Followers

Friday, August 29, 2014

വേണം അതിരറ്റ സ്വാതന്ത്ര്യം, അത് സര്‍ക്കാര്‍ തന്നെ ഒരുക്കണം. മൌലികാവകാശമായി.


ഇന്നത്തെ (29/ 08/ 2014) മനോരമപത്രത്തിലെ ലേഖനത്തിന്റെ സ്ക്രീന്‍ ഷോടാണിത്. മധ്യനിരോധനവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ വ്യവസായികളുടെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുന്ന 'മഹാ' പഠനം!. വിഷയം മുതലാളിമാരുടെ നഷ്ട്ക്കണക്കാണെങ്കിലും മസാല ചേര്‍ത്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. മദ്യപിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം  പ്രദാനം ചെയ്യേണ്ടതും അതിനു വേണ്ട സംവിധാനം ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തവും കടമയും ബാധ്യതയുമാണ് എന്നതാണ്. ഇക്കാര്യം മുഖവിലക്കെടുത്ത് മറ്റു ചില അവകാശ നിഷേധങ്ങള്‍ കൂടി പരിഗണിക്കാം. 

1. കഞ്ചാവ് ഉപയോഗിക്കാനുള്ള അവകാശം.  മദ്യം പോലെ തന്നെ പല വ്യക്തികളും ബുദ്ധി മരവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന പദാര്‍ത്ഥമാണ്. കഞ്ചാവ്. കഞ്ചാവ് ഇന്ന് കേരളത്തില്‍ പൊതു മാര്‍കറ്റിലോ പൊതു വിതരണ സംവിധാനത്തിലോ ലഭ്യമല്ല. ഇതിന്റെ ഉപഭോക്താക്കളും വ്യാപാരികളും കൃഷിക്കാരും വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഈ വ്യവസായ മേഖല നിലനിര്‍ത്തുന്നത്. ഈ ദുരവസ്ഥക്ക് പരിഹാരമായി ഏറ്റവും ചുരുങ്ങിയത് താലൂക്കടിസ്ഥാനത്തില്‍ കഞ്ചാവ് വിതരണ സംവിധാനം ഒരുക്കണം. മാവേലി സ്റ്റോര്‍ മുഖേനയോ റേഷന്‍ കടകള്‍ മുഖേനയോ സബ്സിഡിയോടെ കഞ്ചാവ് വിതരണം ചെയ്യുകയാണ് വേണ്ടത്. കൂടാതെ കഞ്ചാവ് കൃഷി വ്യപിപിക്കാന്‍ കൃഷിവകുപ്പ് കൃഷിഭവന്‍ മുഖേനെ അത്യുല്‍പാദന ശേഷിയുള്ള കഞ്ചാവ് വിത്ത് വിതരണം ചെയ്യുകയും ക്ര്‍ഷകര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും കഞ്ചാവ് കൃഷിക്ക് പ്രത്യേക സബ്സിഡി ഏര്‍പ്പെടുത്തുകയും വേണം. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സ്കൂളുകളില്‍ മാതൃക കഞ്ചാവ് തോട്ടം നിര്‍മ്മില്‍ക്കുകയും കഞ്ചാവ് കൃഷി സിലബസില്‍ ഉള്‍പ്പെടുത്തുകയും വേണം. ഓരോ വീട്ടിലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട് എന്ന് വാര്‍ഡ്‌മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഉറപ്പ് വരുത്തണം. 

2. ഹെറോയിന്‍ ഉയോഗിക്കാനുള്ള സ്വാതന്ത്ര്യം.  ഹെറോയിനും കഞ്ചാവ് പോലെ അത്യാവശ്യ വസ്തുവാണ്. അത് കൊണ്ട് തന്നെ അതിന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ ഇറക്കുമതി തൊരിതപ്പെടുത്തുകയും ഇറക്കുമതിക്ക് തീരുവയും താമസവും ഇല്ലാതെ ലഭ്യത ഉറപ്പു വരുത്തണം. ഹെറോയിന്‍ ഉല്‍പ്പാദനം ഉള്ള രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയും അവരുടെ വ്യാവസായിക വകുപ്പുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട എത്രയും പെട്ടെന്ന് ഹെറോയിന്‍ നിര്‍മ്മാണം കേരളത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ആരംഭിക്കുകയും വേണം.

3. വ്യഭിച്ചരിക്കാനുള്ള സ്വാതന്ത്ര്യം. വ്യഭിചരിക്കാന്‍ മുന്‍കയ്യെടുത്ത് അന്വഷിച്ച് നടക്കുന്നത് പുരുഷന്മാര്‍ ആയത് കൊണ്ട് കേരളത്തില്‍ എല്ലായിടത്തും വേശ്യാലയങ്ങള്‍ സര്‍ക്കാര്‍ തുടങ്ങണം.. അതിനു ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്ക് നല്‍കണം. വേശ്യകളുടെ ലഭ്യത ഉറപ്പു വരുത്താന്‍ വേശ്യട്രെയിനിംഗ് സ്കൂളുകള്‍ തുടങ്ങണം. ഓപ്പണ്‍ സെക്സും ഹൌസ്ബോട്ട്  സര്‍വ്വീസുകളും എല്ലാ പട്ടണങ്ങളിലും ലഭ്യമാക്കണം. കോവളം പോലെയുള്ള ബീച്ച് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാറിലും വയനാട്ടിലും ഉണ്ടാക്കണം അതിനു അറബിക്കടല്‍ ഇടുക്കി വയനാട് ജില്ലകളില്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കണം. 

4. ബലാല്‍സംഗം ചെയ്യാനുള്ള അവകാശം. www ലോകത്തിലെ ഏറ്റവും ശക്തരായ ഫേസ്ബുക്ക്‌ സമൂഹമായ യുക്തിവാദികളുടെയും പരിണാമ വിശ്വാസികളുടെയും  ദീര്‍ഗകാല പഠനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പ്രഖ്യാപിച്ച പുരുഷന്റെ പരിണാമപരമായ അവകാശമായ തന്റെ ജനിതക പദാര്‍ത്ഥത്തിന്റെ കോപികള്‍ പരമാവതി സ്ത്രീകളിലേക്ക് എത്തിക്കാനുള്ള ഏകമാര്‍ഗ്ഗമായ ബലാല്‍സംഗത്തിനു നിയമസാധുത നല്‍കണം. ഇങ്ങനെ ബലാല്‍സംഗം ചെയ്യുന്ന പുരുഷന്മാരില്‍ കൂടുതല്‍ പ്രാവശ്യം ബലാല്‍സംഗം ചെയ്ത് കഴിവ് തെളിയിച്ച കൂറ്റന്‍മാര്‍ക്ക് 'ബലാല്‍സംഗ്പ്രമുഖ്' അവാര്‍ഡ് നല്‍കണം. ബലാല്‍സംഗവിദഗ്ധരുടെ കൂട്ടായ്മക്കായി ഒരു സംഘടനയും ഫേസ്ബുക്ക് പേജും തുടങ്ങണം. ഇവരുടെ ഉന്നമനത്തിനായി കമ്മീഷന്‍ രൂപീകരിക്കുകയും ക്ഷേമനിധി ഏര്‍പ്പെടുത്തുകയും നാല്‍പ്പത് വയസ്സ് കഴിഞ്ഞ ബലാല്‍സംഗ വീരന്മാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും വേണം.





ഇനിയുമുണ്ട് ഇത്തരം നിരവധി അവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍.
ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയും മനോരമയും അതിന്റെ പിണിയാളുകളും വേണ്ടത് ചെയ്യും എന്നു പ്രത്യാശിക്കുന്നു. ഇന്നലെ നമ്മുടെ സാമ്പത്തിക രംഗവും ടൂറിസ വ്യവസായവും വളരുകയുള്ളൂ. വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം പൊതുജന ശ്രദ്ദയില്‍ കൊണ്ടുവരാനുള്ള മനോരമയുടെ ഈ മഹാനീയാ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. 

വാല്‍ കഷ്ണം:- ഇത്തരം സാമൂഹ്യ ദ്രോഹ പ്രചാരകരായ മധ്യമ രാജാക്കളെ നിയമത്തിനു മുമ്ബില്‍ കൊണ്ട് വന്നു കര്‍ശനമായി ശിക്ഷിക്കാന്‍ നമ്മുടെ സര്‍ക്കരിനാകുമോ?

No comments: