Followers

Tuesday, July 21, 2015

വ്യഭിചാരത്തിന് 16. വിവാഹത്തിനോ? പ്രായം 18!

വ്യഭിചാരത്തിനും സ്വവര്‍ഗ്ഗരതിവൈകൃതങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന പുതിയ നിയമനിര്‍ദ്ദേശങ്ങളുടെ വാര്‍ത്ത പുറത്ത് വന്നത് ശ്രദ്ദിച്ചിചിരിക്കുമല്ലോ? "ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതനിലവാരത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. പാം രാജ്പുത് അധ്യക്ഷയായ പതിന്നാലംഗസമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി തിങ്കളാഴ്ച പുറത്തിറക്കി. ആണ്‍കുട്ടികളുടെ വിവാഹപ്രായം 21വയസ്സില്‍നിന്ന് 18വയസ്സാക്കി കുറച്ച് ശൈശവവിവാഹനിരോധനനിയമത്തില്‍ ഭേദഗതിവരുത്തണമെന്നാണ് സമിതിയുടെ ശുപാര്‍ശ."

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിട്ട് മുമ്പ് കേരള സര്‍ക്കാറിന്, ദിവംഗതനായ ചീഫ് ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള സമിതി  ഇത്പോലൊരു നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. കുട്ടികളുടെ പുരോഗതിക്കു കുട്ടികൾ ജനിക്കാനനുവദിക്കാതിരിക്കുക, സ്ത്രീശാക്തീകരണത്തിനു വ്യഭിചാരവും വിവാഹമോചനവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ തൂക്കണാംകുരുവി മോഡൽ നിർദ്ദേശങ്ങലായിരിന്നു അവയിലെ തലതരിഞ്ഞ കണ്ടെത്തലുകൾ! ഭാഗ്യവശാല്‍ അത് ഇത് വരെ പുറത്തെടുത്തിട്ടില്ല. ഇതിലെയും നിര്‍ദ്ദേശങ്ങളില്‍ സ്ത്രീ വിരുദ്ധമായവ, മനുഷ്യ വിരുദ്ധമായവ, സാംസ്കാരികതനിമ തകര്‍ക്കുന്നവ നടപ്പാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതും ശ്രമിക്കെണ്ടതും പ്രവര്‍ത്തിക്കേണ്ടതും അനിവാര്യമാണ്. അത് വര്‍ത്തമാനത്തിന്റെ ആവശ്യമാണ്‌. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ പലതും ഗൌരവതരം തന്നെ, പക്ഷെ ചില വികൃതവൈരൂപ്യങ്ങള്‍ കാണാതെ വയ്യ. 
22/07/15നു മലയാളം ന്യൂസ് (Jiddah KSA) പത്രത്തിൽ വന്ന കുറിപ്പ്

ആണ്‍ പെണ്‍ തുല്യതക്കു വേണ്ടി പുരുഷ വിവാഹപ്രായം പതിനെട്ടാക്കുക, പെണ്‍കുട്ടികളുടെ വ്യഭിചാരപ്രായം പതിനാറാക്കുക. സ്വവര്‍ഗ്ഗരതിവൈകൃതം നിയമമാക്കുക തുടങ്ങിയവയാണ് ഏറെ വൃത്തിഹീനമായിട്ടുള്ളത്. വിവാഹത്തിന്റെ ലക്‌ഷ്യം  കേവലം ലൈംഗികത മാത്രമായാണോ ഈ കമ്മറ്റി മനസ്സിലാക്കിയത്. തീര്‍ച്ചയായും അങ്ങനെ  സംശയിക്കേണ്ടതുണ്ട്. അത് കൊണ്ടാണല്ലോ പുരുഷ വിവാഹപ്രായം പതിനെട്ടാക്കാന്‍ ശുപാര്‍ശിച്ചത്. വിവാഹത്തിലൂടെ ഇണകള്‍ക്കിടയിലുള്ള ലൈംഗിക സംതൃപ്തി കെട്ടുറപ്പുള്ള കുടുംബജീവിതത്തിനും ആരോഗ്യമുള്ള സമൂഹത്തിനും അനിവാര്യമാണ്. പക്ഷെ ലൈംഗികത മാത്രമല്ല വിവാഹത്തിന്റെ ലക്ഷ്യങ്ങള്‍ എന്ന് മനസ്സിലാകാത്തവര്‍ ആണോ ഉപദേശകമേലാളന്മാര്‍. അതോ ആരുടെയോ ചരടില്‍ വേഷമാടുന്ന പാവം പാവകളോ? മാത്രമല്ല, മാനസിക വൈകൃതങ്ങളുടെ ബഹിഷ്പുരണമായ സ്വവര്‍ഗ്ഗ ലൈംഗിക വൈകൃതം നിയമ പരമാക്കണമെന്ന നിര്‍ദ്ദേശം എത്ര ദൂരവ്യാപക പ്രത്യാഘാതം സൃഷ്ട്ടിക്കും എത്ര നിസ്സാരമായാണ് ഇവര്‍ കാര്യങ്ങള്‍ ഗൌനിച്ചത്!

എയിഡ്സ് നിയന്ത്രിക്കാന്‍ വ്യഭിചാരം ഇല്ലാതാക്കുന്നതിന് പകരം ക്വാണ്ടം പ്രോത്സാഹിപ്പിക്കുന്ന, അതിലൂടെ വ്യഭിചാരം പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്തത്തിന്റെ ഒളിയജണ്ടകളുടെ മറ്റു സര്‍ക്കാര്‍ പതിപ്പുകളല്ലേ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും കോടതി വിധികളും. പെണ്ണിനെ തന്റെ ഇണയും കുടുംബിനിയും അമ്മയും സഹോദരിയുമായി കണ്ടിരുന്ന സംസ്കാരത്തെ മാറ്റിമറിച്ചു  പെണ്ണിനെ അധ്വാനിക്കുന്നവളും ധനാകമനയന്ത്രവുമാക്കി അവളെ അങ്ങാടിയിലേക്ക് ഇറക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞു എന്ന് മാത്രമല്ല അതാണവളുടെ സ്വാതന്ത്ര്യവും ജീവിത ലക്ഷ്യവുമെന്നു അവളെ തെറ്റിദ്ധരിപ്പിക്കാനും അവര്‍ക്കായി. അതിലൂടെ മുതലാളിത്തം നേടിയത് കുറഞ്ഞ വേദനത്തിനു കൂടുതല്‍ അദ്ധ്വാനം എന്ന ലാഭക്കച്ചവടമാണ്. മനുഷ്യവിഭവ ശേഷിയുടെ വിലകുറച്ച് ഭാര്യയും ഭര്‍ത്താവും അദ്ദ്വനിച്ചാല്‍ പോലും കുടുംബം മുന്നോട്ട് പോകാന്‍ കഷ്ട്ടപ്പെടുന്നതിലെക്കാന് ഈ സ്ത്രീ സ്വാതന്ത്ര്യം നമ്മെ എത്തിച്ചത്. അച്ഛന്‍  അദ്ധ്വാനിച്ചു, അമ്മ കുടുംബവും കുട്ടികളെയും വളര്‍ത്തി സ്നേഹവും ഉത്തരവാദിത്തവും ഉള്ള സന്താനങ്ങള്‍ക്ക് പകരം ബേബി സിറ്റിങ്ങിലെ ആയയെ അമ്മയേക്കാളും സ്നേഹിക്കുന്ന മനുശ്യകുട്ടികളെ സൃഷ്ട്ടിക്കുന്നിടത്തെക്ക് കാര്യങ്ങള്‍ അധപതിച്ചത് കാണാതെ വയ്യ. ഇനിയവരുടെ ലക്ഷ്യത്തിലേക്കുള്ള മുന്നൊരുക്കങ്ങളില്‍ ചിലതാണ് ഈ നിര്‍ദ്ദേശങ്ങള്‍! പെണ്ണുടലിന്റെയും അതിലൂടെ  പെണ്‍മാംസത്തിന്റെയും വില കുറയ്ക്കുക എന്ന വളരെ ചെറിയ ലക്‌ഷ്യം.

ഈ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും കടുത്ത സ്ത്രീ വിരുദ്ധ നിര്‍ദ്ദേശം പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള പ്രായം പതിനെട്ടില്‍ നിലനിര്‍ത്തുന്നതോടൊപ്പം അവളെ മാംസം വില്‍ക്കാന്‍ പാകപ്പെടുത്തുന്ന പ്രായം പതിനാറിലേക്ക് താഴ്ത്തുക എന്നതാണ്. വിവാഹത്തിനില്ലാത്ത പക്വതയും പാകതയും ബുദ്ധിയും ശാരീരിക ലൈംഗിക വളര്‍ച്ചയും വ്യഭിചാരത്തിന് എങ്ങനെയാണ് ഉണ്ടാവുക. ഒരു പെണ്‍കുട്ടിയെ രക്ഷിതാക്കളോ കുടുംബമോ സുഹൃത് വലയമോ സമൂഹമോ വേശ്യാവൃത്തിയിലേക്ക് നയിച്ചു അവള്‍ ആ ജീവിതം ആസ്വദിക്കയും ചെയ്‌താല്‍ അതിനെ തടയിടാന്‍ ഈ നിര്‍ദ്ദേശകരുടെ നിദ്ദേശം എന്താണ്. 

പക്വതയും പാകതയും എത്താത്ത പതിനാറു വയസുള്ള പത്താം ക്ലാസുകാരിയെ സഹപാടികളോ സുഹൃത്തുക്കളോ പ്രലോഭനങ്ങളിലൂടെ ലൈംഗികമായി ദുരുപയോഗം ചെയ്‌താല്‍ അതിന്റെ നഷ്ടം അവള്‍ക്കും കുടുംബത്തിനും സമൂഹത്തിനും മാത്രമായിരിക്കും, അല്ലാതെ വേട്ടക്കാര്‍ക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല. 

മുതലാളിത്തത്തിന്റെ പണം പലിശക് വാങ്ങി ലോകബാങ്കിന്റെയും WTO യുടെയും അതല്ലെങ്കില്‍ ഇപ്പോഴത്തെ നമ്മുടെ യജമാനന്‍മാരായ അമേരിക്കയുടെയും മറ്റും ആശയങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്ത് നമ്മുടെ ഭരണകര്‍ത്താക്കള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പണ്ട് 1947 വരെ നാം ബ്രട്ടന്റെ യജമാനതയിലായിരുന്നു. ഇന്ന് അത് ലോക വട്ടിപ്പണക്കാരുടെയും അവരെ നയിക്കുന്ന മുതലാളിത്ത യജമാനന്‍മാരുടെയും അടിയാര്‍ത്തികളായെന്ന വ്യത്യാസമേ ഉള്ളൂ. ആ യജമാനകല്‍പ്പനകളാണ് നമ്മുടെ ഹോം ഗാര്‍ഡ് പോലീസ്, കൂട്ട ഇന്‍സൂറന്‍സ്, മെഡിക്കല്‍ ഇന്‍സൂറന്‍സ്, ആധാര്‍ കാര്‍ഡ്, സബ്സിഡി എടുത്ത് കളയല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,  ഏറ്റവും വലിയ രാജ്യദ്രോഹമായ സ്വകാര്യവല്‍ക്കരണം തുടങ്ങിയവ. നമ്മുടെ അഭിമാനമായ ഇന്ത്യന്‍ റയില്‍വേ പോലും അഡാനിക്കും അംബാനിക്കും മാത്രമല്ല വിദേശ കുത്തകകള്‍ക്ക് വരെ തീറെഴുതി കൊടുത്ത് കൊണ്ടിരിക്കുകയാണല്ലോ. നമ്മുടെ റോഡുകളും പാലങ്ങളും മുതലാളിമാരുടെ ചൊല്‍പ്പടിയിലാണല്ലോ. 

ബി എസ് എന്‍ എല്‍ എന്ന് റിലയന്‍സ് ആകും എന്നെ അറിയേണ്ടതുള്ളൂ. പാകിസ്ഥാനോ ചൈനയോ നമ്മേ ആക്രമിക്കുമ്പോള്‍ തിരിച്ച് തോക്ക് ഉയര്‍ത്തണോ വേണ്ടേ എന്ന് അമേരിക്കപോലുള്ള രാജ്യശത്രുക്കള്‍ തീരുമാനിക്കേണ്ട ഗതികേട് വരുന്ന നാളെ അതി വിദൂരമല്ല. അതിനു വേണ്ടി കുട്ടിക്കുരങ്ങ് കളിക്കുന്നതോ രാജ്യസ്നേഹം നാഴികക്ക് നാല്‍പ്പത് വട്ടം ഉരുവിടുന്ന രാജ്യദ്രോഹികള്‍! മുതലാളിത്ത ഫണ്ടിങ്ങ് കൈപറ്റി അവരുടെ ആശയങ്ങള്‍ക്ക് മനുഷ്യാവകാശ മുഖം മൂടി അണിയിച്ചു നമ്മുടെ ഇടയില്‍ മാര്‍ക്കറ്റ് ചെയ്യുന്ന രാജ്യദ്രോഹികളെയും നാം തിരിച്ചരിയാതിരിക്കുന്നു.

മുതലാളിത്ത അജണ്ടയിലെ ആദ്യ ഇനമായ കച്ചവടത്തെ സ്നിഗ്ദമാക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് പെണ്ണുടല്‍. പെണ്ണുടലിന്റെ മാംസമൂല്യം കൂടുന്നതിനനുസരിച്ച് കച്ചവടലാഭവും കൂടും എന്നുള്ള സിമ്പിള്‍ സൂത്രവാക്യത്തിനു നമ്മുടെ പെണ്‍കുട്ടികളെ പാകപ്പെടുത്താന്‍ നമ്മുടെ സര്‍ക്കാറുകള്‍ ഇതും ഇതിലധികവും ചെയ്യുന്നത് നമുക്കധികം കാത്തിരിക്കാതെ കാണാം. നമ്മുടെ രാജ്യം മറ്റൊരു തായലന്റ് ആവാതിരിക്കട്ടെ.

ഏറ്റവും വിരോധാഭാസം മുദലാളിത്ത അജണ്ടകള്‍ നടപ്പിലാക്കുന്നതിനു നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ്കാരും മത്സരിക്കുന്നു എന്നതാണ്!


No comments: