Followers

Saturday, September 21, 2013

ലെഗിൻസ് മതമിളകിയ പെണ്ണുങ്ങൾ



ലക്ഷ്മീഭായി തമ്പുരാട്ടി കലാകൗമുദി  വാരിക  2013 ജൂണ്‍ 9 ലക്കത്തിൽ എഴുതിയ ലേഖനത്തിൽ നിന്ന്

സെക്സ് സംബന്ധിയായ പുരുഷന്മാരുടെ ഫാന്റസികളും ഭാവനകളും സ്ത്രീകളിൽനിന്നും  വ്യതസ്തമാണെന്നു മനശ്ശാസ്ത്ര വിദഗ്ധർ നിരന്തരമായി ചൂണ്ടിക്കാട്ടുന്നു.  മൂന്നുവയസുകാരിയെ മുതൽ വയോവൃദ്ധകളെയും ശവശരീരത്തെയും വരെ ഭോഗിക്കുന്ന പുരുഷന്മാർ പ്രകടിപ്പിക്കുന്ന സംഗീർണ്ണമായ ലൈംഗികാഗ്രഹങ്ങളുടെ ഉറവിടം നിഘൂഡമാണ്. ലൈംഗിക ചോതനയും അതുണ്ടാക്കുന്ന അതിയായ സമ്മർദ്ധവും ഒരു ശരാശരി പുരുഷശരീരം അതിജീവിക്കുകയില്ല. ഇന്ദ്രിയനിഗ്രഹം ചെയ്ത പരാശരമുനി പോലും മൽസ്യഗന്ധി ഉണർത്തിവിട്ട വികാരവർഷത്തിൽ നനഞ്ഞിട്ടുണ്ട്. ഇതിലൂടെ പുരുഷന്മാരുടെ കൊള്ളരുതായ്മകളെ ന്യായീകരിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ ചെറിയൊരുദാഹരണത്തിലൂടെ ഈ ആശയം വ്യക്തമാക്കാം.

മൂന്നുവയസുകാരി എങ്ങനെ ഒരു പുരുഷനെ ലൈംഗികമായി ആകർശിക്കുന്നു എന്നതാണ് സംശയം. യഥാർത്തത്തിൽ അയാളുടെ അധമാവസനയെ പ്രചോദിപ്പിച്ചത് മറ്റൊരു സ്ത്രീയുടെ മാതകതയോ അശ്ലീലസിനിമാ പോസ്റ്ററോ ആകാം. അതിന്റെ പര്യവസാനം പിഞ്ചുശരീരത്തിൽ നടന്നു എന്നതാണ് പരമാർത്ഥം. മണ്ണിലുറപ്പിച്ചുവച്ച കതീന വർണവിസ്മയങ്ങൾ തീർക്കുന്നത് ആകാശത്താണ്. അതായത് തിരികൊളുത്തുന്ന ഇടം ഒന്നും, വിസ്ഫോടനം ഉണ്ടാക്കുന്ന ഇടം വേറൊന്നും. ഇത്തരത്തിൽ പുരുഷന്മാരുടെ ലൈംഗിക ചോതനകളെ ലഗിൻസ് എന്ന ഉത്തരാധുനിക വസ്ത്രാഭാസം ബാലാൽകാരമായി ഉദ്ദീപിപ്പിക്കുയാണ്.

കാറ്റിൽ ഉയരുന്ന വശങ്ങൾ വെട്ടിക്കീറിയ ടോപ്പുകൾ അനാവൃതമാക്കുന്ന സ്ത്രീകളുടെ നിഘൂഡശരീരത്തെ ലെഗിന്സിന്റെ ഇറുക്കവും മുറുക്കവും കൂടുതൽ ആഭാസകരമായി കാണിച്ചു തരുന്നുണ്ട്. അങ്ങനെ കേരളത്തിലെ ലെഗിന്സ് ധാരികണിളായ സ്ത്രീജനങ്ങൾ സ്വയം പ്രദർശിപ്പിക്കുന്ന നീലച്ചിത്രങ്ങളായി മാറുന്നു. അതുകാണുന്ന പുരുഷൻമാരുടെ കാമവാസനകൾ സഞ്ചരിക്കുന്ന ഭ്രമണപഥങ്ങൾ ലെഗിന്സ് ധരിച്ച സ്ത്രീകളുടെ ചിന്തയിൽ നിന്നും അഹന്തയിൽ നിന്നും ആയിരം യോജന അകലെയാണ്.

യൂറോപ്പിലെ നവോത്ഥാന കാലഘട്ടത്തിൽ ലെഗിൻസിനു സമാനമായ ചില വസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നതായി പരാമർശങ്ങളുണ്ട്. ലോകമഹായുദ്ധകാലങ്ങളിൽ തുകൽ കമ്പിളി എന്നിവകൊണ്ട് നിർമ്മിച്ച ഇടുങ്ങിയ വസ്ത്രങ്ങൾക്ക്  പ്രചാരമുണ്ടായിരുന്നു. എഴുപതുകളിൽ പെട്രീഷ്യ ഫീൽഡ് മോഡേൻ ലെഗിന്സ് രൂപകൽപന ചെയ്തു. അവർ 'സെക്സ് ആൻറ് സിറ്റി' എന്ന സിനിമാ സീക്വൻസിന്റെ വസ്ത്രാലങ്കാരവിദഗ്ധ എന്ന നിലയിൽ എമ്മി അവാർഡ്‌ നേടിയ അമേരിക്കൻ ഫാഷൻ ഡിസൈനറാണ്. അവർ നൂറു ശതമാനവും ലൈംഗിക ഉത്തേജകവസ്ത്രം എന്ന ആശയത്തിൽ നിന്ന് കൊണ്ട് ആവിഷ്കരിച്ചതാണ് ലെഗിൻസ്. പുരുഷന്മാരും ലെഗിൻസ് നീളൻ അടിവസ്ത്രമായി ഉപയോഗിച്ചിരുന്നു. അത് മെഗിൻസ് എന്നറിയപ്പെടുന്നു. 2005 മുതൽ ഇന്ത്യയിൽ ലെഗിൻസ് ആഞ്ഞടിച്ചുകയറി ആധിപത്യം സ്ഥാപിച്ചു തുടങ്ങി. എന്നാലും മെറ്റീരിയലിലും നിർമ്മാണരീതിയിലും ധരിക്കുന്നതിലും തുടങ്ങി ഏതു വിധത്തിൽ ചിന്തിച്ചാലും ലെഗിൻസ് ഒരു അടിവസ്ത്രം മാത്രമാണ്. പരസ്യമോഡലുകളുടെ ആകാരവടിവിൽ ഭംഗിയോടെ ചേർന്നിരിക്കുന്ന ലെഗിൻസ് വ്യായാമമില്ലാതെ തിന്നുകൊഴുക്കുന്ന സാധാരണ സ്ത്രീകളുടെ തുടകളെ ഒന്നാംതരം കാഴ്ചവസ്തുവാക്കുന്നു.

ലെഗിൻസ് ധരിക്കുന്നതിലൂടെ നമ്മുടെ പെണ്‍കുട്ടികൾ മാന്യതയും നഗ്നതയും തിരിച്ചറിയാതെ പോകുന്നു.ലെഗിനൻസ് ധരിക്കുന്ന സ്ത്രീകൾ അക്ഷരാർത്ഥത്തിൽ അരക്കുതാഴെ നഗ്നരായി നടക്കുകയാണ്. ഒരടിവസ്ത്രം മാത്രമിട്ട് നിരത്തിൽ അലഞ്ഞുതിരിയുന്ന കേരളീയ സ്ത്രീകളുടെ കൂസലില്ലായ്മ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. സ്ത്രീപീഡനത്തിൽ പുരുഷന്മാരുടെ പങ്കാളിത്തം ചരർച്ച ചെയ്തു മടുത്ത ചാനലുകളിൽ സ്ത്രീ സ്വാതന്ത്ര്യത്തെപറ്റി പ്രസംഗിച്ച പെണ്ണുങ്ങൾ പലരും പുരുഷന്മാരുടെ പ്രകൃതിദത്തമായ ലൈംഗിക ഉദ്ദീപനങ്ങളെ ഉൾകൊള്ളുന്നതിൽ വിമുഖത കാണിച്ചു കൊണ്ടേയിരിക്കുന്നു. തള്ള-പിള്ള ഭേദമില്ലാതെ ഷോപ്പിംഗ്‌ മാളുകൾ, സിനിമാ തിയേറ്ററുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, ഐ. സി. യു, മരണവീട് തുടങ്ങി എന്തിനധികം കുരിശിന്റെ വഴികളിൽവരെ അരയ്ക്കുതാഴെ അടിവസ്ത്രം ധരിച്ച പെണ്ണുങ്ങൾ കറങ്ങി നടക്കുന്നത്കണ്ടിട്ടും 'അയ്യേ രാജാവ് നഗ്നനാണേ' എന്ന് വിളിച്ചുപറയാൻ തക്ക സത്യസന്ധത ഒരു ഫെമിനിസ്റ്റും പ്രകടിപ്പിചില്ല. ഈ അന്ധത അവരുടെ വ്യക്തിത്വത്തിൽ ആഴ്ന്നിറങ്ങിയ അറിവില്ലയ്മയുടെയും ധാർഷ്ട്യത്തിന്റെയും അടയാളമാണ്. കേരളത്തിലെ ഉത്തരാധുനിക സ്ത്രീകൾ സ്വന്തം കുടവയറിനെപോലും ഗൗനിക്കാതെ അഭിമാനപൂർവ്വം വലിച്ചുകയറ്റുന്ന ലെഗിന്സ് എന്ന സംസ്കാരശൂന്യമായ വസ്ത്രം പുരുഷഭാവനയുടെ ഉൽപന്നമാണെന്നവർ തിരിച്ചറിയുന്നില്ല. സിനിമകളുടെ ശക്തമായ സ്വാധീനം മൂലം ലെഗിൻസ് ഭ്രമം കൂടി മദമിളകിയ പെണ്ണുങ്ങൾ, പുരുഷന്മാരുടെ താൽപര്യത്തിനനുസൃതമായി  കെട്ടി സ്വയം അപഹാസ്യരായി മാറുകയാണ്. ഇതിനെതിരെ ഒരു പുരുഷനും ശബ്ദമുയർത്തുകയില്ല. കാരണം നഗരത്തിലും ഗ്രാമത്തിലും സൌജന്യമായി കിട്ടുന്ന രതിദ്രിശ്യവിരുന്നുകൾ പുരുഷന്മാരുടെ മനസ്സിനും ശരീരത്തിനും ഒരുപോലെ സുഖകരമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ വീട്ടിലെ സ്ത്രീകൾ ലെഗിൻസ് ധരിക്കുന്നതിനോട് അച്ഛനോ സഹോദരനോ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല എങ്കിൽ അവരുടെ സ്നേഹത്തെ ന്യായമായും സംശയിക്കാം

..............................................................................................................................................................................................................

ഈ വസ്ത്രം നൽകുന്ന മറ്റൊരു പ്രയോജനം സ്ത്രീകളുടെ നഗ്നത സങ്കൽപ്പിക്കാൻ പുരുഷന്മാർ അധികം ഭാവന പ്രയോഗിക്കെണ്ടിവരുന്നില്ല എന്നതാണ്. ധരിക്കാനുള്ള എളുപ്പത്തിലും ധരിച്ചതിന് ശേഷം ആയാസരഹിതമായ അനുഭവം നൽകുന്നതിലും മോഡേൻ ആണെന്ന് വരുത്തിതീർക്കുന്നതിലും സ്ത്രീപക്ഷപാതികളും അല്ലാത്തവരുമായ സ്ത്രീകളെ ലെഗിന്സ് ഉയരർന്ന അളവിൽ പ്രലോഭിപ്പിക്കുന്നുണ്ട്. ധരിക്കാനുള്ള എളുപ്പം അഴിക്കാനുമുണ്ടെന്ന് ധരിക്കുന്ന സ്ത്രീകളൾ തിരിച്ചറീഞ്ഞാൽ നന്ന്.

ലെഗിന്സ് പ്രചോദനപരമായും പ്രവർത്തിപരമായും ബാലാൽസംഗത്തിനെ കൂടുതൽ എളുപ്പമാക്കുന്ന വസ്ത്രമാണ്. കേരളത്തിലെ തലമുതിർന്ന ഫെമിനിസ്റ്റുകളോട് ഒരു ചോദ്യമുണ്ട്. ജിംനേഷ്യത്തിൽ പോയി ആകാരവടിവ് സ്വന്തമാക്കിയ യുവാക്കൾ  അവരുടെ ശരീരം എക്സ്പോസ് ചെയ്യുന്ന തരത്തിൽ കുട്ടിവസ്ത്രം ധരിച്ചു പൊതുനിരത്തിലിറങ്ങിയാൽ അതിനെ അശ്ലീല പ്രദർശനമെന്നാക്ഷേപിച്ചു ക്രിമിനൽ കുറ്റം ചുമത്തുമല്ലോ?. സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസമത്വം, സ്ത്രീസംരക്ഷണം എന്നിവയ്ക്കുവേണ്ടി മാറത്തടിച്ചു നിലവിളിക്കുന്നവർ കേരളത്തിലെ സ്ത്രീകളുടെ നഗ്നതയെ ഏത് പുകമറക്കുള്ളിൽ മറക്കും?. കേരളീയ സ്ത്രീകളുടെ വഴിപിഴച്ച വസ്ത്രധാരണത്തെ ഏതു സൗന്ദര്യബോധത്തിന്റെ പിൻബലത്തിൽ ന്യായീകരിക്കും. ഈ  അധപതനത്തിനെ കുറിച്ച് സംസാരിക്കാനോ എഴുതാനോ കേരളത്തിലെ ഒരു വിഭാഗത്തിലും ഉൾപെട്ട സ്ത്രീകൾ  മുന്നോട്ട് വരുന്നില്ല. കൂട്ടബലാത്സംഗങ്ങൾ ട്രെൻഡായി മാറുന്ന കാലഘട്ടത്തിൽ ഇതൊന്നും എനിക്ക് ബാധകമല്ല എന്ന് ചിന്തിക്കുന്ന ധാർഷ്ട്യമാണത്. സ്ത്രീകളെ ട്രെൻഡി എന്ന ശബ്ദമാകുന്ന അനസ്ത്യേഷ്യ നൽകി മയക്കി പൊതുനിരത്തിൽ വിവസ്ത്രരാക്കുന്ന ലെഗിന്സിനെ എതിർക്കാൻ ഒരു ഹിജഡ പോലും തയ്യാറാകുന്നില്ല എന്നത് സ്ത്രീകൾ  നേരിടുന്ന യഥാർത്ഥ പ്രശ്നത്തെ സ്ത്രീത്വം മനസ്സിലാക്കുന്നില്ല എന്നതിൻറെ തെളിവാണ്. വാസ്ഥവത്തിൽ നിയമം കൊണ്ട് നിരോധിക്കേണ്ട വസ്ത്രമാണ് ലെഗിൻസ്. സർക്കാർ ഈ വസ്തുത മനസ്സിലാക്കിയിട്ടും മൗനം പാലിക്കുന്നത് കേരളത്തിലെ ഫെമിനിസ്റ്റുകളേ ഭയന്നിട്ടല്ലേ?.

പൂർണമായും പകർത്തിയിട്ടില്ല. പിന്നീടാവാം.................

No comments: