുതല്‍ പ്രചാരണവും നടന്നിരുന്നു. അതിന്റെ ഗുണം സിനമ റിലീസ് ചെയ്ത് സമയം ബോധ്യപ്പെടുകയും ചെയ്തു. ഒരു സിനിമയെ പരസ്യത്തിലൂടെ എങ്ങനെ തകര്‍ക്കാം എന്നതിനുള്ള വ്യക്തമായ തെളിവാണ്  ആ ഒച്ചപ്പാടുകളും  കോലാഹലങ്ങളും. ഒരു പെരുന്നാള്‍ റിലീസ് ആയിട്ട് പോലും രണ്ടും മൂന്നും ദിവസങ്ങള്‍ മാത്രമാണ് മിക്ക തിയേറ്ററുകളിലും പ്രദര്‍ശിപ്പിച്ചത്. അതിനു മുമ്പ് ആ സിനിമക്ക് അവാര്‍ഡ് കിട്ടിയില്ല എന്നനിലക്കുള്ള കരച്ചിലും പിഴിച്ചിലും നടത്തി സഹതാപതരംഗം സൃഷ്ട്ടിച്ചു പരസ്യം ചെയ്യാനും അണിയറനീക്കം  നടതത്തിയിരുതും നാം കണ്ടു, കേട്ടറിഞ്ഞു.

ഏതായാലും ജനവും അവാര്‍ഡ് കമ്മറ്റിയും ചവറ്റു കുട്ടയില്‍ ചവിട്ടിത്താഴ്ത്തിയ പ്രഭുവിനെയും മക്കളെയും ഇപ്പോള്‍ യുക്തിവാദികളും ചവിട്ടിഞെരിച്ച കാഴ്ച ശത്രുക്കളെ പോലും വേദനിപ്പിക്കും.

KYS മുഖപത്രം യുക്തിരേഖ മാസിക ജനുവരി ലക്കം (കിട്ടിയത് ഇന്നലെയാണ്. പുതുവര്‍ഷമായത് കാരണം ശിവകാശി പ്രസ്സുകളിലെ തിരക്കാകാം പത്താം തിയതിക്ക് ശേഷം മാത്രം ഇറങ്ങാറുള്ള മാസിക ഇരുപത്തഞ്ചാം തിയതിക്ക് ശേഷമായത്.) കവര്‍സ്റ്റോറി (രാജഗോപാല്‍ വാകത്താനം) പ്രഭുവിന്റെ മക്കളെ കശക്കിയെറിയുന്ന മാസികയിലെ ഏറ്റവും വലിയ ലേഖനം ഏറെ കൌതുകകരമാണ്. ലേഖനത്തിന്റെ അടിക്കുറിപ്പ് 'പ്രഭുവിന്റെ മക്കളും കേരള യുക്തിവാദിസംഘവും' എന്നതും അദ്യ ഹൈലൈറ്റ് ''യുക്തിവാദ സിനിമ യുക്തിവാദി സംഘത്തെപ്പറ്റി മൌനം പാലിക്കുന്നതിന്റെയും അരാജകവാദികള്‍ യുക്തിവാദി സംഘത്തിനെതിരെ അധിക്ഷേപ്പിക്കുന്നതിന്റെയും രാഷ്ട്രീയം എന്താണ്.'' എന്നാണ്.

ലേഖനം വായിച്ചാല്‍ യുക്തിവാദം തകര്‍ക്കാനാണോ ഈ പടം പിടിച്ചത് എന്ന് തോന്നിപ്പോകുന്നവരെ കുറ്റം പരയാവതല്ല. സിനിമ യതാര്‍ത്ത സംഭവത്തിന്റെ ദ്രിശ്യാവിഷ്കാരം എന്ന മുഖവുരയോടെ ആരംഭിച്ചു അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും കൂട്ടിക്കുഴച്ച സിനിമയെന്നാണ് വാകത്തനത്തിന്റെ കണ്ടെത്തല്‍. അതിന്റെ വസ്തുത എന്തെന്ന് അന്വാഷിക്കാനോ കണ്ടെത്താനോ മാര്‍ഗ്ഗമൊന്നുമില്ല. സെല്ലുലോയ്ഡ്‌ കോപി ഇരുമ്പ് പെട്ടിയിലാക്കി ഭദ്രമായി പൂട്ടി അട്ടത്ത് അനന്തശയനത്തിലായിട്ടു മാസങ്ങളായി. ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. പടത്തിലെ കഥാപുരുഷനെ കുറിച്ചും അധികമാര്‍ക്കും അറിയില്ല. 

അതെന്തെങ്കിലുമാകട്ടെ സിനിമയിലെ വെട്ടിമാറ്റലുകളെ കുറിച്ച് ലേഖനം വാചാലമാകുന്നു. "പ്രേമാനന്ദിന്റെ ശിഷ്യനായി വരുന്ന നരേന്ദ്രനായിക്ക് സിനിമയില്‍ ഗുരുവായി വരുമ്പോള്‍ യതാര്‍ത്ഥ  ഗുരുവായ പ്രൊഫ. എ. ടി. കോവൂരിനെ സജീവന്‍ ബോധപൂര്‍വ്വം വെട്ടിമാറ്റുന്നു. കോവൂരിനെ വായിച്ചാണ് ഒട്ടധികം പേര്‍ (ഒരു പക്ഷെ പ്രേമാനന്ദനടക്കം) യുക്തിവാദികളായിട്ടുള്ളതെങ്കില്‍ അദ്ദേഹത്തിന്‍റെ പേര് പോലും ഒഴിവാക്കപ്പെട്ടത് ഒരു തന്ത്രത്തിന്റെ ഭാഗമായിട്ടാണ്."(1)(!!??) കൊള്ളാം.

ഈ ഒരൊറ്റ വാചകത്തില്‍   അരാജകവാദി യുക്തിവാദികളുടെയും KYS യുക്തിവാദികളുടെയും ഒരേകദേശചിത്രം വ്യക്തമാവും. പടംപിടിച്ച  അരാജകവാദി യുക്തിവാദികള്‍ ചരിത്ര സംഭവം എന്ന മുഖവുരയോടു കൂടി ചരിത്രത്തെ വളച്ചൊടിക്കുകയും കളവു പറയുകയും ചെയ്തു എന്നു മനസ്സിലാക്കാം. അത്തരം പ്രശ്നങ്ങള്‍ ലേഖനത്തില്‍ വേറെയും ചര്‍ച്ച ചെയ്യുന്നുണ്ട്.

KYS യുക്തിവാദി ലേഖകന്‍ പ്രേമാനന്ദിന്റെ ശിഷ്യന്‍   ഗുരുവായി പരിണമിച്ചുകടന്നു വരുന്ന നരേന്ദ്രനായിക്കിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു. യഥാര്‍തത്തില്‍ ഗുരു നായിക്കല്ല എ. ടി. കൊവൂരാണെന്നാണ് ലേഖകന്‍ സമര്‍ത്തിക്കുന്നത്. പക്ഷെ ആ വാചകത്തില്‍ ബ്രാകറ്റില്‍ ചേര്‍ത്ത ഭാഗം കൂടി ശ്രദ്ദിക്കുക. "(ഒരു പക്ഷെ പ്രേമാനന്ദനടക്കം)" ഇതില്‍ നിന്ന് കോവൂരിന്റെ ശിഷ്യനാണ് പ്രേമാനന്ദനെന്നു മനസ്സിലാക്കാം. പ്രേമാനന്ദിന്റെ ശിഷ്യന്‍ നായിക്കിനെ കുറിച്ച് സിനിമയില്‍ കഥാപാത്രം വരുന്നതില്‍ രേഖ ലേഖകന്‍ എന്തിനസഹിഷ്ണുത പ്രകടിപ്പിക്കണം. ഓ, മറന്നു,. അസഹിഷ്ണുതയാനല്ലോ യുക്തിവാദികളുടെ മുഖമുദ്ര.

ഇനിയും ലേഖനത്തില്‍ സാക്ഷാല്‍ ഇടമറുകിനെയും  ഇ. എം. എസിനെയും കണക്കിന് കളിയാക്കുന്നുണ്ട് പ്രസ്തുത കവര്‍ സ്റ്റോറിയില്‍.

ലേഖനത്തിന്റെ ലക്‌ഷ്യം യുക്തിവിചാരത്തിന്റെയും ലേഖകന്റെയും അസഹിഷ്ണുത  വ്യക്തമായി പ്രകടിപ്പിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമല്ല എന്ന് സ്പഷ്ടം.