Followers

Monday, July 27, 2015

ഈ കൊടും ഭീകര ശിശുപീഡനം കണ്ടില്ലെന്നു നടിക്കരുത്

അന്താരാഷ്ട്ര നിരീഷ്വരവിശ്വാസപുരോഹിതർ റിച്ചാർഡ് ഡോകിൻസ്, മാർഗരറ്റ് ഡോണി തുടങ്ങിയവർ ശിശുനാമകരണ ആഘോഷം എന്ന ശിശുപീഡന കൊടും ക്രൂരതയ്ക്ക് നേതൃത്ത്വം നൽകുന്നതിന്റെ ഭീകരദൃശ്യം
                                         

ഒരു മനുഷ്യന്റെ വ്യക്തിത്വത്തിൽ, മേൽവിലാസത്തിൽ ഏറ്റവും പ്രധാന ഘടകം അയാളുടെ പേരാണ്. പല ഉന്നതരും തങ്ങൾക്കിഷ്ടകരമല്ലാത്ത പലപ്പോഴും താൻ പ്രതിനിധാനം ചെയ്തു പ്രവർത്തിച്ചു പ്രോബോധനം ചെയ്തു പ്രചരിപ്പിക്കുന്ന മതവിശ്വാസത്തിന്റെ അടിത്തറ ആകെ അടിച്ചുടക്കുന്ന ആശയം ഉൾകൊള്ളുന്ന പേരും വഹിച്ചു ജീവിതം നരകിക്കുന്ന കാഴ്ച നിത്യസംഭവമാണ്. പലപ്പോഴും തന്റെ പേര് മാറ്റി തനിക്കിഷ്ട്ടപ്പെട്ട മറ്റൊരു നാമം സ്വീകരിക്കാൻ പറ്റാത്ത രീതിയിൽ ആ പേര് അയാൾക്ക്‌ സ്വന്തം സ്വത്വം നല്കിയിട്ടുണ്ടാവും. അത്തരം നാമങ്ങളുടെ സാംഗത്യം അവരുടെ നേരെ തേറ്റകാട്ടി കുറക്കുന്നത് വസ്തുതയ്മാണ്.

ഇതിന് ഇന്നിന്റെഏറ്റവും വലിയ  വർത്തമാനഉദാഹരണവും ഇരക ളുമാണ് യുക്തിവാദിസംഘം നേതാക്കൾ. സംഘം പ്രസിഡന്റ് ഇ എ ജബ്ബാറിനെ നാം പരിഗണിക്കുക. ജബ്ബാർ ദൈവത്തിന് അറബിയിലുള്ള ഒരു പേരാണ്. അതിന്റെ അർഥം പരമാധികാരി എന്നാണു. അദ്ദേഹത്തിൻറെ യതാർത്ഥ പേര് ;അബ്ദുൽ ജബ്ബാർ; എന്നും. അതായത് പരമാധികാരിയായ ദൈവത്തിന്റെ അടിമ എന്ന് ആശയം!.. ദൈവം ഇല്ലെന്ന കേവലവിശ്വാസം (പ്രത്യേകിച്ച് പരമാധികാരി എന്ന ദൈവവിശേഷണം ഒരു നിലക്കും വിശ്വസിക്കാൻ തയ്യാറല്ലാത്ത) പ്രചരിപ്പിക്കാനും പ്രബോധനം ചെയ്യാനും പതിറ്റാണ്ടുകൾ കഠിനശ്രമം നടത്തികൊണ്ടിരിക്കുന്ന ഒരു നിരീശ്വര'വിശ്വാസി' ആയ ശ്രീമാൻ ജബ്ബാറിനെ ഈ പേരിന്റെ ഔചിത്യം ചോദ്യം ചെയ്യുന്നവരുടെ എണ്ണം നിത്യേനെ വർദ്ദിച്ചു കൊണ്ടെയിരിക്കുകയും ചെയ്യുന്നു... ഇത് ശ്രീ ജബ്ബാർ മാത്രം നേരിടുന്ന സ്വത്വ പ്രശ്നമല്ല. ഇത് പോലെ നിരവധി പേർ യുക്തിവാദികളിൽ ഉണ്ട്.  അയ്യൂബ് മൗലവി, പാറക്കൽ മുഹമ്മദ്‌, നാസർ കുന്നുംപുറം ശിവദാസ് ഡോ സി വിശ്വനാഥൻ അബ്ദുൽ അലി....ഈ പട്ടിക നീണ്ടു കൊണ്ടേയിരിക്കുന്നു.....

ഇത്രയും 'ഉന്നതരും' 'മഹാത്മാക്കളു'മായ ഇവരെ പോലെ അനവധി നിരവധി പ്രശസ്തരും മഹാന്മാരുമായ ഇങ്ങനെ ഒരു അസ്ഥിത്വ പ്രതിസന്ധിയിൽ പെട്ട് വട്ടം തിരിയാൻ കാരണം അവരുടെ മാതാപിതാക്കളും ബന്ധുമിത്രാക്കളും അവർക്ക് എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ അവർക്കനുയോജ്യമല്ലാത്ത, അവർക്ക് ജീവിതകാലമത്രയും മരണശേഷം പോലും പ്രശ്നങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന ഇത്തരം പേരിട്ടതിന്റെ പരിണിതഫലം മാത്രമാണ്.

എന്നാൽ ഈ 'മഹാന്മാർ' തങ്ങളുടെ സന്താനൾങ്ങക്കും തങ്ങൾക്കിഷ്ട്ടപ്പെട്ട പേര് നൽകി ശിശുപീഡനം തുടർക്കഥയാക്കി തുടരുകയാണ്. ഈ തുടർ ശിഷുപീഡനങ്ങൾ തുടരുന്ന ഇവരെ എന്ത് വിളിക്കണം? തീർച്ചയായും ഒരു കുഞ്ഞ് ജനിച്ചാൽ മുൻ പോസ്റ്റിൽ ഞാൻ സൂചിപ്പിച്ച പോലെ (ക്ലിക്കി വായിക്കുക) സന്താനങ്ങൾക്ക് പ്രായപൂർത്തി എത്തുന്നത് വരെ വിദ്യാഭ്യാസം ഒന്നും നൽകാതെ വളർത്തേണ്ട ആവശ്യകത പോലെ ആ സന്താനത്തിന് പതിനെട്ട് തികഞ്ഞ് അവൾ/ൻ ഒരു പൂർണപൗരൻ ആകുന്നത് വരെ ഒരു പേരും നൽകാതിരിക്കെണ്ടതുണ്ട്. പൂർണപൗരനായ ശേഷം തന്റെ വ്യക്തിത്വ, ആസ്ഥിത്വ, സ്വത്വത്തിനു യോജിക്കുന്ന ഒരു നാമം സ്വീകരിക്കുകയോ പേരൊന്നും ആവശ്യമില്ല എന്നാണ് തീരുമാനമെങ്കിൽ ജീവിതകാലം മുഴുവൻ പേരില്ലാതെ ജീവിക്കാനും ഉള്ള വ്യക്തിസ്വാതന്ത്ര്യം വകവച്ചു കൊടുക്കാൻ ബാലാവകാശങ്ങൾക്ക് വേണ്ടി ശബ്ദമലിനീകരണം നടത്തുന്ന യുക്തിവാദികൾ തയ്യാറാവുകയും അതിനു വേണ്ടി സെമിനാറുകളും ക്യേമ്പയിനുകളും നടത്തി തങ്ങളുടെ സമൂഹത്തിലെ ഈ കൊടും പീഡനവും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കുകയും ചെയ്യണമെന്നു വിനയപൂർവ്വം ഓർമ്മപ്പെടുത്തുന്നു. ദൈവവിശ്വാസികൾ അവരുടെ കുട്ടികളെ മതം പഠിപ്പിക്കുന്നതിലും എത്രയോ കഠിന ക്രൂരതയാണ് യുക്തിവാദികളും നിരീശ്വരവിശ്വാസികളും സ്വന്തം പിഞ്ചുപൈതങ്ങളോട് ചെയ്ത് കൊണ്ടിരിക്കുന്ന ഈ ക്രൂരത. മതം പഠിച്ചാൽ പോലും അവള്‍ക്ക്/നു മതം വേണ്ട എന്ന് തോന്നിയാൽ ആ പഠനം അവള്‍ക്ക്/നു ഒരു ത്തടസമല്ല. മാത്രമല്ല ആ പഠനം അവള്‍/ൻ ജനിച്ചുവളർന്ന സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാനും തെറിപ്പൂരപ്പാട്ട് നടത്താനും അവളെ/നെ പ്രാപ്തമാക്കും. പക്ഷെ അവള/നു തന്റെ പേര് വേണ്ടെന്നു വെക്കാൻ സാധ്യമല്ല എന്ന സാമൂഹ്യ ദുരന്തം കൂടി ചേർത്തുവായിച്ചാലേ പ്രശ്നത്തിന്റെ ഗൗരവം ബോധ്യമാകൂ................................. ഈ വിഷയത്തിലെ വിശദമായ വായന ഇവിടെ 

Saturday, July 25, 2015

ഈ ശിശു, ബാല പീഡനം അനുവദിക്കാമോ? ഫ്രീ തിങ്കന്‍സ് (തിന്കിങ്ങില്‍ നിന്ന് സ്വാതന്ത്ര്യം നേടിയവര്‍) എന്ത് പറയുന്നു?


 
എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ (അഞ്ച് വയസ്, കൂടുതലും മൂന്ന് വയസ് എല്‍ കെ ജി) പിഞ്ചു കുഞ്ഞുങ്ങളെ സ്കൂളില്‍ ചേര്‍ത്ത് അവര്‍ക്ക് പ്രായപൂര്‍ത്തി ആകുന്നതിനു മുമ്പേ എസ്. എസ്. എല്‍. സി യും പ്ലസ്‌ റ്റുവും പരീക്ഷ കഴിഞ്ഞു ഡിഗ്രിക്ക് ചേര്‍ന്നിരിക്കും. ഇതിനോട് യോജിക്കാന്‍ നിങ്ങള്‍ക്കാകുമോ?.
കുട്ടികളെ യാതൊരു തരത്തിലുമുള്ള വിദ്യാഭ്യാസവും പഠനങ്ങളും നിയന്ത്രണങ്ങളും വിലക്കുകളും ഇല്ലാതെ സ്വതന്ത്രരായി വളരാനും വികസിക്കാനും അനുവദിക്കുകയല്ലേ വേണ്ടത്.
മതവിദ്യാഭ്യാസം ചെറുപ്പത്തില്‍ നല്‍കാന്‍ പാടില്ല എന്നത് പോലെ പ്രധാനവും പ്രസക്തവും പരിഗണനീയവും തന്നെ അല്ലെ ഇത്തരം ശിശു, ബാല പീഡനങ്ങളും.
അതല്ലേ സ്വതന്ത്രചിന്ത വളരാന്‍ അനിവാര്യം സ്വതന്ത്ര ചിന്തകരുടെയും യുക്തിവാദികളുടെയും വിലയേറിയ അഫിപ്രായങ്ങള്‍ സാദരം പ്രതീക്ഷിക്കുന്നു.

Tuesday, July 21, 2015

വ്യഭിചാരത്തിന് 16. വിവാഹത്തിനോ? പ്രായം 18!

വ്യഭിചാരത്തിനും സ്വവര്‍ഗ്ഗരതിവൈകൃതങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന പുതിയ നിയമനിര്‍ദ്ദേശങ്ങളുടെ വാര്‍ത്ത പുറത്ത് വന്നത് ശ്രദ്ദിച്ചിചിരിക്കുമല്ലോ? "ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതനിലവാരത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. പാം രാജ്പുത് അധ്യക്ഷയായ പതിന്നാലംഗസമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച പുറത്തിറക്കി. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21വയസ്സില്‍നിന്ന് 18വയസ്സാക്കി കുറച്ച് ശൈശവവിവാഹനിരോധനനിയമത്തില്‍ ഭേദഗതിവരുത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ."

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് മുമ്പ് കേരള സര്‍ക്കാറിന്, ദിവംഗതനായ ചീഫ് ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള സമിതി  ഇത്പോലൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. കുട്ടികളുടെ പുരോഗതിക്കു കുട്ടികൾ ജനിക്കാനനുവദിക്കാതിരിക്കുക, സ്ത്രീശാക്തീകരണത്തിനു വ്യഭിചാരവും വിവാഹമോചനവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ തൂക്കണാംകുരുവി മോഡൽ നിർദ്ദേശങ്ങലായിരിന്നു അവയിലെ തലതരിഞ്ഞ കണ്ടെത്തലുകൾ! ഭാഗ്യവശാല്‍ അത് ഇത് വരെ പുറത്തെടുത്തിട്ടില്ല. ഇതിലെയും നിര്‍ദ്ദേശങ്ങളില്‍ സ്ത്രീ വിരുദ്ധമായവ, മനുഷ്യ വിരുദ്ധമായവ, സാംസ്കാരികതനിമ തകര്‍ക്കുന്നവ നടപ്പാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതും ശ്രമിക്കെണ്ടതും പ്രവര്‍ത്തിക്കേണ്ടതും അനിവാര്യമാണ്. അത് വര്‍ത്തമാനത്തിന്റെ ആവശ്യമാണ്‌. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ പലതും ഗൌരവതരം തന്നെ, പക്ഷെ ചില വികൃതവൈരൂപ്യങ്ങള്‍ കാണാതെ വയ്യ. 
22/07/15നു മലയാളം ന്യൂസ് (Jiddah KSA) പത്രത്തിൽ വന്ന കുറിപ്പ്

ആണ്‍ പെണ്‍ തുല്യതക്കു വേണ്ടി പുരുഷ വിവാഹപ്രായം പതിനെട്ടാക്കുക, പെണ്‍കുട്ടികളുടെ വ്യഭിചാരപ്രായം പതിനാറാക്കുക. സ്വവര്‍ഗ്ഗരതിവൈകൃതം നിയമമാക്കുക തുടങ്ങിയവയാണ് ഏറെ വൃത്തിഹീനമായിട്ടുള്ളത്. വിവാഹത്തിന്റെ ലക്‌ഷ്യം  കേവലം ലൈംഗികത മാത്രമായാണോ ഈ കമ്മറ്റി മനസ്സിലാക്കിയത്. തീര്‍ച്ചയായും അങ്ങനെ  സംശയിക്കേണ്ടതുണ്ട്. അത് കൊണ്ടാണല്ലോ പുരുഷ വിവാഹപ്രായം പതിനെട്ടാക്കാന്‍ ശുപാര്‍ശിച്ചത്. വിവാഹത്തിലൂടെ ഇണകള്‍ക്കിടയിലുള്ള ലൈംഗിക സംതൃപ്തി കെട്ടുറപ്പുള്ള കുടുംബജീവിതത്തിനും ആരോഗ്യമുള്ള സമൂഹത്തിനും അനിവാര്യമാണ്. പക്ഷെ ലൈംഗികത മാത്രമല്ല വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് മനസ്സിലാകാത്തവര്‍ ആണോ ഉപദേശകമേലാളന്മാര്‍. അതോ ആരുടെയോ ചരടില്‍ വേഷമാടുന്ന പാവം പാവകളോ? മാത്രമല്ല, മാനസിക വൈകൃതങ്ങളുടെ ബഹിഷ്പുരണമായ സ്വവര്‍ഗ്ഗ ലൈംഗിക വൈകൃതം നിയമ പരമാക്കണമെന്ന നിര്‍ദ്ദേശം എത്ര ദൂരവ്യാപക പ്രത്യാഘാതം സൃഷ്ട്ടിക്കും എത്ര നിസ്സാരമായാണ് ഇവര്‍ കാര്യങ്ങള്‍ ഗൌനിച്ചത്!

എയിഡ്സ് നിയന്ത്രിക്കാന്‍ വ്യഭിചാരം ഇല്ലാതാക്കുന്നതിന് പകരം ക്വാണ്ടം പ്രോത്സാഹിപ്പിക്കുന്ന, അതിലൂടെ വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്തത്തിന്റെ ഒളിയജണ്ടകളുടെ മറ്റു സര്‍ക്കാര്‍ പതിപ്പുകളല്ലേ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും കോടതി വിധികളും. പെണ്ണിനെ തന്റെ ഇണയും കുടുംബിനിയും അമ്മയും സഹോദരിയുമായി കണ്ടിരുന്ന സംസ്കാരത്തെ മാറ്റിമറിച്ചു  പെണ്ണിനെ അധ്വാനിക്കുന്നവളും ധനാകമനയന്ത്രവുമാക്കി അവളെ അങ്ങാടിയിലേക്ക് ഇറക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല അതാണവളുടെ സ്വാതന്ത്ര്യവും ജീവിത ലക്ഷ്യവുമെന്നു അവളെ തെറ്റിദ്ധരിപ്പിക്കാനും അവര്‍ക്കായി. അതിലൂടെ മുതലാളിത്തം നേടിയത് കുറഞ്ഞ വേദനത്തിനു കൂടുതല്‍ അദ്ധ്വാനം എന്ന ലാഭക്കച്ചവടമാണ്. മനുഷ്യവിഭവ ശേഷിയുടെ വിലകുറച്ച് ഭാര്യയും ഭര്‍ത്താവും അദ്ദ്വനിച്ചാല്‍ പോലും കുടുംബം മുന്നോട്ട് പോകാന്‍ കഷ്ട്ടപ്പെടുന്നതിലെക്കാന് ഈ സ്ത്രീ സ്വാതന്ത്ര്യം നമ്മെ എത്തിച്ചത്. അച്ഛന്‍  അദ്ധ്വാനിച്ചു, അമ്മ കുടുംബവും കുട്ടികളെയും വളര്‍ത്തി സ്നേഹവും ഉത്തരവാദിത്തവും ഉള്ള സന്താനങ്ങള്‍ക്ക് പകരം ബേബി സിറ്റിങ്ങിലെ ആയയെ അമ്മയേക്കാളും സ്നേഹിക്കുന്ന മനുശ്യകുട്ടികളെ സൃഷ്ട്ടിക്കുന്നിടത്തെക്ക് കാര്യങ്ങള്‍ അധപതിച്ചത് കാണാതെ വയ്യ. ഇനിയവരുടെ ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കങ്ങളില്‍ ചിലതാണ് ഈ നിര്‍ദ്ദേശങ്ങള്‍! പെണ്ണുടലിന്റെയും അതിലൂടെ  പെണ്‍മാംസത്തിന്റെയും വില കുറയ്ക്കുക എന്ന വളരെ ചെറിയ ലക്‌ഷ്യം.

ഈ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും കടുത്ത സ്ത്രീ വിരുദ്ധ നിര്‍ദ്ദേശം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള പ്രായം പതിനെട്ടില്‍ നിലനിര്‍ത്തുന്നതോടൊപ്പം അവളെ മാംസം വില്‍ക്കാന്‍ പാകപ്പെടുത്തുന്ന പ്രായം പതിനാറിലേക്ക് താഴ്ത്തുക എന്നതാണ്. വിവാഹത്തിനില്ലാത്ത പക്വതയും പാകതയും ബുദ്ധിയും ശാരീരിക ലൈംഗിക വളര്‍ച്ചയും വ്യഭിചാരത്തിന് എങ്ങനെയാണ് ഉണ്ടാവുക. ഒരു പെണ്‍കുട്ടിയെ രക്ഷിതാക്കളോ കുടുംബമോ സുഹൃത് വലയമോ സമൂഹമോ വേശ്യാവൃത്തിയിലേക്ക് നയിച്ചു അവള്‍ ആ ജീവിതം ആസ്വദിക്കയും ചെയ്‌താല്‍ അതിനെ തടയിടാന്‍ ഈ നിര്‍ദ്ദേശകരുടെ നിദ്ദേശം എന്താണ്. 

പക്വതയും പാകതയും എത്താത്ത പതിനാറു വയസുള്ള പത്താം ക്ലാസുകാരിയെ സഹപാടികളോ സുഹൃത്തുക്കളോ പ്രലോഭനങ്ങളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌താല്‍ അതിന്റെ നഷ്ടം അവള്‍ക്കും കുടുംബത്തിനും സമൂഹത്തിനും മാത്രമായിരിക്കും, അല്ലാതെ വേട്ടക്കാര്‍ക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല. 

മുതലാളിത്തത്തിന്റെ പണം പലിശക് വാങ്ങി ലോകബാങ്കിന്റെയും WTO യുടെയും അതല്ലെങ്കില്‍ ഇപ്പോഴത്തെ നമ്മുടെ യജമാനന്‍മാരായ അമേരിക്കയുടെയും മറ്റും ആശയങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് നമ്മുടെ ഭരണകര്‍ത്താക്കള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പണ്ട് 1947 വരെ നാം ബ്രട്ടന്റെ യജമാനതയിലായിരുന്നു. ഇന്ന് അത് ലോക വട്ടിപ്പണക്കാരുടെയും അവരെ നയിക്കുന്ന മുതലാളിത്ത യജമാനന്‍മാരുടെയും അടിയാര്‍ത്തികളായെന്ന വ്യത്യാസമേ ഉള്ളൂ. ആ യജമാനകല്‍പ്പനകളാണ് നമ്മുടെ ഹോം ഗാര്‍ഡ് പോലീസ്, കൂട്ട ഇന്‍സൂറന്‍സ്, മെഡിക്കല്‍ ഇന്‍സൂറന്‍സ്, ആധാര്‍ കാര്‍ഡ്, സബ്സിഡി എടുത്ത് കളയല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,  ഏറ്റവും വലിയ രാജ്യദ്രോഹമായ സ്വകാര്യവല്‍ക്കരണം തുടങ്ങിയവ. നമ്മുടെ അഭിമാനമായ ഇന്ത്യന്‍ റയില്‍വേ പോലും അഡാനിക്കും അംബാനിക്കും മാത്രമല്ല വിദേശ കുത്തകകള്‍ക്ക് വരെ തീറെഴുതി കൊടുത്ത് കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ റോഡുകളും പാലങ്ങളും മുതലാളിമാരുടെ ചൊല്‍പ്പടിയിലാണല്ലോ. 

ബി എസ് എന്‍ എല്‍ എന്ന് റിലയന്‍സ് ആകും എന്നെ അറിയേണ്ടതുള്ളൂ. പാകിസ്ഥാനോ ചൈനയോ നമ്മേ ആക്രമിക്കുമ്പോള്‍ തിരിച്ച് തോക്ക് ഉയര്‍ത്തണോ വേണ്ടേ എന്ന് അമേരിക്കപോലുള്ള രാജ്യശത്രുക്കള്‍ തീരുമാനിക്കേണ്ട ഗതികേട് വരുന്ന നാളെ അതി വിദൂരമല്ല. അതിനു വേണ്ടി കുട്ടിക്കുരങ്ങ് കളിക്കുന്നതോ രാജ്യസ്നേഹം നാഴികക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്ന രാജ്യദ്രോഹികള്‍! മുതലാളിത്ത ഫണ്ടിങ്ങ് കൈപറ്റി അവരുടെ ആശയങ്ങള്‍ക്ക് മനുഷ്യാവകാശ മുഖം മൂടി അണിയിച്ചു നമ്മുടെ ഇടയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന രാജ്യദ്രോഹികളെയും നാം തിരിച്ചരിയാതിരിക്കുന്നു.

മുതലാളിത്ത അജണ്ടയിലെ ആദ്യ ഇനമായ കച്ചവടത്തെ സ്നിഗ്ദമാക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് പെണ്ണുടല്‍. പെണ്ണുടലിന്റെ മാംസമൂല്യം കൂടുന്നതിനനുസരിച്ച് കച്ചവടലാഭവും കൂടും എന്നുള്ള സിമ്പിള്‍ സൂത്രവാക്യത്തിനു നമ്മുടെ പെണ്‍കുട്ടികളെ പാകപ്പെടുത്താന്‍ നമ്മുടെ സര്‍ക്കാറുകള്‍ ഇതും ഇതിലധികവും ചെയ്യുന്നത് നമുക്കധികം കാത്തിരിക്കാതെ കാണാം. നമ്മുടെ രാജ്യം മറ്റൊരു തായലന്റ് ആവാതിരിക്കട്ടെ.

ഏറ്റവും വിരോധാഭാസം മുദലാളിത്ത അജണ്ടകള്‍ നടപ്പിലാക്കുന്നതിനു നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ്കാരും മത്സരിക്കുന്നു എന്നതാണ്!


Thursday, July 9, 2015

ജീവോല്‍പത്തിയില്‍ തടഞ്ഞുവീഴുന്ന നുണകള്‍

 http://samvadam.nicheoftruth.info/?p=1259
അലി ചെമ്മാട്
റിച്ചാഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം  പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു -ഭാഗം 16

 ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈയിലെ ‘ഖലീഫ ടവര്‍’ പരിഗണിക്കുക. അല്ലെങ്കില്‍ മറ്റേതെങ്കിലും മനുഷ്യ നിര്‍മ്മാണങ്ങള്‍ പരിഗണിക്കുക. ഭൗമോപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് അത്രയും ഭാരം വഹിക്കാന്‍ ആവശ്യമായ അടിത്തറയും ഭൂമിയുടെ അകത്തേക്കിറങ്ങിച്ചെല്ലുന്ന പൈലിംഗുകളും അടിസ്ഥാനഭാരവും എല്ലാം ആവശ്യമാണ്. സാധാരണ ഒരു ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകെട്ടുകയാണെങ്കിലും അതില്‍ പതിയുന്ന കാറ്റിനെ പ്രതിരോധിക്കാന്‍ ആവശ്യമായ കാലുകളും കുറ്റികളും കയറുകളും ആവശ്യമാണ്. ഖലീഫ ടവറിന്റെ നിര്‍മ്മാണത്തെയും അതിന്റെ വിശദമായ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെയും അതിന്റെ ഉയരത്തെയും സൗന്ദര്യത്തെയും നിര്‍മ്മാണത്തിലെ വ്യത്യസ്ത ഘടകങ്ങളുടെ പ്രത്യേകതകളെയും ഘടകസമന്വയങ്ങളെയും സംബന്ധിച്ച് വിശദമായി  ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ ആരാണെങ്കിലും അതിന്റെ അമ്പതിലേറെ മീറ്റര്‍ ആഴത്തിലേക്കിറങ്ങിച്ചെന്ന പൈലിംഗ്  ആയിരിക്കും  ഏതൊരാളും ആദ്യമായി പരിഗണിക്കുക.

ഒരു കെട്ടിടത്തെക്കുറിച്ചുള്ള പഠനത്തില്‍ അതിന്റെ പുറംമോടി കൂട്ടാന്‍ കാലാകാലങ്ങളില്‍ മാറ്റിക്കൊണ്ടിരിക്കുന്ന നിറഭേദങ്ങളെ ആരും ഗൗരവമായി പരിഗണിക്കാറില്ല. അടിസ്ഥാനശിലകളില്ലാത്ത കെട്ടിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച സ്വപ്‌നലോകത്ത് മാത്രം നിലനില്‍ക്കുന്ന സങ്കല്‍പവീടുകളെ സംബന്ധിച്ച ചര്‍ച്ചകളായേ പരിഗണിക്കപ്പെടുകയുള്ളൂ.
അടിസ്ഥാനപരമായ പരിണാമവിമര്‍ശനങ്ങളില്‍ പരിഭ്രാന്തനായ ഡോകിന്‍സ് പരിണാമവിമര്‍ശനങ്ങളെ  പ്രതിരോധിക്കുക എന്ന ‘മഹത്തായ’ ലക്ഷ്യത്തോടെ(315) എഴുതിയ ബ്രഹത്ഗ്രന്ഥവും സ്വപ്‌നലോകത്തെ സങ്കല്‍പ വീടിനെക്കുറിച്ചുള്ള ചര്‍ച്ചപോലെ ജലരേഖയായി പരിണമിക്കുന്നു. ഈ പ്രശ്‌നം ഡോക്കിന്‍സ് മാത്രം നേരിടുന്നതല്ല. ഡോക്കിന്‍സിനെ പകര്‍ത്തിയെഴുതുന്ന മലയാള പരിണാമസാഹിത്യകാരന്‍മാരും പരിണാമവിശ്വാസികളും പ്രബോധകരുമടക്കം ലോകത്തുടനീളമുള്ള പരിണാമ വിശ്വാസിസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നമാണ്. എങ്കിലും ഡോക്കിന്‍സിന്റെ കൃതി അദ്ദേഹത്തിനും അനുയായികള്‍ക്കും ആത്മസായൂജ്യം നല്‍കുന്നു എന്നത് അവഗണിക്കാനാവില്ല.
കേരളത്തിലെ ഏതൊരു പരിണാമ പ്രചാരകനും പറയുന്നത് ജീവോല്‍പത്തി പരിണാമത്തിനകത്തുള്ള വിഷയമല്ല, അത് മറ്റൊരു വിഷയമാണെന്നാണ്. എങ്ങനെയോ യാദൃഛികമായുണ്ടായ ആദ്യ ജൈവകോശം (ഏകകോശം) വിഘടിപ്പ് ഒരുപാട് ഏകകോശമായും ആ വിഘടനങ്ങള്‍ക്കിടയില്‍ എങ്ങനെയോ ദൈ്വകോശ ജീവിയായും ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ ബഹുകോശ ജീവിയായും പരിണമിച്ചുപരിണമിച്ച് ഇങ്ങനെ വളര്‍ന്നുവരികയാണെന്ന അമ്മൂമ്മക്കഥയല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കില്ല. അക്കാര്യം നാം നടേ ചര്‍ച്ച ചെയ്തിട്ടുണ്ട്.C 1
ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പരിണാമ വിശ്വാസികള്‍ ഒഴികഴിവ് പറയുന്നുണ്ടെങ്കിലും, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ച 1850കളില്‍ ജീവന്റെ സങ്കീര്‍ണതയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. 1859ല്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ലൂയി പാസ്റ്റര്‍ അന്നത്തെ ജീവശാസ്ത്രജ്ഞരുടെ അജ്ഞത ശാസ്ത്രീയ പരീക്ഷണത്തിലൂടെ തിരുത്തി എഴുതി. അന്നത്തെ വിശ്വാസപ്രകാരം സൂക്ഷ്മജീവികള്‍ (ബാക്ടീരിയ, വൈറസ് തുടങ്ങിയവ) അന്തരീക്ഷത്തില്‍ തനിയെ ഉണ്ടാവുമെന്നും മാംസത്തിലും ശവങ്ങളിലും പുഷ്പങ്ങള്‍ തന്നെ വളര്‍ന്നുവരുമെന്നുമായിരുന്നു. എന്നാല്‍ തന്റെ സ്വന്‍നെക്ക് ഫഌസ്‌ക് പരീക്ഷണത്തിലൂടെ ഈ മൂഢവിശ്വാസം പാസ്റ്റര്‍ തിരുത്തി. ഡാര്‍വിന്‍ തന്റെ വിശ്വാസം അവതരിപ്പിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ധാരണ ജീവന്‍ എന്നത് വളരെ ലളിതമാണെന്നായിരുന്നു. ആ ഒരു ധാരണയില്‍ പടുത്തുയര്‍ത്തിയ പരിണാമ സിദ്ധാന്തം ഓരോ ശാസ്ത്രീയ വളര്‍ച്ചകളിലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതെ, ഡാര്‍വിനേറ്റ ആദ്യപ്രഹരം ലൂയി പാസ്റ്ററില്‍ നിന്നായിരുന്നു.(316)
എന്നാല്‍ 1871 ഫെബ്രുവരി 11ന് ജോസഫ് ഡാള്‍ട്ടണ്‍ ഹൂകെര്‍ക്ക്(317) എഴുതിയ കത്തില്‍  Warm little pond എന്നൊരു പുതിയ സങ്കല്‍പം ഡാര്‍വിന്‍ അവതരിപ്പിച്ചു. ആ സങ്കല്‍പപ്രകാരം ഭൂമി ആദിമ പ്രക്ഷുബ്ധ കാലാവസ്ഥയില്‍ ‘ജീവോല്‍പ്പത്തിക്ക് ആവശ്യമായ’ രാസവസ്തുക്കളായ അമോണിയ (Ammonia) ഫോസ്ഫറിക് ഉപ്പ് (Phosphoric Salt), പ്രകാശം, താപം, വൈദ്യുതി തുടങ്ങിയവയാല്‍ സമ്പുഷ്ടമായിരുന്നു. അവിടുത്തെ ചുട്ടുപഴുത്ത പ്രത്യേക കാലാവസ്ഥയില്‍ ആദിമജീവന്‍ നിലവില്‍വന്നു എന്നാണ് ഈ സങ്കല്‍പം.
ഡോക്കിന്‍സ് ഈ സങ്കല്‍പങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം വരികള്‍ക്കിടയില്‍ നടത്തുന്നുണ്ട്. ”ഡാര്‍വിന്‍ തന്നെ പരാമര്‍ശിച്ചതുപോലെ, അതീവ ലളിതമായ തുടക്കമാണ് അതിനുണ്ടായിരുന്നത്.”(318) ഡാര്‍വിന്റെ ഊഹത്തെ തുടര്‍ന്ന് ഇക്കാര്യം തന്നെ ഒരല്‍പംകൂടി വികസിപ്പിച്ച് അവതരിപ്പിക്കുന്നുണ്ട് അലക്‌സാണ്ടര്‍ ഓപാരിനും (Alexander Oparin) ജെ.ബി.എസ് ഹാള്‍ഡയിനും (J.B.S Haldane).(319) 1924ല്‍ അലക്‌സാണ്ടര്‍ ഓപാരിന്‍ അവതരിപ്പിച്ച ആദിമ സൂപ്പ് (Primordial Soup) പരികല്‍പനയും ഹാള്‍ഡയിന്റെ ഹോട്ട് ഡൈല്യൂട്ട് സൂപ്പ് (Hot dilute soup) ഭാവനയും ഒരേ കാലഘട്ടത്തിലാണ് പുറത്തുവന്നത്.(320) ആദിമഭൂമിയില്‍ ജീവന്‍ നിലവില്‍ വരാന്‍ ആവശ്യമായ എല്ലാ രാസ ഭൗതിക ഘടക പദാര്‍ത്ഥങ്ങളും നിലവിലുണ്ടായിരുന്നുവെന്നും അന്നത്തെ ഉയര്‍ന്ന താപനിലയും നിരന്തര അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഇടിമിന്നലുകളും ഇത്തരം ഘടകപദാര്‍ത്ഥങ്ങള്‍ക്ക് വിഘടിക്കാനും സംയോജിക്കാനും രാസപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കാനുമാവശ്യമായ ഊര്‍ജ്ജം സംഭാവന ചെയ്‌തെന്നും അതിലൂടെ ചില ആദിമ ജൈവസംയുക്തങ്ങള്‍ ഉരുത്തിരിഞ്ഞെന്നുമുള്ള അനുമാനമാണ് ഇത് മുന്നോട്ടുവെക്കുന്നത്.
ഇങ്ങനെ ആവശ്യമുണ്ട് എന്നുകരുതുന്ന എല്ലാ സംവിധാനങ്ങളും നിര്‍ലോഭം അനുവദിച്ചു നല്‍കുന്ന ഇവരാരും പക്ഷേ ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ജീവവായുവായ ഓക്‌സിജന്റെ സാന്നിദ്ധ്യം വകവെച്ചുകൊടുക്കുന്നില്ല. എന്നുമാത്രമാല്ല ആ സാഹചര്യത്തില്‍ ഓക്‌സിജന്‍ നിലവില്‍ ഉണ്ടായിരുന്നില്ല എന്നുകൂടി ഉദ്‌ഘോഷിക്കാന്‍ പിശുക്കൊന്നും കാട്ടുന്നില്ല! ഈ സങ്കല്‍പങ്ങളും ഡാര്‍വിന്റെ ഹോട്ട് ലിറ്റില്‍ പോട്ട് ചിന്തയും തമ്മില്‍ തത്ത്വത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ആദിമ അന്തരീക്ഷത്തിലെ രാസഭൗതിക സാഹചര്യത്തില്‍ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ജീവന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ചില ഘടകങ്ങള്‍ വന്നു എന്നതാണിതിന്റെ ആകെത്തുക.
ഈ പരികല്‍പ്പനകളെ ആധാരമാക്കിയാണ് സ്റ്റാന്‍ലി മില്ലറും (Stanly Miller) ഹറോള്‍ഡ് യൂറെയും (Harold Urey) ചേര്‍ന്ന് 1952ല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടത്തിയ പരീക്ഷണം. ഒരു പ്രത്യേക ഫഌസ്‌കില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് (Carbon dioxide – CO2),  നൈട്രജന്‍ (Nitrogen – N2), ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen Sulphide – H2S), സള്‍ഫര്‍ ഡയോക്‌സൈഡ് (Sulfur dioxide – SO2), നീരാവി തുടങ്ങിയവ ചില അനുപാതങ്ങളില്‍ പകര്‍ന്ന് അതിലേക്ക് വൈദ്യുതി കടത്തിവിട്ട് മിന്നലിന്റെ C 3പ്രതീതിയുണ്ടാക്കാന്‍ സ്പാര്‍ക്കിങ്ങും നടത്തിയ പരീക്ഷണത്തില്‍ കോശങ്ങളില്‍ കാണുന്ന ചില അമിനോ ആസിഡ് തന്മാത്രകള്‍ കാണാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.(321) ഇത് ജീവോല്‍പ്പത്തിയുടെ ആധാരമായി നമ്മുടെ സ്‌ക്കൂള്‍ കുട്ടികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
മില്ലറുടെ പരീക്ഷണത്തിന് ഇന്ന് ശാസ്ത്രലോകത്ത്  അംഗീകാരമില്ല എന്നതിന് പ്രധാനാകാരണം ഈ പരീക്ഷണത്തിന് മുന്നോടിയായ പരികല്‍പനക്ക് നിലനില്‍ക്കാന്‍ അര്‍ഹതയില്ല എന്നതാണ്.  മറ്റൊന്ന,് മില്ലറും ഹാള്‍ഡയിനും ഓപാരിനും വിഭാവനം ചെയ്ത കാലാവസ്ഥയായിരുന്നു പ്രാഥമിക ഭൂമിയില്‍ നിലനിന്നിരുന്നത് എന്നത് ഒരു തെളിവും അടിസ്ഥാനവുമില്ലാത്ത വെറും വിശ്വാസം മാത്രമാണ്. മറ്റൊന്ന്  അമിനോ അമ്ലങ്ങള്‍ ക്കുള്ളില്‍ നിന്ന് ആര്‍.എന്‍.എയിലേക്കും ഡി.എന്‍.എയിലേക്കും ക്രോമോസോമിലേക്കും കോശകേന്ദ്രത്തിലേക്കും അത് എല്ലാം തികഞ്ഞ ഒരു ഏക കോശത്തിലേക്കും എത്തുന്നതുവരെ അനവധി നിരവധി അതിലളിത, അതിസങ്കീര്‍ണ രൂപമാറ്റങ്ങള്‍ എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ഒരു പരികല്‍പനയെങ്കിലും അവതരിപ്പിക്കാന്‍ അതിന്റെ വക്താക്കള്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല.
നമുക്ക് ഡാര്‍വിനിലേക്കും ഡോക്കിന്‍സിലേക്കും തിരിച്ചുപോകാം. 1871ല്‍ ഡാര്‍വിന്‍ ഹൂക്കര്‍ക്കെഴുതിയ കത്ത് ഡോക്കിന്‍സ് ഉദ്ധരിക്കുന്നു: ”സ്ലൈം (slime), പ്രോട്ടോ പ്ലാസം മുതലായവ ഒരു പുതിയ ജീവിയെ സൃഷ്ടിച്ചിരിക്കുന്നതെങ്ങനെയെന്ന് നാം കണ്ടറിയുന്നതിന് കുറേക്കാലം പിടിക്കും എന്ന് അദ്ദേഹം എഴുതി. തന്റെ പിതാവിന്റെ കത്തുകള്‍ പ്രസിദ്ധം ചെയ്ത ഗ്രന്ഥത്തില്‍ ഈ കാലഘട്ടത്തിയപ്പോള്‍ ഡാര്‍വിന്റെ മകനായ ഫ്രാന്‍സിസ് ഡാര്‍വിന്‍ നമ്മോട് പറയുന്നതാണിത്: ‘സമാനമായ വിഷയത്തില്‍ എന്റെ പിതാവ് 1871ല്‍ ഇപ്രകാരം എഴുതി. ‘ആദ്യജീവിയെ സൃഷ്ടിക്കാനാവശ്യമായ സര്‍വസാഹചര്യങ്ങളും ഇപ്പോഴും ലഭ്യമാണെങ്കില്‍ എക്കാലത്തും അത്തരമൊരവസ്ഥ ഉണ്ടായിരിക്കാം എന്നൊരു അഭിപ്രായം പരക്കെ ഉയരാറുണ്ട്. പക്ഷേ എല്ലാത്തരം അമോണിയ, ഫോസ്ഫറിക്‌സാള്‍ട്ട്, പ്രകാശം, താപം, വൈദ്യുതി മുതലായവലഭ്യമായിട്ടുള്ള ഊഷ്മളതയുള്ള ചെറിയ കുളത്തില്‍ രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു പ്രോട്ടീന്‍ സംയുക്തം ഉണ്ടാവുകയും അത് കൂടുതല്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കുകയും ചെയ്യുമെന്ന് നമുക്ക് വിഭാവനം ചെയ്യാനാവുമെങ്കില്‍ അത്തരമൊരു കുളത്തില്‍ ജീവോല്‍പത്തിക്ക് അനുയോജ്യമായ ദ്രവ്യം ഇന്നത്തെ സാഹചര്യത്തില്‍ ആയിരുന്നുവെങ്കില്‍ തല്‍ക്ഷണം ആഹരിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ (‘Instantly devoured or absorbed’) ചെയ്യുമായിരുന്നു. എന്നാല്‍ ജീവന്‍ ഉണ്ടാകുന്നതിന് മുന്‍പുള്ള സാഹചര്യത്തില്‍ ഇതായിരുന്നില്ല അവസ്ഥ.”(322)
കോശങ്ങളിലെ നിരവധി രാസവസ്തുക്കളില്‍ ഒന്നായ പ്രോട്ടീന്‍ ഒരു പക്ഷേ ഡാര്‍വിന്റെ മാന്തികക്കുളത്തില്‍ ഉണ്ടായിക്കിട്ടിയാലും അത്് നിലനില്‍ക്കാനുള്ള സാധ്യത വളരെ വളരെ വിരളമാണ്. മാത്രമല്ല, ഏതാനും പ്രോട്ടീന്‍ തന്മാത്രകള്‍ വേണ്ട, യഥേഷ്ടം പ്രോട്ടീന്‍ തന്മാത്രകള്‍ ഒരു തകരാറും സംഭവിക്കാതെ നിലനിന്നാലും അതിനെ ഒരു കോശത്തിലേക്ക് നയിക്കണമെങ്കില്‍  അതിനുള്ള സാഹചര്യങ്ങളുംകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഡാര്‍വിന്‍ ഊന്നിപ്പറഞ്ഞ കാര്യമാണ് ഇന്നത്തെ സാഹചര്യത്തിലായിരുന്നു ആ പ്രോട്ടീന്‍ ഉണ്ടായിരുന്നതെങ്കില്‍ അത് നിലനില്‍ക്കുമായിരുന്നില്ല എന്നത്. ഒപാരിനെയും ഹാള്‍ഡെയിനെയും ചര്‍ച്ച ചെയ്തശേഷം ഇക്കാര്യം പരിഗണിക്കുന്നുണ്ട് ഡോക്കിന്‍സ്. ”ജീവന്‍ ഉത്ഭവിച്ചതെങ്ങനെയെന്ന് കണ്ടെത്താനുള്ള ആദ്യത്തെ ഗൗരവതരമായ ശ്രമം നടത്തിയത് റഷ്യയിലും ഒപ്പാരിനും (Oparin) സ്വതന്ത്രമായി ഇംഗ്ലണ്ടില്‍ ഹാള്‍ഡയിനും (J.B.S Haldane) ആണ്. ജീവോല്‍പത്തിക്ക് സഹായകരമായ കാരണങ്ങളും സാഹചര്യങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന വാദം നിരാകരിച്ചുകൊണ്ടാണ് ഇരുകൂട്ടരും പരീക്ഷണമാരംഭിച്ചത്. ജീവോല്‍പത്തി കാലഘട്ടത്തിലെ ഭൗമാന്തരീക്ഷം ഇന്നത്തേതില്‍ നിന്നും തീര്‍ത്തും ഭിന്നമായിരുന്നുവെന്ന നിഗമനത്തിലായിരുന്നു ഒപ്പാരിനും ഹാള്‍ഡയിനും ആദ്യമേ എത്തിച്ചേര്‍ന്നത്. പ്രത്യേകിച്ചും അന്ന് സ്വതന്ത്ര ഓക്‌സിജന്‍ ലഭ്യമായിരുന്നില്ലെന്ന കാര്യത്തില്‍. അങ്ങനെ, രസതന്ത്രം നിഗൂഢമായ രീതിയില്‍ വിവരിക്കുന്നതുപോലെ അത് ഒരു ‘നിരോക്‌സീരണ അന്തരീക്ഷ’മായിരുന്നു (Reducing Atmosphare) അന്നുണ്ടായിരുന്നത്. ഇന്ന് അന്തരീക്ഷത്തില്‍ ലഭ്യമായ മുഴുവന്‍ ഓക്‌സിജനും ജീവന്റെ, വിശേഷിച്ചും സസ്യങ്ങളുടെ, സംഭാവനയാണെന്ന് നമുക്കറിയാം. എന്നാല്‍ സസ്യങ്ങള്‍ ഉണ്ടായിരിക്കുകയെന്നത് ജീവന്‍  ഉണ്ടായിരുന്നതിന് മുന്‍പ് നിലവിലുണ്ടായിരുന്ന ഒരു സാഹചര്യമല്ലെന്ന് വളരെ സ്പഷ്ടമാണല്ലോ. ഓക്‌സിജന്‍ ഒരു മാലിന്യമായാണ് (Pollutant) അന്തരീക്ഷത്തില്‍ എത്തിപ്പെട്ടത്. അതല്ലെങ്കില്‍ അന്നത്തെ സാഹചര്യമനുസരിച്ച് വിഷം (Poison) എന്നുവേണമെങ്കിലും അതിനെ വിശേഷിപ്പിക്കാം. പ്രകൃതി നിര്‍ധാരണം ജൈവരൂപങ്ങളെ അതിന്റെ അടിസ്ഥാനത്തില്‍ അതിജീവിപ്പിക്കാനും അഭാവത്തില്‍ ശ്വാസം മുട്ടിക്കാനും തുടങ്ങുന്നതുവരെ അതായിരുന്നു അവസ്ഥ. ന്യൂനീകരിക്കപ്പെടുന്ന അന്തരീക്ഷം ജീവോല്‍പത്തി വിഷയത്തില്‍ ഏറ്റവും പ്രസിദ്ധമായ പരീക്ഷണപരമായ കടന്നാക്രമണത്തിന് പ്രേരകമായി.  സ്റ്റാന്‍ലി മില്ലറുടെ (Stanly Miller) ഫഌസ്‌ക് നിറയെ ലളിതമായ ഘടകപദാര്‍ത്ഥങ്ങളായിരുന്നു. ആ പദാര്‍ത്ഥങ്ങള്‍ ഫഌസ്‌കില്‍ കിടന്ന് ഒരാഴ്ച പതഞ്ഞുപൊങ്ങിയപ്പോള്‍ അമിനോ അമ്ലങ്ങളും ജീവന്റെ ധ്വജവാഹകരായ മറ്റ് പദാര്‍ത്ഥങ്ങളും നിര്‍മ്മിക്കപ്പെട്ടു.”(323)
ആദിമ ഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ നിര്‍മൂലനം ചെയ്ത ശേഷമാണ് ഡാര്‍വിനും ഒപാരിനും ഹാള്‍ഡയിനും ഡോക്കിന്‍സുമടക്കം ഇന്നത്തെ പരിണാമ C 5 DNA_RNA_products_consultingപുരോഹിതന്‍മാരും പ്രബോധകരും വിശ്വാസികളും ഒന്നടങ്കം പ്രോട്ടീനും അമിനോ ആസിഡുകളും ഉണ്ടാക്കിയെടുക്കുന്നത്. ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല എന്നതിന് ഇവരുടെ പക്കലുള്ള തെളിവുകള്‍ എന്തൊക്കെയാണ്? ഡോകിസന്‍സ് തന്നെ പറയുന്നത് ഇത് തെളിവുകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ്(324) എന്നാണല്ലോ (പുസ്തകത്തില്‍ തെളിവുകളൊന്നും അവതരിപ്പിച്ചിട്ടില്ല എന്നത് ഇതിനോടകം നമുക്ക് ബോധ്യപ്പെട്ട കാര്യവും!). അതുകൊണ്ടുതന്നെ ആദിമഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല എന്നു പറയുന്നതിന് പകരം അതിനും തെളിവ് നല്‍കേണ്ടതുണ്ട്. എന്നാല്‍ അന്നത്തെ കാലാവസ്ഥയില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നു എന്നതിന് സൂചനകള്‍ ലഭ്യമാണ്. ആദിമഭൂമിയിലെ കാലാവസ്ഥാ രൂപീകരണത്തില്‍ ഇടിമിന്നലുകളുടേയും ഉല്‍ക്കാപതനങ്ങളുടേയും അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ സ്വാധീനം കുറച്ചൊന്നുമായിരുന്നില്ല. ആ ബോംബറിംഗ് കാലലഘട്ടത്തില്‍ നിരന്തര അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നു.
ആദിമഭൂമിയിലെ (450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്) കാലാവസ്ഥാ രൂപീകരണത്തില്‍ സോളാര്‍ നെബുലകളുടേയും അഗ്നിപര്‍വത വാതകങ്ങളുടേയും സ്വാധീനം ചെറുതായിരുന്നില്ല.(325) അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെ പുറംതള്ളപ്പെടുന്ന പദാര്‍ത്ഥങ്ങളില്‍ ഒന്ന് അഗ്നിപര്‍വത വാതകങ്ങളായ (Volcanic gases)(326) നീരാവി (Water wapour), കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (Carbon dioxide), സള്‍ഫര്‍ ഡയോക്‌സൈഡ് (Sulfur dioxide), ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen sulphide), നൈട്രജന്‍ (Nitrogen), ആര്‍ഗണ്‍ (Argon), ഹീലിയം (Helium), നിയോണ്‍ (Neon), മീതയ്ന്‍ (Methane), കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide), ഹൈഡ്രജന്‍ (Hydrogen), ഓക്‌സിജന്‍ (Oxygen), ഹൈഡ്രജന്‍ ക്ലോറൈഡ് (Hydrogen chloride), ഹൈഡ്രജന്‍ ഫഌറൈഡ് (Hydrogen fluride), ഹൈഡ്രജന്‍ ബ്രോമൈഡ് (Hydreogen bromide), നൈട്രജന്‍ ഓക്‌സൈഡ് (Nytrogen oxide), സള്‍ഫര്‍ ഹെക്‌സാഫഌറൈഡ് (Sulfer hexa fluride), കാര്‍ബൊണൈല്‍ സള്‍ഫൈഡ് (Carbonyl sulphide) തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് ആദിമ ഭൗമാന്തരീക്ഷത്തില്‍ ഓക്‌സിജന്റെ സാന്നിധ്യം നിഷേധിക്കാന്‍ സാധ്യമല്ല.
ഭൂമിയില്‍ ആദ്യ ജീവന്‍ നിലവില്‍ വന്നിട്ട് 370 കോടി വര്‍ഷങ്ങള്‍ ആയെന്ന് പറയുന്നു. മാത്രമല്ല, 380 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഭൂമിയില്‍ ജല നിബിഡമായ മഹാസമുദ്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.(327) ‘ജലം’ അതിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഓക്‌സിജനാണ്. രണ്ട് ഓക്‌സിജന്‍ തന്മാത്രകളും ഒരു ഹൈഡ്രജന്‍ തന്മാത്രയും (H2O) കൂടിച്ചേര്‍ന്നാണ് ജലം ഉണ്ടാകുന്നത് എന്നത് പ്രൈമറി തലത്തിലുള്ളവര്‍ക്ക് പോലും അറിയാവുന്ന വസ്തുതയാണ്. ഈ ജലം വിശ്ലേഷിച്ച് ഓക്‌സിജനും, ഹൈഡ്രജനും സ്വതന്ത്രമാകാനുള്ള സാധ്യത അന്നത്തെ കാലാവസ്ഥയില്‍ ഇന്നത്തേതിലേറെ സാധാരണമാവും. കാരണം അത്രയും വൈദ്യുത സ്ഫുലിംഗങ്ങള്‍ സര്‍വസാധാരണമായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഡാര്‍വിനും, ഒപാരിനും, ഹാര്‍ഡയിനും, ആധുനികരായ പരിണാമ പ്രചാരകനും ഭയപ്പെട്ടതുപോലെ പ്രോട്ടീന്‍ തന്മാത്രകളോ, എന്‍സൈമുകളോ നിലവില്‍ വന്നാല്‍ പോലും അവ നിലനില്‍ക്കാനുള്ള സാധ്യത പൂജ്യത്തിലും വളരെ വളരെ താഴെ മാത്രമാണ്. ഇവര്‍ ധരിക്കുന്നതുപോലെ അങ്ങനെ ഒരു ഓര്‍ഗാനിക് തന്മാത്ര രൂപം കൊണ്ടാല്‍ പോലും അവ ഓക്‌സീകരണത്തിന് വിധേയമായി ഉടനെ നശിക്കും ആ ഒറ്റക്കാരണത്താലാണ് പ്രാഥമിക ഭൂമിയില്‍ ഓക്‌സിജന്‍ നിലനിന്നില്ല എന്ന പ്രചണ്ഡപ്രചാരണം നടത്താന്‍ സര്‍വ പരിണാമപ്രഭൃതികളും സര്‍വയുധസജ്ജമായി നില്‍ക്കുന്നത്.
ജീവോത്പത്തിയെക്കുറിച്ച് മറ്റൊരു അനുമാനം ഡോക്കിന്‍സ് ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ട്. ഡോക്കിന്‍സ് എഴുതുന്നു. ”ഇന്ന് ഭൂരിഭാഗം ജീവ ശാസ്ത്രജ്ഞരും ആര്‍. എന്‍.എ ലോകസിദ്ധാന്തത്തിലേക്ക് (RNA world theory) നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ ചിന്തനീയമായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത.്”(328)  ആര്‍.എന്‍.എ തിയറിയെക്കുറിച്ച് പ്രതിപാദിക്കുന്നതിന് മുന്‍പ് ഡി.എന്‍.എ , ആര്‍.എന്‍.എയേയും എന്‍സൈം പ്രോട്ടീന്‍ തുടങ്ങിയവയെയും കുറിച്ച് അല്‍പം വിശദമായി പറഞ്ഞ ശേഷം അദ്ദേഹം പറയുന്നു. ”ഇനി ജീവോല്‍പത്തിയെ സംബന്ധിച്ച ആര്‍.എന്‍.എ ലോകസിദ്ധാന്തമെന്ന യഥാര്‍ത്ഥ വിഷയത്തിലെത്താം. വിവരം കൈമാറാന്‍ അനുയോജ്യമായ ഒരു രൂപഘടനയിലേക്ക് എത്തിച്ചേരുമെന്നതിനുപരിയായി എന്‍സൈമുകളിലെ പ്രഭാവമുള്ള ത്രിമാനഘടനയിലേക്ക് സ്വയം സംഘടിക്കാനുള്ള (Self assemble) ശേഷി കൂടി ‘കാന്തഹാരം’ പോലെ ആര്‍.എന്‍.എയ്ക്കുണ്ട്…. പ്രോട്ടീന്‍ എന്‍സൈമുകളോളം ഫലപ്രദമല്ലെങ്കിലും ആര്‍.എന്‍.എ എന്‍സൈമുകളും നിലവിലുണ്ട്.  അവയും പ്രവര്‍ത്തനശേഷിയുള്ളവ തന്നെ. ആര്‍.എന്‍.എ ലോകസിദ്ധാന്തം വിഭാവനം ചെയ്യുന്നതെന്തെന്നാല്‍ എന്‍സൈമുകളുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ പ്രോട്ടീനുകള്‍ ആവിര്‍ഭവിക്കുന്നതുവരെ, സ്വയം പ്രജനനം ഏറ്റെടുക്കാന്‍ ഡി.എന്‍ എ ആഗതമാകുന്നതുവരെ ജീവന്റെ കോട്ട കാക്കാനുള്ള ശേഷി ആര്‍.എന്‍.എയ്ക്ക് ഉണ്ടെന്നാണ്. ആര്‍.എന്‍ എ ലോകസിദ്ധാന്തം എനിക്ക് യുക്തിസഹമായി തോന്നുന്നു. ശതകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതി നിര്‍ധാരണത്തിന് പ്രവര്‍ത്തനം തുടങ്ങാന്‍ സഹായകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനായി സംജാതമായ അവസ്ഥ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ പരീക്ഷണശാലകളില്‍ കൃത്രിമമായി പുനരാവിഷ്‌കരിക്കാന്‍ രസതന്ത്രജ്ഞര്‍ക്ക് കഴിവുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.”(329)
ആര്‍.എന്‍.എ ലോകസിദ്ധാന്തം ഡാര്‍വിന്റെ മാന്ത്രികകുളവുമായും ഓപാരിന്റെയും ഹാള്‍ഡയിന്റേയും പ്രാഥമിക സമുദ്ര ഊഹങ്ങളുമായും താരതമ്യം ചെയ്താല്‍  നിലനില്‍ക്കാന്‍ ഒട്ടും ശേഷിയില്ലാത്ത, പ്രകൃതി നിര്‍ധാരണ നിയമമനുസരിച്ച് എന്നോ ഉന്മൂലനം ചെയ്യേണ്ട കേവല ഭാവന മാത്രമാണ്. ഈ ഊഹം അനുസരിച്ച് ആര്‍.എന്‍.എ എങ്ങനെ നിലവില്‍ വന്നു എന്ന് പറയുന്നില്ല. പരിണാമ പ്രസാധകര്‍ ‘ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങള്‍ക്കറിയില്ല; അതുകൊണ്ട് ജീവന്‍ പരിണാമവിഷയമല്ല’ എന്ന് നിര്‍ലജ്ജം ഇപ്പോള്‍ പറയുന്നതുപോലെ ‘ആര്‍.എന്‍.എ എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങളുടെ വിഷയമല്ല; നിലവില്‍ വന്ന ആര്‍.എന്‍.എ എങ്ങനെ പതിപ്പുകള്‍ എടുത്തു എന്നത് മാത്രമാണ് ഞങ്ങളുടെ വിഷയ’മെന്ന് ആര്‍.എന്‍.എ ലോകത്തിന്റെ വക്താക്കളും ഒഴിഞ്ഞുമാറുന്നത് കൂടി കാണാന്‍ നാം നിര്‍ബന്ധിതരാകുന്ന കാലം അതിവിദൂരമല്ല. എന്നാലും ഇവരുടെ ചിലഭാവനാ സൃഷ്ടികള്‍ പഠിക്കാന്‍ നമ്മുടെ കുട്ടികളും പഠിപ്പിക്കാന്‍ നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളും  നിര്‍ബന്ധിതരാകും!
ഭൂമിയിലെ ജീവോല്‍പത്തിയെ സംബന്ധിച്ച് മറ്റൊരു പ്രമുഖ സങ്കല്പം പാന്‍സ്‌പെര്‍മിയ (Panspermia)യാണ്. പാന്‍സ്‌പെര്‍മിയ ചിന്താഗതി പറയുന്നത് ജീവന്‍ ഭൂമിയില്‍ നിലവില്‍ വന്നിട്ടില്ല, പകരം പ്രപഞ്ചത്തിലെ  മറ്റ് ഗ്രഹങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ചൊവ്വയില്‍ നിന്ന് പതിച്ച ഉല്‍ക്കകളിലൂടെയും ശിലകളിലൂടേയും ഇവിടെ എത്തി വികസിച്ചിട്ടുള്ളതാണ് എന്നാണ്. ഇതിനും ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലമില്ല. എങ്കിലും ഭൂരിപക്ഷം പേരും അങ്ങനെ വിശ്വസിക്കുന്നു.(330)
ഇവ കൂടാതെ അപ്രസക്തങ്ങളായ ഏതാനും ഉപകഥകള്‍ കൂടി ഭൂമിയിലെ ജീവോല്‍പത്തിയെക്കുറിച്ച് പരിണാമ വിശ്വാസികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.  

അവയെക്കൂടി  സംക്ഷിപ്തമായി പരിചയപ്പെടാം. ലളിതതുടക്കം (Simple Begining): പേര് പോലെ തന്നെ ജീവനെന്ന പ്രതിഭാസത്തെ നിസ്സാരവല്‍ക്കരിക്കുന്ന ഒരു ചിന്താഗതിയാണ്. കുറെ രാസപദാര്‍ത്ഥങ്ങള്‍ കൂടിക്കിടന്നു; അവ പരസ്പരം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആദ്യജീവഘടകം ഉണ്ടായി എന്നതാണിതിന്റെ ആകെത്തുക.(331)
ചില്ലി സ്റ്റാര്‍ട്ട് (Chilly Start) : ഏതാണ്ട് മുന്നൂറ് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രം നൂറ് കണക്കിന് അടി കട്ടിയുള്ള ഐസ് പാളികളാല്‍ മൂടപ്പെട്ടിരുന്നു. അതുകൊണ്ട് സമുദ്ര ജലത്തിലെ ജൈവഘടകങ്ങളെല്ലാം അള്‍ട്രാവയലറ്റ് കോസ്മിക് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ആ ജൈവ ഘടകങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് വലുതായി പടര്‍ന്ന് പന്തലിച്ച് ഇന്നത്തെ ജൈവ വൈവിധ്യങ്ങളെല്ലാം നിലവില്‍ വരികയും ചെയ്തു.(332)
ഡീപ്പ് സീ വെന്റ് (Deep Sea Vent) : ആഴക്കടലിലെ അത്യുഷ്ണ ജലപ്രവാഹങ്ങളില്‍ ജീവന്റെ ആദ്യ തന്മാത്രകള്‍ നിലവില്‍ വന്നു.(333)
കളിമണ്‍ സിദ്ധാന്തം (Clay Crystal Theory): അന്യ ജീവഘടകം ഏതോ പാറക്കഷ്ണത്തിലാണ് ഉണ്ടായതെന്ന്  പറയുന്നു. ഇതിന്റെ ഉപജ്ഞാതാവ് ഗ്രഹാം  കെയിന്‍സ് സ്മിത്ത് (Graham Cairsns Smith)  ആണ്.(334)
വൈദ്യൂത സ്ഫുരണം (Electric Spark):   ഇത് നേരത്തെ പരിചയപ്പെട്ട കുപ്രസിദ്ധമായ സ്റ്റാന്‍ലി മില്ലര്‍ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഊഹിച്ചെടുത്ത ചിന്തയാണ്.(335)
ഇത്രയുമൊക്കെയാണ് ഭൂമിയിലെ ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പറയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊന്നും തന്നെ ചിലരുടെ വിശ്വാസങ്ങളെന്നതിലുപരി യാതൊരു ശാസ്ത്രീയാടിത്തറയുമില്ല. ഇക്കാര്യത്തെക്കുറിച്ച് ഡാര്‍വിനും  ഡോക്കിന്‍സും ബോധവാന്‍മാരാണ്. ഡോക്കിന്‍സ് തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിനെ ഉദ്ധരിക്കുന്നു.
”പരിണാമം ആരംഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് ഒറിജിന്‍ ഓഫ് സ്പീഷിസില്‍ ഡാര്‍വിന്‍ ചര്‍ച്ച ചെയ്തിട്ടില്ല. തന്റെ കാലത്തെ ശാസ്ത്രത്തിന് ഉത്തരം നല്‍കാനാവുന്നതിനുപരിയായ ഒരു ചോദ്യമായിട്ടാണ് അദ്ദേഹമത് കരുതിയത്. ഞാന്‍ മുമ്പ് പരാമര്‍ശിച്ച ഹൂക്കര്‍ക്കെഴുതിയ കത്തില്‍ ഡാര്‍വിന്‍ ഇപ്രകാരം തുടരുന്നുണ്ട്. ഇപ്പോള്‍ ജീവന്റെ ഉത്ഭവത്തെക്കറിച്ച് ചിന്തിക്കുന്നത് വിഡ്ഢിത്തമായിരിക്കും, ദ്രവ്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ ചിന്തിേേക്കണ്ടത്.”(336) ഡാര്‍വിന്‍ തന്റെ മാന്ത്രിക കുളം അവതരിപ്പിച്ച അതേ കത്തില്‍ തന്നെയാണ് ഈ വചനങ്ങളും കുറിച്ചിട്ടുള്ളത്. മാത്രമല്ല, ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പത്തി എന്ന ഗ്രന്ഥത്തിലും ജീവന്‍ സ്രഷ്ടാവിനാല്‍ സന്നിവേശിപ്പിച്ചു(337) എന്ന്  പറയുന്നതു കാണാം.
നമുക്കൊരിക്കല്‍ക്കൂടി ഡോക്കിന്‍സിലേയ്ക്ക് മടങ്ങാം.  ”ഒരിക്കല്‍ ആരംഭിച്ചതിനുശേഷം പരിണാമം ഏങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നതിനെ പറ്റി ഒരുപാട് കാര്യങ്ങള്‍ നാം ഇതിനകം അറിഞ്ഞിട്ടുണ്ട്; ഡാര്‍വിന് അറിയമായിരുന്നതിലും വളരെയേറെ. എന്നാല്‍ ആദ്യമായി തുടക്കമിട്ടതെങ്ങനെ എന്ന കാര്യത്തില്‍ ഡാര്‍വിന് അറിയാമായിരുന്നതിലും കൂടുതലൊന്നും ഇപ്പോഴും നമുക്കറിയില്ല… ഈ ഗ്രഹത്തില്‍ ജൈവപരിണാമത്തിന് തുടക്കമിട്ട സംഭവ ബഹുലമായ ആ ചരിത്രമുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള കൃത്യമായ തെളിവുകളൊന്നും നമ്മുടെ പക്കലില്ല.”(338)
എന്താണ് ഇനി നാം പറയേണ്ടത്? ഈ ഒരൊറ്റ വാചകം ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിന്റെ മൊത്തം ഖണ്ഡനമാണ്. കൂടുതല്‍ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ലാത്ത അതിശക്തമായ ഖണ്ഡനം. ഈ ഗ്രന്ഥത്തിന്റെ പേര് ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍  എന്നു തന്നെയല്ലേ?
ഡോക്കിന്‍സ് പരിമാണത്തിന് തെളിവില്ല എന്നു പറഞ്ഞ ശേഷം  വാചാലനാകുന്നു. ‘ഡാര്‍വിന്റെ  ഊഷ്മളമായി ചെറിയ കുളവും അതില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് മില്ലര്‍ തയ്യാറാക്കിയ മാന്ത്രിക സൂപ്പും ജീവന്റെ ആമുഖമായി മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇക്കാലത്ത് നിരാകരിക്കപ്പെടാറുണ്ട്. പ്രതീക്ഷയുണര്‍ത്തുന്ന മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ, ഏതെങ്കിലും ഒന്ന് തീര്‍ച്ചപ്പെടുത്താന്‍ സഹായകരമായ തെളിവുകള്‍ ലഭ്യമല്ല താനും.(339)
അതേ, ഭൂമിയില്‍ ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്ന കാര്യം ആര്‍ക്കും അറിയില്ല. ജീവന്റെ ഉല്‍ഭവത്തെക്കുറിച്ചോ പരിണാമത്തിന്റെ പോലും തുടക്കത്തെ സംബന്ധിച്ചോ യാതൊരു എത്തും പിടിയും ഇല്ലാതെ ബാല്യത്തില്‍ വിഭ്രാന്തികള്‍ക്കടിമപ്പെട്ട(340) ഡോക്കിന്‍സ് പക്ഷേ ഗ്രന്ഥത്തിന്റെ മുഖവുരയില്‍ നടത്തിയ അവകാശവാദം കാണുക. ”ഏന്റെ ഏറ്റവും വലിയ ഗ്രന്ഥമായ ദി ആന്‍സെസ്റ്റേഴ്‌സ് ടെയില്‍ (Ancestor’s tale) ജീവന്റെ ചരിത്രം മുഴുവന്‍ വിശദീകരിക്കുന്നുണ്ട്.”(341)
തുടക്കത്തില്‍ ജീവന്റെ സര്‍വസംഗതികളും ചരിത്രവും താന്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുക. അവസാനഭാഗത്തെത്തുമ്പോള്‍ ജീവന്റെ തുടക്കം പോട്ടെ, പരിണാമം എന്താണെന്നുപോലും തനിക്കറിയില്ല എന്ന് പറയുക. അദ്ദേഹത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത് ? ഗോഡ് ഡെല്യൂഷനില്‍ (God Delusion) ഡോക്കിന്‍സ് തന്നെ പറയുന്നതുപോലെ ചെറുപ്പത്തില്‍ തന്നെ ബാധിച്ച വിഭ്രാന്തി ഇപ്പോഴും അദ്ദേഹത്തില്‍ നിലനില്‍ക്കുന്നതിന്റെ(342) പ്രശ്‌നമാണോ അതോ തന്റെ അരനൂറ്റാണ്ട് നീണ്ട പരിണാമതപസ്യകളുടെ ഫലം ഇപ്പോഴും അതിനെ പ്രതിരോധിച്ചു നില്‍ക്കേണ്ടതില്‍ നിന്നും ഒട്ടും പുരോഗതി നേടിയിട്ടില്ല എന്നതില്‍ നിന്നുണ്ടായ നിരാശയില്‍ നിന്നും ഉത്ഭവിച്ച മാനസിക വിഭ്രാന്തിയാണോ ഇദ്ദേഹത്തെ ഇങ്ങനെ പറയിപ്പിക്കുന്നത്  എന്ന് വ്യക്തമാക്കേണ്ടത് യുക്തിവാദികള്‍ തന്നെയാണ്.
വരികള്‍ക്കിടയില്‍ സൃഷ്ടി എന്ന വസ്തുതയും ഡോക്കിന്‍സ് അംഗീകരിക്കുന്നുണ്ട്! അദ്ദേഹം വ്യക്തമാക്കുന്നു. ”സ്വയംഭൂവായ ജൈവോല്‍പത്തി എന്നത് തീര്‍ത്തും അപൂര്‍വ്വമായ ഒരു സംഭവമാണെന്ന് സ്പഷ്ടമാണ്. പക്ഷേ അതൊരിക്കല്‍ സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള സ്വയംഭൂവായ ജീവോല്‍പത്തി പ്രകൃതിദത്തമായ ഒന്നായിട്ടാണോ അതോ അതിഭൗതികമായ ഒരു പ്രതിഭാസമായിട്ടാണോ നിങ്ങള്‍ പരിഗണിച്ചിരുന്നത് എന്നുള്ളത് അവിടെ പ്രശ്‌നമാകുന്നില്ല. ജീവോല്‍പ്പത്തി എത്ര അപൂര്‍വമായ ഒരു സംഭവമാണെന്ന് വളരെ താല്‍പര്യജനകമായ വിഷയമാണ്.”(343)ജീവന്‍ സൃഷ്ടിച്ചത് ദൈവമാണെന്ന വിശ്വാസികളുടെ നിലപാട് അംഗീകരിക്കുന്ന വാക്കുകളാണിത്. ഇക്കാര്യം പരിഭാഷകന്‍ തന്റെ മുഖവുരയിലും വ്യക്തമാക്കുന്നുണ്ട്. ”പരിണാമസിദ്ധാന്തം ജീവോല്‍പത്തിയെ(Origin of life)ക്കുറിച്ച് നിശബ്ദമായതിനാല്‍ ജീവന്‍ നല്‍കാന്‍ ദൈവവും പരിണമിക്കാന്‍ പ്രകൃതിയും എന്ന ഒത്തുതീര്‍പ്പ്  വ്യവസ്ഥ ആധാരമാക്കി പരിണാമം സസന്തോഷം സ്വീകരിക്കുന്നവര്‍ നിരവധിയുണ്ടെന്ന് മറക്കുന്നില്ല.”(344)
പരിഭാഷകന്‍ രവിചന്ദ്രന്‍ പറഞ്ഞ ഒത്തുതീര്‍പ്പിലേക്ക് തന്നെയല്ലേ ഗ്രന്ഥകര്‍ത്താവ് ഡോക്കിന്‍സ് ഈ വരികളിലൂടെ ചെന്നുചേര്‍ന്നത്? ജീവസൃഷ്ടി ദൈവവും അതിന്റെ വളര്‍ച്ചാവികാസം ദൈവം സൃഷ്ടിച്ച പ്രകൃതി മാര്‍ഗ്ഗങ്ങളിലൂടെയും എന്ന അതിലളിത ഒത്തുതീര്‍പ്പ് ഫോര്‍മുല! പക്ഷേ ശാസ്ത്രീയ ബോധവും സൃഷ്ടിയില്‍ ഉത്തമബോധ്യവുമുള്ള വിശ്വാസികള്‍ ദൈവത്തിന്റെ കാര്യത്തിലെ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല. ഒരു ചെറിയ ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കം നടക്കുന്നു. ഒരാള്‍ പറയുന്നു അഞ്ചും അഞ്ചും പത്താണ് എന്ന്. അടുത്തയാളുടെ അവകാശവാദം അഞ്ചും അഞ്ചും എട്ടാണെന്നാണ്. ഒരു മധ്യസ്ഥന്‍ ഇടപെട്ടു പറഞ്ഞു. നിങ്ങള്‍ രണ്ടാളുകളും ചെറിയ വിട്ടുവീഴ്ച ചെയ്യണം. എട്ട് എന്നതും പത്ത് എന്നതും വിട്ട് ഒന്‍പതാണെന്ന ഒരു വിട്ടുവീഴ്ചയിലൂടെ പ്രശ്‌നം പരിഹരിക്കാം. എട്ടിന്റെയാള്‍ ഉടനെ ആ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചു. പക്ഷേ പത്തിന്റെ വക്താവിന് അയാള്‍ പറയുന്നതുമാത്രമാണ് സത്യമെന്ന ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍  വിട്ടുവീഴ്ചക്ക് തയ്യാറാകാനാവില്ല. പരിണാമവിശ്വാസികളുടേത് കുറേ താരതമ്യങ്ങളും കണക്കുകൂട്ടലുകളും വ്യാഖ്യാന കസര്‍ത്തുകളുമാണെങ്കില്‍ ദൈവവിശ്വാസികളുടേത് ദൃഢബോധ്യമാണ്.
ഇവിടെ പ്രസ്താവ്യമായ കാര്യം, പ്രപഞ്ചത്തിനും അതിനകത്തും പുറത്തുമുള്ള സകല സൃഷ്ടികള്‍ക്കും സംവിധാനങ്ങള്‍ക്കും പിന്നില്‍, ജീവനും ജീവികള്‍ക്കും ജൈവവൈവിധ്യങ്ങള്‍ക്കും പിന്നില്‍ ഭൂമിയിലും പുറത്തുമുള്ള എല്ലാ ജൈവ സാമ്യതകള്‍ക്കും സമാനതകള്‍ക്കും വൈരുധ്യങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കും പിന്നില്‍ സ്രഷ്ടാവും സംരക്ഷകനും രൂപം നല്‍കുന്നവനുമായ അല്ലാഹുവിന്റെ അസ്തിത്വം എത്ര വലിയ നിഷേധിക്കുപോലും അംഗീകരിക്കേണ്ടി വരുന്നു എന്നതത്രെ. സര്‍വസ്തുതികളും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്.

കുറിപ്പുകള്‍:
315. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 7, 8
316. www.britanica.com/EBchecked/topic/445964/Luis-pasteurwww.cn.wikipedia.org/wiki/Luis-pasteur
317. www.cn.wikipedia.org/Joseph-Dalton-Hookor
318. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 499, 500
319. www.cn.wikipedia.org/wiki/Origin-of-life
320. www.cn.wikipedia.org/wiki/Origin-of-life
321. www.cn.wikipedia.org/wiki/Miller-Urey-Expiriment
322. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 500
323. അതേ പുസ്തകം പേജ് 501, 502
324. അതേ പുസ്തകം പേജ് 499
325. www.cn.wikipedia.org/wiki/History-of-earth
326. www.cn.wikipedia.org/wiki/Volcanic-gases
327. www.bbc.co.uk/science/earth/earth_timeline/earth_formed
328. http //ngm.nationalgeographic.com/2006/12/early-earth/appenzeller-text/2
329. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 502
330. അതേ പുസ്തകം പേജ് 505
331. www.livescience.com/13363-7-theories-origin-life.html
332. www.livescience.com/13363-7-theories-origin-life
333. Ibid
334. Ibid
335. Ibid
322. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 500
337. അതേ പുസ്തകം പേജ് 483, 484
338. അതേ പുസ്തകം പേജ് 499
339. അതേ പുസ്തകം പേജ് 502
340. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. സി.രവിചന്ദ്രന്‍. ഡി.സി ബുക്‌സ്. പേജ്. 389
341. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 8.
342. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. പേജ് 389, 390
343. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 501
344. അതേ പുസ്തകം. പേജ് 8

Monday, June 15, 2015

പണം മുടക്കികളെ സ്വാഗതം


ഈ റമദാൻ കാലത്ത് ഉച്ചഭക്ഷണം കിട്ടാതെ പിടഞ്ഞ് പിടഞ്ഞ് വീണു മരിക്കുന്ന മലപ്പുറക്കാർക്ക് ഉച്ചഭക്ഷണം മാത്രമല്ല സകല ഭക്ഷണം ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ മലപ്പുറം ചെറാട്ട്കുഴിയിൽ ആരംഭിക്കാൻ തീരുമാനിച്ച ഹോട്ടലിലേക്ക് പണം മുടക്കികളെ ആവശ്യമുണ്ട്. ചുരുങ്ങിയത് ഒരു ലക്ഷം ഇന്ത്യൻ രൂപയെങ്കിലും (ഒരു ലക്ഷത്തിനു മുകളിൽ എത്ര ഭീമമായ സംഖ്യയും സ്വീകരിക്കും) യാതൊരു രേഖയും ഇല്ലാതെ മുടക്കാൻ തയ്യാറുള്ള ചുരുങ്ങിയത് ആയിരം പണം മുടക്കികളെ ആവശ്യമുണ്ട്. (പണം മുടക്കികൾ എത്ര കൂടിയാലും പ്രശ്നമില്ല) 

പണം മുടക്കികൾക്കുള്ള നിർദ്ദേശങ്ങൾ 

പണം ഇന്ത്യൻ രൂപ, ബഹറൈൻ ദീനാർ എന്നീ കറൻസികളിൽ മാത്രമേ സ്വീകരിക്കൂ. ചെക്ക് ഡ്രാഫ്റ്റ്‌ ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ രേഖകൾ നിലനിൽക്കാൻ സാധ്യതയുള്ള ഒരു രീതിയും സ്വീകാര്യമല്ല.

ഞങ്ങൾ വാങ്ങുന്ന ലിക്വിഡ് മണിക്ക് ഞങ്ങൾ ഒരു രേഖയും നൽകുന്നതല്ല 

പണം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നെ ഞങ്ങളും പണം മുടക്കികളും തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല

പണം മുടക്കികൾക്ക് മലപ്പുറം മുനിസിപ്പൽ അതൃത്തിയുടെ ഒരു കിലോമീറ്റർ ചുറ്റുവട്ടത്തേക്ക് ഒരു കാരണവശാലും ജീവിതത്തിൽ ഒരിക്കലും പ്രവേഷണം ഉണ്ടായിരിക്കുന്നതല്ല 

പണം മുടക്കികൾ ഒരു കാരണവശാലും കേസ് കൂട്ടം തുടങ്ങിയ നിയമനടപടികൾ സ്വീകരിക്കാൻ പാടില്ല. കേസ് നിയമം കുറ്റങ്ങൾക്ക് ശിക്ഷ തുടങ്ങിയ ഒരു രീതിയും ഞങ്ങൾ അംഗീകരിക്കുന്നതല്ല.

തുടങ്ങുന്ന സ്ഥാപനത്തിൽ ഞങ്ങൾ വേട്ടക്കാർ (ആണുങ്ങൾ മാത്രം) പെണ്‍ ഇരകളെകഴിയുന്ന രീതിയിലെല്ലാം  ചൂഷണം ചെയ്യുന്നതാണ്.

അതിനു (കൂട്ടികൊടുപ്പിന്) സ്ത്രീകൾ വരെ ഉണ്ടായിരിക്കുന്നതാണ്.

ഇതിൽ പണം മുടക്കാൻ തയ്യാറുള്ള ചിന്തയിൽ സ്വാതന്ത്ര്യം നേടിയ പണം മുടക്കികൾക്ക് സ്വാഗതം.

NB:- ഞങ്ങൾക്ക് മുമ്പും ഇത്തരം സ്ഥാപനങ്ങൾ നടത്തി മുൻ പരിചയം ഉണ്ട്.


Friday, June 12, 2015

ബലാല്‍സംഗം ചെയ്ത് ആ ഇരകളെ കൊല്ലുന്ന വേട്ടക്കാരെ ശിക്ഷിക്കരുത്. (യുക്തിവാദി ജബ്ബാര്‍)

ബലാല്‍സംഗം ചെയ്ത് ആ ഇരകളെ കൊല്ലുന്ന വേട്ടക്കാരെ ശിക്ഷിക്കരുത്. (യുക്തിവാദിസംഘം പ്രസിഡന്റ്)

ഗോവിന്ദചാമി സൗമ്യയെ പൈശാചികമായി ബലാല്‍സംഗം ചെയ്തു കൊന്നതിനെതിരെ നടന്ന കേസില്‍ ചാമിയെ തൂക്കികൊല്ലാന്‍ കോടതി വിധിചിരുന്നല്ലോ. എന്നാല്‍ ബലാല്‍സംഗ കേസുകളില്‍ ശിക്ഷ പാടില്ല എന്ന ചെകുത്താന്‍ വാദവുമായി യുക്തിവാദി നേതാവ് മഹാ നായ ഇ. എ. ജബ്ബാര്‍!!!

ഈ മഹാന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന യുക്തിയുഗം മാസികയില്‍ തന്നെയാണ് സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് പുരുഷന്റെ ജന്മ(പരിണാമ)ലക്ഷ്യമാണെന്നും ഓരോ സ്ത്രീയും പുരുഷന് ഒരു പുതിയ സാധ്യതയാണെന്നും അതിലൂടെ പുരുഷന്റെ തന്റെ ശുക്ലകോപികള്‍ പരമാവധി സ്ത്രീകളിലെക്ക് എത്തിക്കാമെന്നും എഴുതി പ്രസിദ്ധീകരിച്ചത്. (യുക്തിയുഗം ഏപ്രില്‍ 2013)

Wednesday, June 10, 2015

'നംശീദ് റെഹെമാൻ' കാക്കപൊന്നൊ, അതോ ഊതികാച്ചിയ പത്തരമാറ്റ് യുക്തിവാദിതനിപൊന്നോ?

വാണിംഗ് ലെറ്റർ
ഫ്രീതിന്കേഴ്സ് FB ഗ്രൂപ്പ് അഡ്മിനും ബഹറൈനിൽ താന്‍ ജോലി ചെയ്തിരുന്ന കമ്പനിയെ വെട്ടിച്ച് പണവുമായി മുങ്ങിയത്തിനു  കമ്പനി വാണിംഗ് ലെറ്റർ നൽകിയ ശേഷം കോഴിക്കോട് ബൈപ്പാസ് റോഡ്‌ പന്തീരൻ കാവിൽ കാസറോൾ റസ്റ്റൊറനറ് മുതലാളിയുമായിരുന്ന (ഫണ്ടിംങ്ങ് നടത്തിയവർ ലക്ഷങ്ങൾ നഷ്ട്ടം സഹിച്ച ആ  റസ്റ്റൊറനറിന്റെ ചീഞ്ഞു നാറി പുഴു നിറഞ്ഞ പിന്നാമ്പുറം അങ്ങാടിപ്പാട്ടാണ്) എന്ന മഹായുക്തിവാദി ആയ 'നംശീദ് റെഹെമാൻ' ഒരു കൂട്ടം പെണ്ണുങ്ങളെ പ്രേമം നടിച്ചു വലയിലാക്കി എന്നും അങ്ങനെ ഇരകളാക്കപ്പെട്ട മഹിളാ രത്നങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നും മറ്റും വ്യക്തമാക്കി മറ്റൊരു അഡ്മിൻ ഇട്ട പോസ്റ്റ്‌ അദ്ദേഹം തന്നെ ഡിലിറ്റ് ചെയ്തെങ്കിലും ആ പോസ്റ്റ്‌ ഫ്രീക്കാരെ തെല്ലൊന്നുമല്ലാ പൊല്ലാപ്പിലാക്കിയത്.


ft പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 1

നംശീദിനേ കുറിച്ച് ഇത്രയും മോശമായി പോസ്റ്റ്‌ ചെയ്യുവാന്‍ മാത്രം ഗുരുതരമായ എന്ത് പാതകമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ വിമര്‍ശിച്ച പോസ്റ്റ്മാന്‍ യുക്തിവാദം എന്തെന്നറിയാത്ത അല്ല യുക്തിവാദം എന്തെന്ന് ഒരു ചുക്കും അറിയാത്ത, നിയമ ബിരുദധാരിയാണ്. അയാള്‍ പഠിച്ച ഇന്ത്യന്‍ നിയമത്തിലും അയാള്‍ ജനിച്ചു വളര്‍ന്ന സാമൂഹ്യാന്തരീക്ഷത്തിലും നംശീദ് ചെയ്തത് തെറ്റോ കുറ്റമോ ആണ്. മോഷണമായാലും സാമ്പത്തിക ക്രമക്കേടുകളായാലും സ്ത്രീ പീഡനവും ചൂഷണവും ബലാല്‍സംഗവും എല്ലാം കേരളീയ സാംസ്കാരിക നിയമ സംവിധാനത്തിലും കുറ്റം തന്നെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടെണ്ടവരും തന്നെ.


പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 2
പക്ഷെ നംശീദ് യുക്തിവാദിയാണ്. നല്ല ഒന്നാം നമ്പര്‍ കറകളഞ്ഞ യുക്തിവാദി. മാത്രമല്ല യുക്തിവാദി സാഹിത്യങ്ങളും ആനുകാലികങ്ങളും വായിച്ചു പഠിച്ചു ജീവിതത്തില്‍ പകര്‍ത്തിയ യുക്തിവാദി. അത് കൊണ്ട് തന്നെ ഒരു യുക്തിവാദി ചെയ്യേണ്ടതെന്തോ അത് മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. അദ്ദേഹം ചെയ്ത ഓരോന്നെടുത്ത്  പരിശോദിച്ചാൽ  നമുക്കത് ബോധ്യമാവും.

ft പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 3 
ഒന്നാമതായി അദ്ദേഹം ബഹറൈനില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് പണം അപഹരിച്ചു മുങ്ങി. മാത്രമല്ല  താന്‍ വരുതിയിലാക്കിയ തന്റെ കാമുകീ നിരയില്‍ പലരില്‍ നിന്നും അദ്ദേഹം ലക്ഷങ്ങള്‍ തട്ടി. ഇങ്ങനെ പലരില്‍ നിന്നും പല രീതിയിലും അദ്ദേഹം പണം തട്ടിയെടുത്തിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. ഇങ്ങനെ ചെയ്യുന്നതില്‍ യുക്തിവാദിക്ക് എന്താണ് കുഴപ്പം. ""മദ്യപിക്കരുത്, മോഷ്ടിക്കരുത്, വ്യഭിചരിക്കരുത് തുടങ്ങിയ 'അരുതു'കള്‍ മതപരമായ വിലക്കുകളാണ്. 
മതപരമായ അത്തരം വിലക്കുകള്‍ മതാനുയായികളെ ഉദ്ദേശിച്ചിട്ടുണ്ടാക്കിയിട്ടുള്ളവയാണ്. 'അരുതു'കളുടെ അതിര് ലംഘിക്കുന്നവര്‍ക്ക് സ്വര്‍ഗരാജ്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല, നല്ല ശിക്ഷയും ലഭിക്കും. മരണാനന്തര ജീവിതം സുഖകരമായിരിക്കാന്‍ ഇത്തരം ചില 'വ്രതങ്ങള്‍' അനുഷ്ഠിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. ഭൌതിക ജീവിതം മാത്രമേയുള്ളൂവെന്ന് കരുതുന്ന യുക്തിവാദികളും അതൊക്കെ അനുസരിക്കണമെന്ന് പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്നുവരികയില്ല.'' (യുക്തിവാദികളുടെ സാമൂഹ്യവീക്ഷണം. ഏറ്റുമാനൂര്‍ ഗോപാലന്‍-യുക്തിവാദ പ്രചരണ വേദി, തൃശൂര്‍,പേജ് 14, 15) മോഷണം വ്യഭിചാരം തുടങ്ങിയ സമൂഹവും നിയമവ്യവസ്ഥയും  അധാര്‍മികതയയും കുറ്റകൃത്യമായും കണക്കായി വരുന്ന തെറ്റുകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഒരു യുക്തിവാദി ചെയ്യുന്നതില്‍ തെറ്റില്ല എന്നല്ലേ ഈ വരികളില്‍ വ്യക്തമാവുന്നത്. അത് കൊണ്ട് തന്നെ നംശീദ് എന്ന യുക്തിവാദി ഇതേ ആശയം സ്വീകരിച്ചു പണാപഹരണം നടത്തിയെങ്കില്‍ അതില്‍ യുക്തിവാദ പ്രകാരം എന്താണ് തെറ്റ്. അദ്ദേഹം ഗോപാലന്‍റെ ആശയങ്ങള്‍ ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചു. പക്ഷെ പോസ്റ്റ്‌മാന്‍ ഇതും കുത്തിപൊക്കി വരേണ്ട കാര്യം വല്ലതും ഉണ്ടോ?!

ft പോസ്റ്റ്‌ സ്ക്രീൻ ഷോട്ട് 4 
നംശീദിന്‍റെ പേരിലുള്ള മറ്റൊരു കുറ്റാരോപണം ഒരു കൂട്ടം സ്ത്രീകളെ ഒരുമിച്ചു പ്രേമിച്ചു വരുതിയിലാക്കി എന്നതാണ്. അതും ഒരു യുക്തിവാദിയെ സംബന്ധിച്ച്, പ്രത്യേകിച്ച് പരിണാമ വിശ്വാസിയെ സംബന്ധിച്ച് അവന്റെ അനുഷ്ടാന മുറയാണ്‌. ഓരോ സ്ത്രീയും പുരുഷനെ സംബന്ധിച്ച് ഒരു പുതിയ സാധ്യതയാണ് എന്നതാണ് യുക്തിവാദ നയം. തന്റെ ജനിതക പദാര്‍ഥത്തിന്റെ കോപികള്‍ പരമാവതി സ്ത്രീകളിലേക്ക് പകര്‍ന്നു തന്റെ പരമാവതി പതിപ്പുകള്‍ ഉണ്ടാക്കുക എന്നതാണല്ലോ ജന്മലക്ഷ്യം. അതിനുള്ള എളിയ ശ്രമമായെ ഈ കൂട്ട പ്രേമത്തെ കാണാന്‍ പറ്റൂ. 


അദ്ദേഹം കല്യാണം കഴിച്ചു എന്ന് പറഞ്ഞാല്‍ അത് യുക്തിവാദപ്രകാരം വലിയ പാതകമാണ്. ഗോപാലന്റെ ദാര്‍ശനികവീക്ഷണത്തില്‍ കല്യാണം  ഏത് രീതിയില്‍ ഉള്ളതായാലും അത് മതപരമാണ്‌. "മതത്തിന്റെ പ്രകടനപരതയെ എതിർക്കുന്നത് കൊണ്ട് മതപരമായ ആചാരങ്ങളോട് നിഷേധാത്മകത കാണിക്കണമെന്ന് പൊതുവെ അംഗീകരിച്ചിരിക്കുന്നു. വിവാഹം ഉദാഹരണമായെടുക്കാവുന്നതാണ്. 'വിവാഹം' എതു വിധത്തിലുള്ളതായാലും മതപരമാണ്‌. മതപരമായ സാമൂഹ്യസദാചാരം വളർന്നുവന്നപ്പോഴാണ് സ്ത്രീ-പുരുഷ ബന്ധത്തിന് ഒരുപാധി എന്ന നിലയിൽ വിവാഹ സമ്പ്രദായം ആവിഷ്കരിക്കപ്പെട്ടത്. ആദികാല സമൂഹങ്ങളിൽ 'വിവാഹ'മില്ലയിരുന്നു" (പേജ് 30) മാത്രമല്ല ഇനിയും ഇത്തരം ചുറ്റിക്കളികളോ പീഡനങ്ങളോഎന്തും ആവാം, പക്ഷെ അത് വിവാഹം കഴിക്കാതെ നിയമത്തിനു പിടി കൊടുക്കാതെ വേണം!

"ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ യുക്തിവാദിക്ക് തന്റെ യുക്തിവാദം ജീവിതാവസാനം വരെ നിലനിർത്തിക്കൊണ്ടുപോകണമെന്ന താൽപര്യമുണ്ടെങ്കിൽ അവിവാഹിതനായി കഴിയുകയാണ് ഏറ്റവും ഉത്തമമായ മാർഗ്ഗം സ്വന്തം ഭാര്യയോ കുട്ടികളോ ഉണ്ടെങ്കിൽ അവരോട് ഒരുപ്രത്യേക താൽപര്യം ഉണ്ടായിപ്പോകുന്നത് സഹജമാണ്. .... സ്ത്രീക്കും പുരുഷനും കുടുംബമെന്ന കെട്ടുപാടില്ലാതെ സ്വതന്ത്രജീവിതം ആകാമെന്നുള്ള ഒരു നിയമം യുക്തിവാദികളുടെ ശാരീരികാവശ്യങ്ങൾക്ക് ഇന്നെത്രയും അത്യാവശ്യമായിരിക്കുന്നു. .... അല്ലെങ്കിൽ വൈദ്യശാസ്ത്രം അംഗീകരിക്കുന്ന രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു നിയമത്തിനു പിടികൊടുക്കാതെ(?) സ്വതന്ത്രനായി കഴിയുകയാണ് അഭികാമ്യം." (യുക്തിവിചാരം ഡിസംബര്‍ 2010 പേജ് 16, 17)

ഇങ്ങനെ മഹത്തായ യുക്തിവാദാശയാദര്‍ശങ്ങള്‍ തന്നാലാകും വിധം നടപ്പിലാക്കാന്‍ തന്റെ പരിമിതിയില്‍ നിന്ന് ശ്രമിച്ചമഹാനായ യുക്തിവാദി നേതാവ് നംശീദിനെതിരെ വിമര്‍ശനശരങ്ങളുമായി ഇറക്കിയ പോസ്റ്റ്‌, പോസ്റ്റ്മാന്‍ യുക്തിവാദം എന്താണെന്ന് മനസ്സിലാക്കി ഡിലിറ്റ് ചെയ്തു എന്നത് അദ്ദേഹത്തിന്‍റെ യുക്തിവാദത്തോടുള്ള വിധേയത്തവും അടിമത്തവും വ്യക്തമാക്കുന്നു. പോസ്റ്റ്മാന്‍ നിയമം പഠിച്ചത് കൊണ്ടാണ് താല്‍ക്കാലികമായെങ്കിലും നംശീദിന്‍റെ യുക്തിവാദ ജീവിതത്തില്‍ പ്രശ്നം തോന്നിയത് എങ്കില്‍ അദ്ദേഹത്തിന്റെ അറിവിലേക്ക് മോഷണം മോഷണത്തില്‍ നിന്ന്  യുക്തിവാദികള്‍ ഒഴിഞ്ഞു നില്‍ക്കേണ്ടതില്ല എന്ന് ഗ്രന്തമെഴുതി പ്രചരിപ്പിച്ച ശ്രീ ഏറ്റുമാനൂര്‍ ഗോപാലന്‍ ഒരു മജിസ്ട്രേറ്റ് ആയിരുന്നു എന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍ പോസ്റ്റ്‌മാന്റെ ധാര്‍മിക, സദാചാര പ്രതിസന്ധി മാറികിട്ടും.

കൂട്ടിക്കൊടു..... കാരിയുടെ കുമ്പസാരം
OT:- യുക്തിവാദികള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടതിന്റെ ഉദാഹരണം കൂടി യുക്തിവാദമറിയാത്ത, യുക്തിവാദത്തെ മതത്തിന്റെ ധാര്‍മിക വേലിക്കുള്ളില്‍ കെട്ടാന്‍ ശ്രമിക്കുന്ന പോസ്റ്റ്‌മാനെ പോലെയുള്ള കപട യുക്തിവാദികളുടെ സത്വര ശ്രദ്ധയിലേക്ക് "
"നാസ്തിക ഭൌതിക യുക്തിവാദികള്‍ സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെയാകും? അതിനുള്ള മാതൃകയും ലേഖകന്റെ സ്വന്തം പത്രാധിപത്യത്തിലിറങ്ങുന്ന യുക്തിവിചാരം വ്യക്തമായി വരച്ചുതരുന്നുണ്ട്. "ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ അഞ്ചാം വാര്‍ഡില്‍ മതമൌലികവാദികള്‍ക്ക് സ്വാധീനമുള്ളതും എതിര്‍കക്ഷികള്‍ക്കൊന്നും കടന്നുചെല്ലാന്‍ പറ്റാത്തതുമായ ഒരു താലിബാന്‍ മോഡല്‍ ഏരിയയിലാണ് എന്റെ ഭാര്യ .......... മത്സരിച്ചത്. മൂന്നും നാലും തവണ വോട്ടര്‍മാരെ നേരിട്ട് അഭ്യര്‍ഥിച്ചിട്ടുപോലും വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ മത്സരിച്ച മൌലിക വനിതാ സ്ഥാനാര്‍ഥിയാണ് അവിടെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിച്ചത്.(10.യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20) കേരളത്തിലെ അറിയപ്പെടുന്ന ഒരു യുക്തിവാദി നേതാവും യുക്തിവിചാരം മാസികയിലെ സ്ഥിരം കോളമിസ്റുമായ ടിയാന്റെ ഭാര്യ തെരഞ്ഞെടുപ്പില്‍ തോറ്റതില്‍ അസഹിഷ്ണുവായെഴുതിയ വരികളാണ് നാം വായിച്ചത്. ആ സ്ത്രീയോടുള്ള ബഹുമാനം കാരണം അവരുടെ പേരൊഴിവാക്കുന്നു. ഒരുപക്ഷെ ആ സ്ത്രീ കോളമിസ്റിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിക്കേണ്ടിവന്നതായേക്കാം. അഞ്ചാം വാര്‍ഡില്‍ ജയിച്ച വനിതാ സ്ഥാനാര്‍ഥിയെ കോളമിസ്റ് പരിചയപ്പെടുത്തിയത് 'മൌലിക വനിതാ സ്ഥാനാര്‍ഥി' എന്നാണല്ലോ! ആ സ്ഥാനാര്‍ഥിക്ക് ഒരു സ്ഥാനാര്‍ഥിയാകാനുള്ള എല്ലാ മൌലിക ഗുണങ്ങളും മൌലികാവകാശവും ഉണ്ടെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്ക് അത്തരം മൌലികതയെന്തെങ്കിലും ഉള്ളതായി പ്രസ്തുത ലേഖകന്‍ ഒരിടത്തും പറയുന്നുമില്ല. ആ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യക്കുള്ള പ്രത്യേകത അദ്ദേഹത്തിന്റെ ഭാര്യ എന്നത് മാത്രമാണ്. അഞ്ചാം വാര്‍ഡിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയുടെ 'മൌലിക' ഗുണങ്ങള്‍ മനസ്സിലാക്കി കോളമിസ്റിന്റെ ഭാര്യ എന്ന ഒറ്റ പ്രത്യേക മാത്രമുള്ള അദ്ദേഹത്തിന്റെ ഭാര്യയെ പരാജയപ്പെടുത്തിയത് വോട്ടര്‍മാരുടെ പ്രബുദ്ധത വ്യക്തമാക്കുന്നു. അത് മനസ്സിലാക്കാനുള്ള പക്വതപോലും കോളമിസ്റിനില്ലാതെ പോയി!
കോളമിസ്റ് തുടരുന്നു: "മൌലികവാദിയുടെ സ്ഥാനാര്‍ഥിക്കെതിരായി വോട്ടുചെയ്യാന്‍ വാര്‍ഡില്‍ 10 ലക്ഷത്തോളം രൂപ വാരി വിതറിയിട്ടും രക്ഷകിട്ടാത്ത അവസ്ഥയാണ് അടുത്ത വാര്‍ഡിലും ഉണ്ടായത്''(10.യുക്തിവിചാരം മാസിക ഡിസംബര്‍ 2010 പേജ് 20)
ആയിരം വോട്ടര്‍മാരാണ് ശരാശരി ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ ഉണ്ടാവുക. അത്തരം ഒരു വാര്‍ഡില്‍ പ്രതിവോട്ടര്‍ക്ക് ആയിരം രൂപ ചെലവഴിച്ചിട്ടും തന്റെ യുക്തിവാദി സ്ഥാനാര്‍ഥി ജയിച്ചില്ല എന്ന പരിഭവം പറയുന്ന കോളമിസ്റ്, ഒരു വാര്‍ഡില്‍ ഒരു സ്ഥാനാര്‍ഥിക്ക് കേവലം അയ്യായിരം രൂപയേ പ്രചരണത്തിന് ചെലവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന കാര്യം വിസ്മരിച്ചിരിക്കുന്നു. അതിന് കൃത്യമായ കണക്ക് ഇലക്ഷന്‍ കമ്മീഷണര്‍ക്ക് ബോധിപ്പിക്കേണ്ടതുണ്ട്. അത്തരം ഒരു സ്ഥലത്താണ് എതിര്‍ സ്ഥാനാര്‍ഥി മത വിശ്വാസി ആയിരിക്കാമെന്നതിനാല്‍ തോല്‍പിക്കാന്‍ ഒരു മില്യണ്‍ രൂപ ഇദ്ദേഹം ചെലവഴിച്ചത്! ഇവിടെ ചിന്തിക്കേണ്ട വിഷയം മറ്റൊന്നാണ്. ഇത്തരം യുക്തിവാദികള്‍ അസംബ്ളിയിലേക്കോ പാര്‍ലമെന്റിലേക്കോ ആണ് മത്സരിക്കുന്നതെങ്കില്‍ എത്ര കോടി രൂപ ഇവര്‍ ചെലവഴിക്കും. മാത്രമല്ല, ഇത്രയും വലിയ തുക ചെലവഴിച്ച ഇവരൊക്കെ തെരഞ്ഞെടുക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും. പിന്നെ നമ്മുടെ ജനാധിപത്യത്തിനും ഭരണകൂടത്തിനും നിയമ വ്യവസ്ഥക്കും എന്തായിരിക്കും വില." (സ്നേഹസംവാദം മാസിക 2012 സെപ്തംബര്‍)